25/11/2021

മൂല്യങ്ങളുടെ ചക്രവർത്തി!




1971ലാണ് ലോകത്തേ മഹത്തായ രാജ്യങ്ങളിൽ ഒന്നായ  UAE ജനിക്കുന്നത്! എൻ്റെ അറിവ് ശരിയാണങ്കിൽ 232 രാജ്യക്കാർ UAE യിൽ ജീവിക്കുന്നു! അവരിൽ ഹിന്ദുവുണ്ട്, മുസ്ലിം ഉണ്ട്, കൃസ്ത്യനുണ്ട്, ജൂതനുണ്ട്......etc ഇവരുടെ സംസ്കാരങ്ങളും ജീവിത രീതിയും ഏറേ വിത്യസ്തമാണ്!

എന്നാൽ അവരെയൊക്കെ ഉൾകൊള്ളാൻ  UAE കഴിയുന്നു!  ഇവിടെ ' പള്ളിയുണ്ട് ,ട്ടെമ്പിൾ ഉണ്ട്, ചർച്ച് ഉണ്ട്...... ലക്ഷകണക്കിനു ദരിദ്ര ജനങ്ങളുടെ വിശപ്പ് അടക്കുന്നതോടപ്പം അവരുടെ  ആശയങ്ങളും, വിചാരങ്ങളും ഷെയർ ചെയ്യാനും UAE അവസരം ഒരുക്കുന്നു!

തിരഞ്ടുക്കാൻ മനുഷ്യനു സ്വാതന്ത്ര്യം നൽകിയ ദൈവം ഖുർ ആനിലൂടെ പറയുന്നു

മനുഷ്യനെ ഗോത്രങ്ങളും വർഗങ്ങളുമായി തിരഞ്ടുത്തത് പരസ്പരം തിരിച്ച് അറിയാൻ  വേണ്ടിമാത്രമാണ്! നിങ്ങൾ എല്ലാവരും ദൈവത്തിനു മുമ്പിൽ സമന്മാരാണ്!

ഈ ഖുർ ആൻ്റെ ആശയം ഉൾകൊണ്ട് തിരഞ്ടുക്കാനുള്ള മനുഷ്യ ചോദനയെ ഉൾകൊള്ളുന്ന ഏറ്റവും വലിയ സംഗമ ഭൂമിയാണ് UAE .......


ചരിത്രം സൃഷ്ടിച്ച UAEയിൽ, ചരിത്രം ഉറങ്ങുന്ന യു എ  എ ജനിച്ച കൊല്ലമെത്രെ 1971 ! അതേ എഴുപത്തി ഒന്നിൽ ജനിച്ച് അന്നം തേടി രണ്ട് രാജ്യങ്ങളിൽ സഞ്ചരിക്കുകയും ജീവിക്കുകയും അവസാനം  ദുബായിൽ അഭയം കണ്ടത്തുകയും ചെയ്ത വിനീതന്! പെറ്റമ്മയേ പോലേയോ അതിലേറേയോ മൂല്യങ്ങളടെ രാജാവായ ദുബായിയേ സ്നേഹിക്കുന്നു എന്ന് പറയാൻ അഭിമാനം ,അന്തസ്


Values of king in the world

The UAE, one of the greatest nations in the world, was born in 1971! To the best of my knowledge more than 200 nationalities  are living in the UAE! Among of them,are Hindus,  Christians, and Jews ...... etc Their cultures and way of life are very different! But the UAE can accommodate of all them Here is a church,  temple,  mosque etc.... UAE is the place to feed the hunger of millions of people and share their ideas and thoughts

God says in the Qur'an that God gave man the freedom to choose ,Man was chosen by tribes and races only to know each other! Every one's are equal before the God! The UAE is the greatest miniature  of islalamic theory of human being.
I am proud  of   living in Dubai because I am also born  1971..... I also  followes the values of human being like as uae......

Written  by
Yousuf k ummer
http://kannazhuth.blogspot.com/?m=1

18/11/2021

പ്രവാസികൾക്ക് ഒരു കൈപുസ്തകം!

 പ്രവാസിക്ക് ഒരു കൈ പുസ്തകം! 


മാറിയ ഗൾഫും, ഗഫുർക്ക ദോസ്തും എന്ന ബുക്കും റാക്കിൽ ഇരിക്കുന്നത് കണ്ടപ്പോൾ മാറിനടക്കുകയാണ് ആദ്യം ചെയ്തത്!

ഗഫൂർക്ക ദോസ്ത് എന്ന് കേൾക്കുമ്പോൾ ഏത് മലയാളിക്കും തോന്നുന്നത് പോലേ സ്ഥാനത്തും ,അസ്ഥാനത്തും മനുഷ്യരെ പൊട്ടിചിരിപ്പിക്കുകയും ചിലപ്പോൾ കരയിക്കുകയും ചെയ്യുന്ന  മലയാളത്തിൻ്റെ സ്വന്തം നടനെയാണ്! അത് കൊണ്ട് തന്നെ ഒരു സീരിയസ് വായനക്ക് പറ്റിയതല്ല എന്ന ഒരു മുൻധാരണ  ആ തലകെട്ട് എന്നിൽ സൃഷ്ഠിച്ചിരുന്നു! കൊള്ളാം  എന്ന് പ്രിയ സുഹൃത്ത് സുഹയിലിൻ്റെ അപിപ്രായമാണ് വീണ്ടും ആ പുസ്തകത്തിലെ എത്തിനോക്കാൻ പ്രേരിപ്പിച്ചത്! 


ഒറ്റവാക്കിൽ  ഈ പുസ്തകത്തേ കുറിച്ച് പറഞ്ഞാൽ പ്രവാസിയാവാൻ പോകുന്നവനും, പ്രവാസിയും  കൈപുസ്തമായി സൂക്ഷികേണ്ട ഒന്നാണന്ന് നിസംശയം പറയാൻ കഴിയുന്ന ഒരു ഗ്രന്ഥമാണ് ഷാബു കിളി തട്ടിലിൻ്റെ ഈ പുസ്തകം! 


ഷാബു കിളിതട്ടിൽ എന്ന പേര് കേട്ടാൽ ആളേ പിടികിട്ടണമെന്നില്ല! എന്നാൽ 96.7FMലെ 8.05 സ്പെഷൽ വാർത്ത എന്ന് കേട്ടാൽ UAE മലയാളി പ്രവാസികളിൽ ഓ ! അദ്ദേഹമായിരുന്നോ? എന്ന് ചോദിക്കാതിരിക്കില്ല! 


ചിലപ്പോൾ ഒരു ചെറുകഥ പോലേ, അല്ലങ്കിൽ നോവൽ പോലേ  നിങ്ങളെ ഇത് കൂട്ടികൊണ്ട് പോയേക്കാം !എന്നാൽ ഇതിൽ എല്ലാം ഉപരി ഇത്  ഒരു ഗവേഷണ ഗ്രന്ഥവും ,പഠന സഹായിയാണന്നും നിങ്ങൾക്ക് എളുപ്പം ബോധ്യപ്പെടും! 


ബിരിയാണി കുഴിച്ച് മൂടുമ്പോൾ സ്വന്തം മകളെയാണ് കുഴിച്ച് മൂടുന്നതെന്ന് കരുതി വേദനിക്കുന്ന ഗോപാൽ യാഥവിൻ്റെ ആത്മനൊമ്പരം!

നിങ്ങളുടെ ഹൃദയത്തിൽ വിളലുകൾ സൃഷ്ഠിക്കും! അടുത്ത തവണ ഫാഷൻ പോയ ഡ്രസ്സ് കച്ചറ ഡ്രമ്മിൽ നിങ്ങൾക്ക് തള്ളാൻ കഴിയില്ല ,നിങ്ങൾ ആ ഡ്രസ്സ്മെടുത്ത് പള്ളിയുടെ അടുത്ത് ഇരിക്കുന്ന ചാരിറ്റി ബോക്സ് ലക്ഷ്യമാക്കി  ഒരു പക്ഷേ ഓടാൻ പ്രേരിപ്പിച്ചേക്കാം! 


വേശ്യലയത്തിൽ ചെന്ന് പെടുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തുന്ന തെരുവ് കച്ചവടക്കാരൻ  അബൂക്കയും, അബൂക്കയുടെ അവസ്ഥയും  പ്രവാസിക്കു ചുറ്റുമുള്ള അബൂമാരിലേക്ക് എത്തിനോക്കാനും, താനും അത്തരം ഒരു അബൂമാരുടെ അവസ്ഥയിൽ  കടന്ന് പോയിട്ടില്ലെയെന്ന് ചിലപ്പോഴെങ്കിലും തോന്നിപോവും! 


അവസാനമായി ഒരു വരികുടി! ഈ പുസ്തകത്തിൽ നിങ്ങളെ സ്വാദിനിച്ചത് ഏതന്ന് ചോദിച്ചാൽ പ്രവാസം എന്നത് ഒരു നൈരന്തര്യമാണന്നും, പെട്ടന്ന് കരക്ക് കയറാൻ കഴിയല്ലന്ന ഗ്രന്ഥ കർത്താവിൻ്റെ നിരീക്ഷണം തന്നെയാണ്!  


ഇത്രയും എഴുതിയതിൽ നിന്നും പ്രവാസത്തിൻ്റെ "ആടുജീവിതം" മാത്രമാണ് ഈ ' പുസ്തകത്തിൽ ചർച്ച ചെയ്യുന്നത് എന്ന് കരുതരുത് ! പ്രവാസത്തിൻ്റെ സമ്പന്നതയും, ഐശ്യര്യവും  ക്യത്യമായി ഷാബു കിളിതട്ടിൽ വരച്ചിട്ടുണ്ട്!



ഗഫൂർക്ക ദോസ്ത് എന്ന ഹെഡിംഗിലൂടെ സഞ്ചരിച്ചിട്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം!

ഗഫൂർക്ക ദോസ്ത് എന്ന കഥാപാത്രം അവതരിപ്പിച്ച മാമുക്കോയ മലയാളിയുടെ മനസിച്ചിൽ സൃഷ്ടിച്ച ഒരു അവസ്ഥയുണ്ട്!   ഏത് പ്രതിസന്ധിയിലും ,പൊട്ടനെ പോലേ ചിരിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന മനുഷ്യൻ!

തന്നെ പണം തരാതെ പറ്റിച്ച് നടന്ന കളി കൂട്ടുകാരനായ ബാലകൃഷ്ണനെ അന്വേഷിച്ച് നടക്കുന്ന "ഗഫൂർക്കദോസ്ത്" അവസാനം കണ്ടത്തുമ്പോൾ " ആരാണ്ടാ ഞമ്മട  ബാലകൃഷ്ണനെ തല്ലുന്നത് " എന്ന് ചോദിച്ച് ബാലകൃഷണനോടപ്പം ചേർന്ന് ഓടുന്ന  ശുദ്ധഗതിക്കാരനായ കഥാപാത്രം! 


പ്രവാസിയുടെ കഥ പറയാൻ ശ്രീ ഷാബു!  "ഗഫുർക്ക ദോസ്ത് " എന്ന ഐക്കൺ തെരഞ്ഞുടുത്ത് കേവലം ഒരു ഹാസ്യ സിമ്പൽ അല്ലന്നും ബാലകൃഷ്ണന്മാരോടപ്പവും ബാലകൃഷ്ണന്മാർക്ക് എതിരെയും ഓടുന്ന കനൽ എരിയുന്ന 'പ്രവാസിയുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലലാണന്ന് ഉറപ്പിച്ച് പറയാനാണ് ഈ കുറിപ്പ് കാരന് ഇഷ്ട്ടം.......











12/09/2021

അലഖ്!



എഴുതി കുട്ടിയ കടലാസുകളും! കീറിയെറിഞ കടലാസിലേക്കും അയാൾ തുറിച്ച് നോക്കി! ചിലത് അയാൾ ചവിട്ടി തെറിപ്പിച്ചു! കട്ടിലിൻ്റെ അടിയിലും, മേശയുടെ  ചുവട്ടിലും കടലാസ് കൂനകൾ ! 


ശൂന്യത അയാളെ ഭരിച്ച് തുടങ്ങിയിരിക്കുന്നു!

എവിടെ തുടങ്ങണം! എന്ത് എഴുതണമെന്ന് അറിയില്ല! താടിയും, മുടിയും അയാൾ വലിച്ച് നീട്ടികൊണ്ടിരുന്നു! പേനയുടെ സഞ്ചാരം എവിടെയൊ വെച്ച് നിലക്കുന്നു! പേനയോടപ്പം എഴുതിതീർന്ന കടലാസും കൈളിൽ ഞെരിഞ് അമർന്നു! 


കോവിഡ് കാലത്ത് ഒരു പ്രൊഡുസറെ കണ്ടെത്തുക  എന്നത് തന്നെ വലിയ പ്രയാസമാണ്! 


" റമീസ് ലണ്ടനിലും, ജപ്പാനിലും ചിത്രികരിക്കേണ്ട സീൻ ഒന്നും വേണ്ട!" 


അയാൾ ആദ്യമേ മുൻകൂർ ജാമ്യം എടുത്തിരുന്നു! 


പ്രൊഡൂർസർ സിനിമയെ കുറിച്ച് ആലോചിക്കുമ്പോഴേക്കും വാട്ട്സ് ആപ്പ് മാമൻമാർ സിനിമ റിലീസ് ചെയ്തിരിക്കും! 


മാർവാഡിയെ പേടിച്ച് വീട്ടിൽ കയറാൻ കഴിയാത്ത എത്ര പാഴ്ജന്മങ്ങൾ, 


നിഴലും വെളിച്ചവും തിന്ന് തീർത്ത ജീവിതങ്ങൾ! 


" റമീസ് നമ്മുക്ക് കുടുബ ബന്ധങ്ങൾ പറയുന്ന സിനിമയെടുക്കാം!  ഇപ്പോഴത്തെ ട്രെൻ്റ് അതാണ്!" 


ലണ്ടനിലും സ്വീഡനിലും ഷൂട്ട് വേണ്ട! 


താരരാജക്കൻമാരുടെ ഡേറ്റും വേണ്ട! 


ഇനിയും പറയാൻ കുടുബ ബന്ധങ്ങളും കഥയുമുണ്ടോ? 


" ഹ.... ഹ....ഹ റമീസ്  നീ ഇപ്പോഴും കഥാകാരൻ ആയിട്ടില്ല! 


ഒരോ മനുഷ്യനും  ഒരു കഥയോ, നോവലൊ ,വിശ്വസാഹ്യത്യമോ  ആണ് ! 


ചിന്തയുടെ കടിഞ്ഞാൺ  അയച്ച് വിടു റമീസ്! 


പ്രൊഡുസർ തന്നെ കഥാ പ്രപഞ്ചത്തിലേക്ക്  തള്ളിവിട്ട് കൊണ്ട് നടന്ന് പോകുന്നത് ഒരു കൗതുകത്തോടെ നോക്കി നിന്നു ! 


ട്ടി വിയിൽ  ഒരു സ്പെഷൽ പരിപാടി നടന്ന് കൊണ്ടിരിക്കുന്നു! 


അവതാരക സെൻ്റിമെൻസ് വാരിവലിച്ച് എറിയിന്നു ! 


"എൻ്റെ മകനെ  ഒന്നു കാണിച്ച് തര്യോ?" 


"മരിക്കേണേ മുമ്പേ ഒന്നു കണ്ടാൽ മതി! "


17 വയസ് വരെ പൊന്നുപോലേ നോക്കിയതാണ് ! 


"അവന് വേണ്ടിയാണ് രണ്ടാമത് ഒരു വിവാഹ ജീവിതം  ഉപേക്ഷിച്ചത്! "


വേനൽ മൂലം  വരണ്ട് ഉണങ്ങി പോയ പാടം പോലേ  ചുക്കി ചുളിഞ തൊലികളുള്ള ഒരു വൃദ്ധ സ്ത്രി! അവർ ആർത്ത് അട്ടഹസിക്കുന്നു! 


അവരുടെ കണ്ണുനീർ ചുക്കിചുളിഞ ത്വക്കിലൂടെ പരന്ന് ഒഴുകുന്നു! മലയിൽ നിന്ന് ഉൽഭവിക്കുന്ന  വെള്ളചാട്ടം പോലേ ഉരുണ്ട് ഉരുണ്ട് മുഖത്ത് കൂടി ഒഴുകി മുഷിഞ ഡ്രസ്സിൽ വീണ് നനഞ് ഒട്ടിയിരിക്കുന്നു! 


ക്ലൊസ് അപ്പിലും ,ലോങ്ങ് ഷോട്ടിലും സ്ക്രീൻ മുഴുവൻ നിറഞ് നിൽക്കുന്ന  വൃദ്ധ സ്ത്രി! 


ജോലി നന്നായി ചെയ്യുന്ന അവതാരിക ! 


" ഫാമിലി റിലേഷനാണ്  പുതിയ ട്രെൻ്റ്‌" 


പ്രൊഡൂസറുടെ ശബ്ദം ചുറ്റും അലയടിക്കുന്നുവോ! 


" റമീസ് ഒരോ മനുഷ്യനും ഒരു വിശ്വസാഹ്യത്യമാണ് " 


വണ്ടിയിൽ ഭാര്യയും ,മകളുമൊത്ത് പാലകാട് ഉള്ള കുഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോൾ! 

അവരെ  പ്രതേകം ഓർമ്മിപ്പിച്ചിരുന്നു!. 


റിയാലിറ്റിയിലേ  കഥയിലേ  ഫ്രേം കിട്ടു! സഹകരിക്കണം! 


ആർ യു  ഫ്രോഡ് ഡാഡ്? 


ഹ.... ഹ..... ചിരിച്ച് തള്ളിയെങ്കിലും ഒരു നേർത്ത നൊമ്പരം കടന്ന് പോയി! 


നസീമ മെല്ലെ ചിരിച്ച് കൊണ്ട്  ചെവിട്ടിൽ സ്വകാര്യം പറഞ്ഞു! 


ഡാഡിയെ മോൻ തിരിച്ച് അറിഞിരിക്കുന്നു!


എൻ്റെ മോനേ! വൃദ്ധ അയാളെ കെട്ടിപിടിച്ചു! 


കാരമുള്ള് പോലേയുള്ള കൈപത്തി അയാളുടെ മുഖത്തും , ദേഹത്തും പരതി നടന്നു !

വടിച്ച് കീറിയ കൈകൾ ! കശുവണ്ടി ഫാക്ക്റ്ററിയിലെ അണ്ടി തല്ലൽ അവരുടെ കൈ  കരിക്കട്ട പോലേയാക്കിയിരിക്കുന്നു! 


"  എങ്ങനെ മോനേ, നീ ഇത്രേം വെളുത്തേ " 


ഇടിമിന്നൽ പോലേ  ആ ചോദ്യം  അയാളുടെ മനസിലൂടെ കടന്ന് പോയി! 


ഉമ്മാ! ബാംഗ്ലൂർ ഒരു  മഹാ സിറ്റിയാണ്!

അവിടെ ജീവിച്ചാൽ....... ഉത്തരം പൂർത്തിയാകാതെ അയാൾ  നിർത്തി .....


ഉം...... മകൻ്റ് മൂളൽ ഉച്ചത്തിലായിരിക്കുന്നു! 


മകൻ്റെ ചിരിയിലുള്ള പരിഹാസം കണ്ടില്ലന്ന് നടിച്ചു! 


" ൻ്റെ കളർ  ആണ് ബാപ്പ ഉപേക്ഷിച്ച് പോകാൻ കാരണം, അയാൾക്ക് എന്നെ സംശയമായിരുന്നു " 


"കരിക്കട്ട പോലത്തേ നീ അയാളുടെ  മകനല്ലത്രെ! "


"റബ്ബേ  നീ അന്ന് ബാംഗ്ലൂർ കാണിച്ച് തന്നിരുന്നങ്കിൽ!! അവർ നെടുവീർപ്പിട്ടു! 


അയാൾ  പെട്ടന്ന് കടലാസും പേനയും എടുത്ത്  എന്തൊ കുറിക്കാൻ തുടങ്ങി!

എന്താ മോനേ കുറിക്കുന്നത്? 


ഡാഡി കഥയെഴുതുകയാണ് വെല്ലുമ്മ! 


മകനും റിയാലിറ്റിയിലേക്ക് നടന്ന് ' തുടങ്ങിയിരിക്കുന്നു! 

വെല്ലുമ്മയെന്ന് വിളിക്കാൻ അവന് കഴിഞിരിക്കുന്നു! 


അവർ പൊട്ടിച്ചിരിച്ചു ! 


" ൻ്റെ കഥയെഴുതാൻ ബാപ്പാടെ കടലാസ് തികയാതെ വരും!" 


ആ വീട്ടിലേക്ക് സന്തോഷം മന്ദമാരുതൻ പോലേയാണ്  കടന്ന് വന്നത്! 


ഐഷുമ്മ ആകെ മാറിയിരിക്കുന്നു! 


മകൻ കൊടുത്ത കസവ് തട്ടവും!, മൈലാഞ്ചി കരയും ഉള്ള മുണ്ടും അവരെ മാറ്റിയിരിക്കുന്നു! 


വരണ്ട് ഉണങ്ങിയ കൃഷിയിലേക്ക് വെള്ളം കയറിയ പോല അവർ തുട്ത്ത് തുടങ്ങിയിരിക്കുന്നു! വീടിനു ചുറ്റും കാട് പിടിച്ച് കടന്ന കമ്മ്യൂണിസ്റ്റ് പച്ച വെട്ടി മാറ്റപ്പെട്ടിരിക്കുന്നു! വീടിന് പുതിയ പെയ്ൻ്റ് ആയിരിക്കുന്നു! 


റമീസ്, ഐഷ ഉമ്മയുടെ പല  ആങ്കിളിലുള്ള പടം എടുത്തു! 

ഇടക്ക് ഇടക്ക് കടലാസിൽ എന്തൊക്കെയൊ കുത്തി കുറിച്ചു! 


" ൻ്റെ കഥ കഴിഞ്ഞോ മോനേ? 


ഇല്ല ഉമ്മ ! 


ക്ലൈമാക്സ് കിട്ടിയില്ല ഉമ്മ! 


ക്ലൈമാക്സ് ........ ഐഷുമ്മ ഉത്തരം കിട്ടാത്തെ പോലേ  മിഴിച്ച് നോക്കി! 


കഥക്ക് ഒരു  അറ്റം വേണം 'ഉമ്മാ അതാണ് ക്ലൈമാക്സ്! 


ഐഷുമ്മക്ക് മനസിലാവുന്നതിന് വേണ്ടി അയാൾ പറഞ് ഒപ്പിച്ചു! 


"ഇജ്ജ് എന്താ എൻ്റെ കഥയാണോ എഴുതുന്നത്  അറ്റമില്ലാതിരിക്കാൻ!?" 


റമീസ്ൻ്റെ മുഖത്ത് ചിരി പടർന്നു! 


അതേ  ഉമ്മ! 


ഐഷുമ്മയുടെ മുഖത്ത്  കൗതകം! 


"  ക്ലൈമാസ് ഒന്നും  എനിക്ക് അറീല, പേര് പറഞ് തരാം" 


പേര് ? 


റമീസ് കൗതകത്തോടെ  ഐഷുമ്മയുടെ മുഖത്തേക്ക് നോക്കി! 


" അലഖ് " 


അലഖ് എന്നാൽ ഭ്രൂണം എന്നല്ലെ ! 


ഐഷുമ്മ നിർവികാരമായി അകലേക്ക് നോക്കി നിന്നു ! 


പിന്നെ ആരോട്ന്നില്ലാതെ അവർ പഠിച്ച ഖുർ ആൻ സുക്തം ഉരുവിട്ടു! 


خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ 


("ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു " ) 


പ്രിയതമ വീണ്ടും ചാടി വീണു!


"ഭ്രൂണം എന്ന് മാത്രമല്ല അട്ടയെന്നും അർത്ഥം ഉണ്ട്! "  


"ഞരമ്പിൽ ഒട്ടിപിടിച്ച് ചോര വലിച്ച് കൂടിച്ച് തടിച്ച് ചീർത്ത് കൊഴുത്താൽ വിട്ടുമാറുന്ന വൃത്തികെട്ട ജീവി! 


"വിശുദ്ദ  ഗ്രന്ഥം വെറുതെയല്ല  അലഖ് എന്ന പേർ  ഭ്രൂണത്തിന് ഇട്ടത്! " 


നല്ല പാതിയുടെ ഒളിയമ്പ് തനിക്ക് നേരേയാണന്ന് തിരിച്ച്  അറിഞു! 


അവൾ വീണ്ടും ഫോമിലായി! 


"അമ്മയുടെ ജീവരക്തം ഒട്ടിപിടിച്ച് വലിച്ച് കുടിക്കുമ്പോഴും ഒരു അലഖിനും അറിയില്ല അതിൻ്റെ വേരുകൾ അമ്മയുടെ ഞരമ്പിലേക്ക് മാത്രമല്ല അത്മാവിലേക്കും ഇറങ്ങി ഒട്ടിപിടിച്ചിരിക്കുന്നുവെന്ന്!" 


വണ്ടിയിൽ തിരിച്ച് വരുമ്പോൾ മകൻ തന്നെയാണ് ചോദ്യം ആവർത്തിച്ചത്! 


ക്ലൈമാക്സ് കിട്ടിയോ ഡാഡ്? 


നസീമയുടെ മുഖം ചുവന്ന് ഇരിക്കുന്നു വിതുമ്പൽ അടക്കാനാവാതെ അവൾ ഷാൽകൊണ്ട് മുഖം പൊത്തിയിരിക്കുന്നു! 


രണ്ട് മാസം കൊണ്ട് ,അവൾ അറിയാതെ ഐഷുമ്മയുടെ മരുമകൾ ആയിരികന്നു!


അങ്ങഅകലെ കമ്യുണിസ്റ്റ് പച്ചകളുടെ തുരുത്തിൽ!  പൊട്ടായി ......പ്രതീക്ഷയോടെ  തൻ്റെ 'വണ്ടിയേ നോക്കി നിൽക്കുന്ന ഐഷുമ്മ! കണ്ണിൽ നിന്ന്  കണ്ണ്നീർ  ഒരു പ്രവാഹം  പോലേ പരന്ന് ഒഴുകുന്നു! താൻ കണ്ടെത്തിയ പച്ചപ്പ് ഒരു മരീചിക മാത്രമാണന്ന് അവർ  തിരിച്ച് അറിഞ്ഞിരിക്കുന്നു! 


അവരുടെ നിഷ്കളങ്കമായ സ്നേഹം ,സത്യം തുറന്ന് പറയാൻ തന്നെ പ്രേരിപ്പിക്കുകയായിന്നു! 


ആർ യു ഫ്രോഡ് ഡാഡ്? എന്ന മകൻ്റെ ചോദ്യം തന്നെ വേട്ടയാടുകയായിരുന്നു!


"ചില കഥകൾക്ക്  ക്ലൈമാക്സ് ഉണ്ടാകില്ല  മോനേ! അത് അനന്തമായി തുടർന്ന് കൊണ്ടിരിക്കും! "


വീണ്ടും  എന്തൊ' പറയാൻ വന്ന മകനെ നോക്കി അയാൾ ഒച്ചയിട്ടു! 


ബി കെയർഫുൾ  വണ്ടി പാലക്കാടൻ ചുരത്തിന് മുകളിലാണ്!

11/08/2021

ആത്മാവ് ഇല്ലാത്തവർ !


 ആത്മാവ് ഇല്ലാത്തവർ !


നിഴൽ പോലേ ഒരു ആൾ രുപം വാതിൽപടിയിൽ! 


ആരാ അത്? 


അയാൾ കണ്ണെടക്ക് വേണ്ടി ബെഡ് മുഴുവൻ തപ്പി! അമ്മു എപ്പോഴും തൻ്റെ ഈ അശ്രദ്ധയെ കുറ്റപെടുത്തുമായിരുന്നു! 


" ഞാൻ ഇല്ലാതെയാൽ ഈ മനുഷ്യൽ എന്താ ചെയ്യ  ദൈവേ?" 


"എൻ്റെ മക്കളുണ്ടടി! " 


ഒത്തിരി അഹങ്കാരവും അഭിമാനവും ആ വാക്കുകളിൽ ഒളിഞിരുന്നു! 


"മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതിട്ട!" 


ഞാനാ അപ്പിച്ചി! ഡോറിൽ നിൽക്കുന്ന നിഴൽ മെല്ലെ! കട്ടിലിന് അടുത്തേക്ക് വന്നു! 


അപ്പോഴേക്കും അയാൾ കണ്ണട നോക്കിയെടുത്തിരുന്നു! 


അപ്പുവല്ലെ? നീ എപ്പോ എത്തി?

രാവിലെ വന്നു അഛാ! 


എത്ര ദിവസം  ഇവിടെയുണ്ടാവും! 


മൂന്ന് ദിവസം അഛാ! 


കഷായം കുഴമ്പും ഒക്കെയില്ലെ?


ഉം! 


അഛൻ ഒന്ന് എഴുന്നേറ്റ് കസേരയിൽ ഇരുന്നാൽ  ബെഡ്ഷീറ്റ് മാറ്റാമായിരുന്നു!

ഇവിടെെയൊക്കെ നാറുന്നിണ്ട്ട്ടോ! | , 


" എന്താ അപ്പിച്ചി അവിടെ ഇവിടെയൊക്കെ തുപ്പി വെച്ചിരിക്കുന്നത്?" 


കോളാമ്പിയല്ലെ മുമ്പിൽ ഇരിക്കുന്നത്!

എത്ര പറഞ്ഞാലും ഈ അഛൻ!

അയാൾ കോപം നടിക്കുകയാണന്ന് അയാൾക്ക് അറിയാം! 


എങ്ങനെ ശ്രദ്ധിച്ചാലും ഇച്ചിരി പുറത്ത് പോവും! 


റെയിൽവേയിലാണ് അപ്പുവിനു ഉദ്യോഗം മുന്ന് നാല് ദിവസം എത്തുമ്പോഴെ വരു! അന്നാണ് തൻ്റെ ബെഡ് ക്ലീൻ ചെയ്യുന്നതും, കിടക്ക കുടയുന്നതും ! 


എന്തങ്കിലും കാരണവശാൽ വരാൻ വൈകിയാൽ സുമിത്രയായിരിക്കും  ക്ലീൻ ചെയ്യുക! കാറിതുപ്പിയാണ് റൂമിലേക്ക് വരിക ! 


എന്തൊരു നാറ്റം! അവൾ പിറുപിറുക്കും! 


സുമിത്രക്ക് എന്തായാലും അമ്മു ആവാൻ കഴിയില്ലല്ലോ?  ഭാര്യക്ക് കഴിയാത്തത്  മരുമകളിൽനിന്ന് പ്രതിക്ഷികരുതല്ലൊ! 


ചെവി പൊട്ടനായി അഭിനയിക്കുന്നത് എത്ര നന്നായി ! 


അത് കൊണ്ട് സുമിത്ര പറയുന്ന തെറി മുഴുവൻ കേട്ട് കിടക്കും! 


തെറി പറയുന്നത് കൊണ്ട് അവൾക്കും ഒരു റിലാക്സ് കിട്ടുന്നുണ്ടാവണം!! 


തൻ്റെ അമ്മു ഉണ്ടായിരുന്നങ്കിൽ!

അവളുടെ കുറ്റപ്പെടുത്തലിനും ഒരു സുഖമുണ്ടായിരുന്നു! ഇത്! അയാൾ നെടുവീർപ്പിട്ടു ! 


അഛനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു!

ശബ്ദത്തിലേ ഇടർച്ച അപ്പുവിൻ്റെ കുട്ടികാലത്തേ ഓർമ്മിപ്പിച്ചു!

അപ്പു ഏതങ്കിലും തെറ്റ് ചെയ്യുന്നു എന്ന് കണ്ട് പിടിക്കാൻ ശബ്ദത്തിലെ ആ മാറ്റം മതിയായിരുന്നു! 


എന്താ അപ്പു? 


അഛനു അറിയാലോ സുമിത്ര ഒത്തിരി ജോലി തിരക്ക് ഉണ്ട്, പാചകം ചെയ്യണം, കുട്ടികളെ സ്കൂളിൽ അയക്കണം! ജോലിക്ക് പോണം! 


എന്താ നീ പറയണൻ്റെ അപ്പു അഛന് തിരിയിണില്യ! 


സുമി...ത്രക്ക്...... അഛനെ ശുശ്രിഷിക്കൽ വലിയ പ്രയാസമായിരിക്കുന്നു! 


"അഛന് അറിയാലോ! അവളുടെ ജോലിയും, അഛൻ്റെ പരിപാലനവും കൂടി നടക്കിണല്ലെത്രെ! "


നമുക്ക് വല്യപ്പഛൻ്റെ അടുത്തേക്ക് പോയാലോ? അവിടെയാകുമ്പോൾ അഛന് കൂട്ടാവും! കാര്യങ്ങൾ നോക്കാൻ ആളുമുണ്ടല്ലൊ! 


നമുക്ക് നാളേ പോവാം അഛാ! രാവിലെ വണ്ടി വരും! 


വർഷങ്ങൾക്ക് മുമ്പ് മുഴങ്ങിയ ഇടിനാദം

ഒരിക്കൽ കൂടി അവിടെ മുഴങ്ങുന്നത് നാണു വെന്ന നാരയണമേനോൻ അറിഞു! 


അപ്പു മുഖത്ത് നോക്കാതെ  റൂം വിട്ടുപോകുന്നത്  കണ്ടു! 


വർഷങ്ങൾക്ക് മുമ്പ് അമ്മു തുടങ്ങി വെച്ചത് സുമിത്ര  തുടങ്ങിയിട്ടുണ്ടാവാം! 


അഛനെ നോക്കൽ അവൾക്ക് വലിയ പ്രയാസമായിരുന്നു! 


" ആറേഴു പശുവും, അതിൻ്റ കുട്ടികളും

പുല്ല്  പറിക്കണം, വെള്ളം കോരണം,, ചാണാൻ വടിക്കണം! എനിക്ക് നാല് കൈ ഒന്നും ഇല്ലട്ടൊ " 


അവൾ പതിവ് പോലേ അവൾ ഒച്ച വെക്കാൻ തുടങ്ങിയിരിക്കുന്നു!

" അതിനിടയിലാണ് പാട്ടാള ചിട്ടയുള്ള അഛൻ"

പട്ടാള ബാരക്കാണന്നാണ് അയാളുടെ വിചാരം" 


" റിട്ടയർ ആയിട്ടും പട്ടാളക്കാരൻ്റെ പ്രേതം അയാളെ വിട്ടിട്ടില്ല" 


നിർത്തു! അത് ഒരു അലർച്ചയായിരുന്നു!

അവൾ  സിച്ച് ഇട്ടപ്പോലേ നിശബ്ദമായി! 


അന്ന് രാത്രി മാറോട് ചേർന്ന് കിടക്കുമ്പോൾ അമ്മുവാണ് ആ  കാര്യം പറഞത്! 


" നാണുവേട്ട....അഛനെ നമുക്ക് വൃദ്ധസദനത്തിലാകാം, നമുക്ക് ഇടക്ക് പോയി കാണാം " 


ഉഗ്രപ്രതാപിയായ കേണൽ ശേഖരമേനോനോട്ട് ഇത് പറയാൻ ആർ ധൈര്യപ്പെടും! മൂക്കത്ത് അരിശമിരിക്കുന്ന  കേണൽ ശേഖരൻ! വഴിയിൽ ഇറങ്ങിയാൽ ആളുകളുടെ  തോർത്ത് മുണ്ടും, കൈലിയും അറിയാതെ അഴിഞ് പോകുന്ന കേണൽ മേനോൻ!' 


തനിക്ക് അത് അഛനോട്ട് പറയാൻ ധൈര്യമുണ്ടായില്ല! പക്ഷേ അമ്മു ! 


അഛൻ ഉണ്ടാക്കിയ വീട്ടിൽ നിന്ന് അഛനോട് ഇറങ്ങണമെന്ന് അമ്മു ആവശ്യപ്പെട്ടു! സ്വന്തം 

ഇഷ്ടം തിരഞ്ടുത്ത് വല്ലവൻ്റെ കൂടെ പോയ മകളെ തോൽപ്പിക്കാൻ സ്വത്ത് മുഴുവൻ മകൻ്റെയും മരുമകളുടെയും പേരിൽ എഴുതികൊടുത്ത അഛൻ യുദ്ധകളത്തിൽ ആയുധം നഷ്ടപെട്ടവനെ പോലേ പരിഭ്രാന്തനായി!

പിന്നീട് എപ്പൊഴും മൂകനായ അഛനെയാണ് കണ്ടത്! 


ഇടക്ക് മുറ്റത്തേ പ്ലാവിൻ ചുവട്ടിലും, മാങ്കോസ്‌റ്റിൻ ചുവട്ടിലും ഇരിക്കും! എന്നിട്ട് ആരോട്ന്നില്ലാതെ പറയും ! ഇത് ഞാൻ വെച്ചതാ! മറ്റത് അമ്മുവും! 


ഇടക്ക് പേരകുട്ടികളെ പിടിച്ച് വിതുമ്പും! 


പടിയിറങ്ങുമ്പോൾ അഛൻ  ഷാൾ  കൊണ്ട്  മുഖം പൊത്തി വിങ്ങുന്നുണ്ടായിരുന്നു!

ആജാനബാഹുവായ ആരേയും വിറപ്പിച്ചിരുന്ന ശേഖരമേനോൻ വിതുമ്പുന്നു! 


"നാണു അഛൻ വരട്ടെ അല്ല പോട്ടെ" 


"ഇത്ര വേഗം കാലം സഞ്ചരിക്കുമെന്ന് നിരീച്ചില്ല!"

അഛൻ വീട് ഇറങ്ങി പോകുന്നത്  ഒരു വിങ്ങലോടെ നോക്കി നിന്നു !

തിരിച്ച് വിളിക്കണമെന്നുണ്ടായിരുന്നു..... പക്ഷേ അമ്മു! 


പടിവാതിലിൽ എത്തിയിട്ടും അഛൻ വീട്ടിലോട്ട് തിരിഞ് നോക്കുന്നുണ്ടായിരുന്നു! 


എങ്ങാനും തിരിച്ച് വിളിച്ചാലോ? 


പിന്നീട്  തൻ്റെ അഛൻ്റെ അടുത്തേക്കുള്ള പോക്ക് കുറെശ്ശെ കുറഞ്ഞു! 


പോക്ക് ഇല്ലാതെയായതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു! 


മേത്തൻ്റെ കൂടെ ഒളിച്ച് ഓടിയ രേഖ ഇപ്പോൾ വൃദ്ധസദനത്തിൽ നിത്യസന്ദർശകയാണത്രെ! 


അഛനോട് നീതി പുലർത്താനാവാത്ത മകളും, മകളോടു നീതി പുലർത്താനാവാത്ത അഛനും ഒന്നിച്ചിരിക്കുന്നത് കണ്ട് അയാൾ കാറി തുപ്പി! 


ചാറ്റൽ മഴയുണ്ട് ആളുകൾ ചെറിയ കൂട്ടമായി വീടിൻ്റെ പരിസരത്ത്  മാറിനിൽക്കുന്നു! 


"എന്തേ വൈകുന്നേ?" അക്ഷമരായ ചിലർ ചോദ്യം ഉന്നയിച്ചു! 


" വല്യതമ്പ്രാന് ആള്  പോയിട്ട് ഉണ്ട് എത്തീട്ടില്ല" 


കേണൽ ശേഖരൻ ഇപ്പോഴും ജീവീച്ചിരിപ്പുണ്ടോ? 


ഉം , മകളുടെ കൂടെയാണന്നേ കേട്ടേ! 


"മരിച്ചവരെ കുറ്റപറയല്ലട്ടോ! നാണുവേട്ടൻ അഛനെ കൊണ്ട് നടതള്ളിയിരിക്കുകയായിരുന്നില്ലേ?! " 


"അതാ ഇപ്പോ ഇങ്ങനെയൊക്കെ ആയേ! " 


"എന്നാലും ഈശ്വര ! മോക്ഷമില്ലാത്ത മരണമായല്ലോ " 


അപ്പുണ്ണി മേനോനുമായി ഒരു കശപിശ! 


" മേനോനെ വൃദ്ധസദനത്തിൽ ആകാമെന്ന് മകൻ " പറ്റില്ലന്ന് മേനോനും! 


."കാലം ദുഷിച്ച് പോയിരിക്കിണേ! ഫ്രൂട്ട് മുറിക്കാൻ വെച്ച കത്തി മേനോൻ കൈൽ കുത്തിയിറക്കിയത്രെ ! അപ്പുണ്ണിമേനോൻ  കണ്ടപ്പോഴേക്കും ചോരവാർന്ന് എല്ലാം തീർന്നുവെത്രെ! 


കേണൽ ശേഖരമേനോൻ വണ്ടിയിൽ നിന്ന്  മെല്ലെ ഇറങ്ങി, 90 കഴിഞ്ഞിട്ടും  ആരോഗ്യദൃഢമായ ശരീരം! പട്ടാള ജീവിതം അയാളിൽ അവശേഷിപ്പിച്ച ഒന്ന്! 


വാക്കിംഗ് സ്റ്റിക്കിൻ്റെ  സഹായാത്താൽ അയാൾ നിവർന്നു നിന്നു ! 


അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു!


" എന്നാലും എൻ്റെ നാണുവേ , ഇത് വേണ്ടായിരുന്നു" !  അയാൾ ആരോട്ന്നില്ലാതെ വിലപിച്ചു!


"എപ്പഴാ നാണുവിൻ്റെ ശവദാഹം" 


" അഛൻ ജീവിച്ചിരികലെ മകനെ  ദഹിപ്പിക്കൽ  നമ്മുടെ കുലത്തിൽ പതിവില്ലത്രെ!" 


കേണൽ മേനോൻ്റെ കണ്ണുകൾ നിർജലങ്ങളായി! വെളുത്ത താടി രോമത്തിലൂടെ കണ്ണ്നീർ വാർന്ന് ഇറങ്ങി!

സ്ഫടികം പോലേ  തോന്നിക്കുന്ന കണ്ണീർ തുള്ളികൾ!


ജീവിച്ചിരിക്കുന്ന അഛൻ!


അയാളുടെ കണ്ണിലേക്ക് കോപം ഇരച്ച് കയറുന്നത് അവർ കണ്ടു! മെല്ലെ മെല്ലെ അത് ഒരു തീകുണ്ഡംപോലേയായിരിക്കുന്നു! 


" ജീവിച്ചിരിക്കുന്നവർ എന്ന് പറഞ്ഞാൽ ആരാ?"   അയാൾ ചുറ്റും കൂടിയവരെ തുറിച്ച് നോക്കി! 


അയാൾ ചോദ്യം  ആവർത്തിച്ചു! 


"ജീവിച്ചിരിക്കുന്നവർ എന്ന് പറഞാൽ ആരാ?" 


ശേഖരമേനോന് സമനില തെറ്റിയിരിക്കുന്നു  ആളുകൾ പിറുപിറുത്തു.! 


"പ്രായമേറിയില്ലേ അത്തും പിത്തും പതിവാ" 


മേനോൻ്റ് ശബ്ദം അതിക്രമിച്ചത് കൊണ്ടാകാം! അദ്ദേഹത്തേ വൃദ്ധസദനത്തിൻ്റെ വാനിൽ  ബലം പ്രയോഗിച്ചാണ് കയറ്റിയത്! 


"ഇങ്ങോട്ട് ഒന്നു വരിക !" 


അയാൾ വീണ്ടും ഒച്ച കൂട്ടി! 


വണ്ടിയിൽ ഇരിക്കുന്ന വൃദ്ധജനങ്ങളെ നേരേ അയാൾ കൈ നീട്ടി! പല്ല് പൊഴിഞ്ഞവർ! മുടി വെളളി നൂല് പോലേയാവവർ, കണ്ണ് തിമിരം വന്ന് മൂടി പോയവർ ! തൊലി ചുക്കിചുളിഞവർ!, നെഞ്ച് അസ്തികൂടം പോലേ ചുരുങ്ങി പോയവർ ! 


"ഈ ഇരിക്കുന്നവർക്ക് ജീവിച്ചിരിക്കുന്നുവെന്ന്  നിങ്ങൾക്ക് തോന്നുന്നുണ്ടോ !" 


മേനോൻ ക്രുദ്ധനായി! പിന്നെ പൊട്ടി കരഞ്ഞു! 


അയാളുടെ  ശവദാഹം നടത്തികോളു !

അയാൾക്ക് എങ്കിലും മോക്ഷം കിട്ടട്ടെ!


ഈ ഇരിക്കുന്നവരിൽ ആരും ജിവിച്ചിരികുന്നവർ  അല്ല അത് നിങ്ങളുടെ തോന്നൽ മാത്രമാണ്! 


"ആത്മാവില്ലാതെ ജീവിക്കുന്നതിലും നല്ലത് മരണം തന്നെ " 


വണ്ടിയിൽ ഇരിക്കുന്ന ജരാനിര ബാധിച്ച എല്ലാവരും ഒരുമിച്ച് തലകുലുക്കി പിന്നെ അവർ പല്ലില്ലാത്ത മോണകാട്ടി വെളുക്കെ ചിരിച്ചു !

ആത്മാവ് ഇല്ലാത്തവൻ്റ് ചിരി, ആത്മാവ് ഉണ്ടന്ന് നടിക്കുന്നവർക്ക് മനസിലാവില്ലത്രെ! 


"ചിരിക്കരുത് അശുഭ ലക്ഷണം!" 


ആരോ പിറുത്തു! 


അവർ പിന്നെയും  വെളുക്കെ ചിരിച്ചു ! 


ശുഭവും' അശുഭവും  ആത്മാവ് ഇല്ലാത്തവർക്ക് ഇല്ലത്രെ!

26/07/2021

ബയോളിജിക്കൽ ഫാദർ!

 ബയോളിജിക്കൽ ഫാദർ! (കഥാ മത്സരം)


കോടതി പരിസരം  ജനനിബിഡമായിരിക്കുന്നു!


ചിലർ കോടതി നടപടികൾ നിരീക്ഷിക്കാനായി സന്ദർശക ഗ്യാലറിയിലേക്ക് നീങ്ങി!

 മറ്റ് ചിലർ ബഹളം കൂട്ടി കൊണ്ടിരുന്നു ,ലൗജിഹാദ് മൂർദ്ദാബാദ് എന്നൊരു കൂട്ടർ! തടിച്ച് കൂടിയവരിൽ ചിലർ പ്രകടനത്തിനുള്ള പുറപ്പാടിലാണ്! 


മറുഭാഗവും സംഘടിച്ചിരിക്കുന്നു!  കുപ്പിയും, കമ്പും കല്ലും  മുളവടിയും! 


പോലീസ് പെട്ടന്ന് അലർട്ടായി! ഇടിവണ്ടിയെന്ന് പേരുള്ള നീല പോലീസ് ബസ് മെല്ലെ കോടതി പരിസരത്ത്'ലാൻ്റ് ചെയ്തു! മാറാലയും പൊടിയും പിടിച്ച പോലീസ് ബസ് , ഭയാനകമായ കടന്നൽ കൂട്  പോലേയായിരിക്കുന്നു! 


വാങ്ങിയ കാലത്തുള്ള പൊടി ഇപ്പോഴും ഉണ്ട് ആ നീല വണ്ടിയിൽ!! ഉരുക്ക് കൊണ്ട് സൃഷ്ഠിച്ച് ചട്ടി തൊപ്പിയും' മുഖത്ത്  ഗ്രില്ലും വെച്ച  AR ക്യാമ്പിലെ പോലീസ്കാർ ജാഗ്രരൂഗ്രരായ വേട്ട നായക്കളെ ഓർമ്മിപ്പിച്ചു! 


ചില വൃദ്ധന്മാർ! തൻ്റെ യൗവ്വനം മുഴുവൻ മക്കൾക്ക് വേണ്ടി മരുഭൂമിയിൽ ചിലവഴിച്ചവർ ! ആദ്യ കൺമണി ഉണ്ടായപ്പോൾ മുട്ടായിയും ലഡുവും വിതരണം ചെയ്ത് ക്യാമ്പിൽ ആർത്ത് അലച്ച് ഒച്ച വെച്ചവർ ! 


" ഇച്ചിരി  ശ്രദ്ധിച്ച് ചിലവഴികണേ! നമ്മുടെത് ഒരു പെൺകുഞ്ഞാണ്" 


കോടതി മൂലയിൽ അവർ തമ്പടിച്ചിരിക്കുന്നു! 


പതിനെട്ട് ഒരു ഭീകരസംഖ്യയാണന്ന് അവർ തിരിച്ച് അറിഞ്ഞിരിക്കുന്നു! 


കടപാട്, സ്നേഹം, ബാധ്യത എല്ലാം പൊട്ടി ചെറിയപ്പെടുന്ന ദ്വിമുഖ സംഖ്യ ! 


കാൽ വലിച്ച് വെച്ച് നടന്ന് വരുന്ന ഒരു മധ്യവയസ്ക്കനെ പെട്ടന്നാണ് ശ്രദ്ധയിൽ പെട്ടത്ത്,  മുടിയിൽ വെള്ളി വര വീണിരിക്കുന്നു!  തേജസ്വിയായ മുഖം! 


"കാൽ സ്റ്റീൽ ഇട്ടതാ മോനേ, വേഗത്തിൽ നടക്കാൻ വയ്യ " 


ഒരു  അപരിചിതനെ പോലും മോനേ എന്നു വിളിക്കാനുള്ള കാരുണ്യം, ആ ഹൃദയത്തിൽ അയാൾ ഒളിച്ച് വെച്ചിരിക്കുന്നു!! 


"മകളെ മരണത്തിൻ്റെ വാരിക്കുഴിയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിൽ കിണറ്റിലേക്ക്  ചാടിയതാ! മുട്ട് റിംഗിൽ അടിച്ചു! ചിരട്ട തകർന്ന് പോയി! "


"കൈൽ നിന്ന്  കിണറിൻ്റെ ആഴങ്ങളിലേക്ക് വഴുതിപോകുന്ന മൂന്ന്  വയസ്കാരിയേ കണ്ടപ്പോൾ വരുംവരായികളെ കുറിച്ച് ഓർക്കാൻ സമയമുണ്ടായിരിന്നില്ല!! "


" അന്ന് രക്ഷിക്കേണ്ടായിരുന്നുവെന്ന് ഇന്ന് തോന്നുന്നു " 


"എന്ത് പറ്റി?" 


"ആ  ആയുധധാരികളായ ചെറുപ്പകാരുടെ ഇടയിൽ നിൽക്കുന്നത് എൻ്റെ മകൾ ആണ്!" 


അന്ന് മുട്ടിൻ്റെ ചിരട്ടയും ഇന്ന് മനസും!അവൾ തകർത്തിരിക്കുന്നു!


ക്രിമിനൽ കേസ് എന്തങ്കിലും? 


അല്ല! 


ലൗ ജിഹാദ് ആണോ? 


ഹ.... ഹ....ഹ വിഷമഘട്ടത്തിലും അയാൾ പുഞ്ചിരിച്ചു ! 


ലൗ തന്നെ ,ഒരു ജിഹാദ് ആണ് ! 


മനുഷ്യഹൃദയങ്ങളെ ചേർത്ത് പിടിക്കൽ   ഒരു ജിഹാദാണ്  മോനേ! 


ഞാൻ സമ്മതിക്കുമായിരുന്നു! ഞാൻ ഒരു ഓർത്തഡക്സ് അല്ല ! 


പക്ഷേ അവൾ ഒരു കെണിയിലാണ് വീണിരിക്കുന്നത്! പയ്യൻ നഗരത്തിലെ അധോലോക കണ്ണിയാണ്! ഒരു പിമ്പ്! 


കോടതിയിൽ നിന്ന് മകളെ വിട്ടുകിട്ടുമോ! 


ജൈവശാസ്ത്രപരമായ അഛൻ എന്ന അവകാശം വെച്ച്  ഞാൻ പോരടിക്കും! 


അവൾ ആ കെണിയിൽ  വീഴരുത് മോനേ ..... 


അത് വരെ നിശബ്ദനായിരുന്ന അനുമോൾ അയാളുടെ കണ്ണുകളിലേക്ക്  മിഴിച്ച് നോക്കുന്നത് കണ്ടു! 


അയാൾ മോളുടെ തലയിൽ കൈകൊണ്ട് കോന്തികൊണ്ടിരുന്നു! 


" അമ്മേടെ കൂടെ പോയാലും അഛനെ മറക്കരുത്" 


"മോളേ വിട്ടുകൊടുക്കണം സാറെ!'

വാശികൊണ്ട് എന്ത് കാര്യം?

കുട്ടികൾ അമ്മയുടെ കൂടെ വളരട്ടെ!" 


നമുക്ക് ഒന്നും പെൺകുട്ടികളുടെ ഹൃദയത്തിൽ കൂട്  കൂട്ടാൻ ആവില്ല! 


നമ്മളൊക്കെ വെറും ബയോളിജിക്കൽ പിതാക്കന്മാരാണ്! 


അയാൾ കാൽ വലിച്ച് വെച്ച്, ഏന്തിയേന്തി! കോടതിയിലേക്ക് കയറി പോയി! 


ഒരു  തീവണ്ടിയാത്രകിടയിലാണ് സീതയെ താൻ കാണുന്നത്, ഭയവിഹില്വമായ കണ്ണുകൾ!  പിഞി കീറിയ ബ്ലൗസ്! തൻ്റെ കുഞ്ഞിനെ അവൾ മാറോട് ചേർത്ത് അടക്കി പിടിച്ചിരുന്നു!

കടൽ പാലമെത്തുമ്പോൾ ഇടക്ക് ഇടക്ക് അവൾ ഡോറിലേക്ക് നടക്കും! 


ഒരു സ്പെലിംഗ് മിസ്റ്റിക്ക് നേരത്തേ തന്നെ മണത്തിരുന്നു! ഡോറിൽ വെച്ച് അവളുടെ കൈൽ കയറി പിടിക്കുമ്പോൾ ഒരു ആറാം  ഇ ന്ദ്രിയം തന്നിൽ പ്രവർത്തിച്ചിരുന്നുവെന്ന് വേണം പറയാൻ! 


മുൻജന്മസുകൃതം എന്നാണ് സീത പറയാറ്! 


ഒരു ഒളിച്ചോട്ടം നൽകിയ വിന!  മുഖപുസ്തകത്തിൽ കാണുന്ന മുഖങ്ങൾ വ്യാജമാണന്ന് തിരിച്ച് അറിഞപ്പോഴേക്കും സമയം വൈകി പോയിരുന്നു! 


മദ്യപിക്കാൻ വീട്ടിൽ വരുന്നവർ ,തന്നെ നോക്കി കണ്ണ് ഉരുട്ടിയപ്പോൾ വില്ലനെ പോലേ ചിരിച്ചു! അല്ല അയാൾ ഒരു വില്ലൻ തന്നെയായിരുന്നു! ഹൈ ക്ലാസ്സ് പിമ്പ്! അശോക് മേനോൻ! 


അവിടെ നിന്ന് ഓടി രക്ഷപെടുമ്പോൾ അവൾക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു! 


തൻ്റെ മകൾ! 


ചെന്ന്പെട്ടത് ആകട്ടെ അതിലും വലിയ സ്ഥലങ്ങളിൽ! എന്നിട്ടും അവസരം കിട്ടിയപ്പോഴെക്കെ അവൾ ചാടി രക്ഷപെടാൻ ശ്രമിച്ചു! 


അങ്ങനെയൊരു ഓട്ടത്തിനിടയിലാണ് അവൾ ആ ട്രെയിനിൽ  കയറിയത്! 


കൈവിടാൻ  തോന്നിയില്ല! ഒരു പക്ഷേ താൻ കൈവിട്ടാൽ  നാളേ ഏതങ്കിലും പുഴയിൽ ഒരു അമ്മയും കുഞ്ഞും ചത്ത് മലച്ച് കിടന്നിരിക്കും ! ജീവിതകാലം മുഴുവൻ മനസമാധാനം നഷ്ടപെടാൻ അത് കാരണമായേക്കാം! ആ ഒരു ചിന്തയാണ് എറണ്ണാകുളത്തേക്ക് അവരെ കൊണ്ട് വരാൻ പ്രേരിപ്പിച്ചത്! 


പരിചയത്തിലുള്ള ഒരു ലേഡീസ് ഹോസ്റ്റലിൽ അവരെ താമസിപ്പിക്കുകയും! അടുത്ത് തന്നെയുള്ള തുണി കടയിൽ ജോലി ശരിയാക്കി കൊടുക്കുകയും ചെയ്തതോട് കൂടി തൻ്റെ ദൗത്യം കഴിഞ്ഞു എന്നാണ് കരുതിയത്! പക്ഷേ മുൻഭർത്താവ് പ്രശ്നങ്ങളുമായി വീണ്ടും വന്നു! 


ഒരേ പ്രശ്നത്തിലും അവൾ എന്നെ വിളിച്ചു! 


അനുമോൾ പനിപിടിച്ച് ആശ്പത്രിയിൽ കിടന്നപ്പോൾ ആണ് ബന്ധം കൂടുതൽ ദൃഡമായത്! 

അനുമോൾക്ക് താൻ ഒരു അഛനായി മാറികഴിഞ്ഞിരുന്നു! 


അവൾ അപ്പിച്ചി എന്ന് വിളിച്ചു! 


ജൈവശാസ്ത്രപരമായി മാത്രമല്ല അല്ലാതെയും ഒരാൾക്ക് അപ്പനാവുമെന്ന് തെളിയിക്കുകയായിരുന്നു! 


അനുമോൾ താൻ ഇല്ലാതെ ഉറങ്ങില്ല! ആഹാരം കഴിക്കില്ല എന്ന നിലവന്നു!

താൻ അതിനു വലിയ വില കൊടുക്കേണ്ടി വന്നു! 


വാപ്പിച്ചിയാണ്   ആദ്യം പ്രഖ്യാപിച്ചത്! 


" ഷാനവാസ് ഹുസൈൻ എൻ്റെ മകനല്ല "

എൻ്റെ സ്വത്തിൽ ഒരവകാശവും അവനില്ല  !" 


പുറകേ സഹോദരൻമാരും! ആ ഈണം ഏറ്റ് പാടി! 


അവർക്ക് പറയാൻ ഒരു കാരണമുണ്ടായിരുന്നു!


തേവിടിശ്ശിയെ കെട്ടിയവൻ!


ജൈവശാസ്ത്രപരമായല്ല ഒരാൾക്ക് പിതാവും സഹോദരനും  ആകാനാവുക എന്ന് താൻ തെളിയീക്കുകയായിരുന്നു! 


ആറ് ഏഴ്കൊല്ലം പെട്ടനാണ് കടന്ന് പോയത്!

ഇതിനിടയിൽ ബസ് അപകടത്തിൻ്റെ രൂപത്തിൽ സീത കടന്ന് പോയി! 


ഇന്നലെ  8 വയസ്കാരിയായ അവളോട് പറയേണ്ടി വന്നു!

"ഞാൻ  നിൻ്റെ   അപ്പച്ചിയല്ല! 


അവൾ ഒരു തമാശ കേട്ടപോലേ പൊട്ടി ചിരിച്ചു! 


കളി പറയാതെ പോ പപ്പ! 


പപ്പ തന്നെയാണ് എനിക്ക് മമ്മിയും, അപ്പിച്ചിയും എല്ലാം! 


" നാളെ നീ കോടതിയിൽ നിന്ന് സത്യമറിയുമ്പോൾ ഞെട്ടാതിരിക്കാനാണ് ഇന്നേ പറഞത്! നിൻ്റെ അഛൻ കേസ് കൊടുതിരിക്കുന്നു! 


മകളുടെ ഭൗതികമായ അവകാശത്തിനുവേണ്ടി! ഒരു ബയോളിജിക്കൽ പിതാവിൻ്റെ  ധാർമിക അവകാശം! 


അയാളുടെ കണ്ണിൽ നിന്നും കണ്ണ്നീർ' അടർന്ന് വീണു! 


അപ്പിച്ചി സീരിയസ് ആണന്ന് അവൾ തിരിച്ച് അറിഞ്ഞു! 


" ഞാൻ പോവില്ല! എൻ്റെ പപ്പ എൻ്റെ മാത്രമാണ്! "


അവളുടെ മുഖം നരച്ച ഇലപോലേ പെട്ടന്ന് വിളറി വെളുത്തു, കൂട്ടിൽ അകപെട്ട പേടമാനിനെ പോലേ ആ കണ്ണുകൾ നിർജലങ്ങളായി! 


നൂല് പൊട്ടി പോയ ഒരു പട്ടം അവളുടെ കിനാകളിൽ ഇടം പിടിച്ചു! 


പോകാതിരിക്കാൻ ആവില്ല മകളെ! 


നീതിന്യായ കോടതിയെ തോൽപ്പിക്കാനുള്ള മന്ത്രമൊന്നും അപ്പിച്ചിയുടെ പക്കൽ ഇല്ല! 


കോടതിയിൽ നിന്ന് ഇറങ്ങുമ്പോൾ ജഡ്ജ്മെൻ്റ്‌ 

അവിടെ പ്രകമ്പനം കൊണ്ടിരുന്നു! 


"അനിത എന്ന അനുമോളുടെ ,ബയോളിജിക്കലായ പിതാവ് അശോക് മേനോനാണന്ന്,DNA ടെസ്റ്റ്ൻ്റെ ബോധ്യത്തിലും, അശോകൻ സിതാ ദമ്പതികളുടെ വിവാഹ രേഖകളുടെ  വെളിച്ചത്തിലും കോടതിക്ക് ബോധ്യം വന്നിരിക്കുന്നു! ആയധിനാൽ പിതാവ്  എന്ന ബയോളിജിക്കൽ അവകാശം ശ്രീമാൻ അശോക് മേനോൻ ആണന്ന് ഈ കോടതി ഉത്തരവാകുന്നു! 


പോലീസ്കാർ അറക്കാൻ കൊണ്ട് പോകുന്ന കാളയെ പോലേ അനുമോളെ പിടിച്ച് വലിച്ച് ഇഴച്ച് അശോക് മേനോൻ്റെ കാറിൽ കയറ്റുന്നത് കണ്ടു! 


അപ്പിച്ചി! എന്ന് അവൾ അലറി കരയുന്നത് കാണാതിരിക്കാൻ  അയാൾ മുഖം തിരിച്ചു! 


ആ കറുത്ത കാർ ഒരു


കുത്തായി റോഡിൽ  എവിടെയോ മറഞ്ഞു! 


അപ്പിച്ചി! അപ്പിച്ചി!എന്ന വിലാപം തെരുവിൽ നേർത്ത്  നേർത്ത് ഇല്ലാതാവുന്നത് അറിഞങ്കിലും!  ഹൃദയത്തിൽ  ഒരു കൊടുങ്കാറ്റ് രൂപം കൊള്ളുന്നത് അയാൾ അറിഞു! 


പെട്ടന്നാണ് അത് കണ്ടത്! 


റഹീലമോളേ .....റഹീല മോളേ.... എന്ന് പറഞ് കോടതി പരിസരത്ത് ഓടുന്ന ആ വൃദ്ധൻ! 


വാപ്പിച്ചിയുടെ മകൾ പോകല്ലെയെന്ന് അട്ടഹസിച്ച് കൊണ്ട്  തൻ്റെ പൊയ്കാല്മായി ഏങ്ങി ഏങ്ങി വണ്ടിയുടെ പുറകേ ഓടുന്ന ആ വൃദ്ധനെ അയാൾ ചേർത്ത് പിടിച്ചു!

മെല്ലെ പറഞ്ഞു ! 


ശാന്തനാകു! ആ ചേർത്ത് പിടിക്കലിൽ ഒരു പ്രതിക്ഷയുടെ 'എനർജി പരസ്പരം ഒഴുകുന്നത് അറിഞ്ഞു!


സാരമില്ല ...... വരു!പോകാം! 


ഒരു നെടുക്കത്തോടെ അയാൾ ചോദിച്ചു!


" മകളെ ഭാര്യക്ക് കൊടുത്തുവല്ലെ? നന്നായി! ഇടക്ക് കാണമല്ലൊ! " 


സാഹിബ് തെറ്റ് ധരിച്ചുവെല്ലെ?

സാരമില്ല ഏതാനും നിമിഷം മുമ്പ് വരെ

ഞാനും അവൾ എൻ്റെ മകളാണന്നാണ് കരുതിയത്! 


ഇല്ല സാഹിബ്! ഞാൻ തോറ്റു പോയി!  ഞാൻ റിയൽ ഫാദർ ആണ്,  ഹൃദയം കൊണ്ടും, കരളു കൊണ്ടും മകളെ ചേർത്ത് പിടിച്ച ഫാദർ!  നിയമം തിരയുന്ന ക്രോമോസോമുകൾ എന്നിൽ കാണാൻ കഴിയില്ല!


മെഡിക്കൽ ലാബുകളിലും, നിയമ പുസ്തകത്തിലും റിയൽ ഫാദറിനു  ഇടമില്ല! 


"ബയോളിജിക്കൽ  ഫാദർ!" 


ഉത്തരം കിട്ടാത്ത സമസ്യ പോലേ  ആ വൃദ്ധൻ  അയാളെ തുറിച്ച് നോക്കി! 


" ഞാൻ റിയൽ ഫാദറായിരുന്നോ മോനേ?" 


മറുപടി പറയാൻ കഴിയാത്തത് കൊണ്ടാകാം


ശ്രദ്ധതിരിച്ച് വിടാൻ

അയാൾ മുകളിലേക്ക് കൈ ചൂണ്ടി! 


നോക്കു ആകാശത്ത് മനോഹരമായ നിരവധി വർണ്ണശബള പട്ടങ്ങൾ !


ചിലത് ആകട്ടെ  നൂല് പൊട്ടി തലകുത്തി മറിഞ് അന്തരീക്ഷത്തിൽ പാറി നടക്കുന്നു!


"നൂൽ ഇല്ലാത്ത  പട്ടങ്ങൾ "

21/07/2021

ഏ പീസ് ഓഫ് റെഡ് സോയിൽ!

 

നേരം വളരെ വൈകിയിരിക്കുന്നു! നിരവധി കക്ഷികൾ, പരാതികൾ !  ഗുമസ്തൻ ശങ്കരേട്ടൻ ,ഈ ആഴ്ച്ച വാദം കേൾക്കേണ്ട കേസുകളുടെ പട്ടിക നിരത്തിവെച്ചു! 



ആവശ്യത്തിൽ അധികം കേസുകൾ! ക്രിമിനൽ കേസുകളാണ് എല്ലാം! എല്ലാ കേസും ജൂനിയേർസിനെ ഏൽപ്പിക്കാൻ ആവില്ല!  പലതും വാദം പൂർത്തിയാവാറായ കേസുകളാണ്, തമിഴ്നാട് ചേർന്ന് കിടക്കുന്ന അതിത്തി പ്രദേശത്താണ്! ഇടപെടുന്ന ആളുകൾ ക്രിമിനലുകളും!

കേസ് ഒന്ന് പിഴച്ചാൽ ഫീസ് മാത്രമല്ല ജീവനും പോയിരിക്കും! 


ഒരിക്കൽ കേസ് തോറ്റതിനു  ഒരു ഗാങ്ങ് ആക്രമിക്കുകയും ചെയ്തു! അത് കൊണ്ട് വരുന്നവരോട് പറയാറ് വധശിക്ഷ കിട്ടാവുന്ന കേസാണ്! നോക്കാമെന്നാണ്! 


ചിട്ടി കമ്പനിയുടെ ജപ്തി കേസ് , കുടുബകോടതി!അല്ലറ ചില്ലറ അടിപിടി കേസും  കേസുമായി അന്നപൂരണം നടത്തിയിരുന്ന തൻ്റെ വളർച്ചക്ക് പിന്നിൽ തൻ്റെ കുടില ബുദ്ധിയുണ്ട്! 


കൊടും ക്രിമിനലുകളുടെ വക്കാലത്ത് ഏറ്റ് എടുക്കുക! 


ഫീസ് ഇല്ലാതെ  കേസ് എടുക്കുന്നതിനു തനിക്ക് പല കാരണങ്ങൾ പറയാൻ ഉണ്ടായിരുന്നു! 


"വധശിക്ഷ പ്രാകൃതമാണ്! കുറ്റവാളികളെ സൃഷ്ഠിക്കുന്നത്   സമൂഹമാണ്!" 


അണ്ണൻചാമിയുടെ ബലാൽസംഘ കേസ്. ഏറ്റ് എടുത്തപ്പോൾ  താൻ സോഷ്യൽ മീഡിയയിലൂടെ ഇട്ട പോസ്റ്റ് ആണ് ! 


യൂത്ത് രണ്ട്  ചേരിയാവുന്നത് താൻ കണ്ടു ! 


വധശിക്ഷ പ്രാകൃതം അവർ അലറി വിളിച്ചു! 


അണ്ണൻ ചാമിയെ  കുറ്റവിമുക്തമാകാൻ കഴിഞത് തൻ്റെ കാരിയറിലെ ബ്രേക്കായിരുന്നു! 


തുടർന്നു നിരവധി കേസുകൾ! കൊലപാതങ്ങൾ, കളവുകൾ ...... ജേക്കബ് വാളുരാൻ കേസ് ഏറ്റ് എടുത്താൽ കുറ്റവിമുക്തൻ എന്ന നില വന്നു! 


പലരുടെയും ശാപം തീ മഴയായി പെയ്ത് ഇറങ്ങി! പക്ഷേ   താൻ വിജയത്തിൻ്റെ ലഹരിയിലായിരുന്നു!


വക്കീൽ പണി എൻ്റെ പ്രൊഫഷനാണ്!


പക്ഷേ സീതക്ക് അത് ഉൾകൊള്ളാനായില്ല! 


ഒരിക്കലും യോജിക്കാനാവാത്ത രണ്ട് ശരികളായിരുന്നു സിതയും താനും! 


അവിടെ നിന്നായിരുന്നു! പ്രശ്നങ്ങളുടെ തുടക്കം! 


വിവാഹ ബന്ധം മുറിഞ്ഞു! 


അമ്മുമോളുടെ ലൈഫ് ഫുട്ട് ബോൾ ഗ്രൗണ്ട് പോലേ  രണ്ട്  കോർട്ടിലായി! 


മാസത്തിൽ മൂന്ന് ദിവസം അഛനോടപ്പം! 


പെട്ടന്നാണ് ഇന്ന് അമ്മുവിനേ കുട്ടേണ്ട ദിവസമാണന്ന് ഓർമ്മ വന്നത്! 


ഈശ്വര സമയം വൈകിയിരിക്കുന്നു! 


ചെറിയ ഇരുട്ട് വീണിരിക്കുന്നു! അമ്മുമോൾ ബേഗും താങ്ങി സ്കുൾ വരാന്തയിലിരിക്കുന്നു! കൂട്ടിനു ആയയുമുണ്ട്! ഭാഗ്യം! 


"എന്തേ സാറേ വൈകിയത്!" 


"എൻ്റെ കുട്ടികളും വീട്ടിൽ കാത്തിരിക്കുകയായിരിക്കും..... " 


അവർ പരിഭവമെന്നോണം പറഞു! 


മറന്നു പോയി അമ്മിണി അമ്മേ! 


സ്വന്തം കുട്ടിയേ മറക്കേ! ശിവ ... ശിവ!


കൂട്ടിരികയായിരുന്നു ! ഞാൻ കണ്ടത് നന്നായി! ചീത്ത കാലമാണേ! 


അമ്മിണി അമ്മ നെടുവീർപ്പിട്ടു ! 


മോളേ ചേർത്ത് പിടിക്കുമ്പോൾ അവളുടെ കുഞ് നെഞ്ച് പെരുമ്പറയടിക്കുന്ന ശബ്ദം കേട്ടു!

പേടിക്കേണ്ടട്ടോ! ഡാഡിയില്ലേ! 


സീതയോടുള്ള  വൈരാഗ്യം  കൂടുതൽ ക്രിമിനൽ കേസുകൾ എടുക്കുകയായിരുന്നു!

കേട്ടാൽ അറക്കുന്ന കേസുകൾ! 


ഒരിക്കൽ അമ്മുവിനു കൊടുത്ത ഗിഫുറ്റും ,സീതയുടെ കോടതി വിധി പ്രകാരം  അവൾക്ക് കിട്ടേണ്ട തുകയും അവൾ 

തിരിച്ച് അയച്ചു! 


ഇത് പാപത്തിൻ്റെ ശമ്പളമാണ്, എനിക്കും മോൾക്കും വേണ്ട! 


ഫോൺ റിംഗ് ചെയ്തു! ശങ്കരേട്ടനാണ്!

നാളേ തമ്പിയുടെ  കേസാണ് മറക്കേണ്ട! 


തമ്പി മുതലാളി! റിയൽ എസ്റ്റേറ്റ്!, രാഷ്ട്രിയ നേതാവ്, സിനിമാ മുതലാളി! പരോപകാരി! 

പദവികൾ ധാരളം! 


പുറംലോകം അറിയാത്ത ഒരു കുഴപ്പം തമ്പി മുതലാളിക്ക് ഉണ്ടായിരുന്നു! കുട്ടികളോടുള്ള അഭിനിവേശം!


പലതും പണം കൊടുത്തും ,അധികാരം ഉപയോഗിച്ചും  തമ്പി മുതലാളിയില്ലാതെയാക്കി! 


പക്ഷേ അവസാന കേസ് മുതലാളി പെട്ടു!

അഞ്ച് വയസായ തോട്ടം തൊഴിലാളിയുടെ   മകൾ! 


സോഷ്യൽ മീഡിയ ഹാഷ് ട്ടാഗ് കൊണ്ട് നിറഞ്ഞു! പ്രതിപക്ഷം തെരുവിൽ ഇറങ്ങി ! 


കേസ് ഫയൽ കണ്ടപ്പോൾ തന്നെ വേണ്ടന്ന് പറഞതാണ്! 


റേപ് കേസാണ്ന്ന് തോന്നുകയില്ല! സിംഹം വേട്ടയാടിയ മാനിൻ്റെ  പോസ്റ്റ് മോർട്ടം റിപോർട്ട് പോലേയൊന്ന്! 


ചുണ്ട് കടിച്ച് മുറിച്ചിരിക്കുന്നു, കുത്തി കിറിയ ഗുഹ്യ പ്രദേശം! മാറ് കടിച്ച് മുറിചിരിക്കുന്നു!

തുടകൾ മാന്തികീറി പൊളിച്ചിരിക്കുന്നു! 


വധ ശിക്ഷ ഉറപ്പ്! രാഷ്ടപതി ഒപ്പ് വെച്ച പുതിയ നിയമം! 


തമ്പി മുതലാളിയുടെ 50 ലക്ഷത്തിൻ്റെ  എസ്റ്റേറ്റ് വാഗ്ദാനം ,തൻ്റെ തീരുമാനം മാറ്റിമറിക്കുകയായിരുന്നു! 


ദൃസാക്ഷികൾ ഇല്ല! പക്ഷേ  ശാസ്ത്രിയ തെളിവുകൾ! 


കേസ്  ഫയലിൽ പൂണ്ട  ജേക്കബ് വാളൂരാൻ പൊട്ടിച്ചിരിച്ചു ! 


"എന്തിനാ  പൊട്ടനെ പോലേ ചിരിക്കണേ!

ഡാഡി " 


ഇംഗിളീഷ്  സാഹ്യത്തിൽ  അഛനു ബിരുദമുള്ളതെന്ന്  മോൾക്ക് അറിയുമോ!


ഹ.... ഹ.... അയാൾ ഉൻമാദനെ പോലേ പൊട്ടി ചിരിച്ചു!! 


ഇംഗ്ലീഷ് സാഹ്യത്തിൽ! ബിരുദമുള്ളവർ വെറുതെ ചിരിക്കുമോ? അവൾ കളിയാക്കി! 


50 ലക്ഷത്തിൻ്റെ എസ്റ്റേറ്റ് നിൻ്റെ പേരിൽ! 


അയാൾ വീണ്ടും പൊട്ടി ചിരിച്ചു ! 


അമ്മു സീതയോടു ഫോണിൽ പറയുന്നത് കേട്ടു ! 

" മമ്മി ഡാഡിക്ക് വട്ട്  ഇളകി " 


" വട്ടല്ല മോളേ, ഡാഡിയെ ലൂസിഫർ പിടികൂടിയതാണ് " 


"ഡാഡി ഈ ലൂസിഫർ എന്ന്  പറഞ്ഞാൽ അരാ?" 


" കറൻസിയാണ് മോളേ ലൂസിഫർ " 


അമ്മു അഛൻ്റെ കൈലിരിക്കുന്ന  നോട്ടിലേക്ക് നോക്കി! 


ചിരിച്ചിരിക്കുന്ന ഗാന്ധിജി ! 


അയ്യേ..... ഡാഡിക്ക് ലൂസിഫറിനെ അറിയില്ല! 


പ്രൊസുക്യുഷൻ' പ്രധാനമായും സമർപ്പിച്ച തെളിവ്  ബോഡിയിൽ നിന്ന്  കണ്ട് എടുത്ത സെമൻ   ആയിരുന്നു! തമ്പിയുമായി കുട്ടിയെ ബന്ധിപ്പിക്കുന്ന ബലമേറിയ ഏക തെളിവ് ! 


ജേക്കബ് വാളൂരാൻ  തൻ്റെ 'കറുത്ത് ഗൗൺ നേരേയാക്കി എഴുനേറ്റ് നിന്നു! ആറ് അടി നീളമുള്ള   ആജാനബാഹുവായ ജേക്കബ് വാളുരാൻ! 


സന്ദർശക ഗാലറിയും, കോടതിയും ,പത്രക്കാരും  ജേക്കബ് വാളുരാനെ തുറിച്ച് നോക്കി! 


" കുട്ടിയുടെ പ്രേതത്തിൽ നിന്നും തമ്പിയുടെതെന്ന് പറയെപെടുന്ന സെമൻ കണ്ടിടുത്തിട്ടില്ല! 


കണ്ടിടുത്തത് Semman ആണന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലും, ടെസ്റ്റ് റിപ്പോർട്ടിലും! ഉള്ളത് ! Semman എന്നാൽ ചുവന്ന കളിമണ്ണ്" 


ജോർജ് വാളുരാൻ ബന്ധപെട്ട രേഖകൾ മേശപ്പുറത്ത് വെച്ചു! 


ഗ്യാലറി നിശബ്ദമായി! പ്രൊസുകൂട്ടർ നിശബ്ദനായി! കേസ് വിധി പറയാൻ അടുത്ത മാസത്തേക്ക് മാറ്റിയതായി ജഡ്ജി പ്രഖ്യാപിച്ചു! 


വാളുരാൻ തമ്പിയെ നോക്കി ചിരിച്ചു ! വികടമായ ചിരി ! കേസ്ഫയലിൽ അഡീഷനൽ ആയി ഒരു " m"  ചേർക്കേണ്ടതിൻ്റെ ചിലവ് തമ്പി വഹിക്കണം എന്നൊരു സൂചന ആ ചിരിയിൽ ഉണ്ടായിരുന്നു!


നഗരത്തിൽ നിന്ന് ഒരു കുട്ടിയേ കൂടി കാണാതായിരിക്കുന്നു! പോലീസ് വയർലെസിലൂടെ സന്ദേശം  ചീറി പാഞ്ഞു! 


ജേക്കബ് വാളുരാൻ സ്കുളിൽ തളർന്നിരുന്നു!

താന്നാണ് കാരണം! അയാൾ വിലപിച്ചു!

ഇത്തിരി നേരത്തേ എത്തിയിരുന്നങ്കിൽ! ജോലി തിരക്ക് പതിവ് പോലേ സമയം തെറ്റിച്ചു! അതിന് പുറമേ തമ്പി മുതലാളിയുടെ രജിസ്ട്രേഷനും! 


50 ലക്ഷത്തിനു അമ്മുവിൻ്റെ പേരിലുള്ള ആധാരം! അയാളെ 'നോക്കി പല്ല് ഇളിച്ചു! 


സ്കളിലേ  പ്യൂൺ അറസ്റ്റിലായിരിക്കുന്നു!


 അമ്മുവിൻ്റെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്ന് കണ്ട്എടുത്തു! ! അമ്മുവിൻ്റെ ശരീരം ഡ്രില്ല് ചെയ്തത് പോലേ കുത്തി കീറിയിരിക്കുന്നു! 


സർ പ്രതിമായി ബന്ധിപ്പിക്കുന്ന എന്തങ്കിലും  തെളിവ്........  ഒരു വക്കീലിനു തെളിവിനേ കുറിച്ചേ ഏത് ഘട്ടത്തിലും ചോദിക്കാനാവുവെന്ന് പെട്ടന്ന് തിരിച്ച് അറിഞ്ഞു!


കുറച്ച് റെഡ് സോയിൽ കണ്ടിത്തിട്ടുണ്ട്! 


റെഡ് സോയിൽ! വാളുരാൻ ഞെട്ടി തെറിച്ചു ! 


ഇൻസ്പെടർ തന്നെ പരിഹസിക്കുകയാണോ? 


നോ സർ! 


ശ്വാസം കിട്ടാതെ പ്രാണവായുവിനു വേണ്ടി പിടയുന്ന കുട്ടി, മൽപിടുത്തതിനിടയിൽ  പ്രതിയെ കടിച്ച് മുറിച്ചിരുന്നു! പ്രതിയുടെ രക്തം താഴെയുള്ള മണ്ണിൽ പടർന്നിരുന്നു! 


രക്തവർണ്ണമായിരുന്നു    ആ മണ്ണിന്! 


ഏ പീസ് ഓഫ് റെഡ് സോയിൽ!


പ്രാണവായു കിട്ടാത്ത ,ഡ്രില്ല് ബിറ്റ് പോലേ തുളക്കപെടുന്ന കുട്ടികളുടെ തേങ്ങലിൻ്റെ ബാക്കി പത്രം! 


ചെറിയ കുട്ടികളുടെ ഞരക്കങ്ങളും മൂളിച്ചകളും അയാളുടെ ചെവിയിൽ ഒളങ്ങൾ സൃഷ്ടിച്ച് കൊണ്ട് വലിയ പെരുമ്പറ പോലേ മുഴങ്ങികൊണ്ടിരുന്നു! 


പക്ഷേ..... 


ലൂസിഫർ ചിരി അവസാനിപ്പിച്ചിരിന്നില്ല!

16/07/2021

ഹോട്ട് മോഡ്!

 ഹോട്ട് മോഡ്! (കഥാ മത്സരം)


സമയം വെളുത്ത് വരുന്നതേയുള്ളു! മഞ്ഞ് അന്തരീക്ഷത്തേ കീഴടക്കിയിരിക്കുന്നു! കാറുകളുടെ  മഞലൈറ്റ് മാത്രം ഒരു നേർരേഖപോലേ മഞ്ഞ് തുളച്ച് കടന്ന് വരുന്നു!

ദുബായ് നഗരം  കൂടമഞ്ഞിൻ്റെ ആലസ്യത്തിലാണ്! ആല്യസം എന്നത് ദുബായ് നഗരത്തിനു അന്യമാണ്! രാത്രിയും പകലും ഒരു പോലേയുള്ള നഗരം, പട്ടാണിയും, ഇന്ത്യനും, ബംഗാളിയും ഫിലിപനിയും അന്നത്തിന് വേണ്ടി രാത്രി പകലാക്കിയ മഹാനഗരം! 


മുരളി മേനോൻ  റ്റ്യൂൾസ്മായി സ്റ്റോറിൽ നിന്നും വണ്ടിയിലേക്കും വണ്ടിയിൽ നിന്ന് സ്റ്റോറിലേക്കും മാറി മാറി ഓടുന്നത് കണ്ടു!


ചിലർ മുരളി മേനോനേ നോക്കി പരിഹസിച്ച് ചിരിച്ചു!


"പ്രമോഷനുള്ള ഓട്ടമാണ് "


"പത്ത് പതിനാല് വർഷമായുള്ള ഓട്ടമാണ്  കാര്യമാക്കണ്ട " 


ചിലർ പിറുപിറുത്തു!


"പ്രമോഷനൊക്കെ  ആണുങ്ങൾ കൊണ്ട്  പോയി! "


മേനോൻ അപ്പോഴും ഓടികൊണ്ടിരുന്നു!

തൻ്റെ ജൂനിയേർസ് പലരും തന്നെ മറികടന്ന് മുന്നോട്ട് പോയപ്പോഴും മുരളി മേനോൻ തളർന്നില്ല!


ഒരിക്കൽ തൻ്റെ സമയം വരും!

അയാൾ ഓട്ടം തുടർന്ന് കൊണ്ടേയിരുന്നു! 


സൂപ്പർ വൈസർ ആകുക എന്നത്  മേനോൻ്റെ  സ്വപ്നമാണ്! ഇത് അറിയുന്നവർ ചിലർ കളിയാക്കി വിളിക്കാറുണ്ട്


 "ഡെമ്മി സൂപ്പർ വൈസർ " 


മേനോനു അതിനും പരാതിയില്ല!


 പുതിയതായി വന്ന  രാജൻ സാർ മാത്രമാണ്  മുരളി മേനോൻ്റെ  അർപ്പണ മനോഭാവത്തേ തിരിച്ച് അറിഞ്ഞിട്ടുള്ളത് ! 


അത് അദ്ദേഹം പലപ്പോഴും  പരസ്യമായി പറഞ്ഞിട്ടുണ്ട്!

" അടുത്ത കമ്പനിയിലെ സൂപ്പർ വൈസർ മുരളി മേനോനായിരിക്കും!" 


മേനോൻ്റെ ഓട്ടം പിന്നെയും കൂടും! 


തോമസ് അച്ചായൻ  മാത്രം  പൊട്ടി ചിരിക്കും!


" ഞങ്ങൾ ഒക്കെ  കുറെ ഓടിയതാ മേനോൻ്റെ വണ്ടിയും താന്നേ നിന്നു കൊള്ളും"


ആന്വൽ  അപ്രൈസൽ റിപ്പോർട്ട് എഞ്ചിനിയർ  സ്റ്റാഫിൻ്റെ മുമ്പിൽ പ്രദർശിപ്പിച്ചു! എല്ലാവർക്കും  വെരി ഗുഡും , മുരളി മേനോന് എക്സലെൻ്റും ! 


" മേനോൻ  നമ്മുടെ അടുത്ത സൂപ്പർവൈസർ " അദ്ദേഹം  ഒരു കണ്ണ് ഇറുക്കി ചിരിച്ചു! 


മേനോൻ്റെ വീക്ക്നസിൽ എഞ്ചിനിയറും കയറി പിടിച്ചിരിക്കുന്നു!

സർ  വെരി ഗുഡും, എക്സലെൻ്റും എന്ത് കൊണ്ടാണ് പെൻസിൽ കൊണ്ട് എഴുതിയിരിക്കുന്നത്? ചോദ്യം തോമസ് അച്ചായൻ്റെതാണ്? 


എഞ്ചിനിയർ ഒന്ന് തപ്പി തടഞ്ഞു!

തോമസ് ചേട്ടൻ്റെ കണ്ണിലെ പുഛം അഗനിസ്ഫുലിംഗങ്ങൾ ആയി എഞ്ചിനിയറുടെ കണ്ണുകളിൽ തടഞ്ഞു! 


നീർന്ന് നിൽക്കാൻ കഴിയാത്ത ജെയിലിൽ  മുരളി മേനോൻ കൂനി കൂടിയിരുന്നു! 10 ലക്ഷം ദിർഹം ദിയാധനം അല്ലങ്കിൽ മരണം!


ബോധപൂർവ്വം തൻ്റെ സഹപ്രവർത്തകനെ  ചതിയിലൂടെ കൊന്നിരിക്കുന്നു!  മേനോൻ ശിക്ഷിക്കപെട്ടിരിക്കുന്നു.......

10 ലക്ഷം ദിർഹം ,ഒരു കോടി രൂപയോളം, അസാധ്യമായ തുക ! 


അലി സാഹിബിൻ്റെ  PR0 കാണാൻ വന്നിരിക്കുന്നു! പ്രവാസിയുടെ  സങ്കട കടലിൽ തുരുത്ത് ആയി മാറുന്ന അലി സാഹിബ് ! 


കൂടെയുള്ള സമദ് കളിയായി പറഞത് ഓർത്തു! കാരുണ്യത്തിൻ്റെ കാര്യത്തിൽ തൻ്റെ ജനറേറ്റർ മാത്രമല്ലടൊ ! അലി സാഹിബും ഹോട്ട് മോഡിൽ തന്നെയാണ്! നീ സമാധാനമായിരിക്കു! 


സമദിനു വധശിക്ഷ തന്നെയാണ്, സ്പോൺസറുടെ ഖജാനയിൽ ഉണ്ടായ താൽപര്യം കൊലയിലാണ്  അവസാനിച്ചത്!


മാപ്പ് അപേക്ഷ തള്ളിയപ്പോൾ  സമദ് പ്രതികരിച്ചത് ഇങ്ങനെയാണ്  


"പോട്ടേ പുല്ല് ! ഇവിടെയിപ്പോൾ കല്ലേറും , തല വെട്ടലും ഒന്നുമില്ല! ഹോട്ട് സീറ്റാണ്!

ചെയറിൽ ഇരുത്തുക ,സ്വിച്ച് ഇടുക ഭും..... കഴിഞ്ഞു!"


ഒരു കോടി ദിയാ ധനം അലി സാഹിബ് അടക്കും!  സന്തോഷത്തോടെയാണ് മേനോൻ ആ വാർത്ത കേട്ടത്!


ഉണ്ണികൃഷ്ണൻ്റെ അമ്മയും സഹോദരൻമാരും  മാപ്പ് അപേക്ഷയിൽ ഒപ്പിട്ട് ഇരിക്കുന്നു! 


ഇനി ഉണ്ണികൃഷ്ണൻ്റെ ഭാര്യ കൂടി ഒപ്പിട്ടാൽ....... തനിക്ക്  ...... അയാൾ  കൈ ഉയർത്തി പ്രാത്ഥിച്ചു! ഈശ്വര സഹായിക്കണെ!


ഡ്യൂട്ടി  കഴിഞ്  പോകാൻ നേരത്ത് ആണ് എഞ്ചിനയറുടെ വിളി! മേനോൻ സൈറ്റിൽ പോണം അവിടെ   H. V ജെനറേറ്റർ ഡിസ്കണക്ക്റ്റ് ചെയ്യണം  


"ഡ്യൂട്ടി തീരാൻ അര മണിക്കുർ ബാക്കിയുള്ളു ! അടുത്ത ഷിഫ്റ്റ് കാരൻ ചെയ്യ്താൽ പോരേ സർ" 


സോമൻ സാറിൻ്റെ മുഖത്ത് നിരസം,  


" അടുത്ത് തന്നെ സൂപ്പർ വൈസർ ആകാൻ നിൽക്കുന്ന മേനോനാണോ ഡ്യൂട്ടിക്ക്  സമയം നോക്കുന്നത്?" 


മുരളി മേനോൻ്റെ വീക്ക്നസിൽ തന്നെ സോമൻ സർ  കയറി പിടിച്ചിരിക്കുന്നു! 


മേനോൻ ഓട്ടം തുടങ്ങിയിരിക്കുന്നു! വണ്ടിയിൽ കയറുമ്പോൾ  മുരളി മേനോൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു! 


അസമയത്തുള്ള  യാത്രയിൽ സഹമുറിയൻ ഉണ്ണികൃഷ്ണൻ്റെ ഇഷ്ടകേട്  മുഖത്ത് ദൃശ്യമായിരുന്നു! 


നമ്മൾ തനിച്ചാണോ പോകുന്നത്, സൈറ്റ് എഞ്ചിനിയർക്ക് എന്താ കൊമ്പ് ഉണ്ടോ ! മേലാവിലുള്ളവർക്ക് മാത്രമേ ഡ്യൂട്ടി ടൈം? 


ഉണ്ണി ആരൊടെന്ന് ഇല്ലാതെ ചൂടായി!


"എന്തിനാണ്  ഇങ്ങനെ പോത്തിനേ പോലേ പണിയെടുക്കുന്നത്?എന്നിട്ടും കുറ്റമല്ലെ ബാക്കി?" 


സഹമുറിയൻ ഉണ്ണിക്ക് ദേഷ്യം അടക്കാൻ വയ്യാതായിരിക്കുന്നു! 


മേനോൻ ചിരിക്കുകയേയുള്ളു ! 


" പണിയെടുക്കുന്നവനെ കുറ്റം ഉണ്ടാവുകയുള്ളു!  മടിയന് കുറ്റപെടുത്തൽ ഉണ്ടാവില്ല!


ഉണ്ണി കലിപ്പ് അടക്കി മുറുമുറുത്തു! 


" സ്വന്തമായി വീടായാൽ നാടു പിടിക്കാമായിരുന്നു " 


എൻ്റെ അനിതയുമായി ഒരു സുഖവാസം! ഉണ്ണി എന്ത് പറഞ്ഞാലും അനിതയിലാണ് അവസാനിക്കുക! വിത്യസ്ഥ മതകാരായ അനിതയുമായുള്ള പ്രണയവും ഒളിച്ചോട്ടവും! അവസാനം അന്നം തേടി  ഗൾഫിൽ അഭയ തേടിയതും! 


മുരളി മേനോൻ ആ കഥ ഉണ്ണിയെ കണ്ട കാലം മുതൽ കേൾക്കുന്നതാണ്!

പിന്നെയും മുരളി കേട്ടിരിക്കും!

ചിലപ്പോൾ ഇച്ചിരി അസൂയയോടെ.......


എഞ്ചിനിയർ പരിശോദിച്ച് ഉറപ്പ് വരുത്തിയതിനു ശേഷം ഡിസ്കണക്കറ്റ് ചെയ്യേണ്ട H V ജെനറേറ്റർ  ജൂനിയർ ഇലട്രീഷ്യൻനായ  മുരളിമേനോൻ്റെ നിർദേശ പ്രകാരം എഞ്ചിനിയറുടെ അസാനാദ്ധ്യത്തിൽ   സഹായി ഉണ്ണികൃഷ്ണൻ ഊരിയിരിക്കുന്നു! 


ഹോട്ട് മോഡ്  എന്ന നവീന സാങ്കേതിക ജ്ഞാനത്തിൻ്റെ അജ്ഞത ! 


ഹോട്ട് മോഡിൽ കിടന്ന ജെനറേറ്റർ  ഓട്ടോമാറ്റിക്കായി സ്റ്റാർട്ട് ആ ആകുകയും ശക്തമായ സ്പാർക്ക് മൂലം സഹായി ഉണ്ണികൃഷ്ണൻ പൊള്ളലേറ്റ് കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു! 


എഞ്ചിനിയറുടെയോ സൂപ്പർ വൈസറുടെയൊ അറിവോ സമതമോ കൂടാതെയുള്ള  ജൂനിയറായ ഇലക്ട്രീഷ്യൻ്റെ അനാസ്ഥ! 


എഞ്ചിനിയറുടെ നിർദേശപ്രകാരമാണ് ജെനറേറ്റർ ഡിസ്കണക്റ്റ് ചെയ്തതെന്ന് തെളിയിക്കാൻ  കോടതിയിൽ ആയില്ല! 


ജനറേറ്ററിനെ കുറിച്ച് എഞ്ചിനിയർ ഗഹനമായി ടെയ്നിംഗ് നൽക്കി എന്ന ടൂൾ ബോക്സ് റിപ്പോർട്ടിൽ മുരളി മേനോൻ്റെ മനോഹരമായ ഒപ്പ് ചത്ത് മലച്ച പോലേ കിടന്നിരുന്നു! 


രേഖകൾ ഇല്ലാത്ത നിർദ്ദേശങ്ങൾ തെളിവ് ആകില്ലത്രെ! 


ഒച്ചയും ബഹളവും കേട്ടാണ് ഉറക്കത്തിൽ നിന്ന്  ഞെട്ടിയുണർന്നത്! സമദിനെ രണ്ട് സുഡാനി പോലീസ് അള്ളി പിടിച്ചിരിക്കുന്നു! ചോര കണ്ണുള്ള അജാനബാഹുവായ കറപ്പൻ പോലീസ്! അവർ സമദിൻ്റെ കൈൽ' വിലങ്ങണിയിച്ചു! രക്ഷപെടാനുള്ള  സമദിൻ്റെ വിഫലശ്രമം! കറുത്ത തുണിയുറ മുഖത്ത് ധരിപ്പിക്കാൻ ശ്രമിച്ചപ്പോൾ സമദ് അലറി കരഞ്ഞു! 


ഹോട്ട് സീറ്റ് പുല്ലാണന്ന് പറഞ സമദിൻ്റെ വിലാപം കറുത്ത തുണിയിൽ തട്ടി ചിലമ്പിച്ച് പോകുന്നതും ,ഇടനാഴിയിലൂടെ സമദിനെ വലിച്ച് ഇഴച്ച് കൊണ്ട് പോകുന്നതും വിറയലോടെയാണ് കണ്ടത്! ഇന്നലെ കഴികാതെയിരുന്ന സമദിൻ്റെ ബിരിയാണി ബല പിടുത്തതിനടയിൽ നിലത്ത് ചതഞ് അരഞ് പാണ്ടി ലോറി കയറിയ തവളയെ പോലേ കിടക്കുന്നു! 


പേപ്പർ ശരിയായോ സർ!

അനിത ഒപ്പിട്ടോ?  ഒറ്റ ശ്വാസത്തിലായിരുന്നു ചോദ്യം മുഴുവൻ! 


ടൈയും തൊപ്പിയും, സൂട്ടും താടിയുമുള്ള തേജസ്വയായി അലി സാഹിബിൻ്റെ പി ആർ ഓ  പേടിക്കേണ്ട എന്ന അത്ഥത്തിൽ മേനോൻ്റെ തോളിൽ തട്ടി! 


പറയു സർ , മേനോൻ പിന്നെയും തിരക്ക് കൂട്ടി! 


അലി സാഹിബ് ഒരു എഴുത്ത് തന്നിട്ടുണ്ട്! അളന്ന് മുറിച്ച വാക്കുകൾ! 


ഡിയർ മേനോൻ, 


പ്രണയവും നിങ്ങളുടെ ജനറേറ്ററിനെ പോലേ ഒരു തരം ഹോട്ട് മോഡാണ്! ഇണ നഷ്ടപ്പെട്ടു എന്ന് വിശ്വസിക്കാനോ, നഷ്ടപെടുത്തിയവരോട് , ദയകാട്ടോനോ തയ്യാറാവില്ല! പ്രണയം പൊട്ടി പിളർന്നാൽ പ്രതികാര ദാഹിയാവുകയും ചെയ്യും..... കറൻസിക്ക് കിഴടക്കാൻ പറ്റാത്ത പ്രതിഭാസമാണ്! 


ശ്രമതി അനിത താങ്കളുടെ അപേക്ഷയിൽ ഇതുവരെ ഒപ്പിട്ട് തന്നിട്ടില്ല! ഞങ്ങൾ  വീണ്ടും ശ്രമിക്കുന്നുണ്ട്! പ്രാത്ഥിക്കു!

സസ്നേഹം

അലി സാഹിബ് ! 


മുരളി മേനോൻ  ജയിൽ അഴികളിലൂടെ  പുറത്തേക്ക് എത്തിനോക്കാൻ ശ്രമിച്ചു, 


അലി സാഹിബിൻ്റെ PRO  ഇടനാഴിയിൽ എവിടെയൊ അപ്രത്യക്ഷമായിരിക്കുന്നു!


സമദിൻ്റെ  അലർച്ച നേർനേർത്ത് ഇടനാഴിയിൽ അപ്പോഴും കമ്പനം തീർത്ത്  കൊണ്ടിരുന്നു!

16/06/2021

ഗാഫ് ട്രിയുടെ ഗന്ധം!

 ഗാഫ് ട്രിയുടെ ഗന്ധം!



നീണ്ട 25 വർഷത്തേ പ്രവാസ ജീവിതം ഇന്ന് അവസാനിക്കുകയാണ്!


തൻ്റെ കണക്ക് പുസ്തകത്തിൽ നേട്ടങ്ങളുടെ പട്ടികളും, കോളങ്ങളുമാണ് ഉള്ളത് ! വീട് കാറ്, റിയൽ എസ്റ്റേറ്റ് എല്ലാം!


 " 45 വയസ്ല്ലെ ആയുള്ളു എന്തിനു ഇപ്പോ  അവസാനിപ്പിച്ചു പോണം"


  ആളുകളുടെ ജീവിതം അളക്കാനുള്ള മീറ്റർ പണമാണ്! അവരെ  കുറ്റം പറഞ്ഞിട്ട് കാര്യമില്ല! കാലവും അനുഭവവും അവരെ അത് പഠിപ്പിച്ചതാണ് !


"രണ്ടാളും കുടി പത്ത് മുപ്പതിനായിരം ദിർഹം ചവിട്ട്ന്നുണ്ടാവുമല്ലോ!"


"ചവിട്ടുക " പണം നാട്ടിലേക്ക് അയക്കുന്നത് ചവിട്ടലോ തട്ടലോ ആയി പ്രവാസിക്ക്  മാറിയിരിക്കുന്നു! 


ഒരുതരം അസൂയ നിറഞ  തമാശ!

അവരോടെക്കെ പലപ്പോഴും പറയാറുണ്ട്! ഇതൊനും പെട്ടന്ന് ഉണ്ടായതല്ല ! വെയ്റ്ററായും , ഓഫീസ് ബോയിയും, ക്ലർക്കായും ഉളള പടിപടിയായ വളർച്ച!


തൻ്റെ വളർച്ചയുടെ തുടക്കം ആമിനയുടെ വരവോട് കൂടിയാണ്!

അറബിയിലും, ഇസ്ലാമിക്ക് ഹിസ്റ്ററിയിലും ബിരുദമുള്ള അവൾക്ക് ഒരു നല്ല ജോലി പ്രയാസമുള്ള കാര്യമായിരുന്നില്ല!


അവളാണ്  തൻ്റെ അലസമായ ജീവിതം ഊർജസ്വലമാക്കിയത്!


ജോലി കഴിഞ്ഞാൽ കട്ടിലിൽ അഭയം പ്രാപിക്കുന്ന ശീലം  അവൾ അവസാനിപ്പിച്ചു!


ഓട്ടവും ചാട്ടവും ജീവിതത്തിൻ്റെ  ഭാഗമായി! ചീർത്ത് കെട്ടിയ ശരിരം സിക്സ് പാക്കായി മാറി!


പഠിക്കുന്നതിനും, വായിക്കുന്നതിനും, പ്രായമോ സമയമോ ഇല്ലന്ന് അവൾ ഉൽബോധിപ്പിച്ചു! തന്നെക്കാൾ 7 വയസിനു  ഇളയവൾ! തന്നെ പഠിപ്പിക്കുന്നത് തന്നിൽ ചിലപ്പോഴക്കെ അസ്വസ്തയുണ്ടാക്കി!


ഇക്ക നാട്ടിൽ പോയാലും താൻ ഇവിടെ തന്നെ തുടരുമെന്ന് തമാശ പറഞവൾ! അന്ന് തമാശ പറഞതാണങ്കിലും ഇന്നത് യാഥാർത്ഥമായിരിക്കുന്നു! 


അവൾ തന്നോടപ്പം വരുന്നില്ല!

ദുബായിൽ നിന്ന് അവൾക്ക് വരാൻ കഴിയില്ലത്രെ!


 നൂറുകണിക്കിനു വരുന്ന ശിഷ്യഗണങ്ങൾ! ഫാമിലി വിസയിൽ ഇരുന്ന് സൊറ പറഞ തടിച്ച് ചീർത്ത പെണ്ണുങ്ങളെ  അവൾ പെട്ടന്ന് വൈജ്ഞാനിക മേഖലയിലേക്ക് ഉയർത്തി!

അവധി ദിവസങ്ങളിൽ വിവിധതരം സെമിനാറുകൾ! ട്രൈനിംഗുകൾ ,മത വിജ്ഞാന ക്ലാസുകൾ!


" ആമിന ജോലി കഴിഞ്  നിനക്ക് ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു "


അവൾ വെറുതെ ചിരിക്കും


 "ഇക്ക കേട്ടിട്ടില്ലേ! അന്ത്യനാളിൽ നീ നിൻ്റെ സമയം എന്തിനു വേണ്ടി ചിലവഴിച്ചു എന്ന് ബോധിപ്പിക്കാതെ ഒരടി നിനക്ക് ചലിക്കാനാവില്ലന്ന പ്രവാചക വചനം!


തത്വചിന്തയിൽ മാത്രമല്ല ഒരു കാര്യത്തിലും തനിക്ക് അവളെ തോൽപ്പിക്കാനാകില്ലന്ന് ആദ്യത്തേ തിരിച്ചറിവല്ലന്ന് വെറുതേ ഓർത്തു!


ഐഷ ലഗേജിൽ സാധനങ്ങൾ ശ്രദ്ധയോടെ അടക്കി വെക്കുന്നു!

ആമിനയേ പോലേയാണ്  പത്ത് വയസുകാരിയായ അവളും,  അയ്യൂബ് ആകട്ടെ തൻ്റെ സാധനങ്ങൾ ഐഷയുടെ മുമ്പിൽ വാരി കൂട്ടുന്നു! ചില സാധനങ്ങൾ ഐഷ ദേഷ്യം വന്ന്  വലിച്ച് എറിയിന്നുണ്ട്! 


" വാപ്പിച്ചി എൻ്റെ പാവ ഇത്താത എറിഞ്ഞു "


 കുട്ടികളുടെ പരാതി പലപ്പോഴും 

ആമിന സിമ്പിളായി പരിഹരിക്കുന്നത് കണ്ടിട്ടുണ്ട്!


"ഐഷ അവൻ്റെ പാവ പ്പെട്ടിയിലിട്ടേക്കു!"


 ഐഷ കണ്ണ് ഉരുട്ടി അയ്യൂബിനെ പേടിപ്പിക്കുന്നത് കണ്ടു!


ആമിനക്കും ഉണ്ട് ഈ കണ്ണ് ഉരുട്ടൽ! താൻ അറിയാതെ  ചിരിച്ച് പോയി! 


ചിലരോക്കെ നേരിട്ട് യാത്ര പറഞ്ഞു!എല്ലാവരോടും ഒരു കാര്യം പ്രതേകം പറഞ്ഞു!


" ഞാനും കുട്ടികളും മാത്രമേ പോകുന്നുള്ളു ! ആമിന ഇവിടെയുണ്ട് മറക്കരുത്"


" ഇല്ല  മാഷേ ആമിന ട്ടീച്ചറെ ഞങ്ങൾക്ക് മറക്കാനാവുമോ "


 മാഷ് , ആമിന തന്ന  പേരിൻ്റെ വാല്! ആമിന ട്ടീച്ചറുടെ  ഭർത്താവ് മാഷ് തന്നെ! ആമിനയുടെ സുഹൃത്തുകൾ ഉറപ്പിച്ചിരിക്കുന്നു!


വലിയ ലഗേജ്മായി വണ്ടിയിൽ കയറുമ്പോൾ ഒരു  പ്രസരിപ്പ് ഉണ്ടായിരുന്നില്ല! 25 വർഷം ഉണ്ടും ഉറങ്ങിയ വീട് തന്നെ പോലേ നരച്ചിരിക്കുന്നു! അടുത്ത് തന്നെ പൊളിച്ച് കളയുമെത്രെ! ഐഷയും ,അയ്യൂബും വീട്ടിലേക്ക് തിരിഞ് നോക്കുന്നതു കണ്ടു!


എയർപോർട്ട് ! കാലങ്ങളായി ട്ടാക്സി ഓടിക്കുന്ന പട്ടാണിക്ക് വേഷം കണ്ടപ്പോൾ തന്നെ യാത്ര എവിടെക്കാണന്ന് ഉറപ്പായിരിക്കുന്നു!


വണ്ടിയിലിരിക്കുമ്പോൾ ഐഷ പെട്ടന്നാണ്! അത് പറഞത്


" നമുക്ക് ഉമ്മിച്ചിയോട് പറയേണ്ടേ "

 

" ഇത്ര വേഗം ഉമ്മച്ചിയേ മറന്നോ വാപ്പിച്ചി!"


ഉത്തരത്തിനു വേണ്ടി തപ്പിതടയേണ്ടിവന്നു!

വണ്ടി  ആമിനയുടെ വീട്ടിലേക്ക് തിരിയുമ്പോൾ പട്ടാണിയുടെ മുഖത്ത് ഒരു ലോങ്ങ് ട്രിപ്പ് കിട്ടിയ സന്തോഷം! 


ആറടിയിലധികം ഉയരമുള്ള ആ  മതിൽ കെട്ടിനു മുമ്പിൽ  വണ്ടി നിന്നപ്പോൾ തന്നെ സെകൂരിറ്റി ഓടിവന്നു!

" ക്ഷമിക്കണം സർ പബ്ലിക്കിനെ കടത്തിവിടുന്നില്ല! കോവിഡ് പ്രോട്ടോകൾ! നോക്കു ഇപ്പോൾ തന്നെ കോവിഡ് കാരണം പതിവിലും വലിയ തിരക്ക് ഉണ്ട്!

നിരനിരയായി നിൽക്കുന്ന ആമ്പുലൻസിനെ നോക്കി അയാൾ പറഞു!


ഐഷയുടെ മുഖത്ത് ഇഛാഭംഗം!

അവൾ  ആ ഗെയിറ്റിൻ്റെ അഴികളിലൂടെ പ്രയാസപ്പെട്ട് കൈവീശി ! 

ആയിരകണക്കിനു മൺകൂനകൾ!

അറബിയും അനറബിയും  വെളുത്തനും കറുത്തവനും ഒരു പോലേയെന്ന്  പഠിപ്പിച്ച   പ്രവാചക ദർശനത്തിൻ്റെ പ്രായോഗിക രുപം!

ഒരോ ഖബറിനു മുകളിലും ഗാഫ് ട്രീ   പിടിപ്പിച്ചിരിക്കുന്നു! 


ഐഷയുടെ കണ്ണുകൾ അവിടെയുള്ള ബോർഡിൽ തറയുന്നത് കണ്ടു!

  

അവൾ ബോർഡിൽ നോക്കി പിറുപിറുത്തു!


"കുല്ലു നഫ്സിൻ ദായികത്തുൽ മൗത്ത് "


 " ജൽദി  ആവോ ഭായ്, ടൈം ഹോഗയ! പട്ടാണി  തിരക്ക് കൂട്ടി!


വണ്ടിയിൽ ഇരിക്കുമ്പോൾ  ഐഷ

ചോദിച്ചു!

"എന്താ വാപ്പിച്ചി അവിടെ  എഴുതിയിരിക്കുന്നത് "


അയാൾ ഗദ്ഗതത്തോടെ പിറുപിറുത്തു!


"എല്ലാ ശരീരവും മരണത്തിന്റെ രുചി അറിയും"


ഗാഫ് ട്രിയുടെ എണ്ണം പിന്നെയും പിന്നെയും കൂടി വന്നു! അത് തണലായി ,തളിരായി ഖബറിനു മുകളിൽ കുട വിരിച്ചു !  ആ മരത്തിലൂടെ ഒഴുകി വരുന്ന കാറ്റുകൾക്ക് അനന്തമായ വിരഹത്തിൻ്റെ ഗന്ധം മാത്രമല്ല രുചിയും ഉണ്ടായിരുന്നു!

http://kannazhuth.blogspot.com/?m=1

08/05/2021

ശേഷക്രിയ...

 ശേഷക്രിയ.......


രാമൻ നായർ  മരിച്ചു! വാർത്ത മെല്ലെ ഗ്രാമം അറിഞ്ഞു തുടങ്ങി, ആളുകൾ രാമൻ നായരുടെ വീടിന് ചുറ്റും കൂടാൻ തുടങ്ങി!

പലരേയും തിരിച്ച് അറിയാൻ കഴിയുന്നില്ല! മുഖത്ത് മാസ്ക്ക് ഇടം നേടിയിരിക്കുന്നു!


രാമൻ നായർ എവിടെ നിന്ന് വന്നു ആർക്കും അറിയില്ല! കൂടെ ഭാര്യയും ഉണ്ട്!  

മക്കളെ കുറിച്ച് ചോദിച്ചാൽ നായർ വെളുക്കെ ചിരിക്കും ,  മെല്ലെ മുകളിലോട്ട്  നോക്കും!


എൻ്റെ ആര്യയുണ്ടല്ലൊ! അയാൾ ദീർഘ നിശ്വാസം വിടും! മകളും മകനും ഭാര്യയും എല്ലാം ആര്യ തന്നെ!

കറവയാണ് രാമൻ നായരുടെ പണി! മുന്ന് മണിക്ക് എഴുന്നേൽക്കും കുളിച്ച് ജപിച്ച് പ്രാത്ഥിച്ചേ അയാൾ കറക്കാൻ പോകു! അത് ഒരു ദിവ്യ ജോലിയാണന്ന്  രാമൻ നായർ കരുതുന്നു! ഗോമാതാവിൻ്റെ അകിട് നീരുവന്ന് വേദനിക്കാതിരിക്കാൻ അകിടിൽ മൃതുലമായ തലോടൽ! 


ആര്യ ദേവി അന്തർജനം ആണ്! തീരെ ക്ഷയിച്ച് പോയ ഇല്ലത്ത് നിന്ന് കൂട്ടികൊണ്ട് വന്നതാണ്!


ആര്യ അന്തർജനത്തിനും, രാമൻ നായർക്കും ഒരു ദുഖമേ ഉണ്ടായിരുന്നുള്ളു ! ശേഷക്രിയ ചെയ്യാൻ ഒരു ആൺ തരി!


രാമൻ നായരുടെ കൂട്ടുകാരൻ ആണ് അയമുട്ടി ഹാജി!  മീൻ ചാറും , ഹൽവയും എന്ന്  ചിലർ പരിഹസിക്കാറുണ്ട്!  താടിയും ,തൊപ്പിയും നീളം ജുബ്ബയും ഇട്ട അയമുട്ടി ഹാജിയെ  നെറ്റിയിലും കൈകളിലും ഭസ്മം പൂശി നടക്കുന്ന പരമ സ്വാതികനായ രാമൻ നായർ എങ്ങനെയാണ്  കൂട്ടുകാരനാക്കിയതെന്ന് അറിയില്ല!


സൗഹൃദത്തിനു മതമില്ലന്നാണ് രാമൻ നായരുടെ  നിലപാട് ! മതം തന്നെ സൗഹൃദം എന്നാണ് അയമുട്ടി ഹാജിയുടെ വീക്ഷണവും!


ആളുകൾ ചെറുപറ്റങ്ങളായി നിലയുറപ്പിച്ചു! മഴ  ചെറുതായി  ചാറുന്നുണ്ട്,  ആളുകൾ  കൂട്ടമായി നിന്നു സൊറ പറയുന്നു! ചിലർ ഇതിനിടയിൽ പോയി രാമൻ നായരുടെ ബോഡി  കാണുന്നുണ്ട്! ചിലർ ദീർഘ നിശ്വാസം വിടുന്നു!


" നല്ലൊരു മനുഷ്യനായിരുന്നു "


" ഇന്നലെയും കണ്ടതാ "


" എന്താ ഇന്നലെ കണ്ടവർക്ക് ഇന്ന് മരിച്ച് കൂടെ "


സ്ഥാനത്തും, അസ്ഥാനത്തും തമാശ വിളമ്പുന്ന മനുഷ്യർ!


കര പ്രമാണി വന്നത് ,കുറച്ച് വൈകിയാണ്! കർപുരവും, എണ്ണയും കത്തുന്ന മണം  ആ ഇടുങ്ങിയ റൂമിൽ  നിറഞ്ഞിരിക്കുന്നു! "വായുസഞ്ചാസഞ്ചാരമില്ലാത്ത മുറി!" പ്രമാണി ആരോടുന്നില്ലാതെ പിറുപിറുത്തു!


". എങ്ങനെയാണ്  രാമൻ നായർ മരിച്ചത് "


റൂമിൽ നിശബ്ദത !


ആര്യയോടാണ് ചോദിച്ചത്? പ്രമാണി അധികാര ഭാവത്തിൽ ശബ്ദം കനപ്പിച്ചു!


കരഞ് തളർന്ന രിക്കുന്ന ആര്യ അന്തർജനം മെല്ലെ മുഖമുയർത്തി!


" രണ്ട് ദിവസം വല്ലാത്ത തീ പൊള്ളലായിരുന്നു , നിർത്താത്ത ചുമയും!


ശ്വാസം തടസമുണ്ടായിരുന്നോ?   പ്രമാണി നടുക്കത്തോടെ ചോദിച്ചു?


"ഉം " ആര്യ അന്തർജനം മൂളി!


ഒരു ഞെട്ടലോടെ പ്രമാണി  റൂമിൽ നിന്ന് തിരിച്ച് ഇറങ്ങി!  ചുറ്റുമുള്ളവർ പ്രമാണിക്ക് ചുറ്റും കൂടി! പലരുടെ മുഖം വിവർണ്ണമായി!

പൂജാരി മെല്ലെ സ്ഥലം കാലിയാക്കി ആൾകൂട്ടം

മെല്ലെ കാലിയായി കൊണ്ടിരുന്നു! പലരും  കൈലുള്ള തൂണികൊണ്ട്  മൂക്കും വായും ഒന്നു കൂടി പൊത്തിപിടിച്ചിരുന്നു!


മോക്ഷം കിട്ടാത്ത രാമൻ നായർ!

ആര്യ അന്തർജനം  ഞെട്ടിവിറച്ചു!

പുരോഹിതനും സ്ഥലം കാലിയാക്കിയിരിക്കുന്നു!

എൻ്റെ രാമേട്ടനെ പട്ടിയേ പോലേ മറവ് ചെയ്യേണ്ടി വരുമോ?

ശേഷക്രിയ ചെയ്യാതെ ! മന്ത്രം ഇല്ലാതെ !

ജീവിതത്തിൽ സഹസ്ര നാമം കൈവിടാത്ത രാമേട്ടൻ! പൂജ ചെയ്യാതെ പണിക്ക് പോകാത്ത രാമേട്ടൻ!


ആര്യ അന്തർജനം അലറി കരഞ്ഞു!

പാറ നുറുങ്ങുന്ന ശബ്ദത്തിൽ!


ബോഡി കിടത്തേണ്ട ദിശ പറഞ് കൊടുത്തത് ആര്യ അന്തർജനം തന്നെയാണ്!

സിനിമയിൽ ഒക്കെ കണ്ടിട്ടുള്ളത് കൊണ്ടാകാം രാമൻ നായരുടെ മേൽ വിറക് കൊള്ളിവെക്കാൻ അയമുട്ടി ഹാജിക്ക് നിക്ഷ്പ്രയാസം കഴിഞു!


" ഈശ്വര എൻ്റെ രാമേട്ടനു മോക്ഷം കൊടുക്കണേ" ആര്യ അന്തർജനം  കൈ കൂപ്പി പ്രാത്ഥിച്ചു!


പെട്ടന്ന് ആര്യ അന്തർജനം ഞെട്ടി പോയി!

അയമുട്ടി ഹാജിയുടെ ചുണ്ടിൽ നിന്നും സംസ്കൃത ശ്ളോകം!


നൈനം ഛിന്ദന്തി  ശസ്ത്രാണി


നൈനം ദഹതി പാവകഃ


ന ചൈനം ക്ലേദയന്ത്യാ പോ


ന ശോഷയതി മാരുതഃ


(ആത്മാവിനെ  ആയുധങ്ങൾക്ക്  മുറിപ്പെടുത്താൻ സാധിക്കയില്ല,  തീയ്ക്കു്  എരിക്കുവാൻ   സാധിക്കയില്ല, വെള്ളത്തിന്  നനയ്ക്കാൻ സാധിക്കയില്ല, കാറ്റിന്  ശോഷിപ്പിക്കാനും സാധിക്കുകയില്ല.)


 വിസ്മയത്തോടെ  ആര്യ അന്തർജനം!

അയമുട്ടി ഹാജിയേ നോക്കി! ഒരു സമസ്യ പൂരിപ്പിച്ച സന്തോഷം അവരുടെ മുഖത്ത് അയമുട്ടി കണ്ടു!


"നിങ്ങൾ  ഈ വിദ്യയൊക്കെ പഠിച്ചിട്ടുണ്ടോ !"


ആര്യ അന്തർജനം ഖണ്ഡമിടറി കൊണ്ട് ചോദിച്ചു!


അയമുട്ടി ഹാജി ആര്യ അന്തർജനത്തിൻ്റെ  ശ്രദ്ധയിൽ പെടാതെ മൊബൈൽ ഓഫാക്കി!


ഉം!


ആര്യ അന്തർജനത്തിൻ്റെ ആശ്വാസത്തിൻ്റെ അശ്രുകണങ്ങൾ   പൊഴിഞ് വീഴുന്നത് ഹാജിയാർ കണ്ടു!


അയാൾ മൗനമായി നടന്ന് നീങ്ങി !


"രാമൻനായരെ  എന്നോട് പൊറുക്കേണമേ...... വേറേ വഴിയില്ല!"

18/04/2021

ബലി.....

 ബലി......


മണി കുട്ടനും മൊയ്തുട്ടിയും ഒരു ദിവസമാണ് ജനിച്ചത് കൃത്യമായി പറഞ്ഞാൽ മണി കുട്ടി പിറന്നു രണ്ട് മണിക്കൂറും ഇരുപത് മിനിറ്റും കഴിഞ് ! 


മൊയ്തുട്ടിയുടെ വാപ്പ മണി കുട്ടി കിടക്കുന്ന തൊഴിത്തിലേക്കും  മൊയ്തുട്ടി കിടക്കുന്ന തന്റെ ഭാര്യയുടെ അറയിലേക്കും മാറി മാറി ഓടുകയായിരുന്നു ! 


പേറ്റ് നോവ് എടുത്ത് പുളയുമ്പോഴും  ബിവാത്തുമ്മ തന്റെ പ്രിയങ്കരനായ ആടിന്റെ കാര്യം മറന്നിരുന്നില്ല! 


'എന്റെ റബ്ബേ  എന്റെ ആടിനേയും നീ കാത്തോളണേ "


രണ്ട് മണിക്കൂർ ഇരുപത് മിനിറ്റ് മൂപ്പ് ഉള്ളങ്കിലും ഫലത്തിൽ  മണി കുട്ടി മൊയ്തുട്ടിയുടെ ഇക്കാക തന്നെയായിരുന്നു,


 മൊയ്തുട്ടി മുട്ടിലിഴയുമ്പോഴേക്കും മണി കുട്ടി ഓടി ചാടി തുടങ്ങിയിരുന്നു, എപ്പോഴും മൊയ്തുട്ടിയുടെ അടുത്താണ് മണി കുട്ടിയുടെ സ്ഥാനം, മൊയ്തുട്ടിയേ നോക്കി മണികുട്ടൻ ചാടാനും തുള്ളാനും തുടങ്ങും മൊയ്തുട്ടിയാവട്ടെ പല്ലില്ലാത്ത മോണകാട്ടി ചിരിക്കാനും പിന്നീട് അത് രണ്ട് പേർക്ക് മാത്രം മനസിലാവുന്ന ഭാഷയായി പരിണമിക്കുകയായിരുന്നു!


മൊയ്തുട്ടി പലപ്പോഴും മണികുട്ടിയുടെ മേൽ പിടഞ് കയറാൻ നോക്കി ,പതോ എന്നു പറഞ് മൊയ്തുട്ടി ഇടിഞ് പൊളിഞ് വീഴുകയും ചെയ്യും ... പീന്നീട് മണി കുട്ടി മൊയ്തുട്ടിക്ക് കയറാൻ  വേണ്ടി കിടന്നു കൊടുക്കുന്നതാണ് മൊയ്തുട്ടിയുടെ ഉമ്മ കണ്ടത്!

 എന്റെ  റബ്ബേ എന്ന   ഉമ്മയുടെ വിളി കേട്ടാണ് മൊയ്തുട്ടിയുടെ  വാപ്പ ഓടി വന്നത്.... 

മൊയ്തുട്ടി മണി കുട്ടനോടപ്പം അവന്റെ അമ്മയുടെ അകിടിൽ നിന്നും പാൽ കുടിക്കുന്നു!

മൊയ്തുട്ടിക്ക് കുടിക്കാൻ വേണ്ടി മണി കുട്ടൻ സൗകര്യം ചെയ്തു കൊടുക്കുന്നു!


"ഹ....ഹ ഇപ്പഴാ ഓൻ ശരിക്കും ഓന്റെ അനിയനായത്..... ഹ ....ഹ" അയാൾ വീണ്ടും ചിരിച്ചു 

പകച്ച് നിൽക്കുന്ന  ഉമ്മയോട്  അയാൾ വിശദികരിച്ചു...... മുല കുടി ബന്ധം.....

മുലകുടി ബന്ധവും ഇസ്ലാമിൽ രക്തബന്ധം പോലയെത്രേ!


ഇതിനിടയിൽ മണികുട്ടൻ തടിച്ച് കൊഴുത്തു മീശയും താടിയും വന്നു!  ഭക്ഷണകാര്യത്തിൽ വെജിറ്റേറിയൻ എന്ന പേര് കളഞ്ഞ് കുളിച്ചു ഇറച്ചിയും മീനും മൂപ്പർ തട്ടും  ഈ തീറ്റയും പടിപ്പിച്ചത് മൊയ്തുട്ടി തന്നെ!

ആര് കണ്ടാലും  നോക്കി നിൽക്കുന്ന ഗജപോക്കിരിയായ മുട്ടൻ!


മണി കുട്ടനു കയറില്ല, ഒരു വട്ട കയറും മണിയും മാത്രം! കയറ് ഇട്ട് കെട്ടാൻ മൊയ്തുട്ടിയും സമ്മതിക്കില്ല! രണ്ടാളും ഒരിമിച്ച് തന്നെ നടപ്പ്!


ഇതിനിടയിൽ  മൊയ്തുട്ടിയുടെ ബോർഡിഗാർഡ് റോളും മണി കുട്ടൻ  ഏറ്റ് എടുത്തിരുന്നു ! കുത്തിവെക്കാൻ വന്ന നേഴ്സിനാണ്  ആദ്യ ഇടികിട്ടിയത് മൊയ്തുട്ടിയുടെ കരച്ചിലിനു ഒപ്പം നേഴ്സിന്റെ അലർച്ചയും ഉയർന്നു കേട്ടു!


രണ്ടാമത്തേ ഇടിയാവട്ടെ മൊയ്തുട്ടിയേ സുന്നത്ത് കഴിക്കാൻ വന്ന മൊല്ലാക്കാക്കും! 


ഇടികൊണ്ട് തെങ്ങിൻ തടത്തിൽ വീണ്  കിടക്കുന്ന മൊല്ലാക്ക ചോദിച്ചു?


"ഇത് വല്ല നേർച്ചക്കും ഉള്ളതാണോ? എന്തൊരു  ഊക്ക് !"


ഒരു മട്ടൻ ബിരിയാണിയുടെ മണം മൊല്ലാക്കയുടെ മൂക്കിലേക്ക് ഇരച്ച് കയറി അയാൾ മണി കുട്ടനേ നോക്കി നൊട്ടി നുണഞു!


"ഇല്ല മൊയ്ലാരെ ഓൻ മൊയ്തുട്ടിയുടെ  ഇക്കാകയാണ്!"


ഇതിനിടയിൽ അത് സംഭവിച്ചു മൊയ്തുട്ടിക്ക് കലശലായ പനി! മേൽ തീ പൊള്ളുന്ന ചൂട് കൈ കാലുകളിൽ കടുത്ത വേദന....


പോളിയോ ഡോക്ടർ വിധിയെഴുതി!


 ദീർഘകാലത്തേ ചികിത്സ വേണം റെസ്റ്റ് വേണം 

ഈ ആടിനെ രോഗിയുടെ റൂമിൽ നിന്നു മാറ്റു ഡോക്ടറുടെ കർകശ ശബ്ദം


ആദ്യമായി മണി കുട്ടിയുടെ കഴുത്തിൽ കുരുക്കു വീണു! മണി കുട്ടി കുതിച്ച് ചാടനും, ഓടാനും ശ്രമിച്ചു..... മൊയ്തുട്ടിയുടെ കണ്ണിൽ നിന്നും നിസഹായകനായ അനിയന്റെ കണ്ണീർ അടർന്നു വീണു......


ഉഴിച്ചിലുകൾ, പിഴിച്ചിലുകൾ കുഴമ്പ് കഷായം മൊയ്തുട്ടിയുടെ കൈകാലുകൾ വെട്ടിയിട്ട വാഴ തട പോലേ പായയിൽ കിടന്നു!


മന്ത്രങ്ങൾ, മാരണങ്ങൾ ഫലം നാസ്തി!


മൊയ്ലാർ ആണ് ആ ചോദ്യം ആദ്യം ചോദിച്ചത്!


" മൊയ്തുട്ടിക്ക്  വേണ്ടി നിങ്ങൾ ഹക്കീക്കത്ത് നടത്തിയിട്ടുണ്ടോ? (ബലി)


ഉമ്മ  കരഞ്ഞ് കണീർ ഒലിപ്പിച്ച് കൊണ്ടാണ് പറഞത് 


" ഹില്ല"


" ഉസ്താദേ അത് നിർബന്ധമല്ലല്ലൊ?


" നിർബന്ധമല്ല പക്ഷേങ്കിൽ മക്കൾക്ക് കൈ കാലും ശരിക്ക് വേണമെങ്കിൽ  ഇതൊക്കെ ചെയ്‌തേ പറ്റു! 

മുസ്ലിയാർ തന്റെ വടിയും കുത്തിപിടിച്ച് എഴുനേറ്റ് നടന്നു.....


പിറ്റേ ദിവസം  മൊയ്തുട്ടിയുടെ ഭക്ഷണതോടപ്പം ഒരാടിന്റെ ചങ്കും കരളും ഉണ്ടായിരുന്നു!


" മണി കുട്ടനു കൊടുത്തോ ഉമ്മ ?

" ഉം"

അവർ  എവിടെയോ നോക്കി  അലസമായി മൂളി.....


ബലഹീനമായ  കൈകൊണ്ട് മൊയ്തുട്ടി ആ കരൾ  

പിച്ചി ചിന്തി പങ്ക് വെച്ചു


'ഉമ്മിച്ചി ഈ  ചങ്കും കരളും മിടിക്കുന്നു"


ഇല്ല മോനേ ഇത് നിൻ്റെ തോന്നലാണ്!


"ഇത് മണി കുട്ടനു കൊടുത്തേക്കു "....... അവൻ പിറുപിറുത്തു ......


ഉമ്മയുടെ തേങ്ങൽ മൊയ്തുട്ടി കേട്ടു..........


എവിടെയോ കാലൻ കോഴിയുടെ   കൂവൽ! 

കാലൻ കോഴികൾ അതിനു ചങ്കും കരളും ഇല്ലയെത്രെ അത് കൊണ്ടാണ് അസാധരണമായി അത് കൂവുന്നത്! ദുർ ലക്ഷത്തിന്റെ കുവൽ .... നാശത്തിന്റെ തേങ്ങൽ.........

09/03/2021

തക്കാളി പെട്ടിയുടെ പൂട്ട്!

.

തക്കാളിപെട്ടിയുടെ പൂട്ട്!


കോടതി നടപടികൾ തുടങ്ങാറായിരിക്കുന്നു! സന്ദർശക ഗാലറിയിലും പുറത്തും ആളുകൾ കടന്നൽ കൂടുപോലേ അള്ളിപിടിച്ചിരിക്കുന്നു!


 തൻ്റെ കേസ് മുന്നാമത്തേതാണന്ന് വക്കീൽ പറഞത് ഓർമ്മ വന്നു! 


പല വക്കീലമാരും കുട്ടികൾ ബെഞ്ചിനു വേണ്ടി ഓടുന്നത് പോലേ ,ഓടി വന്ന് സീറ്റിൽ ഇരിക്കുന്നു! ചിലർ വരുന്നത് കടവാവലുകൾ പറന്ന് ഇറങ്ങുന്നത് പോലേയാണ്! കറുത്ത ഗൗൺ ഒരു പായൽ കപ്പലിൻ്റെ തുണിപോലേ പറന്ന് കളിക്കുന്നു!


കോടതിയും പരിസരവും ജനസഞ്ചയം! സിനിമാനടൻ ദിനേഷ് കുമാറിൻ്റെ കേസ് ഇന്നാണത്രെ! തൻ്റെ സഹപ്രവർത്തക ഭാനുവിൻ്റെ മാനം ക്യാമറ കണ്ണ് കൊണ്ട് ഒപ്പിയെടുക്കുന്നത് ഒരു കുറ്റമായി അദ്ദേഹത്തിനു തോന്നിയില്ലത്രെ!

നിഴലിൻ്റെയും , ഇരുട്ടിൻ്റെയും മറവിൽ ഗോഷ്ടികൾ കാണിച്ച് ആർത്ത് ചിരിപ്പിക്കുന്നവർക്ക് കോമ്പല്ലും, ദൃഷ്ടകളും ,ചെങ്കണ്ണും ഉണ്ടന്ന് അറിയാൻ ഒരു ഭാനുവും, ദിനേശും വേണ്ടി വന്നു എന്ന് മാത്രം!


നിഴലും വെളിച്ചത്തിനും ഇടക്ക് മാത്രം ജീവിതമുള്ളു എന്ന് കരുതുന്ന ആരാധകർ ചേരിതിരിഞിരിക്കുന്നു! 


ജഗതിയുടെ ആരാധകർ, തിലകൻ്റെ ആരാധകർ, കമലഹാസസൻ്റ് ആരാധകർ ....... അങ്ങനെ ആരാധകവൃന്തത്തേ കൊണ്ട് കോടതിയും പരിസരവും വലയം ചെയ്യപ്പെട്ടിരിക്കുന്നു!


അല്ലങ്കിൽ ഇവരും തന്നെ പോലേ സ്ത്രീ പീഡകർ അല്ലെ ! അയാൾ ശബ്ദമില്ലാതെ ചിരിച്ചു....... മാലോകർക്ക് മനസിലാവാത്ത സ്ത്രി പീഢനം!


 പെട്ടന്ന് കോടതി സിച്ച് ഇട്ട പോലേ നിശബ്ദമായി! പഴയ ഘടികാരത്തിൻ്റെ പെൻ്റ്ലൂം ശബ്ദം മാത്രം! ന്യായാധിപൻ സീറ്റിൽ ഹാജരായി!  തൻ്റെ മരചുറ്റികയെടുത്തുമുട്ടി! ചുമരിൽ ഇരിക്കുന്ന ഗാന്ധിജി കണ്ണ് കെട്ടിയ നീതി ദേവതയെ നോക്കി ചിരിച്ചു! കണ്ണ് കെട്ടിയത് കൊണ്ടാകാം നീതി ദേവത ചിരി കണ്ടില്ലന്ന് തോന്നുന്നു! 


റസിയയുടെ വക്കീൽ വാദം തുടങ്ങിയിരിക്കുന്നു! ഗാർഹികപീഡനം, മർദ്ദനം, മുത്ത്വലാഖ് !'


റസിയയുടെ  വക്കീലിൻ്റെ വാദം നീണ്ടു പോകുന്നതിനു അനുസരിച്ച് ന്യായാധിപൻ കുത്തി കുറിച്ചു കൊണ്ടിരുന്നു!


"മിസ്റ്റർ അയ്യൂബ് ,താങ്കൾ ടെലിഫോൺവഴി മുത്ത്വലാഖ് ചൊല്ലിയോ "?


സന്ദർശക ഗാലറിയിൽ നിന്ന് അലകടൽ പോലേ ചിരിയുർന്നു! ഇരുളിനും ,നിഴലിലിലും ജീവിതം തളച്ചിട്ട ആരാധകർക്ക് ചിരി അടക്കാൻ കഴിഞില്ല!

ജീവിതം സിനിമ്മാ തിയ്യറ്റർ ആണന്ന് കരുതുന്നവർ! അതിൽ കമലഹാസൻ്റെ ആരാധകർ ഉണ്ട്, ജഗതിയുടെ, തിലകൻ്റെ, ...etc അവർ കൂട്ടമായി ചിരിച്ചു മറിഞ്ഞു! കോടതി ഒരു തിയ്യറ്ററായിക്കുന്നു!


കല്യാണം കഴിക്കുമ്പോൾ ഡിഗ്രിയുള്ള പെണ്ണിനെ വേണമെന്നത് തൻ്റെ ആവശ്യമായിരുന്നു! കൂട്ടാനും കിഴിക്കാനും അറിയാത്തത് കൊണ്ട് ക്ലാസ്സിൽ പിൻ ബെഞ്ചിലായി പോയതിൻ്റെ ആധി തന്നെ എപ്പോഴും പിന്തുടർന്നിരുന്നു!


പത്താം ക്ലാസ്സ്കാരന് ഡിഗ്രിയുള്ള പെണ്ണിനെ വേണമെത്രെ! പലരും പരിഹസിച്ചു!


റസിയയുടെ  ആലോചന ഉറക്കാൻ കാരണം അവളുടെ  മാസ്റ്റർ ഡിഗ്രിയായിരുന്നു!


"തക്കാളി പെട്ടിക്ക് ഗോദറേജിൻ്റെ പുട്ടോ?"


കൂട്ടുകാരൻ്റെ നിർദോഷമായ കമൻ്റ്  ചാട്ടുളി പോലേയാണ്  മനസിൽ പതിഞത്!


അവളുടെയും തൻ്റെയും കാഴ്ച്ചപാടുകൾ എന്നാണ് ഏറ്റ് മുട്ടാൻ തുടങ്ങിയത് എന്ന് കൃത്യമായി ഓർമ്മയില്ല!


താൻ ഗൾഫിൽ' വെറും ഒരു ഡ്രൈവർ ആണന്ന് അറിഞപ്പോൾ ആണ് ആദ്യം അവൾ ഞെട്ടിയതെന്ന് തോന്നുന്നു!


ബ്രോക്കർ പറഞ്ഞത്  പി ആർ ഒ ആണന്നത്രെ!


പബ്ലിക്ക് റോഡ് ഓഫീസർ എന്ന അവളുടെ തമാശ തന്നെ മുറിപ്പെടുത്തുന്നത് കാണാതിരിക്കാൻ താൻ പരമാവധി ശ്രമിച്ചു! എന്നിട്ടും ചിലപ്പോൾ........


ജോലിക്ക് പോകണമെന്ന അവളുടെ ആവശ്യം, തൻ്റെ ഓർത്തഡക്സ് മനസ് അനുവധിച്ചില്ല എന്നത് ശരിയാണ്!


റൂമിലുള്ള സഹമുറിയന്മാർപറഞ ഇക്കിളി കഥകളിലേ' നായിക ജോലി പോകുന്ന പ്രവാസി ഭാര്യയായിരുന്നു!


റസിയയുടെ വാദങ്ങളെ തോൽപ്പിക്കാൻ തൻ്റെ അവനാഴിയിൽ  ആയുധങ്ങൾ ഇല്ലായിരുന്നു!


പ്രവാചക ഭാര്യ കച്ചവടകാരിയായിരുന്നു എന്ന അവൾ ഓർമ്മിപ്പിച്ചു!

സുൽത്താന റസിയ മുസ്ലിം പെണ്ണാണന്ന് അവൾ സ്ഥാപിച്ചു.....

അറക്കൽ ബീവി മലയാളി കൂടിയായിരുന്നു വെന്നും ആദ്യ  വനിത ജസ്റ്റിസ് ഫാത്തിമ ബീവി മലയാളിയായിരുന്നു എന്ന് കൂടി അവൾ അടിവരയിട്ടു!


തൻ്റെ പത്താം ക്ലാസ്സിൻ്റെ പോരായ്മ താൻ തിരിച്ച് അറിയുകയായിരുന്നു!.


റസിയയിലും താൻ  ഒരു സുൽത്താനയെ കാണാൻ  ശ്രമിച്ചു! പക്ഷേ......


ആയിടക്കാണ് അവളുടെ ഫേസ് ബുക്ക് അകൗണ്ട് ശ്രദ്ധയിൽ പെട്ടത്!


വിവിധ തരത്തിലുള്ള ഡ്രസ്സ് ധരിച്ച് ഫേസ് ബുക്കിൽ അവൾ പോസ്റ്റ് ചെയ്തിരിക്കുന്നു! അറിയുന്നതും അറിയാത്തതുമായ നിരവധി ആൺ പെൺ സുഹൃത്തുകൾ!


ഒരു വക്കീലിനെ പോലേ അവളുടെ നിലപാടിൽ ഉറച്ച് നിന്നു! മുൻകൈയും മുഖവും ഒഴികേയുള്ള ഭാഗം താൻ മറച്ചിട്ടുണ്ടെന്നും വിശ്വാസപരമായി തൻ്റെ വേഷം ശരിയാണന്നും അവൾ സ്ഥാപിച്ചു!


പിന്നീട് എപ്പോഴോ അവളുടെ ഫേസ് ബുക്ക് അകൗണ്ട് അപ്രത്യക്ഷമായി!

താൻ ജീവിതത്തിൽ ആദ്യമായി റസിയയേ അനുസരിപ്പിച്ചിരിക്കുന്നു!

അവൾ സുൽത്താനയാണങ്കിൽ താൻ ഷാജഹാൻ തന്നെ! ചക്രവർത്തി ഷാജഹാൻ!


സഹമുറിയൻ വിനോദ് ഒരു പൊട്ടി ചിരിയോടെ അയാളുടെ ലാപ്ട്ടോപ്പ്  തുറന്ന് വെച്ചു! വിനോദിൻ്റെ സ്ക്രീനിൽ റസിയയുടെ പ്രൊഫൈൽ പേജ് !


"തന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നുവെത്രെ "


വിനോദിന് കാണാവുന്ന അവളുടെ ഫോട്ടോ തനിക്ക് കാണാൻ അനുവാദമില്ലത്രെ!


തലച്ചോർ ഒരു കടന്നൽ കൂടു പോലേയായി! തലങ്ങും വിലങ്ങും കടന്നലുകൾ പാറി പറന്നു! കർണ്ണപുടങ്ങളിൽ ഭീകരമായ കടന്നലുകളുടെ മൂളൽ! 


വീട്ടിലോട്ട് വിളിക്കൽ ഒരു കടത്ത് പോലേയായി!  ആയിടക്കാണ് മദ്യം കൂട്ടുകാരനായത്!


റസിയ പ്രസവിച്ചു, ലീവ് ഉണ്ടായിട്ടും പോയില്ല, മൊബൈലിൽ കുഞ്ഞിൻ്റെ വിവിധതരം ഫോട്ടോകൾ വന്ന് നിറഞ്ഞു! പലതും തുറന്ന് നോക്കിയില്ല!


ടെലിഫോൺ സംഭാഷണം പൂരപട്ടായി പരിണമിച്ചു!


 മദ്യലഹരിയാണ് ആ കടുത്ത പ്രഖ്യാപനത്തിനു വരുതിയത്!


കൈവിട്ട വാക്കും, തൊടുത്ത അസ്ത്രവും തിരിച്ച് എടുക്കാൻ കഴിയില്ല!


ദൈവിക സിംഹാസനം വിറകൊള്ളുമെന്ന് പറഞ ത്വലാഖ് സംഭവിച്ചിരിക്കുന്നു! അതും മുത്ത്വലാഖ് !


റസിയ അന്യസ്ത്രീയായിരിക്കുന്നു!


തികഞ മത വിശ്വാസികളായ റസിയയുടെ കുടുംബം നിയമപരമായ തല്വാഖ് ആവശ്യപ്പെട്ട് കൊണ്ട് കോടതിയിൽ ഹർജി ഫയൽ ചെയ്തു!


കുടുംബ ചർച്ചകൾ വിജയിച്ചില്ല! ഒരേ സമയം  ചൊല്ല പെടുന്ന മൂന്ന് മൊഴികൾക്ക് പ്രവാചകചര്യപ്രകാരം സാധുതയില്ലന്ന വാദം കോടതിയിൽ പോലും തള്ളപ്പെട്ടു!


ജഡ്ജി ചിരിച്ച് കൊണ്ട്  തൻ്റെ വക്കീലിനെ ഓർമ്മിപ്പിച്ചു!

" ഇത് ശരീയത്ത്  കോടതിയല്ല, ഇന്ത്യൻ പീനൽ കോഡ് പ്രകാരം പ്രവർത്തിക്കുന്ന കോടതിയാണ് "


"ഈ കേസ് വിധി പറയാൻ അടുത്ത മാസം മൂന്നിലേക്ക് മാറ്റിയിരിക്കുന്നു"


ഇന്നാണ്  ആ വിധി!  കോടതിയുടെ ഒരു കോണിൽ ചരട് പൊട്ടിയ പട്ടം പോലേ തൻ്റെ  കുഞ്ഞിനേയും 'അടക്കിപിടിച്ച് റസിയ! അവൾ തന്നെ ഇടം കണ്ണ് ഇട്ട് നോക്കുന്നുണ്ടോ? അവളുടെ കണ്ണ്നീർ ഗോളാകൃതി പൂണ്ട് പാറ കല്ല് പോലേ തൻ്റെ നേരേ ഉരുണ്ട് ഉരുണ്ട് വരുന്നുണ്ടോ? ദൈവിക സിംഹാസനത്തേ വിറപ്പിക്കാൻ ശേഷിയുള്ള  കണ്ണുനീർ കല്ലുകൾ !


കോടതി ശബ്ദമുഖരിതമായിരിക്കുന്നു '!

സിനിമകാർക്ക് നിയന്ത്രണം നഷ്ടമായിരിക്കുന്നു! സന്ദർശക ഗ്യാലറി ഒരു തിയ്യേറ്റർ പോലേയായിരിക്കുന്നു!


"സൈലൻ്റ് " 

ന്യായധിപൻ്റെ ശബ്ദമുയർന്നു!

ഗ്യാലറി പെയ്ത് ഒഴിഞ് മഴ പോലേ നിശബ്ദമായി!


ന്യായധിപൻ ചെയറിൽ ഉപവിഷ്ടനായി!

തൻ്റെ കട്ടി പ്രൈമുള്ള കണ്ണട വെച്ച്  പ്രതിയേ നോക്കി!


" ഇന്ത്യൻ മുത്വലാഖ് നിയമം 3,5,6 ക്ലോസ് പ്രകാരം പ്രതി അയ്യുബ് മുത്വലാഖ്  ചെയ്തതായി കോടതിക്ക് ബോധ്യപെട്ടിരിക്കുന്നു! ഇസ്ലാമിക വ്യക്തിനിയമപ്രകാരം കക്ഷി റസിയാ ബീഗത്തിനു ,ജീവനാംശത്തിനു അർഹതയുണ്ടന്നും ,ജീവനാംശ തുകയായ 30 ലക്ഷം രൂപ പലിശ സഹിതം പ്രതി കൊടുക്കുകയോ, പ്രതിയുടെ സ്ഥാപക ജംഗമ വസ്തുവിൽ നിന്ന് ഈടാക്കാവുന്നത് ആണന്നും ഈ കോടതി ഉത്തരവിടുന്നു! മേൽ കൃത്യത്തിനു പ്രതിയേ മൂന്ന് വർഷം സാധരണ തടവിനു ശിക്ഷിക്കുകയും ചെയ്തിരിക്കുന്നു"!


തികഞ നിസംഗതയോടെ പോലീസ്കാർ കൊപ്പം കോടതിയിറങ്ങമ്പോൾ അയാൾക്ക് ചുറ്റും  സിനിമക്കാരുടെ ആർപ്പ് വിളികൾ മുഴങ്ങി!  അവർ ആഘോഷ തിമിർപ്പിലാണ്! പൊട്ടിച്ച ബീറിൻ്റെ കുപ്പിയിൽ നിന്നും മെത്താ പൂ പോലേ ബീറിൻ്റെ പത അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങുന്നു! അവരുടെ  തുള്ളി ചാട്ടത്തിനു ഇടയിൽ

മുഖത്തും മേലും വീഴുന്ന പത കൈ കൊണ്ടും ചുണ്ടു കൊണ്ടും പിടിക്കാൻ ചിലർ ശ്രമം നടത്തുന്നു!


അയാൾ ലേശം കൗതകത്തോടെ ചോദിച്ചു?


"എന്തിനാണ് ഇത്ര ആഘോഷം "


കൂടെ നടക്കുന്ന പോലീസ്കാരൻ ലേശം ചിരിയോടെ പറഞു!


"ദിനേശ്കുമാറിൻ്റെയും  ഭാനുവിൻ്റെയും  കേസ് വെറുതെ വിട്ടിരിക്കുന്നു!"


"കൂട്ടി ചേർക്കാനും ,കുറക്കാനും കഴിയുന്ന നിഴലും വെളിച്ചവും മാത്രമായ വീഡിയോ വസ്തുതകൾക്ക് തെളിവല്ലന്ന് കോടതി വിലയിരുത്തി!"


" സർ വൈവാഹിക ജീവിതം എന്നത് കൂട്ടി ചേർക്കാനും, കുറക്കാനും കഴിയാത്ത നിഴലും വെളിച്ചവുമാണോ?"


" പോടെ പോടെ നിൻ്റെ തത്വശാസ്ത്രമൊന്നും എനിക്ക് തിരിയില്ല, ഞാൻ വെറും പത്താം ക്ലാസ്സ്  ആണടോ "


പോലീസ്കാരൻ ഒച്ച വെച്ചു!


അയ്യുബ് പൊട്ടി ചിരിച്ചു...... ഹ.... ഹ... ഹ


പിന്നെയത് നേർത്ത തേങ്ങലായി മാറി.........

 


16/02/2021

കൊറോണ വിഹ്വലതകളിലൂടെ......

 കൊറോണ വിഹ്വലതകളിലൂടെ......


ഒരു വ്യാഴച്ച ഉച്ചയോടെയാണ് വയറ് വേദനയുടെ രൂപത്തിൽ കൊറോണ എന്നെ തേടി വന്നത്, രണ്ട് ദിവസത്തിനു ശേഷം കൂടിയത് കൊണ്ട് ഡോക്ടറെ കണ്ടു..... എൻ്റെ ഇൻഫോർമേഷൻ്റെ പരിമിതികൊണ്ടായിരിക്കണം ഡോക്ടർക്ക് മനസിലായില്ലന്ന് തോന്നുന്നു ..... 


നാല് ദിവസത്തിനു ശേഷമാണ് കോവി ഡാണന്ന് തിരിച്ചറിഞ്ഞത്..... റൂം മേറ്റ്  സാരമില്ലന്ന്  പറയാൻ ശ്രമിച്ചു.... ഞാനും അങ്ങനെ വിശ്വസിച്ചു!' കോറോണ വ്യാജനാണന്ന വാട്ട്സ്  ആപ് സന്ദേശം ശരിയാണന്ന്  ഞാനും പറയാൻ തുടങ്ങി......


 അടുത്ത ദിവസം ഹെൽത്ത് ഡിപാർട്ട് മെൻ്റ് വീട്ടിലോട്ട് വണ്ടി അയച്ചു..... ഞാൻ വർസാനിലേ കോവിഡ് സെൻ്ററിൽ  അഡ്മിറ്റായി....


എന്നെ  ഞെട്ടിച്ച് കൊണ്ട് എൻ്റെ സഹമുറിയൻ്റെ ശ്വാസം തടസം  തീവ്രമായി.... ഓകസിജൻ സിലിണ്ടറുമായി യന്ത്രമനുഷ്യരെ പോലേയുള്ള നേഴ്സ്മാർ റൂമീൽ ഓടിനടന്നു...... അയാൾ ഇടക്ക് ചോര ചർദ്ദിച്ചു...... സൗമ്യമോളേ യെന്ന് വിളിച്ചു..... അയാൾ വിതുമ്പി..... ഒരു പക്ഷേ അയാളുടെ മകൾ ആയിരിക്കാം അല്ലങ്കിൽ ഭാര്യ.....

രാത്രിയുടെ നിശബ്ദയിൽ ശബ്ദമില്ലാതെ ആമ്പുലൻസ് വന്ന് നിക്കുന്നത് കണ്ടു.....


ഒരു ദിവസം അയാളെ കാണാതെയായി.... അയാളുടെ  സ്ഥിതി എന്തായന്ന് അറിയാൻ ഞാൻ ആഗ്രഹിച്ചു...... എന്നാൽ നേർസ്‌  വളരെ നിസാരമായി പരിഗണിച്ചു.....


"ഓ എന്തോരം ആള് വരുന്നു..... എന്തോരം ആള് പോകുന്നു...... "


പ്രതിക്ഷേധിക്കാൻ ഇടമില്ലാത്തത് കൊണ്ട്:- ഞാൻ സ്വയം ഞെരിഞ് അമർന്നു......


രണ്ട് ദിവസം കഴിഞ് കാണണം, എൻ്റെ നാക്ക് കേവലം ഒരു മാംസ കഷണമായി പോലേ മാറ്റപെട്ടു.....


 ഒന്നിനും രുചിയില്ല!

ശക്തമായ വയറിളക്കവും പനിയും ശ്വാസതടസവും പുറകേയെത്തി.....

വർസാനിലേ മരുഭൂമിയിലേക്ക് ഞാൻ തുറിച്ച് നോക്കി......


ആരോരും ഇല്ലാതെ കബന്ധങ്ങൾ വലിച്ച് കൊണ്ട് പോകുന്ന യന്ത്രമനുഷ്യരേ പോലേയുള്ള ആരോഗ്യ പ്രവർകർ എൻ്റെ കിനാകളിൽ ഇടം പിടിച്ചു......


പാണ്ടൻ നായക്ക് പണ്ടത്തേ പോലേ ശൗരി മില്ലന്ന് എഴുതിയ  കുഞ്ചൻ നമ്പ്യാർ പേ വിഷയേറ്റാണ് മരിച്ചതെന്ന  കഥ എന്നെ ഭയപ്പെടുത്തി!


ആവർത്തനങ്ങൾ  എന്ന എൻ്റെ ഒരു കഥയുണ്ട് ,കോവിഡ് പിടിച്ച് അനാഥനായി മരുഭൂമിയിൽ കബറടക്കം  ചെയ്യപ്പെടുമെന്ന പ്രവാസിയുടെ കഥ!


ആരോടും പറഞ്ഞിട്ട് കാര്യമില്ല കോവിഡ് രോഗിയുടെ അടുത്ത് വരാൻ ' ആർക്കും കഴിയില്ല! ആരോടെങ്കിലും പറഞ്ഞേ തീരു ആരോട്?


ഉമ്മയോട് പറയാൻ കഴിയില്ല!


ഭാര്യയോടും ഏതാണ്ട് അങ്ങനെ തന്നെ......


അനിയനോട് വാർത്ത പറഞപ്പോൾ നെടുവീർപ്പ് ഉയർന്നത് ഞാൻ അറിഞ്ഞു......


" സാരമില്ല......."


 ഈ വാക്ക്  എന്നെ വീണ്ടും ഭയപെടുത്തി കൊണ്ടിരുന്നു!


ഒരോ മനുഷ്യൻ്റെയും ജീവിതത്തിൽ ഒരു സഹായിയേ ദൈവം വെച്ചിട്ടുണ്ട്! എൻ്റെ എഴുത്ത് മുതൽ ഗൾഫ് ജീവിതം വരെ ഒരാളുമായി  ബന്ധമുണ്ട്, എൻ്റെ ഹീറോയും ഞങ്ങളുടെ ഷെൽട്ടറും ആയ  എൻ്റെ അമ്മാവൻ.........

ഞാൻ ആദ്യം വായിച്ച പുസ്തകം മാമ പോലീസ്  ട്രെയ്നിംഗ് കാലത്ത് കൊണ്ട് വന്ന ഈസോപ്പ് കഥകൾ ആണ് ! കുട്ടികൾക്ക് വായിക്കാവുന്ന വിധത്തിൽ വലിയ  മനോഹര അക്ഷരത്തിൽ കറുത്ത ബൈൻ്റ് ചെയ്ത  വലിയ പുസ്തകം!


ആ പുസ്തകത്തിൽ നിന്നാണ്   ബാലരമയിലേക്കും...... പൂമ്പാറ്റയിലേക്കും വായന മാറിയത്, പിന്നീട് എം ട്ടി യിലേക്കും, ബഷീറിലേക്കും, പുനത്തിലേക്കും മുകന്ദനിലേക്കും etc.... പറിച്ചു നടുകയായിരുന്നു


 മുഹമ്മദിനോട് പറഞ്ഞോ? എന്ന് ചോദിക്കുന്ന വാപ്പയും, അവനോട് ഒന്ന് പറയാമിയിരുന്നല്ലെ എന്ന് ചോദിക്കുന്ന ഉമ്മയും ! ഞങ്ങളുടെ എല്ലാം ഷെൽട്ടർ ആണ് മാമ..... എല്ലാ വിഷയങ്ങൾക്കും പരിഹാരമുള്ള  മാമ! ജീവിതത്തിലേ ചെറിയ പ്രശ്നമുതൽ വലിയ പ്രശ്നം വരെ മാമ പരിഹരിക്കും എന്നത് ഒരു വിശ്വാസമല്ല ഇന്ന് വരെ തെറ്റാത്ത ഉറപ്പാണ്!'


ജീവിതത്തിൽ ആദ്യമായി മാമ ഇടപെടുത്തേണ്ട എന്ന് കരുതിയ ഒരു പ്രതിസന്ധി കോവിഡ്! എന്ന വൈറൽ ഫീവർ!


എൻ്റെ ശ്വാസം മുട്ടലും പേ കിനാകളും കൂടി വന്നു! ഒരു കിനാവിനേ കുറിച്ച് പറയാം.....


എന്നെ കുട്ടിയായിരിക്കുമ്പോൾ മാമ തോളിൽ വെച്ച് നെൽവയലിൻ നടുവിലൂടെ കോച്ചാലി പാലം വഴി മാമയുടെ  വീട്ടിലേക്ക് കൊണ്ടു പോകുമായിരിന്നു...... ഒരു കുട്ടി എന്ന നിലയിൽ ആ യാത്ര ഞാൻ ആസ്വദിചിരിക്കണം! അത് കൊണ്ട് ആ യിരിക്കണം മസ്തിഷ്ക്കത്തിൽ ആ ഓർമകൾ അള്ളി പിടിച്ചിരിക്കുന്നത് പാടത്ത് കൂടി ചിരിച്ച് യാത്ര ചെയ്യുന്ന  ആ കുട്ടി കിനാവിൽ ഇടം പിടിച്ചത്!..... പെട്ടന്ന് ഞാൻ  ഞെട്ടിയുണർന്നു! ഞാൻ വിയർത്തു ഒലിച്ചു! എൻ്റെ സ്വപ്നത്തിൽ ഒരു ട്ടിസ്റ്റ് സംഭവിച്ചിരിക്കുന്നു...... തോളിൽ സഞ്ചരിക്കുന്ന കുട്ടിക്ക് ജീവനില്ല! വെള്ള തുണിയിൽ പൊതിഞ്ഞ ഒരു കബന്ധം മാത്രം.......


രാത്രിയുടെ ഏതോ യാമങ്ങളിൽ എൻ്റെ കിനാകൾ മാറിമറിഞ്ഞു! തിളങ്ങുന്ന കണ്ണുകളും ഉയർന്ന നാസികയും, ഭംഗിയുള്ള ബുൾഗാനും ,അതിലും മനോഹരമായ കഷണ്ടിയുള്ള തൈസീർ സാഹിബ് ! 


ഞാൻ അടുത്ത ചേർന്ന ഓൺലൈൻ ഖുർ ആൻ ക്ലാസ്സിലെ അധ്യാപകൻ! 


എല്ലാം പടച്ചവൻ്റെ അനുഗ്രഹമാണന്ന ഖുർ ആൻ്റ് സന്ദേശം  അദ്ദേഹത്തിൻ്റെ ഗംഭീര ശബ്ദത്തിൽ എൻ്റെ മസ്തിഷ്കത്തിൽ ഓളങ്ങൾ സൃഷ്ടിച്ചു! 


രോഗിയുടെ വേദന പോലും അവൻ്റെ പാപമോചനത്തിനു കാരണമാകുമെത്രെ!

ഒരു മനുഷ്യനും അവന് താങ്ങാൻ വയ്യാത്ത പരീക്ഷണങ്ങൾ ഏർപ്പെടുത്തില്ലത്രെ!

സൂറത്ത് റഹ്മാൻ അദ്ദേഹം പഠിപ്പിക്കുമ്പോൾ റബ്ബ് മനുഷ്യർക്ക് ചെയ്ത  അനുഗ്രഹങ്ങൾ വിവരിക്കുന്നത് എൻ്റെ മനസിലൂടെ  ഒരു ചെറു കാറ്റ്  പോലേ കടന്ന് പോയി!


 ഞാൻ സ്വയം ചോദിക്കാൻ തുടങ്ങി!


രോഗം വന്നപ്പോൾ  ചികിത്സ കിട്ടിയില്ലേ?


താമസിക്കാൻ ഇടം കിട്ടിയില്ലേ?


ഏറ്റവും നല്ല ഭക്ഷണം കിട്ടിയില്ലേ?


എൻ്റെ ടെൻഷൻ എവിടെയോ പോയി മറഞ്ഞൂ......

ഞാൻ ഒരു സംരക്ഷൻ്റെ കീഴിൽ ആണന്ന് ഉറപ്പ് വന്നു!


എൻ്റെ പ്രയാസങ്ങളിൽ മാമ വഴി സഹായിച്ച റബ്ബ് ഇവിടെയും എന്നെ സഹായിക്കും എന്ന് ഉറപ്പായി.......


സമയം പ്രഭാതത്തോട് അടുക്കുന്നു.....

ഞാൻ വുളുവിടുത്ത് നമസ്കരിക്കാൻ കയറി......


പെട്ടന്ന് എൻ്റെ നാക്കിലൂടെ മിന്നൽ പോലേ പുളിരസം കടന്ന് പോയി.....

എൻ്റെ പ്രിയ സുഹൃത്ത് ഷാജിബായ് കൊടുത്ത അയച്ച ഓറഞ്ച് ഒന്നു ഞാൻ എടുത്ത് രുചിച്ച് നോക്കി!


അൽഹംദുലില്ലാഹ്! 


പടച്ചവൻ്റെ ഏറ്റവും വലിയ  അനുഗ്രഹങ്ങളിൽ ഒന്നായ രുചി എനിക്ക് തിരിച്ച് തന്നിരിക്കുന്നു!


 വാട്ട്സ് ആപ്പിൽ ഖുർ ആൻ പരീക്ഷയിൽ ഞാൻ രണ്ടാം സമ്മാനം നേടിയ  മൊമെൻ്റ് യുടെ പടം..... ഈ അവസ്ഥയിൽ നേരിട്ട് തരാൻ കഴിയില്ലന്ന ക്ഷമാപാണവും!


ഖുർ ആനിൽ 31 തവണ ആവർത്തിച്ച ആയത്ത് തഹ്സീർ സാഹിബിൻ്റെ മനോഹര ശബ്ദത്തിൽ മൊബൈലിൽ നിന്ന് ചെറു ഓളം പോലേ  അപ്പോൾ റൂമിൽ ഒഴുകി  നടന്നിരുന്നു


فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ


"അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക."


15/02/2021

താണ്ഡവ നൃത്തം!

 കഥാ മത്സരം 


താണ്ഡവ നൃത്തം


വർണ്ണ കടലാസ് കൊണ്ട് പൊതിഞ ആ ഗിഫ്റ്റ് പാക്ക് അയാൾ തുറിച്ച് നോക്കി! ഒന്നിലധികം തവണ സഞ്ചരിച്ചത് കൊണ്ടായിരിക്കണം പല സ്ഥലത്തും ഗിഫ്റ്റ് പാക്കിൻ്റെ വർണ്ണ കടലാസുകൾ എലി കടിച്ച് കീറിയ പോലേ അടർന്നു പോയിരിക്കുന്നു..... 


അഡ്രസിയില്ലാതെ തിരിച്ച് വന്ന പാർസൽ! 

ഞാൻ അഡ്രസിലേക്ക് തുറിച്ച് നോക്കി ,വൃത്തിയായി എഴുതിയിരിക്കുന്നു!


കൗസല്യ ആര്യൻ

20 സ്റ്റീറീറ്റ്,

ഹൗസ് നമ്പർ  25 ,ഗാന്ധി പുരം കോയമ്പത്തുർ !


 വിറക്കുന്ന കൈകൾ കൊണ്ട്  അയാൾ  ആ ഗിഫ്റ്റ് പാക്ക് പൊതിയുന്നതും, വിറച്ച് കൊണ്ട് അഡ്രസ് എഴുതുന്നതും ഓർമ്മയുണ്ട്!


ശ്വാസം കാരുണ്യം കാണിച്ച ഏതോ നിമിഷത്തിൽ ആര്യൻ്റെ അഭ്യാസം!


കോവിഡ് വാർഡിൽ വെച്ചാണ് ആര്യനേ കാണുന്നത്! 


ഒരു തമിഴ് ബ്രാമണൻ!


കൊറോണ വൈറസ് അയാളുടെ ശ്വാസകോശങ്ങളെ കാർന്ന് തിന്നുമ്പോഴും അയാൾ അയാളുടെ ജീവനു വേണ്ടി പൊരുതി, 


വീണ് കിട്ടിയ ഇടവേള കളിൽ അയാൾ കൗസല്യയേ കുറിച്ച് പറഞ്ഞു.....


കൗസല്യ ഓട്ടീസം ബാധിച്ച് ബുദ്ധിമാന്ദ്യം സംഭവിച്ച അയാളുടെ മുറപ്പെണ്ണ്!


ഒന്നിച്ച് കളിച്ച് വളർന്നവർ ,ചെറുപ്പത്തിലേ തൻ്റെ മുറപ്പെണ്ണ് എന്ന് കേട്ട് വളർന്നവർ!


ചേട്ടൻ എന്നെ കെട്ടിയില്ലങ്കിൽ മരിച്ച് കളയും എന്ന് കട്ടായം പറയുന്നത് കേട്ട് ആര്യൻ പൊട്ടിചിരിക്കും....


പലപ്പോഴും ആര്യന് കൗസല്യ ഒരു കൗതകമായിരുന്നു.....


പറഞ്ഞാൽ പറഞപോലേ ചെയ്യുന്ന ബുദ്ധിയില്ലാത്ത കൗസല്യ......


ചിലപ്പോൾ  കൗസല്യയുമായി! പിണക്കം നടിക്കും!


രണ്ട് ദിവസം കഴിയുമ്പോൾ  അവൾ പറയും......


" എന്നോട്  മിണ്ടിയില്ലേൽ വിരൽ മുറിച്ച് ഞാൻ മരിക്കും "


പ്രേമനൈര്യാശത്താൽ ഞെരുമ്പ് മുറിച്ച് മരിച്ച ദേവുവേടത്തിയിൽ നിന്നാണ് കൗസല്യ ആര്യനെ പേടിപ്പിക്കാൻ പഠിച്ചത്!


 ഒരിക്കൽ അവൾ അത് പ്രാവർത്തികമാക്കുകയും ചെയ്തു!


നേരത്തേ കണ്ടത് കൊണ്ട് അന്നു രക്ഷപെട്ടു!


ആര്യന് അന്നു മുതൽ വലിയ പേടിയാണ്.....


പേ കിനാകളിൽ  എപ്പോഴും

 ചോരയൊലിപ്പിച്ച് നിൽക്കുന്ന കൗസല്യയാണ്!


അതിനു ശേഷം അയാൾ ഒരിക്കലും കൗസല്യയോട് പിണങ്ങിയിട്ടില്ല!


 ഒരിക്കൽ അവളോട് വാലൻ്റൈസ് ഡേയേ കുറിച്ച് പറഞ്ഞു! കഥ കേൾക്കാൻ ഏറേ ഇഷ്ടമുള്ള ! അവൾ കണ്ണ് മിഴിച്ച് കേട്ടിരുന്നു!


 എനിക്ക്   വാലനെൻ്റെൻ സമ്മാനം വേണം അവൾ ചിണുങ്ങാൻ തുടങ്ങി!


ഫെബ്രുവരി 14 ആണ് ഇന്നല്ല

ആര്യൻ  ക്രുദ്ധനായി......


"വിരൽ മുറിച്ച് ഞാൻ മരിക്കും " കൗസല്യയുടെ പതിവ് ഭീഷണി!

അന്ന് മുതൽ എല്ലാ പതിനാലിനും അവൾക്ക് സമ്മാനം കിട്ടണം!


കലണ്ടറിൽ നോക്കി അവൾ പതിനാല് കാണാപാഠം പടിച്ചു.......

എല്ലാ മാസം പതിനാലിനും ആര്യൻ ഗിഫ്റ്റ് അയച്ചു കൊടുത്തു!

കൗസല്യയുടെ വിരലിൽ ആര്യൻ ചുംബിച്ചു കൊണ്ടിരുന്നു ..... ഈശ്വരാ കാത്ത് കൊള്ളണേ!


നേർസ്മാർകോവിഡ് റൂമിൽ ഓടി നടന്നു, കണ്ണും കയ്യും മാത്രം കാണുന്ന യന്ത്രമനുഷ്യനേ  പോലേ കോട്ടിട്ട് നേർസ്മാർ! 


ഓക്സ്ജിൻ സിലിണ്ടറുമായി അവർ ആര്യനു സമീപം പാഞ് അടുത്തു!


ആര്യൻ വില്ല്' പോലേ വളഞ്ഞു...... ശ്വാസം കിട്ടാതെ അയാൾ മൂക്രയിട്ടു......


"വെൻ്റിലേറ്ററിലേക്ക് മാറ്റണം"

ഡോക്ടർ  നിർദ്ദേശിച്ചു... 


 ആര്യൻ  കൈ കൊണ്ട്  ആംഗ്യം കാട്ടി..... എന്തോ പറയാൻ ശ്രമിച്ചു..... വിറച്ച് വിറച്ച് ആ ഗിഫ്റ്റ് പാക്കറ്റ്! അയാൾ എനിക്ക് കൈമാറി.....


പത്ത് ദിവസം കഴിഞ്ഞാൽ ഫെബ്ര് വരി 14 ആണന്ന് ഓർത്തു! ജീവിതത്തിൽ ആദ്യമായി  ആര്യൻ 

ശരിയായ ദിവസം വാലൻ്റയിൻ സമ്മാനം കൊടുക്കുന്നത് ഈ സമ്മാന മായിരിക്കണം! അയാൾ ഒച്ചയില്ലാതെ ചിരിച്ചു ......

 പെട്ടന്ന് ആ ചിരി ഒരു ചുമയായി മാറി ആര്യനേ പോലേ താനും കോവിഡ് രോഗിയാണന്ന് ഓർത്തപ്പോൾ അയാൾ വീണ്ടും ചിരിച്ചു......


 അപ്പോഴെക്കെ അത്  ചുമയായിമാറി..... കുത്തി .... കുത്തി കുരക്കുന്ന ചുമ......


രണ്ട് ദിവസം കഴിഞ്ഞിട്ടും ആര്യനേ വാർഡിലേക്ക് കണ്ടില്ല!


"സിസ്റ്റർ ആര്യന് എന്ത് പറ്റി "

ഏത് ആര്യൻ?

ഈ കട്ടിലിൽ കിടന്ന ആര്യൻ!


"സുഹൃത്തേ കോവിഡ് രോഗിയുടെ വിവരങ്ങൾ ഞങ്ങൾ പുറത്ത് വിടുന്നത് ഈ ആശ് പത്രിയുടെ പോളിസിക്ക് എതിരാണ്!  ക്ഷമിക്കു..... "


മാന്യമായ നിഷേധാത്മക മറുപടി!


ഞാൻ പിറുപിറുത്തത് അസിസ്റ്റൻ്റ് നേർസിനു പിടിച്ചില്ലന്ന് തോന്നുന്നു !


കോട്ടയത്ത്കാരി അച്ചായത്തി പരുഷമായി പറഞ്ഞു!

" ഏന്തോരം ആൾ വരുന്നു എന്തൊരം' ആൾ പോകുന്നു"


എൻ്റെ രോഷം ഞെരിഞമ്മുരോമ്പോഴും അണ്ഡകടാഹത്തിലേ അലിഖിത നിയമം എന്നെ വലയം ചെയ്തിരുന്നു!


"എന്തോരം ആൾ വരുന്നു എന്തോരം ആൾ പോകുന്നു"


ഞാൻ ആ ഗിഫ്റ്റ് പാക്ക് വലിച്ച് കീറി!

ആക്രാന്തം കോയയെന്ന് പ്രിയതമ പരിഹസിച്ച  അതേ വലിച്ച് കീറൽ!


കടലാസ് ചുരുളുകളിൽ നിന്ന് ആ നടരാജവിഗ്രഹം അയാൾ പുറത്തെടുത്തു!

തൻ്റെ ഭാര്യ സതീദേവിയേ ശിരസ്ചേതം ചെയ്തതിനു കോപകുലനായി താണ്ഡവ നിർത്തമാടിയ ശിവ പ്രതീകമായ നടരാജ വിഗ്രഹം ! വലത് കൈൽ അഭയ മുദ്ര!


ഒരു  നിമിഷം വിരലിൽ നിന്ന് ചോര ഇറ്റ് വീഴുന്ന കൗസല്യ  അയാളുടെ കിനാവിൽ ഇടം പിടിച്ചു.....

വില്ലു പോലേ വളഞ് ശ്വാസം കിട്ടാതെ മുക്രയിടുന്ന ആര്യൻ!


നടരാജ വിഗ്രഹത്തിൻ്റെ കണ്ണുകളിൽ കണ്ട നിരാശ അയാളെ  കോപകുലനാക്കി  പാർസൽ കിട്ടാതിരിക്കാൻ കാരണം ആ നിരാശയണന്ന് അയാക്ക് തോന്നി !ആ വിഗ്രഹം അയാൾ പുറത്തേക്ക് വലിച്ച് എറിഞ്ഞു!


പുറത്ത് ഉള്ള പാറയിൽ തട്ടി  ഡ്യും...ഡ്യും എന്ന ശബ്ദമുണ്ടാക്കി  നടരാജദേവൻ താഴെക്ക് ഉരുണ്ട് പോയി....

പഞ്ചലോഹവും പാറയും കുട്ടി മുട്ടുന്ന ശബ്ദം നിലവിളി പോലേ അയാൾക്ക് തോന്നി.......


ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്!

നിന്ദിച്ച് കൂട!


അയാൾ താഴേക്ക് ഇറങ്ങി നടന്നു !


കുപ്പയിൽ നിന്ന് നടരാജനെ കണ്ടടുക്കുമ്പോൾ ഞെട്ടലോടെ അയാൾ അത് കണ്ടു അഭയ ഹസ്തം മുറിഞ് പോയിരിക്കുന്നു.....


രക്തതുള്ളികൾ ഇറ്റുവീഴുന്ന  അഭയ ഹസ്തം...... കൗസല്യയുടെ വിരലിൽ എന്നപോലേ രക്തതുള്ളികൾ ഇറ്റ് ഇറ്റ് വീഴുന്നു........


ശ്വാസം കിട്ടാതെ വില്ല് പോലേ വളയുന്ന ആര്യനെ ഒരിക്കൽ കൂടി  അയാൾ കണ്ടു......

അഡ്രസ് ഇല്ലാത്ത കൗസല്യ എവിടെയായിരിക്കും?


രക്ത തുള്ളികൾ സമ്മാനപൊതി മുഴുവൻ വ്യാപിച്ചിരിക്കുന്നു..... കണ്ണീരിൻ്റ് മണമുള്ള 

രക്തതുള്ളികൾ ! നടരാജ ദേവൻ ഒരിക്കൽ കൂടി താണ്ഡവ നൃത്തമാടിയെങ്കിൽ.......