25/07/2012

ബഫൂണുകളുടെ പ്രവാസം.....

പ്രമാണം:Babur.jpg 
ബെഡ്‌റൂം ലാമ്പ്‌ന്‍റ അരണ്ട വെളിച്ചത്തില്‍ അയാള്‍ അവളെ സാകൂതം നോക്കി....അന്ന്‍ ധരിച്ച ഉടയാടകള്‍ പോലും മാറിയിട്ടില്ല! യാത്ര കഴിഞ്ഞ ഉടനെ കട്ടിലില്‍ വന്ന് വീഴുകയായിരുന്നു.....പള പള മിന്നുന്ന സാരിയും ബ്ലൌസും സ്ഥാനം മാറികിടക്കുന്നു, ആവശ്യത്തില്‍ കൂടുതല്‍ മാംസളത ഉള്ളത് കൊണ്ടാകാം ബ്ലൌസ് ഇലാസ്റ്റിക് പോലെ വലിഞ്ഞു നില്‍ക്കുന്നു,ചെറിയ വിടവ്കളിലൂടെ മാറും മുലയും തള്ളി തുറിച്ച് നില്‍ക്കുന്നു!!

പൌരപ്രമുഖനും വ്യവസായിയുമായ കാദര്‍ ഹാജിയുടെ മകള്‍ ഒസ്സാന്‍ കോയയുടെ മരുമകള്‍ ആയിരിക്കുന്നു, അതായത് ഈ അയ്യൂബിന്‍റ ഭാര്യയായിരിക്കുന്നു......

ഇത് ഒരു വിജയം ആണ്,തന്നെ പുച്ഛത്തോടെ നോക്കിയവരുടെ മേലുള്ള വിജയം!!ഒസ്സാന്‍ അയൂബിനും ആളാവാന്‍ കഴിയുമെന്ന്‍ കാലം തെളിയിചിരിക്കുന്നു...അല്ല താന്‍ മാലോകരെ അറിയിച്ചിരിക്കുന്നു!!

1001 കാറുകളുടെ അകമ്പടി,ശിങ്കാര മേളം,അറബനമുട്ട്,ഗാനമേള,ഒപ്പന....നാട് മുഴുവന്‍ ക്ഷണം....ഇന്ന് വരെ ഗ്രാമം കാണാത്ത ഭക്ഷണ രീതികള്‍......

അയ്മുട്ടിഹാജിയുടെ വീടിന് മുമ്പിലൂടെ വാഹന വ്യുഹം കടന്ന് പോകുമ്പോള്‍, താന്‍ തല ഉയര്‍ത്തിപിടിച്ച്  കല്ല്യാണപെണ്ണിനെ ഒന്ന് കൂടി നോക്കി,ഒരു മൊബൈല്‍ ജ്വല്ലറിപോലേയാണ് അവളും.....ആളുകള്‍ ആഭരണങ്ങള്‍ ആണോ വധുവിനെയാണോ നോക്കുന്നത് എന്ന് സംശയിച്ചു!!!   

എങ്കിലും അയ്മുട്ടി ഹാജിയുടെ വീടിന് മുമ്പില്‍ എത്തിയപ്പോള്‍ ഉള്ള്ഒന്ന്പിടഞ്ഞു..അവിടെ തന്‍റെ നൂര്‍ജു നില്‍പ്പ് ഉണ്ടോ.... തന്‍റെ മാത്രം സ്വന്തമായിരുന്ന നൂര്‍ജു....ഇക്കയില്ലങ്കില്‍ ഞാന്‍ ഉണ്ടാവില്ല എന്ന് ആണയിട്ട നൂര്‍ജു......

രണ്ട് ആളുകള്‍ മാത്രം മഹല്ലില്‍ നിന്നും വന്നില്ല,ഒന്ന് നൂര്‍ജുവിന്‍റ വാപ്പിച്ചി അയമുട്ടി ഹാജിയും,മറ്റത് തന്‍റെ കൂടപിറപ്പ് പോലേ കരുതിയിരുന്ന മമ്മുവും...അയമുട്ടി ഹാജി വരാത്തത് മനസ്സില്‍ ആക്കാം.....എന്നാല്‍ മമ്മു......

ഇത് കല്ല്യാണമല്ല, ആയിരക്കണക്കിന് പാവപെട്ട പെണ്‍കുട്ടികളുടെ നെഞ്ചിനുള്ളിലുടെയുള്ള തേരോട്ടം ആണ്, ഐശ്വര്യത്തിന്‍റെ മാലാഖമാര്‍ ഇറങ്ങാത്ത ഈ സദസില്‍ മമ്മുവിനെ പ്രതീക്ഷിക്കരുത്.....അവന്‍ നയം വ്യക്തമാക്കി...

ഇന്നലെ അവന്‍റെ ലേഖനപരമ്പരയും തുടങ്ങിയിരിക്കുന്നു,ബഫൂണുകളുടെ പ്രവാസം എന്നാണ് പേര് എങ്കിലും,തന്നെ ഫോക്കസ് ചെയ്യുന്നു എന്ന് ഏതു ഗ്രാമവാസിക്കും തോന്നാം...ഇനിയും രണ്ട് ഭാഗങ്ങള്‍ കൂടിയുണ്ട്,അവന്‍ തന്‍റെ പേര് പരാമര്‍ശിക്കുമോ എന്തോ?? അവന്‍റ സ്വഭാവം അതാണ്‌,ആരെയും കൂസാത്ത പ്രകൃതം,കാര്യങ്ങള്‍ തുറന്ന് അടിച്ച് പറയുകയും,എഴുതുകയും ചെയ്യുന്ന, മാധ്യമ ലോകത്ത്‌ നിരവധി ശത്രുകളെ അവന്‍ ഉണ്ടാക്കി വെച്ചിരിക്കുന്നു....ഈ ലേഖനം കഴിയുമ്പോള്‍ എന്‍റെ മമ്മുവും എനിക്ക് ശത്രുവായി തീരുമോ......

മമ്മുവിനു എഴുത്ത് എഴുതാന്‍ ഇരുന്നപ്പോള്‍.ഒരു ആമുഖത്തിന് വേണ്ടി അയാള്‍ തപ്പി തടഞ്ഞു......

പ്രിയ മമ്മു.....

നിന്‍റെ ലേഖനം ഞാന്‍ വായിച്ചു. ബഫൂണുകളുടെ പ്രാവസം എന്നിടത്ത് അയൂബിന്‍റ പ്രവാസം എന്ന് എഴുതിയാലും ഞാന്‍ പിണങ്ങില്ല....ഇത് എന്‍റെ വിജയം ആണ്... ഞാന്‍ ഈ വിജയത്തിന്‍റെ ലഹരിയിലും....എന്നെപോലേയുള്ളവരെ ബഫൂണുകള്‍ ആക്കിയതിന് നിയടക്കമുള്ള സമൂഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.... അത് തുടന്ന്ള്ള ഭാഗങ്ങളില്‍ വിട്ട്പോകാതിരിക്കാന്‍ ആണ് ഈ ഓര്‍മ്മപെടുത്തല്‍...

എന്ത് തെറ്റ് ആണ് ആയൂബ് നിങ്ങളോട് ഞാന്‍ ചെയ്തത്,ചെറിയ ക്ലാസ്‌ മുതല്‍ ഒന്നാം റാങ്ക്‌ വാങ്ങി ബിരുദാനന്തര ബിരുദം നേടിയതോ? ജോലിക്ക് വേണ്ടി കയറി ഇറങ്ങാത്ത വാതിലുകളില്‍ ഇല്ല, സമുദായപ്രമാണിമാരില്ല,..... എല്ലാവര്‍ക്കും വേണ്ടത് പണമായിരുന്നു.....അന്നത്തെ അന്നത്തിന് വേണ്ടി ആരാന്‍റ മുഖം ചുരണ്ടുന്ന കോയ ഒസ്സാന്‍റ   മകന് ലക്ഷങ്ങളുടെ കണക്ക് മനസിലാവില്ലായിരുന്നു.....സമുദായത്തിന്‍റെ ചിലവില്‍ നില്‍ക്കുന്നു എന്ന് പറയുന്ന മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റികള്‍, മണിഎക്സ്ചേഞ്ച് സൊസൈറ്റികള്‍ ആണ് എന്ന് തിരിച്ച് അറിഞ്ഞ കാലം.....

.അദ്ധ്വാനിക്കുന്നവന്‍റ കൈ കണ്ട് പ്രവാചകന്‍ മുത്തിയത്, മുസ്ലിയാര്‍ക്ക് പാതിരാപ്രസംഗത്തിന് വാചകമടിക്കാനുള്ള കസര്‍ത്ത് മാത്രമായിരുന്നു എന്ന് ബോധ്യമായ കാലം....

ജാതിയില്ല എന്ന് വീമ്പിളക്കുന്ന സമുദായ നേത്രത്വം ഒസ്സാന്നു നേരേ നെറ്റി ചുളിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞത് നൂര്‍ജഹാനുമായുള്ള ഇഷ്ടപെടലോട് കൂടിയാണ്......ആ ഒരേ ഒരു തെറ്റ് ആണ് ഈ സാമുദായതോട് ഞാന്‍ ചെയ്തത്,അത് ഒരു തെറ്റായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല....
മമ്മുവിന്‍റെ അമ്മായിയുടെ മകള്‍ എന്ന നിലയില്‍ ആണ് നൂര്‍ജഹാനെ ആദ്യമായി പരിചയപെടുന്നത്,അതിലുപരി കവിതയും കഥയും എഴുതുകയും ഇഷ്ട്ടപെടുകയും ചെയ്യുന്ന കുട്ടിയോടുള്ള ഇഷ്ട്ടം,അല്ലാതെ ഒരു ഇംഗ്ലീഷ് അധ്യാപകന് ബികോം കാരിയോടു പ്രതേകിച്ചു അടുപ്പം തോന്നേണ്ട കാര്യം ഇല്ലല്ലോ.....
ജീവിക്കാനുള്ള തത്രപാടില്‍ പാരലല്‍ കോളേജ് അധ്യാപകാനായി ചേരുമ്പോള്‍,സമ്പനന്നും
രണ്ട് സ്കൂള്കളുടെ മാനേജേരും,മഹല്ല് പ്രസിഡണ്ടും,കരപ്രമാണിയുമായ അയമുട്ടി ഹാജിയുടെ മകളെ അടിച്ച് എടുകണം എന്ന വ്യാമോഹം കിനാവില്‍ പോലും ഉണ്ടായിരുന്നില്ല.....എന്നിട്ടും അങ്ങനെ ഒരു വാര്‍ത്തപരന്നു!!!!
"ഒസ്സാന്‍ ലക്ച്ചര്‍ പണിപറ്റിച്ചടാ...."
തന്നേ ഒന്നാം ക്ലാസ്സ് മുതല്‍ പീഡിപ്പിക്കുന്ന പദം ഒസ്സാന്‍.... അന്നും മമ്മു എന്‍റെ രക്ഷക്ക് എത്തി,നഖവും മുടിയും നീക്കുന്നത് പുണ്യപ്രവര്‍ത്തിയാണ് എന്നവന്‍ ഓര്‍മ്മിപ്പിച്ചു...
ഈ മുടി വെള്ളത്തില്‍ ഇട്ട് തീര്‍ഥജലമായി ഉപയോഗിക്കുന്നവന്‍ ആണ് അയൂബിനെ കളിയാക്കുന്നത് എന്നവന്‍ പരിഹസിച്ചു!!!!
വിവരം അറിഞ്ഞ അയമുട്ടി ഹാജി കോപംകൊണ്ട് വിറച്ചു.....ഒസ്സാന്‍ കോയയുടെ മകന്‍ പണിക്കവീട്ടില്‍ അയമ്മുട്ടിഹാജിയുടെ മകളേ പ്രേമിക്കുന്നുവോ?? പട്ടിക്ക് കൊടുത്താലും ഒസ്സാന്‍ അയൂബിനുകൊടുക്കില്ല.......പട്ടിയേക്കാള്‍ നികൃഷ്ടനാണോ ഒസ്സാന്‍......
ആത്മഹത്യചെയ്യുക ഒളിചോടുക എന്നീ രണ്ട്മാര്‍ഗങ്ങളെ മുമ്പില്‍ ഉണ്ടായിരുന്നുള്ളൂ...
അവസാനം ഒളിച്ചോടാന്‍ തീരുമാനിച്ചതും ആണ്,അവസാനനിമിഷത്തില്‍ നൂര്‍ജുവിനു ബോധോദയം......ഉപ്പ വിഷമിക്കും,ഒളിച്ചോടല്‍ ദൈവീക മാര്‍ഗം അല്ല......
ജീവിതം നടുകടലില്‍ ആയന്ന തോന്നല്‍...... ദിശ അറിയാത്ത നിമിഷങ്ങള്‍,വരാന്തയിലൂടെ നടക്കുമ്പോള്‍ അടക്കിപിടിച്ച ചിരികള്‍.....കാക്കയും,പൂച്ചയും,മാക്രിയും ക്ലാസ്‌ റൂമിന്‍റെ പുറകില്‍ നിന്നും ചിലച്ചു...
കോളേജ്‌ ഭിത്തികള്‍ കരിക്കട്ടകള്‍ കൊണ്ടുള്ള പുതിയ കാര്‍ടൂണൂകളെകൊണ്ട് നിറഞ്ഞു.......

ഒടിവില്‍  ആ വാര്‍ത്തയും എത്തി.......നൂര്‍ജു ഇസ്മായില്‍ സേട്ടിന്‍റ  ബീവി ആകുന്നു........

മദ്യലഹരിയിലേക്ക് കൂപ്പ്കുത്തുകയായിരുന്നു.......ലഹരിയുടെ മയക്കത്തിലും നൂര്‍ജുവിന്‍റെ കളിചിരികള്‍ നിറഞ്ഞ് നിന്നു......ചിലപ്പോള്‍ അത് പല്ല് ഇളിച്ചു കാട്ടി.....മറ്റ് ചിലപ്പോള്‍ ഉറഞ്ഞ് തുള്ളി.....കോളേജില്‍ നിന്ന് പിരിച്ച്‌ വിടുമ്പോള്‍ 'കോഴി ഒസ്സാന്‍" എന്ന പുതിയ പേര്കൂടി കിട്ടി....

മുഹമ്മദ് കുട്ടി എന്ന മമ്മുവിനെ,എന്‍റെ പ്രിയ സ്നേഹിതനെ അന്നാണ് ഞാന്‍ തിരിച്ച് അറിഞ്ഞത്....
ഒരു വിസയും ,വിസക്ക് വേണ്ട ഒരു ലക്ഷവും കടമായി തരികയും ചെയ്തപ്പോള്‍,ഉമ്മയുടെ വയറ്റില്‍ പിറന്നില്ലങ്കിലും സഹോദരന്‍ ആവാം എന്ന് നീ  കാട്ടികൊടുത്തു.....

മൂന്ന് മാസത്തിന് ശേഷം ഞാന്‍ അറിഞ്ഞു നൂര്‍ജഹാന്‍റ വിവാഹ ജീവിതം തകര്‍ന്നു എന്ന്!!!!!!!! അന്ന്ആണ് ഉള്ള് തുറന്ന് പൊട്ടിചിരിച്ചത്.....അന്ന്‍മുതല്‍ ജീവിതത്തോട് എനിക്ക് വാശിയായി....നഷ്ട്ടപെടുത്തിയവരെ കൂടുതല്‍ ശിക്ഷിക്കണം എന്ന വാശി.....ഞാന്‍ വെട്ടിപിടിക്കുകയായിരുന്നു.....പൈതൃകമായി കിട്ടിയ  മുടിമുറിക്കല്‍ ഞാന്‍ വിപുലപെടുത്തി....
ബാര്‍ബര്‍ ഷോപ്പ്, ബ്യുട്ടി ക്ലീനിക്കിലേക്കും,പിന്നീട് അത് ഹെയര്‍ ഫിക്സിംഗ് സെലൂണിലോട്ടും മാറി........

നീ എഴുതിയില്ലേ പ്രവാസികള്‍ ബഫൂണ്‍ ആണ് എന്ന്,  കഷണ്ടിയാണ് ലോകത്തിലേ ഏറ്റവും വലിയ വൈരൂപ്യം എന്ന് വിശ്വസിക്കുന്ന ഒരു സംഘം ബഫൂണുകള്‍ ഇവിടെയുണ്ട്, അവരെ ഞാന്‍ ഉപയോഗപെടുത്തി....ബോംബയിലും ഡല്‍ഹിയിലും മുന്നൂറിനും  ഇരുന്നൂറിനും കിട്ടുന്ന കൃത്രിമ മുടികള്‍.....കനേഡിയന്‍ ടെക്നോളജി,അമ്മേരിക്കന്‍ ടെക്നോളജി എന്ന് പേരൊക്കെയിട്ട് പതിനായിരവും, ഇരുപതിനായിരവും രൂപ വിലയിട്ട് വിറ്റു!!!!!

നീ എഴുതിയില്ലേ പ്രാവസികളെ കുറിച്ച് സുഗന്ധം പൊഴിക്കുന്ന ജീവികള്‍ എന്ന്..... ഇത്തിരി ക്രൂരമായിപോയില്ലേ ഇത്.....നിനക്ക് അറിയുമോ നാല്‍പതും  അതിന്മുകളിലും ഡിഗ്രി ചൂടില്‍ പണിയെടുക്കുന്ന, അതായത് തിളച്ചവെള്ളത്തിന്‍റെ പകുതിയോളം വരുന്ന ചൂടില്‍  ഒലിക്കുന്നവിയര്‍പ്പ് നാറ്റം മറക്കുന്നതിനു വേണ്ടിയാണ് ആദ്യം   പൂശുന്നത്.....പിന്നീട്  ശീലമാകുകയാണ് ചെയ്യുന്നത്.....മുപ്പത് വര്‍ഷം പ്രവാസ ജീവിതം നയിക്കുന്ന ഒരാള്‍ മുപ്പത് മാസത്തില്‍ താഴെയായിരിക്കും ഇണയുമായി കഴിയുക, ലോകത്തില്‍ ഏതങ്കിലും ജീവിയുണ്ടാകുമോ ജീവിതത്തില്‍ നിസാര കാലയളവ് ഇണയുമായി  കഴിയുന്നത്........  തീര്‍ച്ചയായും ഞങ്ങള്‍ ബഫൂണുകള്‍ തന്നെ...... ഇത്തരം പോരായ്മകള്‍ മറച്ച് പിടിക്കുന്നതിനാണ് ഇത്തിരിയുള്ള ഒഴിവ് കാലം ഒത്തിരി ദൂരമുള്ള ഊട്ടിയിലേക്കും കൊഡൈകനാലിലേക്കും മാറ്റിവെക്കുന്നത്..........

കോയകുട്ടി ഒസ്സാനില്‍ നിന്നും,കോയകുട്ടി സാഹിബിലെക്കുള്ള മാറ്റം പെട്ടന്ന് ആയിരുന്നു,എന്‍റെ ഉപ്പ പളപള മിന്നുന്ന   വേഷത്തോട് പൊരുത്തപെടാതെ വലിയവരുടെ സദസില്‍ ഇരുന്ന് സംഭ്രമിക്കുന്നത് ഞാന്‍ കണ്ടു....അക്ഷര ജ്ഞാനമില്ലാത്ത ഉപ്പയുടെ ആഭിജാത്യം പോലും അന്തസ് ഇല്ലാത്ത ഇവര്‍ക്ക് ഇല്ലല്ലോ....എന്ന് ഞാന്‍ തിരിച്ച് അറിഞ്ഞു!!!!

ഖാലിദ്‌ സേട്ടിന്‍റ മകള്‍ രഹനാ ബീഗത്തിന്‍റ ആലോചന ഇങ്ങോട്ട് വന്നതാണ്,എങ്ങന്നെ കൂട്ടിയാലും അയമുട്ടിഹാജിയേകാള്‍ ഒരു പണിതൂക്കം മുന്നില്‍......

ആ മധുരപ്രതികാരത്തില്‍ മതിമറന്ന് ഇരിക്കുമ്പോള്‍ ആണ്,നൂര്‍ജഹാനേ കെട്ടികൂടെ എന്ന ഓഫറുമായി നീ വരുന്നത്!!!!

മൊഴിചൊല്ലപെട്ട പെണ്ണിനേ എന്‍റെ തലയില്‍കെട്ടിവെക്കാന്‍ നോക്കുകയാണോയെന്നു ചോദിച്ചത് നേരാണ്.....ഒരിക്കല്‍ എന്നേ തള്ളിപറഞ്ഞവള്‍.....ഇക്കയില്ലങ്കില്‍ മരിച്ചുകളയും എന്ന് മൊഴിഞ്ഞവള്‍...... ജീവിതം തകര്‍ന്നപ്പോള്‍ എന്നേ തേടി ദൂതനെ അയച്ചിരിക്കുന്നു.....ഫൂ.....അയമുട്ടി ഹാജിക്ക് ഇപ്പോള്‍ അന്തസ് എങ്ങന്നെ വന്നു?.....രോമം വടിച്ചും വെട്ടിയും തന്നെയാണ് ഈ കാശ് ഉണ്ടാക്കിയത് എന്ന് വിളിച്ച് കൂവിയതും ശരിയാണ്.....നിനക്ക് കെട്ടി അമ്മായിയുടെ മോളെ സഹായിച്ച്കൂടെ എന്നും ഞാന്‍ ചോദിച്ച്പോയി......മമ്മു.....

നിന്‍റെ സ്നേഹത്തെ....സൌഹൃദതെ.....കടപാടിനെ......എല്ലാം ഞാന്‍ തിരസ്ക്കരിച്ചു.....ഞാന്‍ മജ്ജയും മാംസവും ഉള്ള മനുഷ്യനാണ്.....നിന്നെ എനിക്ക് തള്ളി പറയേണ്ടിവന്നു....നീ ഇറങ്ങിപോകുമ്പോള്‍ എന്നേ തിരിഞ്ഞ് നോക്കിയത് ഒരു മുറിവായി എന്‍റെ മനസ്സില്‍ ഇപ്പോഴും അവശേഷിക്കുന്നു......നീ ക്ഷമിച്ചു എന്ന് അറിഞ്ഞാല്‍,നിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഈ കോമാളിക്ക് ഒരു ഇറ്റ് ആശ്വാസം കിട്ടിയേക്കാം.......
സസ്നേഹം
അയൂബ്

പ്രിയ അയൂബ്
വായനക്കാരില്‍ നിന്ന് വരുന്ന പ്രതികരണത്തിന്,വ്യക്തിപരമായിമറുപടി എഴുതുന്ന പാത ഞങ്ങള്‍ പിന്തുടരാറില്ല,ഈ എഴുത്ത്എന്‍റെ സ്വകാര്യതയിലേക്ക്  കടന്ന് കയറുന്നതിനാലാണ് ഈ മറുപടി....

ഞാന്‍ ചില കാര്യങ്ങള്‍ നിന്നില്‍നിന്നും മറച്ചുവെച്ചിരുന്നു.....അന്ന് അത് അന്നത്തെ ശരികള്‍ ആയിരുന്നു.....ഇന്ന് ഒരു പക്ഷേ വിയോജിപ്പ് ഉണ്ടാകാം.....

നിനക്ക് മുമ്പേ നൂര്‍ജുവിനെ സ്വപ്നം കണ്ടവനാണ് ഞാന്‍.....പക്ഷേ എനിക്ക് മുമ്പേ നീ അവളുടെ കല്‍ബില്‍ ചേക്ക്ഏറിയെന്നു അറിഞ്ഞപ്പോള്‍....ഞാന്‍ ഒഴിഞ്ഞു മാറുകയായിരുന്നു........

ഒരു യാഥാസ്തിക കുടുംബത്തില്‍ ജനിക്കുകയും,മതപരമായ അടക്കും ചിട്ടയോടും കൂടി ജീവിക്കുന്ന പെണ്‍കുട്ടി തിടുക്കത്തില്‍ ഇറങ്ങിവരും എന്ന് പ്രതീക്ഷിചിടതാണ് നിന്‍റെ പരാജയം തുടങ്ങിയത്......
അവള്‍ അപ്പോഴും നിനക്ക് വേണ്ടി പോരാടുകയായിരുന്നു!!! സ്നേഹനിധിയായ മാതാപിതാകള്‍ക്കും
പ്രാണന്നായ നിനക്കും വേണ്ടി അവള്‍ കൈകാല്‍ ഇട്ട് അടിക്കുകയായിരുന്നു......ഒരവസരത്തില്‍ അവള്‍ വിജയഘട്ടം വരെ എത്തിയതാണ്.....അപ്പോഴേക്കും വികാരജീവിയായ നീ മദ്യത്തില്‍ അഭയം കണ്ടെത്തിയിരുന്നു .....അവളുടെ പോരാട്ടത്തെ ഇത് നിര്‍വീര്യമാക്കി കളഞ്ഞു.....

എന്നിട്ടും അവള്‍ നിനക്ക് വേണ്ടി ശബ്ദിച്ചു....നിനക്ക് കിട്ടിയ വിസയുംലക്ഷം രൂപയുടെ ഔദാര്യവും അവളുടെ സ്നേഹത്തിന്‍റെ ബാക്കി പത്രമായിരുന്നു.....സേട്ട്മായുള്ള വിവാഹത്തിന് അവള്‍ വെച്ച അവസാന നിബന്ധനയായിരുന്നു അത്....തന്നെ സ്നേഹിച്ചത് കൊണ്ട് നീ തകര്‍ന്ന് പോകരുതന്നു അവള്‍ ആഗ്രഹിച്ചു....ഇത് പ്രണയത്തിന്‍റെ വിലയായി നീ കരുതരുത് എന്ന് അവള്‍ക്ക് നിബന്ധന ഉണ്ടായിരുന്നു....അത്‌കൊണ്ടാണ് ആ രഹസ്യം വെളിപെടുതാതിരുന്നത്..... എന്നിട്ടും അവള്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ ആയില്ല..... അത്രയ്ക്ക് അവള്‍ നിന്നെ ഇഷ്ട്ടപെട്ടിരുന്നു......

നീ പറയാതെ തന്നെ അവളെ പുനര്‍വിവാഹം ചെയ്യാന്‍ ഞാന്‍  തയ്യാറായിരുന്നു!!! പക്ഷേ അവള്‍ പറഞ്ഞത്‌ "എന്‍റെ മനസ് ആണ് ഇക്ക ആഗ്രഹിക്കുന്നുവെങ്കില്‍,അത് എനിക്ക് കൈമോശം വന്നിരിക്കുന്നു, മരവിച്ച ഈ ശരീരം  മതിയെങ്കില്‍ ഞാന്‍ വരാം" എന്നാണ് 

അവസാന ശ്രമം എന്ന നിലയിലാണ് അന്ന് നിന്നെ കാണാന്‍ വന്നത്.....ചെയ്തുപോയ തെറ്റില്‍ അയമുട്ടി മാമ ഒരുപാട് വേദനിച്ചുരുന്നു.....തന്‍റെ മകളെ ഓര്‍ത്ത് കരയാത്ത നിമിഷങ്ങള്‍ ഇല്ലായിരുന്നു.....

ബിസിനസ്  ആവശ്യത്തിന് അഞ്ചുലക്ഷം ലോണ്‍ ഏര്‍പ്പെടുത്തി തരണം  എന്ന് പറഞ്ഞ് നീ എഴുതിയപ്പോള്‍,അഞ്ചുലക്ഷം കടമായി തന്ന് സഹായിച്ചതും ഈ പാശ്ചാതാപത്തിന്‍റെ പുറത്തായിരുന്നു.......നിര്‍ഭാഗ്യവശാല്‍ പേര് വെളിപെടുത്താന്‍ എനിക്ക് അവകാശം  ഉണ്ടായിരുന്നില്ല.......

പറഞ്ഞ് വന്നപ്പോള്‍ പ്രധാനകാര്യം പറയാന്‍ മറന്നു.....വെള്ളിയാഴ്ച പള്ളിയില്‍ പോകുമ്പോള്‍ ഒരു മയ്യത്ത് നമസ്ക്കാരംകൂടി നടത്തണം....പണിക്കവീട്ടില്‍  അയമുട്ടി ഹാജി മകള്‍ നൂര്‍ജഹാന്‍ എന്ന് നിയ്യത്ത് ചെയ്തത് കൊള്ളൂ......

നിന്‍റെ വിവാഹത്തിന്‍റെ അന്ന് നാടും നഗരവും സംഗീത ലഹരിയിലും....നിശാനൃത്തങ്ങളിലും മുഴുകിയപ്പോള്‍.....നെഞ്ച്പൊട്ടിയായിരിക്കണം അവള്‍ മരിച്ചത്.......രണ്ട്മൂന്ന് ദിവസത്തിന് ശേഷം ആണ് ആളുകള്‍ വിവരം അറിഞ്ഞത്.....നിന്നെപോലെ അവരും ലഹരിയില്‍ ആയിരുന്നല്ലോ....അല്ലങ്കിലും കാതടിപ്പിക്കുന്ന  സംഗീത  ഉപകരണ പ്രയോഗത്തില്‍, ഹൃദയത്തിന്‍റെ സ്പന്ദനം ആര് കേള്‍ക്കാന്‍??

വെട്ടികീറിയിട്ടാണ് അടക്കിയത്....ജീവിച്ച് ഇരിക്കുമ്പോള്‍ ഒരുപാട് പ്രാവശ്യം കീറിപൊളിക്കപെട്ടവള്‍......മരിച്ചതിന് ശേഷം അങ്ങനെ സംഭവിച്ചു എന്നത് വാര്‍ത്തയല്ല!!!!

ഈ എഴുത്ത് നീണ്ട്പോയതില്‍ ക്ഷമിക്കണം,പത്രാധിപര്‍ വലിയ തിരക്കിലാണ് ഇതിനെ കുറിച്ച് കൂടുതല്‍ എഴുത്ത്കുത്തുകള്‍ നടത്താന്‍ ബുദ്ധിമുട്ടാണ്...തുടര്‍ന്ന് എഴുതി ശല്യപെടുത്തരുത് എന്ന്
അഭ്യാര്‍ത്ഥിക്കുന്നു.....
വിശ്വസ്തയോടെ....
മുഹമ്മദ് കുട്ടി
പത്രാധിപര്‍..
മാധ്യമ വീക്ഷണം
കോഴികോട്

പുറകില്‍ നിന്ന് പൊട്ടിച്ചിരികേട്ട് കൈല്‍ ഇരുന്ന കടലാസ്  മറച്ച് പിടിക്കാന്‍ അയാള്‍ ഒരു ശ്രമം നടത്തി!! പക്ഷേ അതിന്മുമ്പ് രഹനാബീഗം കടലാസ് കൈവശപെടുത്തിയിരുന്നു..... ബഫൂണുകളുടെ പ്രവാസം എന്നത് വെട്ടി ബഫൂണിന്‍റെ പ്രവാസം എന്ന് അയാള്‍ തിരുത്തിയെഴുതിയിരിക്കുന്നു....
അവള്‍ പൊട്ടിചിരിച്ചു....എന്നേ ഉദേശിച്ചല്ലേ ഇത് ഒപ്പിച്ചത്......ഇത് ഇക്കയുടെ  കടകളുടെ മുകളില്‍ ഒട്ടിക്കൂ!!!! അങ്ങനെ അത് ഹയര്‍ ഫിക്സിംഗ് സലൂണ്‍ എന്നത് ഹയര്‍ ഫിക്സിംഗ് ബഫൂണ്‍ ആവട്ടെ.....
ഹ....ഹ....ഹ....

പൂടയും രോമവും വെട്ടുന്ന പണി എന്ന് കേട്ടപ്പോള്‍ തന്നേ വേണ്ട എന്ന് പറഞ്ഞതാണ്!!! പക്ഷെ ആളേകണ്ടപ്പോള്‍ ഇഷ്ട്ടമായി!!!!വാപ്പിച്ചിയുടെയും ഇകാക്കയുടെ പോലെ ജൌളി വ്യാപരമോ,സ്വര്‍ണ്ണകടയോ തുടങ്ങൂ.....ഈ പൂട പണി നമുക്ക് വേണ്ട......

 അയാളുടെ ഉള്ളില്‍ നിന്നും ഒരു തേങ്ങല്‍ പുറപെട്ടു....പക്ഷേ അത് ഒരു പൊട്ടിചിരിയായി പുറത്ത് വരികയാണ് ഉണ്ടായത്....ഒരു നിമിഷം അയാള്‍ തിരിച്ച് അറിഞ്ഞു താന്‍ ഒരു ബഫൂണ്‍ ആയി മാറിയിരിക്കുന്നു.....ബഫൂണുകള്‍ക്ക് തേങ്ങാന്‍ ഒരിക്കലും അവകാശം ഇല്ലല്ലോ....അത്കൊണ്ട് അയാള്‍ പൊട്ടി ചിരിച്ച്‌ അവളില്‍ ലയിച്ചു.....ഒരു പുതിയ ബഫൂണിന്‍റെ നിയോഗം അവിടെ തുടങ്ങുകയായി..........

24/07/2012

പര്‍ദ്ദകള്‍ പറയാതിരുന്നത് !!??


പ്രമാണം:Vulture11.jpg
സമയം അര്‍ദ്ധരാത്രിയോട് അടുത്തിരിക്കുന്നു....പലരും ഉറക്കം തുടങ്ങിയിരിക്കുന്നു. തീവണ്ടിയുടെ താളത്തിന് അനുസരിച്ച് ചിലര്‍ ഞെട്ടി ഉണരുകയും വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു...ചിലര്‍ പിറുപിറുക്കുന്നുതും കശപിശകൂടുന്നതും അവ്യക്തമായി ഭാഷയില്‍ കേള്‍ക്കാമായിരുന്നു.തീവണ്ടി ഭക്ഷണത്തിന്‍റെ അസ്കിതയായിരിക്കാം ചിലര്‍ ശക്തമായ കീഴ്ശ്വാസം വിടുന്നു...."വൃത്തികെട്ട ഇനം".....അയാള്‍ പിറുപിറുത്തു.....
റസിയ തോളിലേക്ക് ചാഞ്ഞ് രിക്കുന്നു ....അവള്‍ ഇടക്ക് കാസരോഗിയെപോലെ ഞരങ്ങുന്നുണ്ട്.... കഴിഞ്ഞ കാലങ്ങളില്‍ ഇത്ര സുരക്ഷിതമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല,അല്ലങ്കില്‍ തൊട്ടാല്‍ പൊട്ടുന്ന ,തൊണ്ടിപഴം പോലത്തെപെണ്ണിനെ അവര്‍ ഉറങ്ങാന്‍ സമ്മതിച്ച്‌ട്ടുണ്ടാവില്ല....അയാള്‍ അവളുടെ തലയില്‍ മെല്ലേ തലയോടി.....ലില്ലിക്കുട്ടി പറഞ്ഞത് ഒരു അശരീരിപോലെ അയാളുടെ തലച്ചോറില്‍ മുഴങ്ങി.....
" ചുവന്ന തെരുവില്‍പെട്ട പെണ്ണിനെ ഈ പരുവത്തിലെങ്കിലും കിട്ടിയത് മുന്‍ജന്മ സുകൃതം കൊണ്ടായിരിക്കാം....അല്ലങ്കില്‍ കടിച്ച് കീറി....ചണ്ടിയൂറ്റി തെരുവില്‍ വലിച്ച് എറിഞ്ഞിട്ടുണ്ടായാനെ!!അവസാനം പത്ത് രൂപക്കും ഇരുപത് രൂപക്കും ഭിക്ഷക്കാരനും ഊര്തെണ്ടിയും ചോരവറ്റിയ ആ ശരീരത്തില്‍ അന്നത്തെ ഊര്‍ജം ഇറക്കിവെക്കാന്‍ വലിഞ്ഞ് കേറുന്നതിന് തെരുവിന്‍റെ മക്കള്‍ സാക്ഷിയായനേ....ഒടുവില്‍ സിഫിലിസും,ഗൊണോറിയും,എയ്ഡ്സും പിടിപെട്ട്......."
"യാ റബ്ബി!! എന്‍റെ റസിയ" അയാള്‍ ഒന്ന് ഞെട്ടിയുണര്‍ന്നു.....
കിളിവാതിലിലൂടെ അയാള്‍ പുറത്തേക്ക് നോക്കി.....മരങ്ങളും സ്ഥലങ്ങളും റോഡുകളും തന്‍റെ മുമ്പിലൂടെ ഓടിപോകുന്നത് കണ്ട് അയാള്‍ മിഴിച്ചുരുന്നു.....തന്‍റെ സൗഭാഗ്യങ്ങളും ഇതിലും വേഗതയിലാണ് തന്നില്‍ നിന്ന് ഒളിച്ചോടിയത്,കുരക്കുപോയ പനകളും മരങ്ങളും നിലാവെളിച്ചത്തില്‍ നരചിരിക്കുന്നു, കഴുത്ത് പോയ മരങ്ങളില്‍ മരംകൊത്തി കൊത്തിവികൃതമാക്കിയ തുളകള്‍ കാണാം....അണ്ണാറകണ്ണനും,എലിയും, പാമ്പും ഒക്കെ അതില്‍ കൂട്കൂട്ടിയിരിക്കുന്നു....ലില്ലി മോള്‍ കണ്ടെത്തിയില്ലയിരുന്നു വെങ്കില്‍ തന്‍റെ മകളുടെ മേലും മരകൊത്തികള്‍ പറന്ന് ഇരുന്നാനെ......
കോയമ്പത്തൂര്‍ കഴിഞ്ഞിരിക്കുന്നു..... മരങ്ങളും മലകളും കുന്നുകളും സഹ്യന്‍റെ നാട്ടിലേക്ക് സ്വാഗതം വിളിച്ച്‌ ഓതുന്നു..... ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ പ്രഭാതം ആവും.....പലര്‍ക്കും ഇത് സുപ്രഭാതം ആയിരിക്കാം എന്നാല്‍ തനിക്ക് അങ്ങനെയല്ല.....വളഞ്ഞു പുളഞ്ഞു പോകുന്ന ഈ ട്രെയിന്‍ പോലെയാരിക്കും തന്‍റെ ഗതി അത് വമിക്കുന്ന പുകകൊണ്ട് വരും കാലങ്ങളില്‍ ശ്വാസം മുട്ടാം.....
ഇന്ന് വരെ കെട്ടിയുര്‍ത്തിയ അന്തസും അഭിമാനവും നിലംപൊത്തും.....കലക്ടര്‍ക്കും,മജിസ്ട്രേറ്റിനും ജന്മം നല്‍കിയ മണതല തറവാട്ടിലേക്ക് ചുവന്ന തെരുവില്‍ നിന്ന് ഒരു സന്തതി കുടിയേറും....
അഭിമാനിയും,മഹല്ല് പ്രസിരണ്ടും റിട്ടെര്‍ഡ് എന്‍ജിനിയറുമായ റഷീദ്‌ ഹാജിയുടെ മകള്‍ ഇന്നലെവരെ ജീവിച്ച്രുന്നത് ചുവന്ന തെരുവില്‍ ആയിരുന്നു എന്ന് ജനങ്ങള്‍ പിറുപിറുക്കും....തന്നെ കാണുമ്പോള്‍ അവര്‍ അടക്കിചിരിക്കും....
സമുദായത്തെ വെല്ലുവിളിചവള്‍ ,കാഫിറിനെ വരനായി സ്വീകരിച്ചവള്‍ , റഷീദ്‌ ഹാജിയുടെ നേരെ ആയിരം കൈകള്‍ ഒന്നിച്ച് നീളും....ഏതു നേരത്താണ് ലില്ലിയുടെ എഴുത്ത് വായിക്കാന്‍ തോന്നിയത്.......... നാശം ഒരു അസ്വസ്ഥതയോടെ അയാള്‍ റസിയയുടെ നേരേ തിരിഞ്ഞു....തൊട്ടാവാടി പോലെ അവള്‍ ........." റബ്ബീ എന്നോട് പൊറുക്കണെ....എന്‍റെ മകളെ എനിക്ക് ഒരു ഭാരമാക്കല്ലേ" അയാള്‍ ആകാശത്തേക്ക് കൈ ഉയര്‍ത്തി......
ഒരു കുലുക്കത്തോടെ ട്രെയിന്‍ നിരങ്ങി നിന്നു.....ആരോ എമര്‍ജന്‍സി ലിവ‍ര്‍ വലിച്ച് രിക്കുന്നു... രണ്ട് ബോഗിക്ക് അപ്പുറത്ത് നിന്നാണ്ന്ന് തോനുന്നു ആരൊക്കെയോ ഓടുകയും ചാടുകയും ചെയ്യുന്നു....എന്നിട്ടും ചിലര്‍ ഉറക്കം തൂങ്ങുന്നു.....വണ്ടി ചാഞ്ചാടിയിട്ടും അറിയാത്തവര്‍ .......താന്നും അങ്ങനെയായിരുന്നില്ലേ...ലില്ലിയുടെ എഴുത്ത് അപായ ചങ്ങലേ പോലെ തന്നെ പിടിച്ച് കുലുകുകയായിരുന്നില്ലേ..... ഹാജി മെല്ലെ ഓര്‍മ്മകളിലേക്ക് ഊളയിട്ടു.....
പ്രിയ റഷീദ്‌.....
ഈ എഴുത്ത് താടിയും തൊപ്പിയും ധരിച്ച സമുദായ പ്രമാണിയും മഹല്ല് പ്രസിഡന്റ് മായ റഷീദ്‌ ഹാജിക്ക് മേഴ്സി ചാരിറ്റബിള്‍ ട്രസ്റ്റ്ന്‍റെ മേട്ട്രന്‍ ആയ ലില്ലി മാഡം അല്ല എഴുതുന്നത്‌.... എന്നും പ്രണയം സൂക്ഷിച്ച്കൊണ്ടിരുന്ന പ്രിയ കളികൂട്ട്ക്കാരന്‍റെ മനസ്സില്‍ കുറച്ച് കാലമെങ്കിലും ഈ ലില്ലിയും പൂത്തിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നതിനാണ്.....
ഇങ്ങനെ ഒരു മുഖവര പറയേണ്ടി വന്നത്,ട്രസ്റ്റ്‌ന്‍റെ അഡ്രസ്‌ല്‍ വരുന്ന എഴുത്തും ഫോണ്‍കോളും താങ്കള്‍ അവഗണിക്കുന്നത് കൊണ്ടാണ്.....പൈജാമയും കൂര്‍ത്തയും കസവ് വേഷ്ട്ടിയും അണിഞ്ഞ് കാമ്പസില്‍ അലഞ്ഞ് നടന്ന പ്രണയത്തിന്‍റെ സുല്‍ത്താന്..... എന്‍റെ പഴയ സഹപാഠിക്ക്.....ഇത്രയും ക്രൂരന്‍ ആവാന്‍ കഴിയുമോ എന്ന് എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല!!!
ഞാനും റഷീദും ചെയ്യാന്‍ തീരുമാനിച്ച ഒരു തെറ്റ്‌ തന്നെയല്ലേ റസിയയും ചെയ്തത്....പ്രായത്തിന്‍റെ പക്വതഇല്ലായ്മയില്‍ പാവം പെണ്‍ക്കുട്ടി ട്രാപ്പില്‍ വീണുപോയി എന്ന് ഞാനും സമ്മതിക്കുന്നു......
പാവപെട്ട യുവാവിനെ പ്രണയിക്കുന്നത് മഹാപാപമാണോ? അതിന്‍റെ പേരില്‍ ഒരു പാവം ചെറുപ്പക്കാരനെ കൈയും കാലും തല്ലിയൊടിച്ച് ജീവശ്ചവം ആക്കുന്നത് മഹാപാപം അല്ലെ??....
ഇത് തെറ്റാണ്ങ്കില്‍ , വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാക്കോ കപ്യാരുടെ മകളെ പ്രണയിക്കുകയും,അവരെ ഇറങ്ങിവരാന്‍ പ്രേരിപ്പിക്കുകയും ചെയ്ത റഷീദും ഒരു കുറ്റവാളിയല്ലേ?അങ്ങനെ ഞാന്‍ ചെയ്തിരുന്നു വെങ്കില്‍ റഷീദിനെകാള്‍ മര്‍ക്കടമുഷ്ട്ടിക്കാരന്‍ ആയ റഷീദിന്‍റെ പിതാവ് ഖാന്‍ സാഹിബ് എങ്ങനെ പെരുമാറും എന്ന് താങ്കള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ??
അധിക്കാരത്തിന്‍റെ പിന്‍ബലമുള്ള ഖാന്‍സാഹിബിനെ ജയിക്കാന്‍ ആവില്ലന്ന് മണിയടിച്ച് തളര്‍ന്ന എന്‍റെ പിതാവ് കണ്ഠംമിടറിപറഞ്ഞപ്പോള്‍ അത് മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞു .....അത്കൊണ്ടാണ് കൈയും കാലുമായി എന്‍റെ കുടുംബം ജീവിക്കുന്നത്......
ജീവിതത്തില്‍ ഇനി ഒരു വിവാഹം ഇല്ലയെന്നു തീരുമാനിച്ചപ്പോഴും,കന്യാസ്ത്രീ പട്ടം ധരിച്ചപ്പോഴും,അടുത്ത ജന്മത്തില്‍ കര്‍ത്താവിന്‍റെ മണവാട്ടിയാക്കണേ എന്നല്ല പ്രാര്‍ഥിച്ചത്...എന്‍റെ റഷീദിന് ഒപ്പം കഴിയണേ എന്നാണ് പ്രാര്‍ഥിച്ചത്...... അങ്ങനെ പ്രാര്‍ഥിച്ചതില്‍ ഞാന്‍ ഇന്ന് ലജ്ജിക്കുന്നു.....
റസിയ എന്‍റെ ഒപ്പം ഉണ്ട്....അവള്‍ വല്ലാതെ മാറിയിരിക്കുന്നു...പക്വതയില്ലാത്ത പ്രായത്തില്‍ സംഭവിച്ച തെറ്റില്‍ അവള്‍ ഖേതിക്കുന്നു....അവളേ ജീവിതത്തിലേക്ക് കൂട്ടികൊണ്ട്പോകു....കഴിയുമെങ്കില്‍ ചെയ്ത തെറ്റിന് പരിഹാരം ചെയ്യു.....
തൊപ്പിയും താടിയും പദവിയും റഷീദിനെ സമുദായത്തില്‍ സമ്പന്നമാക്കിയേക്കാം.....എന്നാല്‍ നിങ്ങളുടെ ആത്മാവ് ദരിദ്രനാണ് എന്ന് അറിയുക.....കൈ ഇല്ലാത്ത ചെറുപ്പക്കാരന്‍ നിങ്ങളുടെ ആത്മാവിനെ പിണ്ടുടര്‍ന്നുകൊണ്ടേയിരിക്കും തീര്‍ച്ച.....
പഴയ ഓര്‍മ്മപെടുതലുകള്‍ വേദനിപ്പിച്ചങ്കില്‍ പൊറുക്കുക....സഹജീവിയോട് ചെയ്ത പാപം സഹജീവി തന്നെ പൊറുത്തു തരണം എന്നും അതില്‍ ദൈവത്തിനു വലിയ റോള്‍ഇല്ലന്ന് പ്രവാചകന്‍ പഠിപ്പിച്ചതായി എവിടേയോ വായിച്ചതായി ഓര്‍ക്കുന്നു....അത്കൊണ്ട് തന്നെ ഈ ഓര്‍മ്മപെടുത്തലിനും പഴയ പ്രണയത്തിനും മാപ്പ്......
സ്വന്തം
ലില്ലിമോള്‍
ഒരുപാട്നാളത്തെ കാത്തിരിപ്പിന് ശേഷമാണ് റസിയ ജനിച്ചത്‌....ഒരു പിടിച്ചടക്കല്‍ പ്രതീതിയാരുന്നു ഞങ്ങള്‍ക്ക്, ശരീരത്തെക്കാള്‍ വലിയ വയറും താങ്ങി ആസിയ ഉന്തി ഉന്തി നീങ്ങുമ്പോഴും ആ കണ്ണുകളില്‍ ഒരു തിളക്കം കണ്ടു.....ആശ്പത്രികള്‍ കയറി ഇറങ്ങുമ്പോഴും, ശര്‍ദ്ദില്‍ വന്ന് തളരുമ്പോഴും നമ്മുടെ മോള്‍ എന്ന് അവള്‍ പിറുപിറുത്തുരിന്നു......
റസിയ എന്ന അവള്‍ക്ക് ചുറ്റുമായി ഞങ്ങളുടെ ലോകം,റസിയാക്ക് ചുറ്റും ലോകം തിരിഞ്ഞ് വലുതായി കൊണ്ടിരുന്നു... ടിവിയിലെ സ്റ്റാറുകളും,മോഡലുകളും റസിയയുടെ രൂപം വെച്ച്മാറി.തലമറക്കല്‍ ഫാഷന്‍ അല്ല എന്ന് അവള്‍ പറഞ്ഞപ്പോള്‍ ഫാഷനില്‍ അവളെക്കാള്‍ മുമ്പില്‍ എത്താന്‍ മത്സരിച്ചു!!!
മദ്രസയില്‍ പഠിക്കാന്‍ സമയം ഇല്ലയെന്നു പറഞ്ഞപ്പോള്‍ ,ആവിശ്യമില്ലയെന്നു അവളെക്കാള്‍ മുമ്പേ പ്രഖ്യാപിച്ചു......പിന്നീട് എപ്പോഴോ അവള്‍ ഡ്രസ്സ്‌ കോഡ് മാറ്റുന്നതും പുതിയ കൂട്ട്ക്കാരികളും കൂട്ട്ക്കാരന്‍മാരും അവള്‍ക്ക് ചുറ്റും ഒരു വന്‍മതിലാക്കുന്നതും നിസാഹായമായി നോക്കിനില്‍കേണ്ടിവന്നു......
ഇന്നല്ലേ ഞങ്ങള്‍ അവളെ തുറിച്ച് നോക്കി......പര്‍ദ്ദക്ക്തിരെ അവള്‍ യുദ്ദം പ്രഖ്യാപിച്ചുരിക്കുന്നു....ഓരോ പര്‍ദ്ദയും അടിമത്തത്തിന്‍റെ അടയാളമാണ്ന്ന് അവള്‍ വിളിച്ച് പറഞ്ഞു....മുസ്ലീം സ്ത്രീ പീഡിതയാണ്ന്ന് വിളിച്ച് കുവി....കുട്ടിയുടെ ജീവിതത്തില്‍ എന്ത് പീഡനം ആണ് എന്ന് ഒരു പത്രപ്രവര്‍ത്തക ചോദിച്ചപ്പോള്‍ ഇയാള്‍ മതമേലാളന്‍ മാരുടെ കൂലി എഴുത്ത്ക്കാരിയെന്നു പറഞ്ഞ് ആക്ഷേപ്പിച്ചു!!
പുതിയ വാര്‍ത്ത കൂടി പത്രത്തില്‍ നിറഞ്ഞു.....ഫെമിനിസ്റ്റ്‌ റസിയ യുക്ക്തിവാദി നാസറിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു വിവാഹത്തിന് ഒരു മതാചാരങ്ങളും ഉണ്ടാക്കില്ലയെന്നും അത് മതങ്ങള്‍ സ്ത്രീയുടെ മേല്‍ എല്‍പ്പിച്ച ചങ്ങലയുടെ മുദ്രയാണന്നും, അത് അവര്‍ ഉപേക്ഷിക്കുകയാണ്ന്നും പറഞ്ഞു.....
പത്രങ്ങള്‍ മുസ്ലീം പെണ്‍കുട്ടിയുടെ ധീരത വാഴ്ത്തി.....അവളെ കുറിച്ച് കഥകള്‍ എഴുതാന്‍ മത്സരിച്ചു അവളുടെ മാതാപിതാകളുടെ വേദനയുടെ കഥ എഴുതാന്‍ എവിടെയും കോളം ഉണ്ടായിരുന്നില്ല......
മതപണ്ഡിതരും,ബന്ധുകളും അവള്‍ക്ക് ചുറ്റും വളര്‍ന്ന മതിലുകള്‍ പൊളിച്ച് മാറ്റാന്‍ ശ്രമം നടത്തി,അഭിമാനം രക്ഷിക്കാന്‍ നിക്കാഹ് എന്ന ഉപാധി വെച്ചു....പക്ഷെ മതിലിന്‍റെ അവകാശികള്‍ വിളിച്ച് പറഞ്ഞു....റസിയാക്ക് പതിനട്ട് ആയിരിക്കുന്നു....പതിനട്ട് ആയാല്‍ രക്ഷിതാകള്‍ വട്ടപൂജ്യം!!!!
അന്നുമുതലാണ് താന്‍ ഖാന്‍ സാഹിബിന്‍റെ ആരാധകനായത്,തറവാട് കുളമാക്കിയവന്‍ എന്ന അപരാധം ഒഴിവാക്കാന്‍ തീവ്രശ്രമങ്ങള്‍ ......റഷീദ്‌ല്‍ നിന്ന് റഷീദ്‌ ഹാജിയിലേക്ക് ഉള്ള മാറ്റം അതിന്‍റെ ഭാഗമായിരുന്നു.....
ഖാന്‍ സാഹിബിനെ പോലെ താടിയും തൊപ്പിയും വെച്ചു.....
ഇങ്ങനെയൊരു മകള്‍ തനിക്ക് ഇല്ലന്ന് പ്രഖ്യാപിച്ചു,തന്‍റെ സ്വത്തില്‍ യാതൊരുഅവകാശവും ഇല്ലന്ന് പത്രപരസ്യം ചെയ്തു..... മരിച്ചാല്‍ , മയ്യത്ത്‌ പോലും കാണിക്കരുത് എന്ന് വസിയ്യത്തു ചെയ്തു....
സമുദായം ധീരനായ വാപ്പയെ അനുമോദിച്ചു....മഹല്ല് പ്രസിഡന്‍റ് സ്ഥാനവും,പ്രമാണി സ്ഥാനവും മെല്ലെ തന്നിലേക്ക് എത്തിചേരുകയായിരുന്നു.....
ഇതെല്ലാം കണ്ട് കണ്ണ്നീര്‍വാര്‍ത്ത‍ ഒരാള്‍ ഉണ്ടായിരുന്നു..... ആസിയ.....
പിന്നീട് അറിഞ്ഞു റസിയയുടെ വിവാഹ ജീവിതം തകര്‍ന്നുവെന്ന്...കടുത്ത നാസ്തികാനായ നാസര്‍ ജീവിതം കുടിക്കാനും രമിക്കാനും മാത്രമുള്ളതാണ് എന്നാണ് കരുതിയിരുന്നത്,കടുത്ത അപിപ്രായ വിത്യാസങ്ങള്‍ പൊട്ടി തെറികള്‍ കൊട്ടിഘോഷിച്ച വിവാഹം തകര്‍ന്നു സമുദായത്തെ വെല്ലുവിളിച്ച റസിയയുടെ തകര്‍ച്ചയെകുറിച്ച് എഴുതാന്‍ ഒരു പത്രങ്ങളിലും കോളങ്ങള്‍ ഉണ്ടായിരുന്നില്ല.....
ജോലി ആവശ്യര്‍ഥം പിന്നീട് മുംബൈലേക്ക് വണ്ടികയറിയെന്നു ആരോപറഞ്ഞ് അറിഞ്ഞു......
ആ നാശം തന്നെ ആഹ്ലാദത്തോടെ സ്വീകരിച്ചത് ഇന്നും ഓര്‍ക്കുന്നു.....പൊട്ടിച്ചിരിച്ച്കൊണ്ടാണ് വീട്ടില്‍ ചെന്നത്!!!
ആസിയ ആദ്യമായി തന്നോട് പൊട്ടി തെറിച്ചു....
" നിങ്ങള്‍ എന്‍റെ മോളെ ഒരിക്കലും സ്നേഹിച്ചിട്ടില്ല,നിങ്ങളുടെ ഇഷ്ട്ടതിനു തുള്ളുന്ന മകള്‍ എന്നപാവയെയാണ് നിങ്ങള്‍ക്ക് വേണ്ടിയിരുന്നത്....നിങ്ങള്‍ അവളെ വെച്ച് ദിവാസ്വപ്നങ്ങള്‍ കാണുകയായിരുന്നു
ടീവിയില്‍ മിന്നി തിളളങ്ങുന്ന മോഡലുകള്‍ക്കും താരങ്ങള്‍ക്കും നിങ്ങള്‍ റസിയുടെ നിറം പകര്‍ന്നു....എന്‍റെ കുട്ടി അതൊന്നും അറിയാതെ നരകതീയ്യില്‍ ചെന്ന് വീഴുകയായിരുന്നു!!!അല്ലാഹുവിന്‍റെ കോടതിയില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപെടാനാവില്ല...തീര്‍ച്ച"
ആസിയ വിറയ്ക്കുന്നത് ഞാന്‍ കണ്ടു..... പിന്നെ മുളചീന്തുന്നത് പോലെ പൊട്ടി കരഞ്ഞു....
" എന്‍റെ റബ്ബെ എന്‍റെ മോളേ കൈവിടല്ലേ"......
ആദ്യമായി താന്‍ തോല്‍ക്കുന്നത് അറിഞ്ഞു.... ഇതുവരെ ചെയ്തത് ഒക്കെവെറുതെ......
നാസറിന്‍റെ കൈനും കാലിനും വിലയിടുമ്പോള്‍ ഈ പരാജയം തന്നെ വിളറിപിടിപ്പിച്ചുരുന്നു.....
അന്ന് ആസിയ തന്‍റെ കൈചേര്‍ത്ത്പിടിച്ചു....."ഇക്കാക്ക എങ്ങോട്ട് ഈ പോണത് എന്‍റെ റബ്ബെ....ഈ പാപത്തിന് ഒക്കെ എങ്ങനെ കണക്ക് പറയും".... അവള്‍ പിന്നെയും തേങ്ങി.....
ലില്ലികുട്ടിയുടെ കത്ത് മാത്രമല്ല ആസിയയുടെ തേങ്ങലും ഈ യാത്രക്ക് ഒപ്പമുണ്ടായിരുന്നു.....
എന്നിട്ടും എന്തേ ഈ വൈക്ലബ്യം? ഖാന്‍ സാഹിബിന്‍റെ യഥാസ്ഥികത്വം നിഴല്‍പോലെ തന്നെ പിന്ധുടരുന്നുണ്ടോ???
"സാഹിബേ ഷട്ടര്‍ അടക്കു ശീതന്‍ അടിക്കുന്നു" സഹയാത്രികന്‍ അസ്വസ്ഥതനാകുന്നു.....
ട്രെയിന്‍ സ്റ്റേഷന്‍ അടുക്കാറായിരിക്കുന്നു.....നേരം വെളുക്കാന്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൂടി കാണും.... ആളുകളില്‍ പലരും ട്രാക്ക്‌ കക്കൂസ് ആക്കിയിരിക്കുന്നു ..... പൊതുസ്ഥലത്ത് തുണിപൊക്കിയിരിക്കല്‍ മൌലികാവകാശം എന്ന മട്ടില്‍ യാത്രക്കാരെ നോക്കി പല്ലിളിക്കുന്നു....
ട്രെയിന്‍ പെട്ടന്ന് ഹോണ്‍മുഴക്കി.....സ്റ്റേഷന്‍ അടുത്തിരിക്കുന്നു.... അസ്വസ്ഥ തന്നെ ഇനിയും പിടിച്ച് വലിക്കുന്നു റസിയുടെ മുമ്പില്‍ എങ്ങനെ അവതരിപ്പിക്കും?
പിറന്ന മണ്ണിന്‍റെ മണം മൂക്കിലേക്ക് വലിച്ച് എടുത്ത് കൊണ്ട് റസിയ മൂരി നിവര്‍ത്തി.....
"മോളേ....." പതിഞ്ഞ സ്വരത്തില്‍ അയാള്‍ വിളിച്ചു..... ഒരു അയാള്‍ ഒരു പൊതി റസിയാക്ക് നേരെ നീട്ടി...
"ഇത് ഒരു പര്‍ദ്ദയാണ്, വെറും പര്‍ദ്ദയല്ല മുഖംകൂടി മറക്കുന്ന പര്‍ദ്ദ"
അവള്‍ ഒന്ന് ഞെട്ടിയുണര്‍ന്നു....
"നീ പര്‍ദ്ദക്ക് എതിരെ സമരം നടത്തുമ്പോഴും,ലേഖനം എഴുതുമ്പോഴും നിശബ്ദത പാലിച്ചവനാണ് ഞാന്‍.... മുസ്ലിം സ്ത്രീക്ക് പര്‍ദ്ദ തന്നെ വേണം എന്ന നിബന്ധനയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല.നഗ്നത പൂര്‍ണമായും മറയുന്ന ഡ്രസ്സ്‌ വേണമെന്നെ അപിപ്രായം ആണ് അന്നും ഇന്നും, എന്നാല്‍ ആരങ്കിലും ധരിച്ചാല്‍ അവള്‍ വെറുക്കപെടേണ്ടതാണ് എന്നും കരുതുന്നില്ല....."
പക്ഷെ...ഇന്ന് ഞാന്‍ പറയുന്നു നീ ഇത് ധരിച്ചേ തീരു!!....എന്‍റെ കുലമഹിമ,പദവി,സമുദായത്തിലെ സ്ഥാനം എന്നിവയ്ക്ക് നിന്‍റെ മുഖം ഒരു തടസം തന്നെയാണ്!!....ഈ മുഖം സമൂഹത്തില്‍ നിന്ന് മറഞ്ഞ്രിക്കട്ടെ!!!....
ഹാജി കെട്ടുഅഴിച്ചിവിട്ട ബലൂണ്‍ പോലെ ചുരുങ്ങി.....ഉള്ളിലുള്ളത് പുറത്തേക്ക് തള്ളിയ സുഖം.....ഹാജിയുടെ മുഖത്ത് ദ്രിശ്യമായി.....ഹാജി മെല്ലെ നടന്ന് നീങ്ങി.....
" ജനാബ് റഷീദ് സാഹിബ്‌"
അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ്‌കേട്ട ശബ്ദം....തീപാറുന്ന കണ്ണുകളുമായി റസിയ!!...അവളുടെ മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു..വിരലുകള്‍ തന്‍റെ നേരെ നീട്ടിപിടിച്ചിരിക്കുന്നു....അവള്‍ കോപംകൊണ്ട് വിറക്കുകയാണോ...പെട്ടന്ന് അവളുടെ കണ്‍ഠമിടറി...
"ഞാന്‍ ഇത് ധരിക്കാം.....പക്ഷെ എന്‍റെ ചോദ്യങ്ങള്‍ക്ക് എനിക്ക് ഉത്തരം കിട്ടാതെ ഞാന്‍ ഇത് ധരിക്കില്ല...
"നിന്‍റെ പാപത്തെക്കാള്‍ വലിയൊരു ഉത്തരം ഇതിനില്ല"
"കണ്‍ഠനാളത്തില്‍ നിന്ന് ആത്മാവ് യാത്ര പറയുന്നത് വരെ പാപമോചനത്തിന് ഇടം ഉണ്ടന്ന് പറയുന്ന ഇസ്ലാമിന്റെ കണകിലാണോ സമൂഹത്തില്‍ നിന്ന് മറഞ്ഞിരിക്കാന്‍ എന്നോട് കല്‍പ്പിക്കുന്നത്? ,
" അത്...അത്....എന്‍റെ കുലമഹിമ...പദവി......."
ഈ കേള്‍ക്കുന്ന ബാങ്ക് ആദ്യമായി ലോകത്തോട് വിളിച്ച് പറഞ്ഞ മനുഷ്യന്‍റെ പേര് അറിയുമോ?"
ഹാജിയാരുടെ നിശബ്ദകൊണ്ടോ, ശ്വാസം എടുക്കാന്‍ വേണ്ടിയോ അവള്‍ ഒന്ന് നിര്‍ത്തി.... പിന്നെ അവള്‍ തുടര്‍ന്ന്
"കറുകറുത്ത കരിക്കട്ടപോലത്തെ ബിലാല്‍ എന്ന നിഗ്രോ അടിമ,ആരുടെ ഷോള്‍ഡര്‍ ആണ് അദ്ദേഹം ഏണി പടിയായി, പള്ളിയുടെ മഛിലേക്ക് കയറിയത് എന്ന് അറിയുമോ?.....ഇസ്ലാമിന്‍റെ ഒന്നാമത്തെ ഖലീഫയുടെ......അതിലും വലിയ പദവിയാണോ വാപ്പിച്ചി മഹല്ല് പ്രസിഡന്‍റ് പദവി"?
"ദൈവം കാരുണ്യവാനാണ്,മഹാനാണ് എന്ന് എല്ലാവര്‍ക്കും പറയാം.....പക്ഷെ മനുഷ്യന്‍ അവന്‍റെ പ്രതിനിതിയാവുമ്പോള്‍ മാത്രമേ ആ വാക്കുകള്‍ അര്‍ത്ഥവത്താകുന്നുളളു.....അല്ലങ്കില്‍ അത് വെറും ജല്‍പനങ്ങള്‍ മാത്രമാണ്"
"നീ കാഫിറിനെ വരിച്ചത് എന്‍റെ കുറ്റമാണോ"
"കാഫിര്‍ " അവള്‍ കാറി തുപ്പി....." അവസരത്തിലും,അനവസരത്തിലും മനുഷ്യരുടെ ഇടയില്‍ മതിലുകള്‍ തീര്‍ക്കാന്‍ പൗരോഹിത്യം അടര്‍ത്തിയെടുത്തത്, എന്‍ജിനിയര്‍ ആയ വാപ്പിച്ചിപോലും തിരിച്ച് അറിയാന്‍ കഴിഞ്ഞില്ലല്ലോ..."
"ദൈവികജ്ഞാനം ഉണ്ടായിട്ടും അജ്ഞത നടിക്കുന്നവരെയാണ് ആ പദം അര്‍ത്ഥമാക്കുന്നത്,ഞങ്ങള്‍ വഴിതെറ്റി ചിന്തിച്ചത് ഈ ജ്ഞാനം ഇല്ലാത്ത കാലത്താണ്,താടിയും തൊപ്പിയും വെച്ച് മൂല്യങ്ങള്‍മേല്‍ അടയിരുന്ന നിങ്ങളെപോലെയുള്ളവരെ അങ്ങനെ ഞാന്‍ വിളികാത്തത് മനുഷ്യരുടെ നേരെ അത് പ്രയോഗിക്കരുത് എന്ന് പ്രവാചകന്‍ പഠിപ്പിച്ചിരുന്നു എന്ന് അറിഞ്ഞത്കൊണ്ടാണ്...... പക്ഷെ ഇതൊക്കെ മനസിലാക്കാന്‍ ലില്ലി ടീച്ചറുടെ ഗ്രന്ഥശേഖരവും എന്‍റെ ജീവിതവും വേണ്ടിവന്നു.....
ഒന്ന് കൂടി വാപ്പിച്ചി...... ദൈവികകോടതിയില്‍ എന്‍റെ രക്ഷിതാകള്‍ ആണ് എന്നെ വഴിപിഴപ്പിച്ചതു എന്ന് ഓരോ മനുഷ്യന്‍നും പരാതിപറയുന്ന ഒരു കാലത്തെകുറിച്ച് ഉസ്താദ്‌ ചെറിയക്ലാസില്‍ പഠിപ്പിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.....അതില്‍നിന്ന് റഷീദ്‌ ഹാജിയെ കാത്ത്കൊള്ളണെയെന്നു പ്രാര്‍ഥിച്ചുകൊള്ളൂ.....
നിശബ്ദതയെ ഭേതിച്ചു കൊണ്ട് പെട്ടന്ന് ബാങ്ക്ഒലി മുഴങ്ങി......
" അള്ളാഹു അക്ബര്‍ ....അള്ളാഹു അക്ബര്‍ "
(ദൈവം മഹാനാണ്......ദൈവം.....മഹാനാണ്)
കുടംകൊണ്ട് ഇടിച്ചത് പോലെ അയാള്‍ ഞെട്ടി തെറിച്ചു!!!.....നിലാവെളിച്ചത്തില്‍ അയാള്‍ പകച്ച് നോക്കി.... റസിയയുടെ വാക്കുകള്‍ ആയിരകണക്കിന് ചില്ല് കഷ്ണങ്ങള്‍ ആയി അയാളുടെ കര്‍ണ്ണപുടത്തില്‍ പതിച്ചു......
"ദൈവം കാരുണ്യവാനാണ്,മഹാനാണ് എന്ന് എല്ലാവര്‍ക്കും പറയാം.....പക്ഷെ മനുഷ്യന്‍ അവന്‍റെ പ്രതിനിതിയാവുമ്പോള്‍ മാത്രമേ ആ വാക്കുകള്‍ അര്‍ത്ഥവത്താകുന്നുളളു.....അല്ലങ്കില്‍ അത് വെറും ജല്‍പനങ്ങള്‍ മാത്രമാണ്"
താന്‍ ഇബിലിസ്‌ന്‍റെ പ്രതിനിധിയാണോ??....തൊപ്പിയിലും താടിയിലും അയാള്‍ മുറുക്കി പിടിച്ചു....അല്ല...അല്ല.....അയാള്‍ മുരണ്ടു...
.
ആസിയയയുടെ വിലാപം അയാളുടെ മേല്‍ കുത്തി തറച്ചു....
" നിങ്ങള്‍ എന്‍റെ മോളെ ഒരിക്കലും സ്നേഹിച്ചിട്ടില്ല,നിങ്ങളുടെ ഇഷ്ട്ടതിനു തുള്ളുന്ന മകള്‍ എന്നപാവയെയാണ് നിങ്ങള്‍ക്ക് വേണ്ടിയിരുന്നത്....നിങ്ങള്‍ അവളെ വെച്ച് ദിവാസ്വപ്നങ്ങള്‍ കാണുകയായിരുന്നു
ടീവിയില്‍ മിന്നി തിളളങ്ങുന്ന മോഡലുകള്‍ക്കും താരങ്ങള്‍ക്കും നിങ്ങള്‍ റസിയുടെ നിറം പകര്‍ന്നു....എന്‍റെ കുട്ടി അതൊന്നും അറിയാതെ നരകതീയ്യില്‍ ചെന്ന് വീഴുകയായിരുന്നു!!!അല്ലാഹുവിന്‍റെ കോടതിയില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപെടാനാവില്ല...തീര്‍ച്ച"
ലില്ലികുട്ടി തന്നെ നോക്കി പരിഹാസത്തോടെ ചിരിക്കുന്നോ...
കൈയും കാലും ഒടിഞ്ഞ് തൂങ്ങിയ നാസര്‍ തന്നെ നോക്കി പല്ലിളിക്കുന്നുവോ?
പെട്ടന്ന് ഒരു ഗുഡ്സ് ട്രെയിന്‍ ഘട ഘട ശബ്ദം ഉണ്ടാക്കി പാഞ്ഞ് പോയി....
റസിയാ.......അയാള്‍ ഉറക്കെ വിളിച്ചു.....പക്ഷെ ട്രെയിന്റെ ശബ്ദത്തില്‍ ഹാജിയുടെ ഇടറിയ ശബ്ദം മുങ്ങിപോയി.....
"എവിടെ എന്‍റെ റസിയ? അവള്‍ എവിടെയും ഒളിഞ്ഞിരികേണ്ടവള്‍ അല്ല!"
റസിയയെ കാണുന്നുല്ലല്ലോ!!....ഹാജി നിലവിളിച്ചു...ആളുകള്‍ എന്തിനാണ് ഓടുന്നത്?
പെട്ടന്ന് ഹാജി അത് കണ്ടു!!
നിലാവില്‍ കുളിച്ച് നില്‍ക്കുന്ന പള്ളി മിനാരങ്ങള്‍ !!!
വൈദ്യുത അലങ്കാരങ്ങളാല്‍ അവ വെട്ടി തിളങ്ങുന്നു!!!
ചന്ദ്രനും നക്ഷത്രങ്ങളും താഴേക്കു നോക്കി മുത്ത്‌ പൊഴിക്കുന്നു!!
ഈ പ്രഭാതത്തിനും തങ്ങള്‍ അവകാശികള്‍ ആണന്ന് തിരിച്ച് അറിഞ്ഞ,ശുഭവസ്ത്രധാരികളായ ഒരു ജനത,പ്രപഞ്ചനാഥനോട് നന്ദിപറയാന്‍ സാഗരം പോലെ ഒഴുകി പോകുന്നു....
അവരില്‍ മാലാഖപോലെ ഒരു പെണ്‍കുട്ടി,സ്ത്രീകള്‍ക്ക് ഇടയില്‍ അവളുടെ കണ്ണുകള്‍ നക്ഷത്രങ്ങളെ പോലെ തിളങ്ങുന്നു.....അവളുടെ പര്‍ദ്ദ സ്വര്‍ണ്ണ ചിറകുപോലെ തിളങ്ങുന്നുവോ? ചില സ്ത്രീകള്‍ അവളെ ആലിംഗനം ചെയ്യുന്നു...... ചിലര്‍ കൈകൊടുക്കുന്നു......ആനന്ദഅശ്രുപൊഴിച്ച് കൊണ്ട് റസിയ
സ്ത്രീകള്‍ക്ക് ഉള്ള കാവടത്തിലുടെ കടന്ന് പോകുന്നു!!
ഹാജി ആകാശത്തേക്ക് കൈ ഉയര്‍ത്തി....പിന്നെ ഇങ്ങനെ മന്ത്രിച്ചു.....
"അല്‍ഹംദുലില്ലാഹ്..... ഇനിയുള്ള പ്രഭാതങ്ങളിലും നീ അവള്‍ക്ക് കൂട്ടയിരിക്കണേ"
അപ്പോഴും റസിയ കീറിയെറിഞ്ഞ മൂടുപടം ഒരു ചോദ്യചിഹ്നം പോലെ അന്തരീക്ഷത്തില്‍ തെന്നികളിച്ചിരുന്നു!!!
"അള്ളാഹു അക്ബര്‍ ...... അള്ളാഹു അക്ബര്‍ "
ബാങ്ക് അപ്പോള്‍ അവസാനവരിയില്‍ ആയിരുന്നു,,,,,,മറ്റൊരുപള്ളിയില്‍ തുടങ്ങുന്നതിന് വേണ്ടി....

16/07/2012

Searchഅത്തറ് പെട്ടിക്കാരനും ആനപടക്കവും.....

പ്രമാണം:Firecracker India.jpg

കടല്‍ കാണാന്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ തന്നെ റസിയ എതിര്‍ത്തു...."ഇക്കാക്ക് എപ്പോഴും ഈ കടല്‍ മാത്രം ഉള്ളോ?"
"കടലിനെ നിനക്ക് അറിയില്ല റസിയ....
വേണ്ട....വേണ്ട.... പഴംപുരാണം കുറെ കേട്ടതാണ്.....
വാപ്പിച്ചി ഉമ്മിച്ചി പറയുന്നത് കേള്‍ക്കണ്ടട്ടോ!!....നമുക്ക് കടപുറത്ത് പോകാം.....
ഹ...ഹ...ഹ... അവള്‍ എന്‍റെ മോള് തന്നെ.....
ഓ....സമ്മതിച്ചു...!
ഹ...ഹ...ഹ....ഏത് പെണ്ണും അത് സമ്മതിച്ചേ തീരൂ!!
ഉവ്വ...ഉവ്വേ.....അവള്‍ കോക്രികാട്ടി എന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു.....എന്‍റെ മകള്‍ കാര്യമെന്ത്ന്ന് അറിയാതെ ഞങ്ങളുടെ മുഖത്തേക്ക് നോക്കി.....പിന്നെ ഇത് തന്‍റെ വിഷയമല്ലന്നമട്ടില്‍ ചായപെന്‍സിലുമായി അകത്തേക്ക് ഓടി.....
ഇക്കാക്കയല്ലാതെ അവള്‍ കേള്‍ക്കെ എന്തങ്കിലും പറയോ? ഇന്ന് തലക്ക് വെളിയുണ്ടാവില്ല......
കാര്യമായി പറഞ്ഞതാണ്....
എങ്കില്‍ നമുക്ക് സ്നേഹതീരത്തേക്ക് പോകാം......
ഇവിടെ നിന്ന് പത്ത്ഇരുപത് കിലോമീറ്റര്‍ വണ്ടി ഓടിക്കെണ്ടേ!!
വണ്ടി ഓടിക്കാത്ത ഒരാള്....... അവിടെ പാര്‍ക്കും....പൂന്തോട്ടവും ഒക്കെയുണ്ട്!
അല്ലങ്കിലും ഇക്കാക്കാനെ പറ്റിചേര്‍ന്ന്പോകുന്നത് ഒരു സുഖമല്ലേ......
വണ്ടി സ്നേഹതീരത്തേക്ക് തിരിക്കുമ്പോള്‍ ഒരു അഡ്ജസ്റ്റ്മെന്‍റ് ഇല്ലാതെ കുടുംബജീവിതം മുന്നോട്ട് നയിക്കാന്‍ ആവില്ലയെന്നു ഏതു ഗൃഹനാഥനേ പോലെ ഞാനും തിരിച്ച് അറിഞ്ഞിരിന്നു........
കടപുറം ജനനിബിഡമായിരുന്നു....ഐക്രീമും....കപ്പലണ്ടിയും വില്‍ക്കുന്നവര്‍ ..പട്ടവും......പാവയും വില്‍ക്കുന്നവര്‍ ....പുതിയ മാറ്റങ്ങള്‍ അവര്‍ ആസ്വദിക്കുകയാണ്...വലിയ കാറ്റാടി മരങ്ങള്‍ ചുറ്റും വെച്ച്പിടിപ്പിച്ചിരിക്കുന്നു.....ഇരിക്കാന്‍ കല്‍മതിലുകകളും നടക്കാന്‍ ഇഷ്ട്ടിക പാകിയ പാതകളും......കങ്കാരുവിന്‍റെ രൂപത്തില്‍ മനോഹരമായ കച്ചറ ടബ്ബകള്‍ .....
ഇന്‍റെര്‍ലോക്ക് ഉപയോഗിച്ച് തീരം ഭംഗിയാക്കിയിരിക്കുന്നു......... എന്നിട്ടും ചിലര്‍ ചപ്പ് ചവറുകള്‍ ടബ്ബക്ക് ചുറ്റും നിക്ഷേപിച്ചിരിക്കുന്നു.......
കടലിന്‍റെ സ്വാഭാവികത നശിപ്പിക്കപെട്ടിരിക്കുന്നു!!!
പിന്നെ അരയന്‍മാര്‍ തൂറി നിറയ്ക്കുന്നതും.....തുണിയില്ലാതെ ഓടുന്നത്മല്ലേ സ്വാഭാവികത.....റസിയ എന്നെ വീണ്ടും കളിയാക്കി.......
നോക്കു റസിയ.... കടല്‍ മനുഷ്യരെപോലെയാണ്, അതില്‍ ആളെ പിടിച്ച് തിന്നുന്നതും,സസ്യാഹാരിയും, മാംസാഹാരിയും ചെറുതും വലുതും ജീവിക്കുന്നു.... എന്നിട്ടും അതിന് പൊതുസ്വഭാവമായ ഉപ്പ് രസമാണ് ചെറുത് എപ്പോഴും വലുതിനെ ഭയപെടുന്നു.....ശാന്തമായി ഒഴുകുന്ന കടല്‍ പെട്ടന്ന് ഉഗ്രരൂപിയാകുന്നു.....മനുഷ്യരുടെ സ്വഭാവവും ഇത് തന്നെയല്ലേ.....
"ഇക്കാക്കാടെ സാഹിത്യം ഒന്നും എനിക്ക് തിരിയൂല....."
വാപ്പിച്ചി...ദാ.....ഇപ്പൊ സൂര്യന്‍ കടലില്‍ വീഴും.....ശരിയാണ് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ അന്നത്തെ കര്‍മ്മം കഴിഞ്ഞ് സൂര്യന്‍ അടുത്ത തീരം തേടിപോവും.....
ഇക്കാക്ക ഇത് കാണുന്നില്ലേ......
മോള് മണ്ണില്‍ കളിക്കാന്‍ കിട്ടിയ അവസരം ശരിക്കും ഉപയോഗിക്കുകയാണ്....മണ്ണുകൊണ്ട് അവള്‍ വീട് ഉണ്ടാക്കുന്നു....പൊളിക്കുന്നു.....വീണ്ടും....ഉണ്ടാക്കുന്നു......പൂഴിമണലില്‍ അവളുടെ കാല്‍ ആണ്ട് പോയിരിക്കുന്നു...വസ്ത്രം മുഴുവന്‍ നനുത്ത മണലില്‍ കുളിചിരിക്കുന്നു......
റസിയ അവള്‍ മണ്ണില്‍ കളിക്കട്ടെ..... ചേറും ചെളിയുമായി തൊടിയിലും പറമ്പിലും ഓടിനടന്ന ഒരു കാലം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.....ഇന്ന് അത് അവള്‍ക്ക് നിഷേധിക്കപെട്ടിരിക്കുകയല്ലേ......
ഇത് ഇക്കാക്കാടെ കാലം അല്ല.....അവളേ ചീത്തയാക്കുന്നത് മുഴുവന്‍ ഇക്കാകയാണ്.... റസിയ വീണ്ടും ഗര്‍വിച്ചു......
കിളികള്‍ ചേക്കേറാന്‍ തുടങ്ങിയിരിക്കുന്നു......പക്ഷികൂട്ടങ്ങള്‍ റ പോലെ വളഞ്ഞ് ലക്ഷ്യസ്ഥാനം നോക്കി പറക്കാന്‍ തുടങ്ങിയിരിക്കുന്നു.....ആളുകളും ചെറിയ കൂട്ടമായി പിരിഞ്ഞ് സ്ഥലം വിടാന്‍ തുടങ്ങിയിരിക്കുന്നു....കപ്പലണ്ടി കച്ചവടക്കാരന്‍ അന്നത്തെ ലാഭം എണ്ണി കണക്കാക്കുന്നു......
ചിലര്‍ മാത്രം കടലിന്‍റെ മുകളില്‍ ചുവപ്പ് രാശി വീഴുന്നതും കാത്ത് നില്‍ക്കുന്നു......
പിരിഞ്ഞ്‌ പോക്കുന്ന ആള്‍ കൂട്ടത്തിന്‍ ഇടയില്‍ നിന്നും.....ഒരു വിളി ഉയര്‍ന്ന് കേട്ടു....
"അത്തറുപെട്ടിക്കാരാ"
ഒരാള്‍ കിതച്ച് കൊണ്ട് തീരത്ത്കൂടി തന്‍റെ നേരെ ഓടിവരുന്നു........അത്തറുപെട്ടിക്കാര അയാള്‍ വിളി ആവര്‍ത്തിച്ചു......
ഹൃദയ സ്പന്ദനങ്ങളുടെ ആവേഗം വര്‍ദ്ധിപ്പിച്ചുകൊണ്ട് ആ ശബ്ദം സ്മൃതിപതത്തിലേക്ക് ആഴ്ന്ന് ഇറങ്ങി.....
കൊമ്പന്‍ മീശക്കാരുനും കുട്ടികളുടെ പേടിസ്വപ്നമായ സദുമാസ്റ്റര്‍ നല്‍കിയ പേര്!!!.....അത്തറുപെട്ടിക്കാരന്‍....
സദുമാസ്റ്റര്‍ അങ്ങനെയാണ് ഓരോ കുട്ടിക്കും ഓരോ പേര് ഉണ്ടാകും...വേളൂരി,നത്തോലി, മണങ്ങ്..... ആ പേരുകള്‍ നീണ്ട താണ്.... വാപ്പിച്ച് വാങ്ങി തന്ന ചുവന്ന പ്ലാസ്റ്റിക് പെട്ടിയാണ് അത്തറുപെട്ടിക്കാരന്‍ എന്ന പേര് തനിക്ക് സമ്മാനിച്ചത്......
മീശ വഞ്ചിപോലെ മേല്‍പോട്ട് പിരിച്ച് വെച്ചിരിക്കുന്നു,കതര്‍ ഷര്‍ട്ടും മുണ്ടും ആണ് വേഷം കഞ്ഞിപശയില്‍ മുക്കിയത്കൊണ്ടാകാം വടിപോലെ അവ നില്‍ക്കുന്നത്,മുണ്ടിന്‍റെ തല എപ്പോഴും കൈല്‍ ഉണ്ടാവും!! ഇന്നത്തെ പോലെയല്ല മാഷോളം വലിപ്പമുള്ള കുട്ടികള്‍ ക്ലാസില്‍ ഉണ്ട് തോറ്റു തുന്നംപാടിയവര്‍,മീശവന്നവര്‍....താടി മുളച്ചവര്‍ ... ...
മുണ്ട് മടക്കികുത്തിയവരെ കണ്ടാല്‍ ഒരു അലര്‍ച്ചയാണ്!!" ഇവിടെ വെള്ളപൊക്കം ഉണ്ടോട" ഒപ്പം ചൂരല്‍ ആഞ്ഞ് വീശും!!
ഉച്ചക്ക് ഗോതമ്പ്ഉപ്പ്മാവ് വാങ്ങാന്‍ വരുന്നവര്‍ ആണ് മുതിര്‍ന്നവരില്‍ അധികവും....പലരും അത്താഴപട്ടിണിക്കാര്‍ ... ...കപ്പലണ്ടി പിണ്ണാക്ക് മുഖ്യആഹാരത്തില്‍ ഉള്‍പെടുത്തിയവര്‍ !!!
ചോറ് കൊണ്ട് വരുന്നവരില്‍ അധികവും നായര്‍‍ നമ്പൂതിരി പിള്ളേര്‍ ആയിരിക്കും,ബാക്കി വരുന്ന ചോറ് അവര്‍ ആര്‍ക്കും കൊടിക്കില്ല!!!! പാത്രം അശുദ്ധമാവുമെത്രേ!!!
മാപിപ്ല പിള്ളേര്‍ ആണ് ബാക്കി കൊടുക്കുക.....അധ്വാനം ഇല്ലാതെ പാത്രം മോറികിട്ടും മാത്രമല്ല പെരുമയും!! ചോറ് കൊണ്ട് വരുന്നത് നിസാര കാര്യമാണോ?? ബാര്‍ട്ടര്‍ സിസ്റ്റം നടപ്പാക്കുന്നവരും ഉണ്ട്!! ചോറിന് ഇരട്ടി ഉപ്പ്മാവ്‌ എന്നതാണ് കണക്ക്!
അപ്പുവും വാസുവും ജമാലും മുരളിയും ഒരേ പ്രായക്കാരാണ്,പഠിക്കാത്തവര്‍ക്കുള്ള ബാക്ക് ബെഞ്ചു തന്നെയാണ് അവരുടെ സ്ഥാനവും വാസുവിനു പൊക്കം കൂടുതല്‍ ഉള്ളത്കൊണ്ടാണ് ആ ബെഞ്ചു ലഭിച്ചത്!!
ജമാലും വാസുവും മുരളിയും ചോറ് കൊണ്ട് വരാറില്ല ഉപ്പ് മാവ് തന്നെയാണ് ശരണം.....
"ഞമ്മള് ഒരു കൂട്ടരാണ്.... ബാക്കി ചോറ് എനിക്ക് തരണേ...." ജമാല്‍ ഒരു നമ്പര്‍ ഇറക്കി നോക്കുകയാണ്..... പക്ഷേ അതിലും വലിയ ആപ്പ് വാസു ഇറക്കിയിട്ടുണ്ടാവും!!!
മലയാളം മുഴുവന്‍ ഞാന്‍ പകര്‍ത്തി എഴുതി തരാം, വീട്ട് കണക്കും ഇംഗ്ലീഷൂം പറഞ്ഞു തരാം.... അതിലും വലിയ വാഗ്ദാനം ജമാലിന് നല്‍കാനാവില്ല....ഒന്നും ഒന്നും ഇമ്മിണി വല്യ ഒന്ന് എന്ന് ബേപൂര്‍ സുല്‍ത്താന്‍ പ്രയോഗം ജമാലിന് നല്ലോണം ചേരും.....
ജമാല്‍ പിറുപിറുക്കും" ഹലാക്കിന്‍റെ ഒരു" ഇന്ഗ്രീസ്‌", ആ നായിന്‍റെ മക്കള്‍ ഇന്ത്യന്ന് പോയിട്ടും ഇന്ഗ്രീസ്‌ ഞമ്മളെ മക്കാര്‍ ആക്കുകയാണല്ലോ"
വാളംപുളി നെല്ലിക്ക,റൂബിക്ക മുതലായവ പ്രതിഫലമായി കൊടുത്താല്‍ ഏത് കണക്കും വാസു പറഞ്ഞ് കൊടുക്കും,എന്‍റെ കൈല്‍ നിന്ന് വാസു ഒന്നും വാങ്ങാറില്ല... വാസുവോളം എത്തുകയില്ലങ്കില്‍ലും കുറേശ്ശെ എനിക്കും അറിയാം..... എന്നാലും വാസുനോക്കി ഉറപ്പ് പറഞ്ഞാലേ സദുമാഷ്‌ വരുമ്പോള്‍ മുട്ട് ഇടിക്കാതിരിക്കു.......
ഒരിക്കല്‍ വാസു പറഞ്ഞു.... ഞാന്‍ പഠിപ്പ് നിര്‍ത്തുകയാണ്.... പരീക്ഷ കഴിഞ്ഞാല്‍ ഞാന്‍ വരില്ല....
എന്തേ......? എല്ലാവരും ഒരിമിച്ചു ആണ് ചോദിച്ചത്..... അച്ഛന് സുഖം ഇല്ല.... ഒരു ബോട്ട്ക്കാരന്‍റെ സഹായിയായിട്ട് പോണം.... അഞ്ചു ഉറുപിക ശമ്പളം കിട്ടും....
ബദീരീങ്ങള്‍ കാത്തു.....സദുമാഷുടെ തല്ല്കൊണ്ടാലും വേണ്ടില്ല... ബാക്കി ചോറ് കിട്ടുമല്ലോ....ജമാല്‍ പിറുപിറുത്തു.....വാസുവിന്‍റെ അച്ഛന്‍റെ അസുഖം കൂടാന്‍ പള്ളിപാട്ടയിലേക്ക് മൂന്ന് അണ നേരുകയും ചെയ്തു.....
അന്ന് പുതിയ വാര്‍ത്ത ക്ലാസില്‍ പരന്നു..... ഹക്കുവിന്‍റെ ചോറില്‍ പശുവിന്‍ നെയ്യ് ഉണ്ട്!!! ക്ലാസില്‍ ഇരിക്കുമ്പോള്‍ പാത്രത്തിന്‍റെ മൂടി ചെറുതായി തുറന്ന് നോക്കും!!! കുത്തരിയുടെയും നെയിന്‍റെയും സമിശ്ര മണം പുറത്തേക്കു ഒഴുകി.....
ജമാല്‍ ആദ്യമേ പറഞ്ഞു വെച്ചു..മുയ്മനും വാസൂന് കൊടുക്കരുത്....കുറച്ച് ഞമ്മക്കും തരണം....
വാസു പഴയ നമ്പര്‍ പുറത്ത് എടുത്തു.... ഹോം വര്‍ക്ക്.....ഇംഗ്ലീഷ്.......
തല്ല് കൊണ്ട് മയ്യത്ത് ആയാലും വേണ്ടില്ല....നെയിട്ട ചോറ് ഞമ്മക്ക് തന്നില്ലങ്കില്‍ വാസുവാണ് മുയ്മനും കണക്ക് ചെയ്യുന്നത് എന്ന് ഞമ്മ മാഷോട് പറയും......
അത്ഭുതം ഉച്ചക്കാണ് സംഭവിച്ചത്!!..... ചോറ്റ്പാത്രം തുറന്നപ്പോള്‍ നെയ്യ് കാണാനില്ല......
ഞാന്‍ ജമാലിനെയും, മുരളിയേയും വാസുവിനെയും തുറിച്ച്‌ നോക്കി!!! കളിക്കാന്‍ വിട്ടപ്പോള്‍ വാസു മാത്രമ്മേ ക്ലാസില്‍ ഉണ്ടായിരുന്നുള്ളൂ!!
" അത് ഓന്‍ അമക്കി"!! ജമാല്‍ വാസുവിനു നേരേ വിരല്‍ ചൂണ്ടി.....
അന്ന് വരെ ഉണ്ടായിരുന്ന സൌഹൃദം മുറിഞ്ഞു..... ആരോപണങ്ങള്‍ ...അട്ടഹാസങ്ങള്‍ ...പോര്‍വിളികള്‍....പോരാട്ടങ്ങള്‍ ...
പ്രശ്നം സദുമാഷിന്‍റെ മുമ്പിലും എത്തി......കപട മീശ ചുരിട്ടി മാഷ്‌ ചോദിച്ചു വാസു എടുക്കുന്നത് ആരങ്കിലും കണ്ടോ??
ജമാല്‍ കണ്ടിട്ടുണ്ട്......
നീ കണ്ടോ?..... ഉപ്പന്‍റെ പോലെയുള്ള കണ്ണുകള്‍ ജമാലിന്‍റെ നേരേ തിരിഞ്ഞു......
ഞാന്‍......ഞാന്‍......ക....ണ്ടു....ക..ണ്ടു......
മാഷിന്‍റെ ചൂരല്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങി......
അള്ളോ.....ജമാല്‍ കാറി കരഞ്ഞു......
അത്തറു പെട്ടിക്കാര!!!!!
സദുമാഷ്‌ പൊട്ടിച്ചിരിച്ചു......
ചൂടുള്ള ചോറില്‍ നെയ്യ് ഇട്ടാല്‍ അത് അവിടെ കാണുമോ....പൊട്ടാ.....ഉപ്പയുടെ പോലീസ് ബുദ്ധിയൊന്നും ഇല്ലന്ന് തോന്നുന്നു..... നിന്നേ അത്തറുവില്‍ക്കാനെ കൊള്ളൂ.....
പഴയകാല സ്മരണയില്‍ ഊളയിട്ടത് കൊണ്ടാകാം വന്ന ആള്‍ തന്‍റെ മുമ്പില്‍ പകച്ച് നില്‍ക്കുന്നതും..തുറിച്ച് നോക്കുന്നതും കാണാതെ പോയതും.....ശരീരത്തില്‍ കടല്‍ വെള്ളത്തിന്‍റെ തരിപ്പ് ആഴ്ന്നു ഇറങ്ങിയപ്പോള്‍ ആണ് അയാളുടെ കരവലയത്തിനുള്ളിലാണ് എന്ന ബോധമുണ്ടായത്......
നിന്‍റെ കവച്ച് ഉള്ള നടപ്പ്‌ ഇപ്പോഴും കളഞ്ഞിലല്ലേ!!! ഹ...ഹ...ഹ... ഇനി ഒരിക്കലും കാണില്ലന്നു കരുതിയതാണ്.....കടലമ്മ കാത്തു.....വെളുത്ത് തുടുത്ത് രാജകുമാരനെ പോലെയിരിക്കുന്നു...... നീ പേര്‍ഷ്യയില്‍ ആണോ......എനിക്ക് അവസരം ഒന്നും തരാതെ ചോദ്യവും ഉത്തരവും അയാള്‍ തന്നെ പറഞ്ഞ് തുടങ്ങി......
പെങ്ങളെ ഇത് എന്‍റെ ഏറ്റവും അടുത്ത കൂട്ട്ക്കാരനാ.......ഒന്നാം ക്ലാസ്‌ മുതല്‍ ഒന്നിച്ചു പഠിച്ചതാ.....ഈ ശരീരം മുഴുവന്‍ ഇവന്‍റെ ചോറാ..... അയാള്‍ വിതുമ്പാന്‍ തുടങ്ങി.......
പെട്ടന്ന് അയാള്‍ വെട്ടിതിരിഞ്ഞു!!അടുത്ത് കണ്ട ചായകടയിലേക്ക് ഓടി കയറി!!!!
ആരാ ഇക്കാക്ക അത്?
എനിക്ക് അറിയില്ല റസിയ.....
ഇത്രയും അടുപ്പം കാണിക്കുന്ന ആളെ അറിയില്ലന്നോ!!
സത്യം റസിയ എനിക്ക് തിരിഞ്ഞിട്ടില്ല......
വല്ല ഭ്രാന്തനുമായിരിക്കും വാപ്പിച്ചി!!!
അങ്ങനെ പറയല്ലേ മോളേ.....
അയാള്‍ക്ക്‌ ഒരു മാനേഴ്സ് ഇല്ല വാപ്പിച്ചി....കെട്ടിപിടിച്ച് അപ്പിടി അഴുക്ക് ആക്കിയിരിക്കുന്നു.....
ശ്ശ്...ശ്ശ്.....അയാള്‍ കേള്‍ക്കും....
ചേറിലും,ചെളിയിലും ഓടികളിച്ചു ആര്‍ത്തി ഇരമ്പി നടന്ന ഒരു ബാല്യകാലമുണ്ടായിരുന്നു ഞങ്ങള്‍ക്ക്.....ഈ യുഗത്തിന്‍റെ സന്തതിയായ നിനക്ക്‌ അത് മനസിലാവില്ല മോളേ......കളങ്കമില്ലാത്ത ആ കാലത്തിന്‍റെ മുദ്രയാണ് ഇത്!!
വാപ്പിച്ചിക്ക്.....വട്ടായി എന്ന് തോനുന്നു ഉമ്മിച്ചി!!!
ആ കൊച്ചിനോട് ഇനി വല്ലതും പറഞ്ഞ്കൊടുക്ക്‌!!! അല്ലങ്കില്‍ തന്നെ അവള്‍ പറമ്പില്‍ നിന്ന് കയറുന്നില്ല!!
വലിയ പാത്രത്തില്‍ പഴംപൊരിയും സവാളവടയും ആയി അയാള്‍ അപ്പോഴേക്കും എത്തിയിരുന്നു.....ചൂടുള്ള പലഹാരം വാഴയിലയില്‍ പൊതിഞ്ഞത് കൊണ്ടാക്കാം മൊരിഞ്ഞ മണം മൂക്കിലേക്ക് അടിച്ച് കയറി!!!ആര്‍ത്തിയോടെ അത് തിന്നുമ്പോള്‍ റസിയ രൂക്ഷമായി നോക്കുന്നത് കണ്ടില്ലന്നു നടിച്ചു....
തിന്ന് പെങ്ങളെ..... കഴിക്കു മോളേ.....
അങ്കിളിന്‍റെ പേര് എന്താ?
വാപ്പിചിയോട് ആന പടക്കത്തിന്‍റെ കഥ പറയാന്‍ പറഞ്ഞാല്‍ മതി!! അപ്പൊ അറിയാം...
എനിക്ക് പോകാറായി വേലിയേറ്റത്തിന് മുമ്പ്‌ ഉരു കടലില്‍ ഇറക്കണം.......
അയാള്‍ കൈപടം കണ്ണിന് മുകളില്‍ വെച്ച്‌ അസ്തമയ സൂര്യനെ നോക്കി....
എങ്ങിനെ ഞങ്ങളുടെ നാട്ടില്‍ നിന്നും ഇവിടെ എത്തി......
കടലിന്‍റെ മക്കള്‍ക്ക്‌ എല്ലാ തീരവും ഒരു പോലെ.....കുറെ വസിച്ച് കഴിയുമ്പോള്‍ കടലമ്മ
ഞങ്ങളെ അടര്‍ത്തി മാറ്റും വീണ്ടും അടുത്ത തീരം തേടി പോവും.....ഇവിടെ നിന്ന് എന്നാണ് എന്ന് അറിയില്ല.....അമ്മയുടെ മാറ് വിശാലമല്ലേ...നീണ്ട് പരന്നു കിടക്കുകയല്ലേ കാണാമറയത്തോളം അയാള്‍ നെടുവീര്‍പ്പ് ഇട്ടു.......
ചാഞ്ചാടുന്ന വള്ളത്തില്‍ ഇരുന്ന് അയാള്‍ യാത്രമൊഴി നല്‍കി......
അതാണ്‌ എന്‍റെ വീട്..... അടുത്ത തവണ വരുമ്പോള്‍ നമ്മുക്ക് അവിടെ പോണം.....അമ്മുകുട്ടിയാണ് ഹക്കൂ എന്‍റെ അരയത്തി......
ഇപ്പൊ ഇക്കാക്ക് മനസിലായോ?
ഓര്‍മ്മയുടെ മേല്‍ മാറാല വീണുരിക്കുന്നു റസിയ.....ഒന്ന്എനിക്ക് അറിയാം എന്‍റെ മസ്തിഷ്ക്കകോശത്തില്‍ എവിടെയോ അയാള്‍ അള്ളിപിടിച്ചിരിക്കുന്നു......
എന്ത്കൊണ്ട് ഇക്കാക്ക അയാളോട് അന്വേഷിച്ചില്ല.....
അയാളുടെ കണ്ണുകളിലേക്ക് നോക്കിയോ റസിയ??
സ്നേഹത്തിന്‍റെ തിളക്കം ,പ്രതീക്ഷയുടെ പുലരി....
നിഷ്കളങ്കതയുടെ പ്രാകാശം ഒക്കെ കണ്ണുകളില്‍ ഉണ്ട് റസിയ....
ഞാന്‍ എങ്ങാന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ അയാള്‍ തകര്‍ന്ന് പോകും.....
ഭഗവാന്‍ കൃഷ്ണനെ കാണാന്‍ അവിലുമായി പോയ ഭക്ത കുചേലന്‍റെ കഥ നീ കേട്ടിട്ട് ഇല്ലേ റസിയ.....
അത്തരം ഒരു അവസ്ഥയില്‍ ആണ് അയാള്‍ ......
ഭാരതം കണ്ട ഒരു പക്ഷെ ലോകം തന്നെ കണ്ട ഏറ്റവും ഉദാത്തമായ സൌഹൃദത്തിന്‍റെ കഥ കൂടിയാണ് അത്.........
എന്താണ് വാപ്പിച്ചി കൃഷ്ണഭഗവാന്‍റെയും കുചേലന്‍റെയും കഥ?
വാപ്പിച്ചി രാത്രി പറഞ്ഞ് തരാം....
ഹിന്ദു ധര്‍മ്മത്തിന്റെ കഥ പറഞ്ഞ് കൊച്ചിനെ ചീത്തയാകണ്ട.....ഇക്കാകയുടെ കിറുക്ക് തുടര്‍ന്നോളൂ!!!
ഒരു ധര്‍മ്മത്തിന്‍റെയും കഥ ചീത്തയല്ല റസിയ......അത് ഭാഗം വെച്ച് എടുത്തവരിലാണ് ചീത്തയുള്ളത്.....അത് ഈ യുഗത്തിന്റെ സുകൃത ക്ഷയം കൂടിയാണ്.....
അങ്കിളിനെ ആനപടക്കം വിളിക്കുന്നത്‌ എന്ത്കൊണ്ടാണ്......
സ്മൃതിമരണങ്ങളെ തള്ളിമാറ്റി ആ ആനപടക്കം പൊട്ടിച്ചിതറി......ഓര്‍മ്മയുടെ മേല്‍വീണ മാറാപുകള്‍ ചിതറി തെറിച്ച് പോയി ഒരു സങ്കടതോടെ നോക്കുമ്പോഴേക്കും ആയാളുടെ വള്ളം നേര്‍രേഖയായി കഴിഞ്ഞിരുന്നു അസ്തമയ ചുവപ്പ് ഒരു നിരാളിയേ പോലെ അയാളെ വിഴുങ്ങിയിരുന്നു........
സദുമാസ്റ്റര്‍ ക്ലാസ്സില്‍ ഞാലിപടക്കത്തിന് തീകൊടുത്തപോലെ നില്‍ക്കുകയാണ് എല്ലാ കണ്ണുകളും മാഷിന്‍റെ മുഖത്താണ് മിഴി ഒന്ന് ചലിച്ചാല്‍ ചൂരല്‍ പാഞ്ഞ് വരും..ചിലപ്പോള്‍ ചോക്ക് കഷ്ണം മിസൈല്‍ പോലെ തലയിലേക്ക് പതിക്കും!!!
ജമാല്‍ ആണ് ആദ്യം അത് കണ്ടത്,അവന്‍ അത് മുരളിക്ക് മെല്ലേ കാട്ടികൊടുത്തു.....കഞ്ഞിപശമുക്കി വടിപോലെ നില്‍ക്കുന്ന മാഷുടെ കോളറില്‍ ചുവന്ന കണ്ണും മഞ്ഞ നിറവുമുള്ള ചൊറിയം പുഴു! അത് പഞ്ഞികെട്ട് പോലെ കഴുത്ത് ലക്ഷ്യമാക്കി ചലിക്കുന്നു......
മുരളിപെട്ടന്ന് എഴുനേറ്റു!! മാഷ്‌ന്‍റെ സിമ്പതി പിടിച്ച് പറ്റാന്‍ ഇതിലും നല്ല അവസരം ഇല്ല!!!
മാഷിന്‍റെ പുറത്ത് ഒരു ചൊറിയം "പുഷു"
സദുമാഷിന്‍റെ ചൂരല്‍ ഒരു മൂളിച്ചയോടെ അന്തരീക്ഷത്തിലുടെ പാഞ്ഞു പുഴുവിനെ പോലെ മുരളിയും വേദനകൊണ്ട് കിടന്ന് പുളഞ്ഞു!!
അസത്ത് നാവ് വടിക്കില്ല....നേരേചോവ്വേ പറയടാ.....
പുഷു...പുസു.. എന്നിങ്ങനെ മുരളി മാറിമാറി വിലപിച്ച്കൊണ്ടിരുന്നു.....
ജമാല്‍ ദിവ്യജ്ഞാനം കിട്ടിയപോലെ പെട്ടന്ന്‌ പറഞ്ഞു......
പുസുവും....പുഷുവും ഒന്നുമല്ലട പൊട്ടാ....പുയു ആണട ചൊറിയം പുയു!!!
ചൂരല്‍ മിന്നല്‍ പിണര്‍പോലെ ജമ്മലിന്റെ നേരെ തിരിഞ്ഞു!!!!
മുരളി ആശ്വാസത്തോടെ ജമാലിനെ നോക്കി.........അവന്‍ വിതച്ച വിപത്ത് അവന്‍ തന്നെ തിരിച്ച്‌ എടുത്തല്ലോ.....
അയാളെ ചൊറിയം പുഴു കയറി പണ്ടാരടങ്ങിയാല്‍ മതിയായിരുന്നു......എന്‍റെ മുറുമുറുപ്പ് ഞാന്‍ പോലും അറിയാതെയാണ് ഉച്ചത്തില്‍ ആയി പോയത്.....
സദുമാഷ്‌ എന്‍റെ നേരേ പാഞ്ഞ് അടുത്തു......അപ്രത്യക്ഷമായി ഞാന്‍ മാഷിന്‍റെ ചൂരലില്‍ കയറി പിടിച്ചു....വേദന സഹിക്കാതെ ചെയ്തു പോയത്.....ഫലം ബെഞ്ചില്‍ കയറി നില്‍ക്കാനുള്ള ശിക്ഷ വിധിക്കപെട്ടു!!! ചുവന്ന പെട്ടി ഞാന്‍ തലയില്‍ ചുമക്കണം......അത്തര്‍ ....അത്തര്‍ എന്ന് ഞാന്‍ വിളിച്ച് പറയണം.....
എന്‍റെ തൊലി ഉലിക്കപെട്ടു എനിക്ക് ചുറ്റും ക്ലാസ്‌ വട്ടം കറങ്ങുന്നതായി തോന്നി.... കുട്ടികള്‍ ചിരിക്കുന്നു.... പ്രതേകിച്ചു തുടുത്തകൈയും കൈനിറയെ രോമരാജിയുമുള്ള .....എണ്ണ കറുപ്പുള്ള അമ്മുകുട്ടി.....
പോലീസ്ക്കാരെന്‍റെ മകന്‍ എന്ന പദവി നഷ്ട്ടപെട്ടിരിക്കുന്നു!!
ക്ലാസ്സില്‍ ചോറ് കൊണ്ടുവരുന്നവന്‍ എന്ന സ്ഥാനം കൊഴിഞ്ഞിരിക്കുന്നു.
ചുവന്ന് മനോഹരമായ പെട്ടിയുള്ളത് ഇന്ന് അപമാനിക്കപെടാന്‍ ഇടയാക്കിയിരിക്കുന്നു!!!!
സദുമാഷ്‌ പിന്നേയും പൊട്ടിച്ചിരിക്കുന്നു!!!!" നെയ്യ് തിന്ന് മേദസ് വര്‍ദ്ധിച്ചു കൊഴുത്ത് ഇരിക്കുന്നു കഴുത!!!
പദ്ധതി ആസൂത്രണം ചെയ്തപ്പോള്‍ തന്നെ വാസുപറഞ്ഞു....വേണ്ടട്ടോ കുഴപ്പം ആവും.....രണ്ട്മാസം കഴിഞ്ഞാല്‍ പഠിപ്പ് മതിയാക്കി ഞാന്‍ പോകും...... നിന്‍റെ കാര്യം അതല്ല.....പേര്‍ഷ്യയില്‍ പോയി വലിയ ആള്‍ ആവേണ്ടതാണ്!!!!
തുലയട്ടെ.....എല്ലാം തുലയട്ടെ.....
ഉച്ച കഴിഞ്ഞ് ആദ്യക്ലാസില്‍ സദുമാഷ്‌ ആണ് വരിക.... കച്ചറ ടബ്ബയില്‍ ആനപടക്കവും അയിനിതിരിയും ചേര്‍ത്ത് വെച്ച് കാത്തിരുന്നു....അയിനിതിരി എരിഞ്ഞു എരിഞ്ഞേ കത്തു.....മൂന്ന് ആനപടക്കം ചേര്‍ത്താണ് വെച്ചിരിക്കുന്നത്....
എന്നാല്‍ അന്ന് വന്നത് സീത ടീച്ചര്‍ ആണ്.....സദുമാഷിന് പകരം വന്നതാണ്......
പണ്ടാരം ഇനി മാറ്റാനും കഴിയില്ലല്ലോ ഞാന്‍ പിറുപിറുത്തു........
ഉഗ്രസ്ഫോടനത്തോടെ പടക്കം പൊട്ടിചിതറി.....പടക്കത്തിന് സമീപം നിന്ന ടീച്ചര്‍ പെട്ടന്ന്ഉള്ള ആഘാതത്തില്‍ സാരിയില്‍ ചവിട്ടിവീണു.....കുട്ടികള്‍ ചിതറി ഓടി തട്ടും മുട്ടും സര്‍വത്ര ബഹളം.....ടീച്ചറുടെ എല്ല് വീഴ്ചയില്‍ പൊട്ടിയിരിക്കുന്നുവെത്രേ.....
സദുമാസ്റെര്‍ ഉഗ്ര രൂപിയായി!!! ആരാണ് ഇത് ചെയ്തത്!!! ആരായാലും അവന്‍ ഈ സ്കൂളില്‍ പഠിക്കില്ല.....കണക്ക് കൂട്ടിയത്തിലും ഭീകരത സൃഷ്ട്ടിചിരിക്കുന്നു......
മാഷിന്‍റെ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരിക്കുന്നു പുരികം വളഞ്ഞ് തെറിച്ച് നില്‍ക്കുന്നു....ചുണ്ടുകള്‍ ദേഷ്യം കൊണ്ട് വിറച്ച് കൂട്ടിമുട്ടുന്നു....വെത്തില മുറുക്കിയ ചുണ്ടും നാക്കും സ്വത്വത്തേ പോലെ തിളങ്ങി!!!
ഓരോരുത്തരുടെയും അടുത്ത് വന്ന് മാഷ്‌ തുറിച്ച് നോക്കി.....പലരും മുഖം നേരിടാന്‍ ആവാതെ മുഖം താഴ്ത്തി....
എന്‍റെ സകല ധൈര്യവും ചോര്‍ന്ന് പോയി......മാഷ് എന്‍റെ അടുത്ത് വന്നപ്പോള്‍ കൈയും കാലും തളര്‍ന്നുഅത് എന്‍റെ പെട്ടിയില്‍ ഇരുന്ന് പട പട എന്ന് അടിക്കാന്‍ തുടങ്ങി.....
പെട്ടി തുറക്കട അത് ഒരു അലര്‍ച്ചയായിരുന്നു!!!!അയ്നി തിരിയും തീപ്പട്ടിയും തൊണ്ടിയായി കണ്ട് എടുത്തിരിക്കുന്നു!!!
മാഷ്‌ ചൂരല്കൊണ്ടാണോ കൈകൊണ്ട് ആണോ എന്ന് തിരിച്ച് അറിയാന്‍ കഴിയുന്നില്ല....അത്ര രൂക്ഷമായിരുന്നു മര്‍ദ്ദനം!!!
എന്‍റെ അലര്‍ച്ച മിനിട്ടുകള്‍ക്ക് അകം രോദനമായി മാറി.....
സര്‍ പെട്ടന്ന്‌ എല്ലാവരുടെയും ശ്രദ്ധ വാസുവിലേക്ക് തിരിഞ്ഞു!!!!വാസു എഴുനേറ്റ് നില്‍ക്കുന്നു......
ഹകീം അല്ല പടകം വെച്ചത്.....ഞാന്‍ ആണ് സര്‍!!
!
ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടി അങ്ങനെ ചെയ്യുകയോ.....
.
വാസുവിന് കാരണം ഉണ്ടായിരുന്നു......എന്നെ നെയ്യ് മോഷ്ട്ടാവ് ആക്കിയതിന് ഞാന്‍ പകരം വീട്ടി.....
തല്ലി തളര്‍ന്നത് കൊണ്ടാവാം വാസുവിന് തല്ല് ഒന്നും കിട്ടിയില്ല പക്ഷെ ഒന്ന് കിട്ടി വിടുതല്‍ സര്‍ട്ടിഫിക്കറ്റ്!!!
യാത്രപറയുമ്പോള്‍ വാസു പറഞ്ഞു....
കരയണ്ടട്ടോ....എനിക്ക് അല്ലങ്കിലും രണ്ട് മാസം ഉള്ളൂ....അത് കഴിഞ്ഞാല്‍ ബോട്ടില്‍ പണിക്ക് പോണം അത് രണ്ട് മാസം നേരത്തെയായാല്‍ പത്ത് രൂപ അധികം കിട്ടും....കാസരോഗം കൊണ്ട് ബുദ്ധിമുട്ടുന്ന അപ്പന് അത് ആശ്വാസമായിരിക്കും....
അല്ലങ്കിലും കടലില്‍ പോവാന്‍ സര്‍ട്ടിഫിക്കറ്റ് എന്തിന്!!!! നീ സ്കൂള്‍ കഴിഞ്ഞാല്‍ പേര്‍ഷ്യയില്‍ പോണം കാസരോഗത്തിനു നല്ലമരുന്ന് ഉണ്ടത്രേ!!! അത് എന്‍റെ അപ്പന് കൊണ്ട് തരണം.....
ചാറ്റല്‍ മഴയത് വാസു ഇറങ്ങി നടന്നു....മഴ നനയാതിരിക്കാന്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാസു മറയായി പിടിച്ചിരിക്കുന്നു.....
" വാസു സര്‍ട്ടിഫിക്കറ്റ്"
ഇങ്ങോട്ട് വന്നേട....ദ നോക്കി സര്‍ട്ടിഫിക്കറ്റ് കുതിര്‍ന്നിരിക്കുന്നു..... സ്വഭാവത്തിന്‍റെ സ്ഥാനത്ത് സദുമാസ്റ്റര്‍ പച്ചമഷിയില്‍ ബാഡ് എന്ന് എഴുതിയത് അലിഞ്ഞ് പോയിരിക്കുന്നു!!!
സര്‍ട്ടിഫിക്കറ്റ് നാശമായല്ലോ പടച്ചവനെ......
എന്‍റെ മോശസ്വഭാവം അലിയിച്ച് കളഞ്ഞ മഴയല്ലേ..... അയാള്‍ ഒച്ചയില്ലാതെ ചിരിച്ചു.... ബാക്കികൂടി കൊളളട്ടെ!!!!
അയാള്‍ വീണ്ടും മഴയത്തേക്ക് ഇറങ്ങിനടന്നു......
ഇന്ന് ജൂണ്‍ മാസം...... കഴിഞ്ഞകൊല്ലം ഇതേ മാസമാണ് അവനെ കണ്ടത്....ഇന്ന് ഞാന്‍ ഇവിടെ വന്നിരിക്കുന്നത് കാലവര്‍ഷം മൂലം തകര്‍ന്ന് പോയ സ്നേഹ തീരം കാണാന്‍ അല്ല.......ഏഴാം ക്ലാസില്‍ വാസു കണ്ട പേര്‍ഷ്യയില്‍ പോണം എന്ന സ്വപ്പ്നം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നോ എന്ന് അറിയാനാണ്.......ഉണ്ടങ്കില്‍ .....
വാസു ചൂണ്ടികാണിച്ച സ്ഥലത്ത് ഒരു വീടുപോലും ഇല്ല!!!കടല്‍ സംഹാരതാണ്ഡവമാടിയിരിക്കുന്നു!!! തെങ്ങുകള്‍ ശക്തമായ കട ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്ന് കാണിച്ച് കൊണ്ട് കടലിലേക്ക്‌ തല തല്ലിയിരിക്കുന്നു!!!സ്നേഹതീരത്ത് പാകിയ മനോഹരമായ ഇന്റെര്‍ലോക്ക് ഇഷ്ട്ടികള്‍ തീരത്ത് പുതഞ്ഞ് പോയിരിക്കുന്നു.....പാര്‍ക്കില്ലേ ചെടികളും ടബ്ബകളും കടലില്‍ ഒഴുകി നടക്കുന്നു!!!!
"എന്താ മാഷേ കടലമ്മയുടെ കോപവും അരയന്മാരുടെ ദുരന്തവും കണ്ണിനും ക്യാമറക്കും നല്ല വിനോദം ആണ് അല്ലേ"
ഒരു വൃദ്ധന്‍ തന്‍റെ പുറകില്‍ .....കാലത്തിന്‍റെ വരകളും ചുളിവുകളും അയാളുടെ ശരീരത്തില്‍ രേഖപെടുത്തിയിരിക്കുന്നു......
ഒരു പാളതൊപ്പി അയാള്‍ ധരിച്ച് ഇരിക്കുന്നു തോര്‍ത്ത്‌ പോലത്തെ ഒരു മുണ്ട് അയാള്‍ ബലമായി അരയില്‍ ചേര്‍ത്ത് കെട്ടിയിരിക്കുന്നു!!!കടലിനോട് പോരാടാന്‍ ഇനിയും യവ്വനം ബാക്കി എന്ന മട്ടില്‍ പങ്കായം അയാള്‍ തോളില്‍ വെച്ചിരിക്കുന്നു!!!
" നിങ്ങള്‍ എന്‍റെ വാസുവിനെ അറിയോ"
ഏത്‌ വാസു?
എന്നോടപ്പം ഒന്നാം ക്ലാസ്‌മുതല്‍ പടിച്ചിരുന്നതാണ്....അത്രെയെ എനിക്ക് അറിയൂ.....
ഹ...ഹ...ഹ...അയാള്‍ ചിരിച്ചു ശാന്തമായ ഒരു പരിഹാസം അയാളുടെ മുഖത്ത്.....
ഇവിടെ ഒരു പാട് വാസുമാരും കുമാരന്‍മാരും ഉണ്ട്...... മണല്‍ തരികളോളം വരും അവ ര്‍ !!
"ആ കാണുന്ന സ്ഥലത്താണ് വാസു താമസിച്ചിരുന്നത്"
അയാള്‍ വീണ്ടും ചിരിച്ചു!!!
കാല്സ്രായി ഇട്ടത്‌കൊണ്ട് കാര്യങ്ങള്‍ അറിയണം എന്നില്ല....മാഷേ
ഈ ആണ്ടില്‍ മാത്രം മൂന്നാമ്മത്തെ ക്ഷോഭം ആണ് ഇത്!!!
ഇവിടെയുള്ള കുടിലും ജീവജാലങ്ങളും പറിച്ച് ഏറിയപ്പെട്ടിരിക്കുന്നു!!!
മാഷിന് അറിയോ.....കടലമാകളും കടല്‍കാക്കളും മുട്ടയിടുകയും ഇണ ചേരുകയും ചെയതിരുന്ന മണല്‍ തീരമാണ് ഇത് പാല്‍നിലാവ് അവര്‍ക്ക് വെളിച്ചം പകര്‍ന്നു പാതിരാ സംഗീതം അവക്ക് അകമ്പടി സേവിച്ചു....അവ കൊക്കുരുമിയും കളകളആരവം പൊഴിച്ചും ഈ തീരം സമ്പല്‍സമൃദ്ധമാക്കിയിരുന്നു......അവിടെയാണ് ചാന്തും സിമന്റും ഇഷ്ട്ടികയും ഇട്ട് ഉറപ്പിച്ചത്.....പാര്‍ക്ക്‌ എത്രെ.....പാര്‍ക്ക്‌... പ്ലാസ്ടിക് മാല്യനങ്ങളും.....കാതടപ്പിക്കുന്ന ശബ്ദംകൊണ്ടും ഇവിടെ മലിനമാകുകയായിരുന്നു......
കടലും കായലും കാടും ഒക്കെയാണ് വിനോദസഞ്ചാരത്തിന്റെ പേരില്‍ മലിനമാക്കപെടുന്നത്....ഈ മനുഷ്യര്‍ക്കു എന്ത് പറ്റി
കലികാലഭൈഭവം തൂത്താല്‍ പോവില്ലല്ലോ.......
കടലാമയും കടല്‍കാക്കയും ഞങ്ങള്‍ ഒക്കെ കടല്ലമ്മയുടെ മക്കളല്ലേ....മക്കളുടെ വേദന അമ്മക്ക് സഹിക്കുമോ....അമ്മ വിശാലമായ കൈയും നീട്ടി തീരത്തേക്ക് വരുന്നു.....ചിലര്‍ ഒക്കെ ഒലിച്ചു പോവുന്നു......നിങ്ങളുടെ വാസുവും അങ്ങന്നെ.....
വാസുമരിച്ചോ?
സാധ്യതയില്ല കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി കടല്‍ക്ഷോഭത്തില്‍ ആരും മരിച്ചിട്ടില്ല!!!!
പിന്നെ വാസു എവിടെ???
കടലമ്മയുടെ മാറ് അതിവിശാലമാണ് അതിന്‍റെ മക്കളെ അത് ഊട്ടുകയും ഉറക്കുകയും ചെയ്യുന്നു....ഒരിടത്ത് അല്ലങ്കില്‍ വേറിരടത്ത്......
ഞാന്‍ കടലിലേക്ക്‌ നോക്കി......പായചുരുള്‍ പോലെ കടല്‍ ഇരമ്പി വരുന്നു.....ഒന്നിന് പുറകെ ഒന്ന് ഒന്നായ തിരകള്‍ ‍.......
ചിലത്‌ തീരത്ത് അടിച്ച് ചിതറി പോവുന്നു.....ആകാശം അമ്മയെ തൊട്ട് ഉരുമി നിക്കുന്നു.....സൂര്യപ്രഭ അമ്മയുടെ മുഖത് അടിച്ച് സ്ഫടികം പോലെ ചിതറി പോകുന്നു.......
അമ്മേ.....അമ്മേ ഞാന്‍ ഉറക്കെ വിളിച്ചു പിന്നെ കൈകൂപ്പി.....എന്‍റെ വാസുവിനെ കാക്കണേ......
എന്‍റെ ശബ്ദ തരംഗങ്ങള്‍ .......അമ്മയുടെ വലിയ ശബ്ദത്തില്‍ തട്ടി ചിതറിപോവുന്നത് ഞാന്‍ അറിഞ്ഞു.....എന്നിട്ടും ഞാന്‍ ആവര്‍ത്തിച്ചു......എന്‍റെ....വാസു...എന്‍റെ....വാസു.....
ചില ബന്ധങ്ങള്‍ മണല്‍ തരിപോലെയാ.....മാഷേ ചേര്‍ത്ത് പിടിക്കാന്‍ ശ്രമ്മിക്കും തോറും ചോര്‍ന്ന് കൊണ്ടേയിരിക്കും.....
ആ വൃദ്ധന്‍ അപ്പോഴും അങ്ങനെ പിറുപിറുക്കുന്നുണ്ടായിരുന്നു......