29/09/2023

തേവിടിശ്ശി കയ്യുമ്മ!


 തേവിടിശ്ശി കയ്യുമ്മ!(കഥ)

അയമുട്ടി ഹാജിയുടെ മകൻ ഡോക്ടർ ആയിരിക്കുന്നു!

വെറും ഡോക്ടർ അല്ല ദേശിയ തലത്തിൽ ഒന്നാം റാങ്ക് നേടി  പാസായ ഡോക്ടർ !
ബന്ധുകളുടെ സ്റ്റാറ്റസ് ഒക്കെ അയമുട്ടി ഹാജിയുടെ മകൻ്റ പടം!

വാർത്ത കണ്ട ചിലർ പിറുപിറുത്തു! ആറ് പ്രാവശ്യം എസ് .എസ് എൽ സി എഴുതി തോറ്റയാളാണ്  അയമുട്ടി ഹാജി!
ചിലരുടെ പരിഹാസം ഒക്കെ അയമുട്ടി ഹാജിയുടെ ചെവിട്ടിലും എത്തി!

അയമുട്ടി ഹാജി ചിരിച്ചതേയുള്ളു !

ആറ്  പ്രാവശ്യം ടടLC തോറ്റ അയമുട്ടി ഹാജിയെ ആളുകൾക് നല്ല ഓർമ്മയാണ്!
എന്നാൽ  ചെറുപ്പ കാലത്ത് ഓട്ടമത്സരത്തിൽ ഒന്നാമനായിരുന്ന അയമുട്ടി, സ്കോളർഷിപ്പ് പരീക്ഷയിൽ ഒന്നാമ്മൻ! അതൊന്നും കൂടെ നടന്നവർക്ക് പോലും ഓർമ്മയില്ല പിന്നെയല്ലെ നാട്ടുകാർക്ക് !

ദുനിയാവ് മുഴുവൻ സ്വത്ത് ഉള്ള ബീരാൻ ഹാജിയുടെ മകനാണ്  അയമുട്ടി! പറമ്പ് മുഴുവൻ തേങ്ങ, നെല്ല്....... പത്തായം നിറഞ്ഞിരിക്കുന്നു.......
.എന്നിട്ടും അയമുട്ടി ജീവിച്ചത് ദരിദ്രനായിട്ടാണ്
 കർശനകാരനായ പിതാവ്!  വാസ്തവത്തിൻ ബീരാൻ ഹാജിയുടെ ആദ്യ ഭാര്യയിൽ  ഉള്ള ആൾ ആണ് അയമുട്ടി!

ആദ്യ ഭാര്യക്ക് എന്തോ അവിഹിതം ഉണ്ടന്ന് ബിരാൻ ഹാജിക്ക് സംശയം, താമസിച്ചിച്ചില്ല മുന്ന് നാല് കുട്ടികളെ പെറ്റ് നടു വളഞ് പോയ കയ്യുമ്മയെ  കളയാൻ നിമിഷം പോലും വേണ്ടി വന്നില്ല!

ദീനിൽ അത് അതിന് വകുപ്പ് ഉണ്ടന്ന് ബീരാൻ ഹാജി!

ആരുടെ കൂടെ നിൽക്കണമെന്ന് അറിയാത്ത അയമുട്ടി !

സ്വത്തും മുതലും   കുന്നുകൂടിയിട്ടുള്ള  ബിരാൻഹാജിയുടെ കൂടെ  നിൽക്കണോ!
നാല് അഞ്ച് മക്കളെ പെറ്റ് നടുവൊടിഞ് ക്ഷീണിച്ച എല്ലും തോലുമായ ഉമ്മയുടെ കൂടെ നിൽക്കണോ?

ഹാജിയുടെ പളപളപ്പ് അയമുട്ടി വേണ്ടന്ന് വെച്ചു!

ഉമ്മയുടെ കൂടെ പോകണം എന്ന് കോടതിയിൽ അയമുട്ടി നിലപാട് എടുത്തപ്പോൾ........ ബീരാൻ ഹാജി പിറുപിറുത്തു ........

കുരുത്തം കെട്ടവൻ!'

സ്കോളർഷിപ്പും, ഓട്ടമത്സരവും അയമുട്ടി മറന്നു........

തേവിടിശ്ശി ഉമ്മയുടെ മകൻ !

ഏത് വളർച്ചയേയും ഇല്ലാതെയാക്കാൻ അത് മതിയായിരുന്നു!

പിന്നീട് ബോംബയിലേ ഹോട്ടലുകളിൽ ക്ലീനർ, സപ്ലയർ, ഡ്രൈവർ.....etc

ഒടുവിൽ ഗൾഫിൽ!

കിട്ടിയതൊക്കെ അയമുട്ടി കൂട്ടി വെച്ചു!
വലിയ സമ്പനനായി !
അയമുട്ടി ഹാജിയായി.......
തന്നെ തള്ളി പറഞവരെ ഹാജി ചേർത്ത്‌ പിടിച്ച് കൊണ്ട് ഹാജി മാതൃകയാകുമ്പോഴും
ഹാജി ചിരിക്കുകയായിരുന്നു!
മധുര പ്രതികാരത്തിൻ്റെ ചിരി.........

ഈ അവാർഡ് മകന് വേണ്ടി തനിക്ക് ഏറ്റ് വാങ്ങാൻ കഴിഞങ്കിൽ'.........

പെട്ടന്ന് സ്റ്റേജിൽ നിന്ന് അയമുട്ടി ഹാജി .... അയമുട്ടി ഹാജി..... ഹാജി എന്ന അനൗൺസ് മുഴങ്ങി.'...... തൻ്റെ അവാർഡ്  തൻ്റെ ഉമ്മ ഏറ്റ് വാങ്ങണം എന്ന് ഹാജിയുടെ മകൻ സക്കീർ  ഹുസൈൻ നിലപാട് എടുത്തിരിക്കുന്നു!

സകീർ ഹുസൈന് ന്യായമുണ്ടായിരുന്നു! സയൻസിൽ ബിരുദമുണ്ടായിരുന്ന ഉമ്മയുണ്ടായത് കൊണ്ടാണ് തനിക്ക് റാങ്ക് നേടാൻ കഴിഞത്! സംശയങ്ങൾ ദുരീകരിക്കാൻ ഉമ്മക്ക് മാത്രമേ കഴിയുകയായിരുന്നുള്ളു, പത്താം ക്ലാസ്സ് ആറ് പ്രാവശ്യം തോറ്റ ഉപ്പാക്ക് അതിന് കഴിയില്ല! ഉപ്പ പഠനത്തിന് പണം തന്നിരുന്ന കാര്യം അവൻ സ്മരിച്ചത് ഇങ്ങനെയാണ്! ഉപ്പ വീടിൻ്റ ATM ആണ് !

ഹാജിക്ക് തൻ്റെ സമ്പത്തിനോട് അറപ്പ് തോന്നിയ വാക്കുകൾ.......

തന്നെ തന്നെ തിരിഞ്ഞ്  നോക്കി സ്റ്റേജിലേക്ക് കയറി പോകുന്ന  ഉമ്മുകുൽസുവിനെ  ഹാജി വെറുതെ നോക്കി നിന്നു !.

പ്രീഡിഗ്രിക്ക് ക്ലാസ്സ് ഉണ്ടായിട്ടും, പഠനം തുടരാനാവാതെ വീട്ടിൽ പുര നിറഞ് നിൽക്കുന്ന ആറ് പെൺകുട്ടികളിൽ മൂത്തവളായ ഒസ്സാൻ കാദറിൻ്റെ മകൾ ഉമ്മുകുൽസു !

ഞാൻ Mscയാണ്! പെണ്ണ് കാണാൻ ചെന്നപ്പോൾ അയമുട്ടിയുടെ ആദ്യവർത്തമാനം ഇങ്ങനെയായിരുന്നു!

Msc  ഉമ്മുകുൽസിവിൻ്റെ കണ്ണിൽ കൗതകം!

അയമുട്ടി  പെട്ടന്ന് തന്നെ വിശദീകരണ കുറിപ്പ് ഇറക്കി!

SSLC മാർച്ച് സെപ്തമ്പർ കോഴ്സ്!

ഇനിയൊരു "Msc"ക്കാരൻ ഈ വീട്ടിൽ ഉണ്ടാവരുതെന്ന് അയമുട്ടിയുടെ നിർബന്ധമായിരുന്നു! അത്കൊണ്ട് തന്നെയാണ് ഹാജി തന്നെ മുൻകൈ എടുത്ത് ഭാര്യയെ ബിരുദധാരിയാക്കിയതും...

ആൾകൂട്ടത്തിൽ നിന്ന് ഹാജിയാർ മെല്ലെ ഇറങ്ങി നടന്നു.......

കാറിൽ ഇരിക്കുമ്പോൾ, ഹാജിയാരുടെ കൈകളിൽ പരുപരുത്ത, കരസപർശനം!
പ്ലേറ്റ്, പാത്രവും  മോറി കാര് ഇരുമ്പ് പോലയായ കൈ ആയിട്ടും! ആസ്പർശനം ഹാജി തിരിച്ച് അറിഞു! കയ്യുമ്മ!
തേവിടിശ്ശി കയ്യുമ്മ!

ഹാജി മൊബൈൽ എടുത്ത് സ്റ്റാറ്റസ് ഇട്ടു!
" തേവിടിശ്ശി കയ്യുമ്മ" എൻ്റെ ഹീറോയിൻ"

തൻ്റെ സ്റ്റാറ്റസ് നോക്കി ചിരിക്കുന്ന കയ്യുമ്മയെ നോക്കി ഹാജി പറഞ്ഞു !

അക്ഷരം തിരിയാത്ത കയ്യുമ്മ ! ഈ കമൻ്റിൻ്റ  ഐശ്വര്യം..........

http://kannazhuth.blogspot.com/?m=0

26/09/2023

ആശംസകൾ .....മീമിക്കുഞ്ഞി ഫാമിലി ട്രി



രണ്ട് കൊല്ലം മുമ്പ്  ദുബായ് എയർപോർട്ടിൽ വെച്ച് ഒരു പെൺകുട്ടി എന്നെ ശ്രദ്ധിക്കുന്നതായി തോന്നി, ഇബിലീസ് മനുഷ്യരുടെ രക്തധമനിയിലുടെ സഞ്ചരിക്കുമെന്ന് പറഞപോലേയാണ് ദേവയിൽ ജോലി ചെയ്യുന്ന ഒരാളുടെ സ്ഥിതി!
ദുബായിൽ എവിടെയും  നിങ്ങൾ ഒരു ദേവകാരനെ കണ്ടുമുട്ടിയിരിക്കും!' അത് പോലേ എവിടെയൊ കണ്ടുമുട്ടിയ പെൺകുട്ടിയായിരിക്കും അത് എന്ന് കരുതി ഞാൻ  ഒന്നു ചിരിച്ച് കാട്ടി!

എവിടെയോ കണ്ട് മറന്ന പോലേ ഒരു ഉൾവിളി എന്നിൽ നിന്ന് ഉണ്ടായി!'

പെട്ടന്ന് പെൺകുട്ടി എന്നോട് വന്ന് ചോദിച്ചു!
സുൽഫിക്കയുടെ ഇക്കയല്ലെ? എന്നെ അറിയുമോ?

കണക്ക് മാഷ്  9 തിൻ്റ ഗുണന പട്ടിക ചോദിച്ച പോലേ! എനിക്ക് അറിയാം ! ഇപ്പോ ഓർമ്മ വരുന്നില്ല എന്ന രീതിയിൽ ഞാൻ  സൈക്കിളിൽ നിന്ന് വീണ പോലേ ഒരു ചിരി ചിരിച്ചു........

ഞാൻ താഹിറയുടെ മകൾ ആണ് !

പെട്ടന്ന് എൻ്റെ കുട്ടികാലം  മിന്നൽ പോലേ ഓടി വന്നു! എൻ്റെ വെല്ലുമ്മയുടെ  വീട് ആണ് കടമ്പോട്ട് ! മൂന്ന് ആങ്ങളമാർക്കുള്ള ഏക പെങ്ങൾ ആണ് എൻ്റെ വെല്ലുമ്മ! മാണ്യക്കത്തിന് സർപ്പം കാവൽ നിൽക്കുന്നത് പോലേ അവർ വെല്യമ്മയെ സംരക്ഷിക്കുകയും, സ്നേഹിക്കുകയും ചെയ്തിരുന്നു! ആ സ്നേഹം വെല്യുമ്മയുടെ മക്കളും ,പേരക്കിടാങ്ങൾ എന്ന നിലയിൽ ഒരു കൈവഴി പോലേ ഞങ്ങളിലേക്ക് കൂടി ഒഴുകിയെത്തിയിരുന്നു!

 അതിവിശാലമായ പറമ്പിൽ മുന്ന് വീടുകൾ അകാലത്ത്  കടമ്പോട്ട്  ഫാമലിയുടെ പ്രതാപം  വിളിചോദികൊണ്ട്  നിന്നിരുന്നു!

എൻ്റെ വീട്ടിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ കടമ്പോട്ട് എത്താം ! സ്കുളിന് അവധിയായാൽ ഞങ്ങൾ കടമ്പോട്ട് എത്തും!
നാടകം, സിനിമ ,നീന്തൽ കളി എന്തിന് ചീട്ട് കളി വരെ പഠിക്കാൻ കടമ്പോട്ട് ചെന്നാൽ മതി! ആണും പെണ്ണുമായി നിരവധി പേരാണ് മൂന്ന് വീടുകളായി കടംബോട്ട് ഉള്ളത് !

കടംബോട്ട് പോകുക എന്നത് ഒരു ഉത്സവ പ്രതീതിയാണ് അക്കാലത്ത്! രാവിലേ മുതൽ വൈകുനേരം വരെ മൂന്ന് വീട്ടിലും കറങ്ങിയിട്ട് ഫുഡ് കഴിക്കാൻ നേരം ഞാൻ മെല്ലെ നടുവിലേക്ക് സ്കൂട്ടാവുന്ന സൂത്രപണിയും എൻ്റെ കൈൽ ഉണ്ട്!  പൊരിച്ചതും ചിക്കിയതുമായ വിഭവങ്ങൾ അന്നും ഇന്നും വീക്ക്നെസ് തന്നെ അതാണ് ആ സ്കൂട്ടാവുനുള്ള കാരണവും

ആ കടമ്പോട്ട് തറവാട്ടിലെ മാമയുടെ മകളാണ് താഹിറ! അന്ന് കടമ്പോട്ട് പോയാൽ പുല്ല് പറിക്കാൻ പോകുന്ന പതിവ് ഉണ്ട്, നെസികഞ്ഞുമ്മ ,സൂറ കുഞ്ഞുമ്മ, താഹിറ എന്നിവരാണ് പുല്ലുപറിയുടെ താരങ്ങൾ ഞാൻ ഇവരുടെ കൂടെ  പുല്ല്  പറിക്കാനും കൂടും, വീട്ടിൽ ആറേഴ് പശു അക്കാലത്ത് ഉണ്ടങ്കിലും പുല്ല് പറിക്കാൻ ഒന്നും എന്നെ കിട്ടില്ല, 25 ഫൈസ വാപ്പ കൈകൂലി തന്നിട്ട് ആണ് വല്ലപ്പോഴും പുല്ല് പറിക്കുന്നത് തന്നെ!

ഇത് കൂടാതെ വാപ്പയുടെ ഒരു  കമൻ്റ് മുണ്ട്

 " യൂസഫേ ഇവിടെ ആരും ഇല്ലാത്തപ്പോൾ പശു പുല്ല് ചോദിച്ചാൽ കൊടുത്തേക്കണേ! "
പക്ഷേ കടംബോട്ട് പോയാൽ   പാടത്ത് കൂട്ടം കൂടി നടന്നുള്ള പുല്ല് പറിപോലും ആഘോഷവും ആഹ്ലദവും തന്നെ!.........

കാലങ്ങൾ കഴിഞ്ഞു, എല്ലാവരെയും കല്യാണം കഴിച്ച് പോയി! ജീവിതമാർഗം തേടി പലരും ഗൾഫിൽ പോയി!  ചിലർ നാട്ടിൽ തന്നെ ജോലിയുമായി തിരക്കിലായി!

കുട്ടികാലം എന്ന മനോഹര കാലം ജീവിതത്തിൽ നിന്ന് അടർന്ന് വീണത്പോലും പലരും അറിഞ്ഞില്ല!

നേരത്തേ പറഞ താഹിറയുടെ മകളാണ് ഇപ്പോൾ എന്നെ അപരിചിതനെ പോലേ പരിചയപെട്ടത്!  ഒരു പക്ഷേ അകാലത്ത് അടുത്ത തലമുറ പരസ്പരം അറിയാത്ത വിധത്തിൽ അകന്ന് പോകും എന്ന്   സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല! കാലം രക്തബന്ധങളിലും, സൗഹൃദത്തിലും ഏൽപ്പിക്കുന്ന പരിക്ക് നിസാരമല്ല!

ഇപ്പോൾ ഇത് എഴുതാൻ കാരണം കടംബോട്ടെ ഇപ്പോഴത്തേ കാർന്നവർ സിദ്ധുമാമ്മയുടെ  നേതൃത്വത്തിൽ ഒരു "മീമ്മി കുഞ്ഞി ഫാമിലി ട്രീ"  ചേർത്തു പിടിക്കലും, കുടുബ കൂട്ടായ്മ്മയും നടക്കുന്നു എന്നറിഞ്ഞത് കൊണ്ടാണ്!

പെരുവിരലും ,നടുവിരലും ഉയർത്തി, കൂടുബബന്ധം ചേർക്കുന്നവനും ,ഞാനും മഹശറിയിൽ ഇത്പോലേയെന്ന് പഠിപ്പിച്ച പ്രവാചക വചനം ഈ കൂട്ടായമയുടെ  ആകേ തുകയാകട്ടെ എന്ന പ്രാർത്ഥനയോടെയും ........കണ്ണ്  അകന്നാൽ കൽബ് അകലും എന്നത് കേവലം ഒരു പഴമൊഴിമാത്രമല്ലന്ന് ജീവിതം കൊണ്ട് ബോധ്യപെട്ട ഈ വീനീതൻ്റെ സകല ആശംസകളും ,അഭിവാദ്യങ്ങളും ഈ കൂട്ടായ്മ്മക്ക് നേരുന്നു!

സസ്നേഹം
യൂസഫ് കണ്ണെഴുത്ത്!
http://kannazhuth.blogspot.com/?m=0