10/02/2023

കുഞ്ഞൻ!




ഡ്യൂട്ടികിടയിൽ ദുബായിലെ വർക്കയിലെ ഈറ്റ് ആൻ്റ് ഡ്രിങ്ക് റെസ്റോറൻ്റിൽ ചായ കുടിക്കാൻ വണ്ടി' നിർത്തിയപ്പോഴാണ് വീഡീയോയിൽ കാണുന്ന കുഞ്ഞൻ വണ്ടിയിൽ വന്ന് വീണ് പിടയുന്നത് കണ്ടത്! കുടെയുള്ള റഹ്മാൻ അർഷാദ് ആണ് ജീവൻ ഉണ്ടന്ന്  സ്ഥീകരിച്ചത്! ഫ്ലാസ്ക്കിലെ മൂടിയിൽ വെള്ളമെടുത്ത് മെല്ലെ മെല്ലെ ഇറ്റിച്ച് കൊടുത്തു! 


മരിച്ചു എന്ന് കരുതിയ ആശാൻ പെട്ടന്ന് ഉഷാറായി! കൈൽ നിന്ന് ഇറങ്ങാതെയായി! നാട്ടിലാണങ്കിൽ കൂടെ കൂട്ടാമായിരുന്നു!


 ഇവിടെ ഈവെയിലിൽ ഉപേക്ഷിച്ച് പോയാൽ മരണം ഉറപ്പ്! ഞാൻ വീണ്ടും പ്രതിസന്ധിയിലായി!


തൊട്ടടുത്ത ഈറ്റ് ആൻ്റി ഡ്രിങ്ക് റെസ്റ്റോറൻ്റിലെ ചങ്ങാതി ആഷിക്ക്  പെട്ടന്ന് സഹകരിച്ചു! നല്ല തിരക്കുള്ള സമയമായിട്ടും! അദ്ദേഹം ഡിസ്പോസിബിൾ കാർട്ടൻ എടുത്ത് വെട്ടി നിമിഷനേരം  കൊണ്ട് കൂടു റെഡിയാക്കി! ഫുഡും വെള്ളവും വെച്ച് കൊടുത്ത് കുഞ്ഞനോട് സലാം പറഞ് പിരിയുമ്പോൾ റെസ്റ്റോറൻ്റിലെ ചങ്ങാതി പറയുന്നുണ്ടായിരുന്നു പേടിക്കേണ്ട വെയിലാറുമ്പോൾ ,തീറ്റയെടുത്താൽ ഞാൻ പറത്തി വിട്ടു കൊള്ളാം! ഒരു ജിവൻ സംരക്ഷിച്ച സംതൃപതിയോടെ പുറത്ത്  ഇറങ്ങൂമ്പോൾ ആണ് ആ കാഴ്ച കണ്ടത് കുഞ്ഞനോടപ്പം  കുഞൻ്റ ഇണയും  വെള്ളം കിട്ടാതെ വീണിരുന്നു ! നിർഭാഗ്യവശാൽ ഞങ്ങളുടെ ശ്രദ്ധയിൽ കുഞ്ഞൻ്റ ഇണ വീണത് ' കണ്ടിരുന്നില്ല ! സമയം വൈകി പോയിരുന്നു! കുഞ്ഞൻ്റെ ചങ്ങാതി' കുഞ്ഞനോട്  യാത്ര പോലും പറയാതെ പരലോകത്തേക്ക് യാത്രയായിരുന്നു! പറത്തി വിടാൻ ശ്രമിച്ചപ്പോൾ ഒക്കെ ആ കുഞ്ഞു പക്ഷി ശബ്ദമുണ്ടാക്കി  മേൽ പിടിച്ച്  കയറി ശബ്ദമുണ്ടാക്കിയത് തൻ്റെ കൂട്ടുക്കാരൻ്റെ കാര്യം പറയാനിയിരിക്കുമോ?.'.... ആർക്കറിയാം.....



31/12/2022

ശങ്കരൻ ലൈവിലാണ്! ( കഥ)


 


ശങ്കരൻ ലൈവ് തുടങ്ങിയിരിക്കുന്നു ! എല്ലാ ദിവസവും ഇപ്പോൾ ശങ്കരൻ്റെ ലൈവ്' ഉണ്ട്! ശങ്കരൻമാരുടെ ശല്യം മൂലം ഫേസ് ബുക്ക് തുറക്കാൻ കഴിയാത്ത അവസ്ഥയായിരിക്കുന്നു! 


തെങ്ങ് കയറ്റക്കാരനായ അടിമയുടെ മകൻ! കാര്യമായ വിദ്യാഭസമൊന്നും ഇല്ല! പക്ഷേ ലോകത്തിലുള്ള മുഴുവൻ കാര്യങ്ങളും തലങ്ങും വിലങ്ങും ട്രോളും, വീഡിയോ ക്ലിപ്പും, പരിഹാസവും! അതാണ് മെയിൻ റ്റ്യൂൾ !


 എല്ലാവർക്കും പറയാനുള്ളത് തന്നെയാണ് ശങ്കരനും ഈ വിഷയത്തിലും പറയാനുള്ളത് ! നന്ദിയില്ലാത്ത ഭാര്യ! എല്ലാവർക്കും പ്രവാസിയുടെ ത്യാഗത്തിൻ്റെ കഥയാണ് പറയാനുണ്ടായിരുന്നത്!


ഏതോ പ്രവാസിയുടെ ഭാര്യ  അവളുടെ മരണപെട്ട ഭർത്താവിൻ്റെ  ബോഡി വേണ്ടന്ന് പറഞ്ഞിരിക്കുന്നുവെത്രെ!


ശങ്കരന് ഇനി കോളായി ഒരാഴച്ച പോസ്റ്റ് ഇടാനുള്ള വിഷയമായി!


" ശങ്കരൻമാർ സത്യമറിഞിട്ട് പ്രതികരിക്കണം എന്ന് ഒരു കമൻ്റ് ഇട്ടതെ  ഓർമ്മയുള്ളു !


തെറിയുടെ അഭിഷേകമായിരുന്നു!


കണ്ടം വഴി ആ പേജിൽ ഓടി രക്ഷപെടലെ മാർഗം ഉണ്ടായിരുന്നുള്ളൂ!'


പ്രവാസി മാത്രമാണോ ത്യാഗം സഹിക്കുന്നത് എന്ന് തോന്നും ആളുകളുടെ വർത്തമാനം കേട്ടാൽ!


ലൈംഗികത അടക്കിപിടിച്ച് ജീവിക്കുന്ന പ്രവാസി !


കുബ്ബുസും ദാലും കഴിക്കുന്ന പ്രവാസി !


ആണ്ട്തോറും  പെട്ടിയും പ്രമാണവുമായി വരുന്ന പ്രവാസി......


എല്ലാം ക്ലീഷേ കഥകൾ.......


പ്രവാസിയുടെ ഭാര്യമാരെ കുറിച്ചു ഇവർക്ക് ഒന്നും പറയാനില്ലെ?


പ്രവാസി ഭാര്യയെന്താ ലൈംഗികത കെട്ടഴിച്ച് വിട്ടാണോ നടക്കുന്നത്?  

രണ്ട് കൊല്ലവും മൂന്ന് കൊല്ലവും അടക്കിപിടിക്കൽ അവൾക്കുമില്ലെ?


പ്രഭയേട്ടനെ പോലേയുള്ള ഒരാളണങ്കിൽ അടക്കിപിടിക്കൽ എന്ന് പറയുന്നത് ഒരു തമാശ മാത്രയായിരിക്കും!

അവിടെ കുബൂസും ദാലുമാണങ്കിൽ

ഇവിടെ ചോറും മത്തി കറിയുമാണന്ന് മാത്രം!


പറമ്പിലെ പുല്ലും കാടുമൊക്കെ പച്ചകറിയെന്ന പേരിൽ മുളക്കും തേങ്ങയും ഇട്ട് ടേബിളിൽ നിറക്കുമെന്ന് മാത്രം!


എങ്കിലും ശങ്കരൻ്റെ കമൻ്റ്  തനിക്ക് വളരെ ആഘർഷണമായി  തോന്നി!


അറ്റം വരെ കയറി ചെന്നിട്ട് കുരക്ക് ഇല്ലന്ന് അറിയുന്ന ചില്ലിതെങ്ങിൻ്റെ  അവസ്ഥയോടാണ്  പ്രവാസിയുടെ ജീവിതത്തെ ശങ്കരൻ ഉപമിച്ചത്! തെങ്ങ് കയറ്റ തൊഴിലാളിയായ ശങ്കരന് അതിലും വലിയ ഭാവന വരാനില്ല......


കുരക്ക് ഇല്ലാതെയായിപോയ പ്രഭയേട്ടൻ!

കുരക്ക് മാത്രമല്ല ഹൃദയവും പ്രഭാകരൻ എന്ന പ്രഭയേട്ടന്  ഉണ്ടായിരുന്നില്ല!


പ്രഭയേട്ടൻ്റെ ആലോചന വന്നപ്പോൾ, അഛനും അമ്മക്കുമായിരുന്നു ഏറ്റവും വലി നിർബന്ധം!


ചെക്കൻ ദുബായിലാണ്! നല്ല ജോലി ! ഫാമിലി സ്റ്റാറ്റസ്, ആണ്ടിൽ ലീവ് !


ഗുണങ്ങൾ ഒരു പാട് ! കണ്ടപ്പോൾ പക്ഷേ തനിക്ക് ഒരു കള്ള ലക്ഷണമാണ് ഫീൽ ചെയ്തത്!

പൂച്ച കണ്ണുള്ള ഉയർന്ന പിരികവും ഉള്ള ഒരു കുള്ളൻ!

താൻ അത് തുറന്ന് പറയുകയും ചെയ്തു!


"മഹാലക്ഷ്മിയെ തള്ളി കളയരുത്!" അമ്മക്ക് അത് മാത്രമാണ് പറയാനുണ്ടായിരുന്നത്!


ഇതിന് ഇടയിൽ പുതിയ വാർത്ത വന്നു!


ചെറുക്കന്  ഈശ്വര വിശ്വാസം എന്ന ഒന്നില്ല! ഫ്രീ തിങ്കനാണ്! എത്രെ ഫ്രീ തിങ്കൻ!


എന്താണ് ഈ ഫ്രീതിങ്കൻ?


അമ്മാവനാണ് അതിന് ഉത്തരം പറഞ്ഞത്!

ചാർവാക മുനിയും ഫ്രീ തിങ്കനായിരുന്നത്രെ!

സ്വന്തന്ത്ര ചിന്തകരും സനാധന ധർമ്മത്തിൽ പെട്ടവർ തന്നെ!


അഛൻ  ഹാവു എന്ന ദീർഘനിശ്വാസം വിട്ടു!


അവസാന ആയുധം താൻ പുറത്തിട്ടു!


ജോലി കളഞ്ഞുള്ള ഒരു വിവാഹത്തിനും താനില്ല! എന്ത് ഫാമിലി സ്റ്റാറ്റസ് ഉണ്ടങ്കിലും താനില്ല തന്നെ! ടീച്ചർ ജോലിയെന്നത് ചെറുപ്പത്തിലെ കണ്ട സ്വപനമാണ്!


തേടിയ വള്ളി കാലിൽ ചുറ്റിയ പോലേയായി പ്രഭയേട്ടന് !


" ഭാര്യ കുടുബം, കുട്ടികൾ  ജീവിതത്തിലെ ആ രോ ഉണ്ടാക്കിയ മണി ചെയിൻ"


" ദേവു നീ എന്നേ കെട്ടിപിടിച്ച് ഇരിക്കേണ്ട "

നിനക്ക് ഇഷ്ടമുള്ള പോലേ ജീവിക്കാം! ജോലി വേണമെങ്കിൽ ആവാം!


ഒരിക്കൽ പ്രഭയേട്ടൻ പറഞ്ഞു!


ജോലി ദുബായിലും ചെയ്യാം!


" പത്മനാഭൻ്റ മുദ്രയുള്ള നോട്ട് മാസം തോറും കൈപറ്റുക എന്നത് ഒരു അനുഗ്രഹമാണ് "


ഹും, ദുബായിലെ നോട്ടിലും മുദ്രയുണ്ട്, പത്മനാഭൻ്റെ ഇല്ലന്നുള്ളു ! വാല്യു പത്മനാഭൻ്റെ പത്തിരട്ടി വരും!


ഒരു ഇഷ്ടപെടായ്ക ആ സ്വരത്തിൽ ദർശിച്ചു!


അമ്മയെ അഛനെയൊക്കെ ഒരാഴ്ച കൊണ്ട് തന്നെ പ്രഭയേട്ടൻ കൈലെടുത്തു!

അമ്മയെ വട്ടം പൊക്കി കറക്കുക! അമ്മയെ ഇക്കിളിയാകുകയൊക്കെ പ്രഭയേട്ടൻ്റെ തമാശകളായി മാറി!


വീട്ടുകാരും നാട്ടുകാരും പ്രഭയേട്ടൻ്റ ഇഷ്ട്ടുകാരായി!


ലൈംഗിക ജീവിതമെന്നാൽ ഒരു വൈകൃത ലോകമായിരുന്നു പ്രഭയേട്ടന്, കണ്ടാൽ ശർദ്ദിക്കാൻ വരുന്ന ദൃശ്യങ്ങൾ മണിയറയിൽ പാതിരാ രാവുവരെ ഒഴുകി നടന്നു !

ചിലപ്പോൾ അത്തരം കാര്യങ്ങൾക്ക് വേണ്ടി വാശി പിടിച്ചു.......  ലൈംഗിക ജീവിതം നെരിപോടായി മാറിയതിന് അതികസമയമൊന്നും വേണ്ടി വന്നില്ല!'


അശ്ശീല കഥാപുസ്തകങ്ങൾ എം ടിയുടെയും, ബഷീറിൻ്റെയും  ശേഖങ്ങൾക്ക് മേൽ അടയിരുന്നു! പമ്മനും അയ്യേനത്തും ആണ് നല്ല നോവലിസ്റ്റ് എന്ന് പ്രഭയേട്ടൻ വാദിച്ചു!

" പമ്മൻ്റെ ഭ്രാന്ത് " വിശ്വസാഹ്യത്യമാണനാണ് പ്രഭയേട്ടൻ്റെ വാദം!'


സ്വതന്ത്ര ചിന്തയാണ് ലോകത്തിലെ ഏറ്റവും വലിയ ഐഡിയോളജിയെന്ന് വാദിച്ചു!


ഡിങ്ക ഭഗവാൻ ദൈവവും ...... തൻ്റെ പരിഹാസം അറിയാതെ പുറത്ത് ചാടി!


" പ്രഭയേട്ടൻ പെട്ടന്ന് ക്രുദ്ധനായി!

പ്രഭയേട്ടൻ്റെ സ്വതന്ത്ര ചിന്ത ഭാര്യക്ക് പരിഹസിക്കാൻ മാത്രം വളർന്നിട്ടില്ലന്ന് മനസിലായത് കണ്ണിൽ നിന്ന് പൊന്നീച്ച പറന്നപ്പോഴാണ് !.


വാസ്തവത്തിൽ പ്രഭയേട്ടൻ്റെ തിരിച്ച് പോക്ക് ഒരു അനുഗ്രഹമായിട്ടാണ് തോന്നിയത് ! ദിവസം തോറും വീഡിയോകോൾ! പുതിയ ഒരു ആവശ്യം കൂടി  ഇതിനിടയിൽ ഉടലെടുത്തു!ഫോൺ ചെയ്യുമ്പോൾ ന്യൂഡ് ആയിരിക്കണമെത്രെ!  പറ്റില്ലന്ന്  മുഖത്ത്.അടിച്ചത് പോലേ പറഞതോട് കൂടി ഫോൺ എന്നന്നേക്ക്മായി നിലക്കുകയായിരുന്നു!


പിന്നീട് 5 വർഷത്തിന് ശേഷമാണ് വന്നത്! ഇതിനിടയിൽ അമ്മുവിനും ശിവനും ജന്മം നൽകിയിരുന്നു ! ഇരട്ട കുട്ടികൾ ! 5 വയസായ മകൾ അഛനെ അപരിചിതനെ പോലേ നോക്കി!.........


ചിരിയും കളിയുമായി  പ്രഭയേട്ടൻ അവരെ പെട്ടന്ന് കൈൽ എടുത്തു! അമ്മു അഛൻ്റെ മടിയിൽ നിന്ന് ഇറങ്ങാതെയായി!


പതിവ് പോലേ അമ്മയെ ഇക്കിളിയാടാനും ,വീടിനു ചുറ്റും ഓടിക്കുന്നതും കൗതകത്തോടെ അമ്മുവും ശിവനും നോക്കി നിന്നു ! മാതൃക മരുമകനായി  നാട്ടുകാരുടെ ഇടയിലും ബന്ധുകളുടെ ഇടയിലും പെട്ടന്ന് തന്നെ മാറി!.....


ഫേസ്ബുക്കിൽ ഫാമിലി ഫോട്ടോയുടെ കളിയായിരുന്നു! ഒരോ ദിവസവും കുടുബത്തോടപ്പുള്ള യാത്രയും വിവരണങ്ങളും........


ഇതിനിടയിൽ  പുതിയ അഥിതി കൂടി പ്രഭയേട്ടൻ കൊണ്ട് വന്നിരുന്നു! മദ്യപാനം!

പല പോഴും നാല് കാലിൽ ആണ് വീട്ടിൽ വരാറ്!.......


പെട്ടന്നാണ് അമ്മക്ക് വിഷാദരോഗം പിടിപെട്ടത്ത്! ഏത് സമയവും കരച്ചിൽ, അല്ലങ്കിൽ മൂകമായിരിക്കുക!


അവിടെയും മരുമകൻ്റെ റോൾ പ്രഭയേട്ടൻ നല്ല പോലേ കൈകാര്യം ചെയ്തു! ആശ് പത്രിയിൽ അമ്മായി അമ്മക്ക് ചോറ് വാരി കൊടുക്കുന്ന ചിത്രം വൈറൽ ആയി !


ജീവിതത്തിലേ ഏതൊരു നിമിഷങ്ങളും ഫേസ് ബുക്കിലും, ഇൻസ്റ്റയിലും, റ്റിറ്ററിലും പങ്ക് വെക്കുക എന്നത്  പ്രഭയേട്ടൻ്റെ ശീലങ്ങളായിരുന്നു! നാട്ടുകാരും ബന്ധുകളും കണ്ടതും അറിഞതും  പ്രഭയെന്ന കുടുംബനാഥനെയായിരുന്നു...... നല്ല ഭർത്താവിനെയായിരുന്നു! നന്മ നിറഞ പ്രവാസിയേയായിരുന്നു!കുട്ടികൾക്ക് ഭക്ഷണം വാരി കൊടുക്കുന്ന അഛനെയായിരുന്നു!


വേർപ്പിരിഞ കഴിഞ 20 വർഷത്തിനു ഇടക്കും ആ ശീലങ്ങൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല! ജീവിതത്തിലെ അനർഘ നിമിഷങ്ങൾ എന്ന പേരിൽ പല സ്വകാര്യ നിമിഷങ്ങൾ വരെ സോഷ്യൽ മീഡിയയിൽ പാറികളിച്ചു........


അമ്മുവിനു നേഴ്സിംഗ് പാസായതിന് ആഘോഷവും ,ശിവന് ജോലി കിട്ടിയ ആഘോഷവും ഫേസി ബുക്കിലൂടെ കണ്ടപ്പോൾ അൽഭുതം തോന്നി! 

ഇങ്ങനെ അഭിനയിക്കാൻ ഈ മനുഷ്യന് എങ്ങനെ കഴിയുന്നു! ബീജ ദാതാവ് എന്ന നിലയിൽ അല്ലാതെ മക്കളുടെ വളർച്ചയിലും ,നേട്ടത്തിലും ഒരു പങ്ക് മില്ലാത്ത മനുഷ്യൻ...... കല്യാണത്തിന് ശേഷം ഭർത്താവിൻ്റെ ചെക്ക് മാറാൻ ബാങ്കിൽ പോകാത്ത ഏക പ്രവാസി ഭാര്യ താൻ മാത്രമായിരിക്കണം!


എല്ലാത്തിലും പ്രഭയേട്ടന് ന്യായികരണം' ഉണ്ടായിരുന്നു! അഛൻ മക്കൾ അമ്മയെന്നത് വെറും ജൈവ പ്രക്രിയയുടെ ഭാഗം മാത്രമാണ്!

ബന്ധങ്ങൾ മനുഷ്യ'രെ തളച്ചിടുന്നു! തളച്ചിടപെടാത്ത ജീവിതമാണ് എൻ്റെത്!


 ഒരു ലൈവിൽ പ്രഭയേട്ടൻ ചോദിക്കുന്നത് കേട്ടു ,പറവകൾക്ക് പാർല്മെൻ്റ് ഉണ്ടോ, കോടതിയുണ്ടോ ,പോലീസ് സ്റ്റേഷൻ ഉണ്ടോ?

അഛൻ ,അമ്മ അങ്ങനെ എന്തങ്കിലും.......


ലൈവിൻ്റ അടിയിലേ ലൈക്കിലേക്ക് വെറുതേ എത്തി നോക്കി പോയി!' 100kയിലധികം ലൈകുകൾ!..... ഇനി വരാനുള്ളത് പ്രഭാകരൻമാരുടെ ലോകമാണന്ന ഒരു സൂചന അതിലുണ്ടായിരുന്നു! പാർല്മെൻ്റ് ഇല്ലാത്ത പറവകളുടെ ലോകം!


വിഷാദം അമ്മയെ ആത്മഹത്യയിലേക്ക് നയിച്ച ആ കാലഘട്ടത്തിലാണ് പ്രഭയേട്ടൻ അവസാനമായി വന്നത്! തിരിച്ച് വരവ്' എന്ത് കൊണ്ടോ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്! അമ്മുവിനും ശിവനും പേരിന് എങ്കിലും ഒരഛൻ വേണമായിരുന്നു! തൻ്റെ മക്കളെങ്കിലും പ്രഭയേട്ടൻ്റെ ഭാഷയിൽ പറഞാൽ പാർല് മെൻ്റ് ഇല്ലാത്ത  പക്ഷികൾ ആകരുതെന്ന്  ആഗ്രഹിച്ചു!


രാത്രി രണ്ട് മണിക്ക്  അമ്മുവിൻ്റെ റൂമിലേ അലറി കരച്ചിൽ കേട്ടാണ് ,ഞെട്ടിയുണർന്നത്!

ഉടഞ കുപ്പിവളയും, കീറിയ ബ്ലൗസുമായി പതിനേഴ്  വയസുകാരിയായ അമ്മു !


അഛൻ എന്ന മഹാദുരന്തം ഉടഞ വർണ്ണ പകിട്ടുള്ള വളപ്പൊട്ടിൻ്റെ രൂപത്തിൽ ചിതറികിടക്കുന്നു! നുറുങ്ങിയ വളപൊട്ടുകൾ പച്ചയും ,മഞ്ഞയും കൂർത്ത മുളുകൾ പോലേ  റൂമിൽ ചിതറികിടക്കുന്നു!

അരണ്ട വെളിച്ചത്തിൽ അവവ വജ്രം പോലേ വെട്ടി തിളങ്ങി.......


പ്രഭയേട്ടൻ്റ കുഴഞ ശബ്ദം! "ആദ്യമായി ഉണ്ടായ കായ്ഫലത്തിൻ്റെ അവകാശി ആരാ?...... നാക്ക് ഉറക്കാത്തത് കൊണ്ടാണന്ന് തോന്നുന്നു.....  ചോദ്യം വീണ്ടും ആവർത്തിച്ചു "അവകാശി ആരാ...... 


അരികിൽ ഇരിക്കുന്ന ഫ്ലവർ വേയ്സ് ആണ് അതിന് മറുപടി പറഞത്! വെടിയുണ്ട കയറിയത് പോലേ  തലയിൽ തന്നെ തുളഞ് കയറി ...... പമ്പിൽ നിന്ന് ചീറ്റ്ന്നത് പോലേ രക്തം ചിതറി തെറിച്ചു ! ആകാശത്ത് നക്ഷത്രങ്ങൾ വിരിഞത് പോലേ ഭിത്തിയിലും ,തറയിലും ചോര തുള്ളികൾ !


തെറിച്ച് വീണ മൊബൈലിൽ അമ്മയുടെ വിഷാദ രോഗത്തിനുള്ള ഉത്തരമുണ്ടായിരുന്നു, ആത്മഹത്യയുടെ കാരണം ഉണ്ടായിരുന്നു..... അമ്മായി അമ്മയെ അമ്മയായി കാണാൻ കഴിയാത്ത പാർല്മെൻ്റ് ഇല്ലാത്ത, പഞ്ചായത്ത് ഇല്ലാത്ത മൃഗതുല്യനായ "സ്വതന്ത്ര ചിന്തകൻ്റ "മനസ് പറിച്ച് വെച്ചിരുന്നു!


ഫ്ലവർ വെയ്സ് വീണ്ടും ഉയർന്ന് പൊങ്ങി !


മദ്യലഹരിയിൽ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് മരിച്ച ഗൃഹനാഥൻ്റെ കഥ പിറ്റേ  ദിവസം പത്രത്തിലുണ്ടായിരുന്നു......


അമ്മു അരികത്ത് വന്നിരുന്നതും ശങ്കരൻ്റെ ലൈവ് നോക്കിയിരിക്കുന്ന തന്നെ ശ്രദ്ധിക്കുന്നതും  അറിഞ്ഞില്ല!


"എന്തിനാണ് അമ്മേ പ്രഭാകരമേനോൻ്റെ ശവം അമ്മ  ഏറ്റ് വാങ്ങിയത്! ഈ ലൈവിൽ കാണുന്നത് പോലേ എവിടെയെങ്കിലും ഉപേക്ഷിച്ചാൽ ' പോരായിരുന്നോ?"


കാട് പിടിച്ച് കിടക്കുന്ന, പട്ടിയും പന്നിയും കയറി മറിയുന്ന ഒരിക്കലും വിളക്ക് വെക്കാത്ത മേനോൻ്റെ ശവകുടീരത്തിലേക്ക് ദേവു എത്തിനോക്കി! എന്നിട്ട് മെല്ലെ പ്രതിവചിച്ചു!


" ഇത് ശങ്കരൻമാരുടെ ലോകമാണ്, അവരുടെ ലൈവ് താങ്ങാൻ നമുക്ക് ആവില്ല "


സൂര്യൻ്റെ ചുവപ്പ് പകലിനെ വിഴുങ്ങുന്ന സന്ധ്യാ സമയമായത് കൊണ്ടാകാം പ്രഭാകരമേനോൻ്റെ ശവപറമ്പിൽ നിന്ന് കുറുക്കൻമാരുടെ ഒരിയിടലൽ മെല്ലെ തുടങ്ങിയിരുന്നു..... ആദ്യം അത് നേർത്തും  പിന്നെയത് ഭയാനകമാകുന്നതും അവർ അറിഞ്ഞു!......


http://kannazhuth.blogspot.com/?m=0

25/09/2022

ഒലകേല മൂട്ടിലെ വർത്തമാനങ്ങൾ

 


!


കല്ല്യാണ പന്തലിൽ തിരക്ക് ഒഴിഞിരിക്കുന്നു! ഇന്നലെ കണ്ട ആരവങ്ങൾ ഇല്ല! ആൾകൂട്ടമില്ല! മൂന്ന് ദിവസമായിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്!

ഗാനമേള ,മൈലാഞ്ചിയൊക്കെ ഗംഭീരമായിരുന്നു!
രണ്ട്  കല്ല്യാണത്തിനുള്ള ആളുണ്ടായിരുന്നു!

" കല്യാണത്തിന് അല്ലപ്പാ ഇപ്പോഴത്തേ 'ചിലവ് മൈലാഞ്ചിക്കാണ് "

ഒരു കാർന്നവർ ആരോടന്നില്ലാതെ പറയുന്നുണ്ടായിരുന്നു!

  "ഇതിൻ്റെയൊക്കെ എടങ്ങേറ് പാവങ്ങൾക്കാണ്, അവരും ഉണ്ടാക്കേണ്ടേ തലേദിവസം  നെയ്യ് ചോറും ,പോത്ത്  ഇറച്ചിയും! കാർന്നവർ    കണ്ണും മൂക്കുമില്ലാതെ വിമർശനം തുടരുകയാണ്!

വിമർശനം താൻ ഇന്നൊന്നും കേൾക്കാൻ തുടങ്ങിയതല്ല !

ലളിത വിവാഹം, ഇസ്ലാമിക വിവാഹം എന്നൊക്കെ പറഞ് വല്ലാത്ത തള്ളായിരുന്നു! സ്വന്തം കാര്യം വന്നപ്പോൾ  തഥൈവ !

ശരിയാണ് സ്വന്തം കാര്യം വന്നപ്പോൾ പറഞ്ഞതും പ്രവർത്തിച്ചതും മറന്നു എന്നതാണ് സത്യം!

വരൻ കനഡയിൽ എഞ്ചിനിയർ ആണ്, അത്യാവിശ്യം സാമ്പതികവും ഉണ്ട്!

" അവൾ നമ്മളിൽ നിന്ന് അകന്ന് പോവില്ലേ ഇകാക്ക "

" അകലുക എന്നത് ഒരു യഥാർത്ഥ്യമാണ്,  റസിയ, കുട്ടികാലത്തിൽ നിന്ന് ബാല്യത്തിലേക്ക്, ബാല്യത്തിൽ നിന്ന് യവ്വനത്തിലേക്ക്, യവ്വനത്തിൽ നിന്ന് വാർദ്ധ്യകത്തിലേക്ക്....... വാർദ്ധ്യക്യത്തിൽ നിന്ന് ......മരണ.......
അവൾ വായ പൊത്തി.....

"നിർത്തു! എനിക്ക് കേൾക്കേണ്ട ഇങ്ങട ഒലക്കമലത്തേ  വർത്തമാനം "

അത് ഒരു സിഗ്നലാണ്, അവൾക്ക്  ഇഷ്ടപെട്ടില്ല എന്നതിൻ്റെ അവസാനത്തേ വാക്ക്!

അകലുക എന്നത് അവൾക്ക് ചിന്തിക്കാൻ പോലും പ്രയാസമുള്ള കാര്യമാണ്!

ദുബായിലോട്ട് പോകാൻ തീരുമാനിച്ചപ്പോൾ ആണ്, ആദ്യമായി "ഒലക്കമലേ വർത്തമാനം " എനിക്ക് കേൾക്കേണ്ട എന്ന വാക്യം ശക്തമായി കേട്ടത്!

എന്നിട്ടും പോയി! നിർവാഹമില്ലാത്ത സാഹചര്യത്തിൽ പോകേണ്ടി വന്നു എന്നതാണ് സത്യം!

ഫാമിലി സ്റ്റാറ്റസ് ഉണ്ടായിട്ടും അവൾ വന്നില്ല ഇടക്ക് ഇടക്ക് ഹസ്ര കാല വിസിറ്റ് വിസയിൽ ഒതുങ്ങി അവളുടെ ദാമ്പത്യ ജീവിതം!

മകളെ വിട്ട് അവൾക്ക് വരാനാവില്ലത്രെ!
ഉയർന്ന ക്ലാസ്സിൽ പഠിക്കുന്ന എത്രയോ കുട്ടികൾ രക്ഷിതാകളെ വിട്ട് ജീവിക്കുന്നു!

അപ്പോഴും വന്നു ആ മറുപടി
"എനിക്ക് കേൾക്കേണ്ട ഒലക്കമേല വർത്തമാനം!"

രണ്ടാമത് ഒരു കുട്ടിയുടെ കാര്യം പറഞപ്പോൾ ആണ്  അവൾ ഈ കാര്യം വീണ്ടും പറഞത്!..... ഒലക്കമേല വർത്തമാനം!

പെട്ടന്ന് ഒരു കുട്ടി കൂടി കുട്ടിയുണ്ടായാൽ, ആമിയേ ആരാ നോക്കുക! ഇകാക്ക! അഞ്ച് വർഷം കഴിയട്ടെ!

അഞ്ച് വർഷം പിന്നീട് പത്ത് വർഷവും ഇന്ന് 20 വർഷവും കടന്ന് പോയിരിക്കുന്നു!
ആമിയായിരുന്നു അവൾക്ക് എല്ലാം!
പല്ല് തേപ്പിക്കുന്നതും, കുളിപ്പിക്കുന്നതും, ഇടക്ക് ഭക്ഷണം വാരി കൊടുക്കുന്നതും കാണാം!

" ഒന്ന് ഉണ്ടായാൽ ഒലക്ക കൊണ്ട് അടിക്കണം"
ഉമ്മിച്ചി ഇടക്ക്  ഒച്ച വെക്കുന്നത് കേൾക്കാമായിരുന്നു!

ഞാനും ചിലപ്പോൾ ഉമ്മിച്ചിയുടെ ഭാഗം ചേരും!

" അവൾ  ഇള്ള കിടാവല്ല "

അവൾ രൂക്ഷമായി നോക്കും!

ഉമ്മയുള്ളത് കൊണ്ടാണന്ന് തോന്നുന്നു!
അവൾ  നിശബ്ദത പാലിച്ചത്!

അവൾ എഞ്ചിനിയറിംഗിന് വേണ്ടി  അഡ്മിഷൻ എടുത്തപ്പോൾ ആണ് അവൾ ആ ആശങ്കയറീയിച്ചത്!

ഇകാക്ക ഹോസ്റ്റൽ ഒന്നും ആമിക്ക്  വേണ്ട!

ഇപ്പോഴത്തേ കാലത്ത് ഹോസ്റ്റൽ ഒന്നും അത്ര നന്നല്ല ! നമുക്ക് ഒരു വീട് എടുക്കാം! ആമിയും ഞാനും മാത്രമുള്ള വീട്!

" നീ ഹോസ്റ്റലിൽ നിന്നല്ലെ പഠിച്ചത് റസിയ, അവൾ ഹോസ്റ്റലിൽ നിന്നാൽ നിന്നാൽ  നിനക്ക് ദുബായിലോട്ട് പോരാം "

"എപ്പോഴും ഉണ്ട് ഒരു ഒലക്കമ്മലെ വർത്തമാനം , ദുബായ് ,ദുബായ്"
എൻ്റെ വാപ്പ ദുബായികാരനെ കൊണ്ടല്ല എന്നെ  കെട്ടിച്ചത്!"

" ഇത്രയൊക്കെ സമ്പാതിച്ചത് പോരേ ഇകാക്ക? തിരിച്ച് പോന്നു കൂടെ, ഖബറിലേക്ക് എടുക്കുന്നതിന് മുമ്പ് ഒന്നിച്ച് ജീവിക്കാൻ പറ്റുമോ എന്തോ?"

" ഓളെ കല്യാണം കഴിയട്ടെ, എന്നിട്ട് ആലോചിക്കാം "

ആളുകൾ പിന്നെയും വന്നും പോയി കൊണ്ടിരുന്നു , പലരും തോളിൽ തട്ടിയിട്ട് നടന്ന് നീങ്ങി..... കുന്തിരികത്തിൻ്റെയും ചന്ദന തിരിയുടെയും മണം  പന്തൽ മുഴുവൻ നിറഞ് ഒഴുകി...... ചെറിയ ചാറ്റൽ മഴയുണ്ട്...... പന്തൽ ഇട്ട് പണ്ടത്തേ രീതിയിൽ കല്യാണം നടത്തണമെന്ന് റസിയയുടെആഗ്രഹമായിരുന്നു...... പഴമയിലേക്ക് ഒരു തിരിച്ച് പോക്ക്!

" പന്തൽ പൊളികാത്തത് ഒരു കണക്കിന് നന്നായി, അത് കൊണ്ട് ആളുകൾക്ക്  മഴ കൊള്ളാതെ മയ്യത്ത് കാണാനായി "
ആളുകൾ അടക്കം പറയുന്നത് ശ്രദ്ധിച്ചില്ലന്ന് വരുത്തി!

" അയ്യൂബേ ഖത്തീബും ,തങ്ങളും വന്നിട്ടുണ്ട്!
അവർക്ക് എന്തോ പറയാനുണ്ട് "
താൻ ഒന്ന് തല വെട്ടിച്ച് നോക്കി! തങ്ങളും ഖത്തീബും മാത്രമല്ല സ്ഥലത്തേ പ്രമുഖരായ എല്ലാവരും ഉണ്ട്!

ഇവരുടെയൊക്കെ പിന്നാലെ താൻ  ഒരുപാട് നടന്നതാണ്, ആമിയുടെ കല്യാണകാര്യം ഒന്ന് ശരിയാക്കാൻ !........ പക്ഷേ

കല്യാണ തലേന്ന് അവൾ ഒളിച്ചോടുകയായിരുന്നു! അവളുടെയൊപ്പം  'പഠിച്ചിരുന്ന അരവിന്ദ് ! ഡിഗ്രിയും, പിജിയും കഴിഞ്ഞിട്ട് ഓട്ടോറിക്ഷയോടിക്കേണ്ടി വന്ന അരവിന്ദിൻ്റെ കാര്യം അവൾ എപ്പോഴും പറയുമായിരുന്നു! ആ സഹതാപം പ്രേമമായി വളരുകയായിരുന്നു!

റസിയ തകർന്നു പോയിരുന്നു! തകർന്ന് വീണ അവളടെ സ്വപ്നങ്ങൾ അവളെ ഭ്രാന്തിയാക്കി എന്ന് പറയുന്നതാവും ശരി! അവൾ ഉറുമ്പടക്കം കെട്ടിപിടിച്ചു!

" ഇക്കാകയുടെ അന്തസ് ഞാൻ തകർത്തില്ലെ ഇക്ക! അവൾക്ക് വേണ്ടിയല്ലെ  എല്ലാം ഞാൻ ത്യജിച്ചത്? മറ്റൊരു കുട്ടി വേണ്ടന്ന് വെച്ചത് അവൾക്ക് വേണ്ടിയല്ലെ? അവൾക്ക് എന്തങ്കിലും കുറവ്  വരുത്തിയിരുന്നോ "

എല്ലാവരും പറയുന്നതു പോലേ ഞാനും പറഞ്ഞു! റസിയ ആളുകൾ കേൾക്കും! നമ്മുടെ അന്തസ്.......
ഇനി എന്ത് അന്തസ് ഇക്ക....... അവൾ വീണ്ടും മുള ചിന്തുന്നത് പോലേ കരഞ്ഞു!

" മൂന്ന് മാസം മുമ്പ് ഞാൻ അറിഞ്ഞിരുന്നു ഇക്ക! അവളോട് ഞാൻ പറഞതാണ് കുടുബത്തിൻ്റെ അഭിമാനം..... അന്യജാതി!"

"അവൾ എനിക്ക് ഉറപ്പ് തന്നതാണ് ഇക്ക! പ്രേമമൊന്നും ഇല്ലന്ന്! അങ്ങനെയൊരു വഴി തെരഞ്ടുക്കില്ലന്ന്! ജനിച്ച അന്നു മുതൽ കുടെ നടന്ന വിശ്വാസതയല്ലെ അവൾ തകർത്തത് "

" ഓടി പോയ ആമിയെ തിരിച്ച് വിളിച്ച് കല്ലാണം നടത്താം എന്ന ആശയം  ഞാൻ തന്നെയാണ് റസിയയുടെ മുൻപിൽ അവതരിപ്പിച്ചത്!"

ഓടിപ്പോയ പെൺകുട്ടികളുടെ കഥനകഥ അത്രയധികം സ്വാദീനിച്ചത് കൊണ്ടാകാം തിരിച്ച് എടുക്കാം എന്ന ആശയം താൻ തന്നെ ആമിയുടെ മുമ്പിൽ അവതരിപ്പിച്ചത്!

പണ്ടങ്ങോ ഓടി പോയി ,പിന്നീട് എല്ലാം തകർന്ന്  തെരുവിൽ ജീവിക്കേണ്ടി വന്ന കളി കൂട്ടുകാരി ദേവുവിൻ്റെ ഓർമ്മകൾ തന്നെ പലപ്പോഴും  വേട്ടയാടിയത്  ഒരു നിമിത്തമായ താണോ എന്തോ?

റസിയയുടെ  മുഖം ഭീഭത്സമാകുന്നത് താൻ കണ്ടു! " ഇങ്ങോട്ട് കൊണ്ടുവരേണ്ട " അവൾ  അലറി!

"അവൾ പറയുന്നത് മുഴുവൻ വിശ്വസിച്ച് നടന്ന ഉമ്മയായിരുന്നു ഞാൻ! ഇങ്ങളു പറഞ് തന്ന ദേവുട്ടിയുടെ കഥ ആയിരം വട്ടം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്! അവൾക്ക് വേണ്ടിയാണ് രണ്ടാമത് ഒരു കുട്ടിയെ കുറിച്ച് ആലോചികാതിരുന്നതെന്ന കാര്യം ഭൂമുഖത്ത് നമ്മൾ അല്ലാതെ അറിയുന്ന മുന്നാമ്മത്തേ  ആളായിരുന്നു അവൾ! വാപ്പിച്ചിയെ ചതിക്കരുതെന്നും, എനിക്ക് വാപ്പിച്ചിയോട് നീതി പുലർത്താൻ കഴിഞിട്ടില്ലന്നും ഒരു പതിനായിരം വട്ടം ഞാൻ പറഞ് കൊടുത്തിട്ടുണ്ട്!'ഓടി പോകുന്ന അന്നും അവൾ ഉമ്മ തന്നിട്ട് ആണ് ഉറങ്ങാൻ പോയത്!
അവളുടെ വിശ്വാസതക്ക് എന്ത് അർത്ഥമാണ് ഉള്ളത് ? ഇത്രയും നാൾ അവൾ അഭിനയിക്കുകയായിരുന്നില്ലെ!'

അവൾ   ഓടി തളർന്ന പോലേ കിതച്ചു!
ചിലപ്പോൾ ഉച്ച സൂര്യനെ പോലേ കത്തിജ്വലിച്ചു..... ചിലപ്പോൾ അസ്തമയ സൂര്യനേ പോലേ നിർവികാരിയായി......

എന്നിട്ടും ഞാൻ ദേവുവിൻ്റെ കഥ പറഞ് പിന്നാലെ കൂടി....... നമ്മുടെ ആമി ഒരു തെരുവ് വേശ്യയാവണോ റസിയ? അവളുടെ  കരളിൽ ഒരു  പ്രകമ്പനം  സൃഷ്ടിക്കാൻ ആവുമെന്ന് പ്രതീക്ഷിച്ചിരുന്നു!

" ഒലകട മൂട്ടിലെ വർത്തമാനം എനിക്ക് കേൾക്കേണ്ട' "

ആ വാചകത്തിന് ഇന്ന് വരെ കേൾകാത്ത ഗർജനസ്വരമുണ്ടായിരുന്നു.'..... തേങ്ങലുണ്ടായിരുന്നു! ഇരുപത് വർഷത്തോളം പൊന്നു പോലേ സൂക്ഷിച്ച വിശ്വാസതയുടെ ചീട്ട് കൊട്ടാരം തകർന്ന് വീണ നിരാശയുണ്ടായിരുന്നു!!

വാതിൽ തൻ്റെ പിന്നിൽ ശക്തമായി ഹുങ്കാര ശബ്ദത്തോടെ അടഞ്ഞു!
വാതിൽ ചവിട്ടി പൊളിച്ച് പുറത്ത് എടുത്തപ്പോഴേക്കും എല്ലാം കഴിഞിരുന്നു! മാപ്പ് ... മാപ്പ് എന്ന അവളുടെ ചിലമ്പി'ച്ച ശബ്ദം മാത്രം  കേട്ടു.......

അയ്യൂബേ ....... ഖത്തീബ് കാതരയായ ശബ്ദത്തിൽ വിളിച്ചു! പഞ്ചായത്ത് പ്രസിരണ്ട് അടക്കമുള്ള സ്ഥലത്തേ മാന്യമാർ  ആ 'വർത്തമാനത്തിന് വേണ്ടി അകമ്പടി സേവിച്ചു.......

"ആ കുട്ടിയും ഭർത്താവും പുറത്ത് വെയ്റ്റ് ചെയ്യുന്നു! ആ കുട്ടി  കരഞ് തളർന്നിരിക്കുന്നു!

അവസാനമായി ഒന്ന് മയ്യത്ത് കാണാൻ......

മുസ്ലിയാർ അർദ്ധോക്തിയിൽ നിർത്തി!

എല്ലാം മുഖങ്ങളും ചാനൽ  മൈക്ക് പോലേ അയാളുടെ നേരേ തിരിഞ്ഞു.......

"ഒലക്കമലെ വർത്തമാനം എനിക്ക് കേൾക്കേണ്ട "

അയാൾ അലറി...... ഗംഭീരനായ ഉസ്താദിൻ്റെ സമ്മർദ്ദത്തേ നിശബ്ദതനാക്കാനുള്ള കരുത്ത് ഉണ്ടായിരുന്നു   അയാളുടെ  ആ ജീവിത വാക്യത്തിന് !

അയാൾ ഖബർസ്ഥാൻ ലക്ഷ്യമാക്കി നടന്നു...... ഒപ്പം  കൂടെയുള്ളവരും....... ഖബർസ്ഥാൻ മൈലാഞ്ചി ചെടി കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നുത്രെ....... ഒരോ മൈലാഞ്ചി ചെടിക്കും ഒരു ഒലക്കേല മുട്ടിലേ വർത്തമാനങ്ങൾ പേറുന്നുണ്ടാവാം.......




30/07/2022

ബലി കാക്കകൾ




നദിയുടെ ഓളങ്ങളിലൂടെ ആ ശവം ഒഴുകി നടക്കുകയായിരുന്നു! കുറച്ച്  കാലങ്ങളായി ഒഴുകി നടക്കൽ തുടങ്ങിയിട്ട്! ,കണ്ണും മൂക്കും ഒക്കെ മത്സ്യങ്ങൾ തിന്നിരിക്കുന്നു! തൻ്റെ ജഡം കൊണ്ട് കുറച്ച് ജീവജാലങ്ങൾക്ക് വിശപ്പ് അകറ്റാനെങ്കിലും സാധ്യമായിരിക്കുന്നു!  "ശവം " അഭിമാനത്തോടെ നെഞ്ച് വിരിച്ചു


തിബ്ബറ്റിൽ നിന്ന് ഉൽഭവിച്ച് ഭാരത്തിലൂടെയും പാക്കിസ്ഥാൻ്റെയും വിരിമാറ് പിളർന്ന് കൊണ്ട്  ഒഴുകുന്ന സിന്ധു നദിയിലൂടെയാണ്! തൻ്റെ സഞ്ചാരം എന്ന് ശവം ' തിരിച്ച് അറിഞ്ഞു!  ജീവിച്ചിരിക്കുന്ന കാലത്ത് സ്വന്തം പഞ്ചായത്ത് പോലും പൂർണ്ണമായി സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ല! 

കൊടും കാടുകളിലും ഊരിലും ആയിരുന്നു! അധികകാലവും! ഒടിവിൽ ഏതോ പോലീസ് കാരൻ തല്ലി ചതച്ച് ജീവശവമാക്കി കടലിൽ വലിച്ച് എറിയുമ്പോൾ തൻ്റെ ശരീരത്തിൽ അർദ്ധ ആത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളു !


ഹേയ് അവിടെയൊന്നു നിൽക്കു!


ആരാ അത്?


തനിക്ക് ഒന്നും കാണാൻ കഴിയുന്നില്ലല്ലൊ?

കണ്ണ്കൾ മീൻ കൊത്തി തിന്നത് കൊണ്ടാണോ കാണാൻ കഴിയാത്തത്?


എന്ത് ഒരു മണ്ടൻ ചിന്തയാണ് മാഷേ?


മരിച്ച് കഴിഞ്ഞാൽ അകകണ്ണ്കൊണ്ടല്ലെ കാണാൻ കഴിയു !

അത് ശരിയാണല്ലൊ!


തൻ്റെ നേരേ തിരകളിൽ പെട്ട് ചാടിയും തുള്ളിയും വരുന്ന  വായ മൂടികെട്ടിയ ചെപ്പ്കുടത്തിലേക്ക്  ശവം എത്തി നോക്കി!


ഹലൊ?


എന്താ മാഷേ ?


നിങ്ങൾ ആരാണ്!


നമ്മൾ രണ്ട് പേരും ജീവാത്മാവിൻ്റെ അവശേഷിക്കുന്ന തിരുശേഷിപ്പുകളാണ്


നാം ഇപ്പോൾ എവിടെയാണ്!


നീ കുടത്തിലും ,ഞാൻ കടലിലും!


നീ ഭാഗ്യവാനാണ്! വിശാലമായ ലോകം ചുറ്റി സഞ്ചരിക്കാമല്ലൊ?! 

ഹ.....ഹ.... ഹ 

എന്ത് സഞ്ചാരം എൻ്റെ കൈയ്യും, കാലും കണ്ണും മത്സ്യങ്ങൾ തിന്ന് കഴിഞു!

ഉടലും തലയും മാത്രമേ അവശേഷിക്കുന്നുള്ളു ! ഏതാനും ദിവസങ്ങൾ കഴിഞാൽ അവശേഷിക്കുന്ന മാംസപിണ്ഡവും വാർന്ന് പോകും!

മാംസങ്ങളില്ലാത്ത എല്ല് തുണ്ടങ്ങൾ കടലിലിൻ്റെ ആഴങ്ങളിലേക്ക് ?


എന്നാലും നീ ഭാഗ്യവാനാണ്!


എന്നെ നോക്കു ! എന്നെ കത്തിച്ചു ഭസ്മമാക്കിയിരിക്കുന്നു! പുജയും മന്ത്രവും ചെയ്ത് എന്നെ അടച്ചിരിക്കുന്നു! വില കൂടിയ പട്ടിൽ എൻ്റെ വായ മൂടി കെട്ടിയിരിക്കുന്നു!മണ്ണിൽ അലിഞ്ഞ് ചേരണമെന്ന എൻ്റെ ജഡത്തിൻ്റെ അടിസ്ഥാന ആവശ്യം പോലും നിരസിച്ചിരിക്കുന്നു! പക്ഷേ മഹാമാനുഷികളായ ബ്രാമണ ശ്രേഷഠർ ചെയ്ത മന്ത്രത്തിൻ്റെ പിൻബലമുണ്ട് എൻ്റെ  ഈ വായ മൂടികെട്ടിയ കുടത്തിന്! ഇത് എനിക്ക് മോക്ഷം നൽകും ! എൻ്റെ പുണ്യദേഹം പുഴുക്കൾക്കും പ്രാണികൾക്കും അന്നമാകില്ല!


ഈ കുടമൊന്ന് പൊട്ടി കിട്ടിയാൽ വിശ്വ പ്രപഞ്ചത്തിൽ ലയിക്കാമായിരുന്നു!'


വിശ്വപ്രപഞ്ചമോ?


ജീവിച്ചിരുന്ന കാലത്ത് അങ്ങനെയൊന്ന് കേട്ടിരുന്നോ?


കുടത്തിൽ നിന്ന് തേങ്ങൽ ഉയർന്നു!


ഗദ്ഗതത്തോടെ മന്ത്രിച്ചു! 

ഇല്ല!


എൻ്റെ രാജ്യം!


എൻ്റെ മതം!


എൻ്റെ ദൈവം!


എൻ്റെ കുടുംബം !


അത് മാത്രമേ കേട്ടിരുന്നുള്ളു ! 


എനിക്ക് ഇതൊന്നും ഉണ്ടായിരുന്നില്ല!


 അനാഥശവം  വാചാലനായി!


ദിക്കുകളിൽ നിന്ന് ദിക്കുകളിലേക്ക് യാത്രകളായിരുന്നു! എനിക്ക്!   എൻ്റെ വിശ്വ പ്രപഞ്ചം ഞാൻ സഞ്ചരിച്ചിരുന്ന ഇടങ്ങൾ ആയിരുന്നു! ചേരികൾ ,കോളനികൾ, ആദിവാസി ഇടങ്ങൾ !


എൻ്റെ മതം എൻ്റെ ചുറ്റിലുള്ള എല്ലാ മനുഷ്യരിലായിരുന്നു!


എൻ്റെ ദൈവം എൻ്റെ ചുറ്റും കാണുന്ന വിശകുന്ന മനുഷ്യനായിരുന്നു!


എനിക്ക് എല്ലാവരും കുടുബകാരയായിരുന്നു!

കുടുബം........ കൂടുംമ്പോൾ ഇമ്പമുള്ളവർ !


എന്നിട്ടും നീ എന്തേ അനാഥ ശവമായി! പൂജ യില്ല മന്ത്രമില്ല, സ്വന്തം  മാതൃദേശത്ത് അടങ്ങാനുള്ള ഭാഗ്യവുമില്ല!


അനാഥ ശവം പൊട്ടി ചിരിച്ചു ! മാതൃ ദേശമോ?


നീ ഇപ്പോൾ എവിടെയാണന്ന് അറിയുമോ!


ഇല്ല!


ഇന്ത്യയിൽ നിന്ന് ഉൽഭവിച്ച്   ചൈനയിലും, പാക്കിസ്ഥാനിലൂടെയും ,ബംഗാളിലൂടെയൊക്കെ ഒഴുകുന്ന സിന്ധു നദീ യിലാണ്!


ഈ കുടം ഏതങ്കിലും തിരമാലയിൽ പൊട്ടി തകർന്ന് ഇവയുടെ ഏതങ്കിലും തീരത്ത് തീ ഒന്നു ചേർന്നേക്കാം! നീ അലിഞ് ചേരുന്നതാണ് നിൻ്റെ മാതൃദേശം! അതിന് രാജ്യാന്തരങ്ങളുടെ അതിർവരമ്പുകളും ദേശങ്ങളും ഇല്ല!


ആണ്ട് തോറും ബലികാക്കൾ  നിൻ്റെ പേരിൽ ചോറ് ഉണ്ട് പോയേക്കാം! ബാക്കിയാവുന്ന ബലി ചോറുകൾ കടപുറത്ത് കിടന്ന് നശിച്ച് പോയേക്കാം!  എന്നാലും നീ ഒന്നും ചുറ്റുവട്ടത്ത് ഉള്ളവരെ ജീവിതകാലത്ത് തിരിച്ച് അറിയില്ല! ഭക്ഷണം കിട്ടാതേ അലഞ് തിരിയുന്ന അനാഥ മനുഷ്യർ! പ്രപഞ്ച സൃഷ്ടിയുടെ കാരണ കാരായ മാതൃത്വം കൈ നീട്ടി യാജികുന്ന കാലം..... എച്ചിലിൽ കൈഇട്ട് വാരുന്ന അനാഥ കുരുന്നുകൾ!


നീ നിൻ്റെ പിതാവിനെ കണ്ടിട്ടുണ്ടോ?


ഇല്ല അദ്ദേഹം മോക്ഷം തേടി കൊടും വനാന്തരങ്ങളിൽ അഭയം തേടിയതാണ്!


എൻ്റെ ചെറുപ്പത്തിലെ നാടുവിട്ടു!

വിശക്കുന്ന മനുഷ്യരെ കുറിച്ച് അദ്ദേഹത്തിന് ഉത്കണ്ഡയുണ്ടായിരുന്നു അദ്ദേഹത്തിന്! വർഗിയത തീരെയില്ലായിരുന്നു! ചേരികളിൽ ഉറങ്ങുകയും അവരോടപ്പം അധികാരികളോട് പോരാടുകയും ചെയ്ത നക്സൽ ആയിരുന്നു അദ്ദേഹം!


അനാഥ ശവം വിതുമ്പാൻ തുടങ്ങി!  ചുറ്റുവട്ടത്തിലേക്ക് നോക്കിയപ്പോൾ  സ്വന്തം കുട്ടിയെ നോക്കാൻ മറന്നു പോയി!ഒപ്പം ജീവിതകാലം മുഴുവൻ തന്നെ ചേർത്ത് പിടിക്കും എന്ന് വിശ്വസിച്ച പ്രാണസഖിയേ വഴിയിൽ  ഉപേക്ഷിച്ചു!


"എന്തിന് വേണ്ടി!"


ഉത്തരം രണ്ട് ആത്മാകളിൽ നിന്നും ഒരു പോലേയായിരുന്നു!


മോക്ഷം!


ആത്മാവിൻ്റെ മോക്ഷം! അജ്ഞാത ശവം പിന്നെയും തർക്കത്തിൽ ഏർപെട്ടു!

മോക്ഷം എന്ന്  ഒന്നില്ല


 മാനവികതയുടെ ചേർത്ത് പിടിക്കലാണ് മോക്ഷം!


കടൽ പെട്ടന്ന് പ്രഷുബ്ദമായി! തിരമാലകൾ  കാറ്റിൽ ഉയർന്ന് പൊങ്ങി ! അതിഭീകരമായ ഹുങ്കാര ശബ്ദം! വൻമതിലിനോളം പൊങ്ങുന്ന  തിരകൾ !

തിരകൾ ഇടയിൽ വെച്ച് എവിടെയോ ചെപ്പ് കുടവും ,ശവവും അനാഥരായി!


ആ സത്യം ഇനിയും മറച്ച് വെക്കാനാവില്ല! ഇനിയെങ്കിലും നീ അത് തുറന്ന് പറയു !അല്ലങ്കിൽ ഞാൻ ഇനിയും രോഷകുലയാകും! കടമലമ്മ തിരകൾ ആകുന്ന കൈകൾ കൊണ്ട് ഉയർന്ന് പൊങ്ങി !


ഗതിയില്ലാതെ അനാഥ ശവം പുലമ്പാൻ തുടങ്ങി!


" എനിക്ക് ഒരു രഹസ്യം പറയാനുണ്ട്!എൻ്റെ അവസാന തുണ്ട് മാംസവും തീർന്ന് പോയിരിക്കുകയാണ്, ഞാൻ ആഴികളിലേക്ക് താഴ്ന്ന് കൊണ്ടിരിക്കുകയാണ്!നീ ഇപ്പോൾ എവിടെയാണ്? ഞാൻ നിൻ്റെ അഛനാണ് മകനെ? " അനാഥ ശവം ഒച്ചയിട്ടു! മകനെയും, അമ്മയേയും കുടുംബത്തേ തിരിച്ചറിയാതെ ദേശാടനം ചെയ്ത അഛൻ!


ചെപ്പ് കുടത്തിന് ഒച്ചയൊന്നും കേൾക്കാനായില്ല! ശക്തമായ തിരമാല  ചെപ്പ് കുടത്തേ ദൂരേക്ക് തള്ളിമാറ്റിയിരുന്നു !മോക്ഷം തേടി  രാജ്യന്തരങ്ങളിലേക്ക് ചെപ്പ് കുടം  പിന്നെയും സഞ്ചരിച്ച് കൊണ്ടിരുന്നു!


ബലികാക്കകൾ മാത്രം കടലിന് മീതെ വട്ടമിട്ട് പറന്നിരുന്നു!


മോക്ഷം കൊടുക്കേണ്ടത് അവയുടെ ധർമ്മ മെത്രെ!


22/06/2022

ഒരു വൃക്ക മോക്ഷണത്തിൻ്റെ കഥ

  !


നാട്ടിൽ കച്ചവടമുള്ള കാലം ഉച്ചക്ക് വിശ്രമിക്കാൻ കിടക്കുന്ന  സമയം കാറ്റ് കിട്ടാൻ വേണ്ടി ജനൽ തുറന്ന് വെച്ചിട്ടുണ്ട്! 


അന്നത്തേ പറമ്പിൻ്റെ അരികിൽ  അതിരായി പിടിപ്പിക്കുക കൈത എന്ന് അറിയപെടുന്ന കൈതോല ചെടിയാണ്! ഇതിൻ്റെ ഓല കീറി സ്ത്രീകൾ പായയുണ്ടാകും ! അങ്ങനെയുണ്ടാക്കുന്ന പായ സ്ത്രീകൾക്ക് ഒരു  വരുമാനമാർഗമാണ്! 


അങ്ങനെ അഞ്ച് പത്ത് സ്ത്രീകൾ ഓല കീറി " തഴമടി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്!

കൂട്ടത്തിലെ  തലതൊട്ടപ്പയായ സ്ത്രീ പെട്ടന്ന് ഒരു അനുഭവകഥ പറയാൻ തുടങ്ങി! 


കഥ കേൾക്കൽ പണ്ടേ ഇഷ്ടമായത് കൊണ്ട് ഞാൻ മെല്ലെ ശ്രദ്ധിക്കാൻ തുടങ്ങി! 


ഒരു കുട്ടിയെ തട്ടികൊണ്ട് പോകാനുള്ള ശ്രമത്തിൻ്റെ കഥയാണ് ആ സ്ത്രീ പറയുന്നത്!

അന്ന് ഒക്കെ സ്കൂളിൽ നിന്ന് കുട്ടികളെ മിഠായി കൊടുത്ത് തട്ടി കൊണ്ട പോയ കഥ, പാലത്തിന് തൂണ് ഇടുവാൻ കുട്ടികളെ കുഴിമുടുന്ന കഥകൾ ഒക്കെ ഒഴുകി നടക്കുന്നത് ഇത്തരം കൂട്ടായമകളിലാണ്! ഇന്നത്തെ വാട്ട്സ് അപ്പ് കൂട്ടായമയുടെ ഒരു എളിയ രൂപം'! 


ഈ തവണ ഒരു കറുത്ത കാറാണ് ഹീറോ !

കറുപ്പ് എന്ന് പറഞ്ഞാൽ  ഒരു വല്ലാത്ത കറുപ്പ്! 


സ്ത്രീ  കഥ പറഞ് തുടങ്ങി!  മറ്റ് സ്ത്രീകൾ ചെവി കൂർപ്പിച്ച് കഥ ശ്രദ്ധിക്കാൻ തുടങ്ങി!

സ്കൂളിൽ നിന്ന്  പച്ച പാവടക്കാരി മെല്ലെ നടന്ന് വരാൻ തുടങ്ങി! ആ നാട്ടിലെ ഏറ്റവും സുന്ദരിയെന്ന് കഥകാരി! 


പെട്ടന്ന്  ആ കറുത്ത കാർ കുട്ടിയുടെ മുമ്പിൽ വന്ന് സഡൻ ബ്രേക്ക് ഇട്ടു! ഓമനി വാൻ അക്കാലത്ത് ഇറങ്ങാത്തത് കൊണ്ടാവാം കറുത്ത അംബാസിഡർ ആയി മാറിയതെന്ന് തോന്നുന്നു! 


മുഖം മറച്ച മുന്ന് നാല് രൂപങ്ങൾ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി! 


കുട്ടിയെ പിടിച്ച്  വണ്ടിയിൽ കയറ്റി! 


എന്തിനാ വണ്ടിയിൽ കയറ്റിയത്? 


ചോദ്യം എല്ലാവരുടെയും മുഖത്ത് നിന്ന് ഒരുമിച്ചായിരുന്നു! 


ഒരു മസാല കഥ പ്രതിക്ഷിച്ച ചിലർ അക്ഷമരായി! 


" വൃക്കയെടുക്കാൻ അല്ലാതെയെന്തിനാ "

ഇക്കാലത്തൊക്കെ  എന്താ വില? 


ഒരു ബലാൽസംഘം പ്രതീക്ഷച്ചവരുടെ മുഖത്ത്   നിരാശയുടെ കടന്നൽ കൂട്! 


എന്നിട്ട് കിട്ടിയൊ? 


കഥാകാരി  ൈക്ലമാക്സിേലേക്ക് കടന്നു ! 


എവിടന്ന് കിട്ടാൻ!

കുട്ടി അപ്പോഴെക്കും ഒച്ച വെച്ച് കളഞ് എത്രെ! 


ആളുകൾ ഓടി കൂടിയപ്പോഴേക്കും! 


കിട്ടിയ ഒരു വൃക്കയും കൊണ്ട്  കാറിൽ വന്നവർ ഓടി കളഞത്രെ! 


ഇനി ആ കുട്ടിക്ക് വൃക്ക എന്ത് ചെയ്യും? 


ആ നാട്ടിൽ ഒരു സിദ്ധൻ ഉണ്ടത്രെ! അദ്ദേഹം ഒരു പട്ടിയുടെ  വൃക്ക വെച്ച് അഡ്ജസ്റ്റ് ചെയ്തത്രെ!

'

എന്നിട്ട് എന്തങ്കിലും പ്രശ്നം ? 


ആളുകളുടെ ചോദ്യം വീണ്ടും! 


മൂത്രമൊഴിക്കുമ്പോൾ ഒരു പ്രശ്നമുണ്ട്! 


എന്ത് പ്രശ്നം! 


ആളുകൾ വീണ്ടും  ഉത്കണ്ഡാകുലരായി! 


മൂത്രമൊഴിക്കുമ്പോൾ ഒരു കാൽ പൊക്കി വെക്കും!....... നായയെ പോലേ! 


വാൽ കഷ്ണം 


ആരോഗ്യ മന്ത്രിയുടെ വൃക്ക തട്ടികൊണ്ട് പോകൽ കഥക്ക്,ഈ കഥയുമായി ഒരു ബന്ധമില്ലന്ന് പറയാൻ പറഞ്ഞു!