25/09/2022

ഒലകേല മൂട്ടിലെ വർത്തമാനങ്ങൾ

 


!


കല്ല്യാണ പന്തലിൽ തിരക്ക് ഒഴിഞിരിക്കുന്നു! ഇന്നലെ കണ്ട ആരവങ്ങൾ ഇല്ല! ആൾകൂട്ടമില്ല! മൂന്ന് ദിവസമായിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്!

ഗാനമേള ,മൈലാഞ്ചിയൊക്കെ ഗംഭീരമായിരുന്നു!
രണ്ട്  കല്ല്യാണത്തിനുള്ള ആളുണ്ടായിരുന്നു!

" കല്യാണത്തിന് അല്ലപ്പാ ഇപ്പോഴത്തേ 'ചിലവ് മൈലാഞ്ചിക്കാണ് "

ഒരു കാർന്നവർ ആരോടന്നില്ലാതെ പറയുന്നുണ്ടായിരുന്നു!

  "ഇതിൻ്റെയൊക്കെ എടങ്ങേറ് പാവങ്ങൾക്കാണ്, അവരും ഉണ്ടാക്കേണ്ടേ തലേദിവസം  നെയ്യ് ചോറും ,പോത്ത്  ഇറച്ചിയും! കാർന്നവർ    കണ്ണും മൂക്കുമില്ലാതെ വിമർശനം തുടരുകയാണ്!

വിമർശനം താൻ ഇന്നൊന്നും കേൾക്കാൻ തുടങ്ങിയതല്ല !

ലളിത വിവാഹം, ഇസ്ലാമിക വിവാഹം എന്നൊക്കെ പറഞ് വല്ലാത്ത തള്ളായിരുന്നു! സ്വന്തം കാര്യം വന്നപ്പോൾ  തഥൈവ !

ശരിയാണ് സ്വന്തം കാര്യം വന്നപ്പോൾ പറഞ്ഞതും പ്രവർത്തിച്ചതും മറന്നു എന്നതാണ് സത്യം!

വരൻ കനഡയിൽ എഞ്ചിനിയർ ആണ്, അത്യാവിശ്യം സാമ്പതികവും ഉണ്ട്!

" അവൾ നമ്മളിൽ നിന്ന് അകന്ന് പോവില്ലേ ഇകാക്ക "

" അകലുക എന്നത് ഒരു യഥാർത്ഥ്യമാണ്,  റസിയ, കുട്ടികാലത്തിൽ നിന്ന് ബാല്യത്തിലേക്ക്, ബാല്യത്തിൽ നിന്ന് യവ്വനത്തിലേക്ക്, യവ്വനത്തിൽ നിന്ന് വാർദ്ധ്യകത്തിലേക്ക്....... വാർദ്ധ്യക്യത്തിൽ നിന്ന് ......മരണ.......
അവൾ വായ പൊത്തി.....

"നിർത്തു! എനിക്ക് കേൾക്കേണ്ട ഇങ്ങട ഒലക്കമലത്തേ  വർത്തമാനം "

അത് ഒരു സിഗ്നലാണ്, അവൾക്ക്  ഇഷ്ടപെട്ടില്ല എന്നതിൻ്റെ അവസാനത്തേ വാക്ക്!

അകലുക എന്നത് അവൾക്ക് ചിന്തിക്കാൻ പോലും പ്രയാസമുള്ള കാര്യമാണ്!

ദുബായിലോട്ട് പോകാൻ തീരുമാനിച്ചപ്പോൾ ആണ്, ആദ്യമായി "ഒലക്കമലേ വർത്തമാനം " എനിക്ക് കേൾക്കേണ്ട എന്ന വാക്യം ശക്തമായി കേട്ടത്!

എന്നിട്ടും പോയി! നിർവാഹമില്ലാത്ത സാഹചര്യത്തിൽ പോകേണ്ടി വന്നു എന്നതാണ് സത്യം!

ഫാമിലി സ്റ്റാറ്റസ് ഉണ്ടായിട്ടും അവൾ വന്നില്ല ഇടക്ക് ഇടക്ക് ഹസ്ര കാല വിസിറ്റ് വിസയിൽ ഒതുങ്ങി അവളുടെ ദാമ്പത്യ ജീവിതം!

മകളെ വിട്ട് അവൾക്ക് വരാനാവില്ലത്രെ!
ഉയർന്ന ക്ലാസ്സിൽ പഠിക്കുന്ന എത്രയോ കുട്ടികൾ രക്ഷിതാകളെ വിട്ട് ജീവിക്കുന്നു!

അപ്പോഴും വന്നു ആ മറുപടി
"എനിക്ക് കേൾക്കേണ്ട ഒലക്കമേല വർത്തമാനം!"

രണ്ടാമത് ഒരു കുട്ടിയുടെ കാര്യം പറഞപ്പോൾ ആണ്  അവൾ ഈ കാര്യം വീണ്ടും പറഞത്!..... ഒലക്കമേല വർത്തമാനം!

പെട്ടന്ന് ഒരു കുട്ടി കൂടി കുട്ടിയുണ്ടായാൽ, ആമിയേ ആരാ നോക്കുക! ഇകാക്ക! അഞ്ച് വർഷം കഴിയട്ടെ!

അഞ്ച് വർഷം പിന്നീട് പത്ത് വർഷവും ഇന്ന് 20 വർഷവും കടന്ന് പോയിരിക്കുന്നു!
ആമിയായിരുന്നു അവൾക്ക് എല്ലാം!
പല്ല് തേപ്പിക്കുന്നതും, കുളിപ്പിക്കുന്നതും, ഇടക്ക് ഭക്ഷണം വാരി കൊടുക്കുന്നതും കാണാം!

" ഒന്ന് ഉണ്ടായാൽ ഒലക്ക കൊണ്ട് അടിക്കണം"
ഉമ്മിച്ചി ഇടക്ക്  ഒച്ച വെക്കുന്നത് കേൾക്കാമായിരുന്നു!

ഞാനും ചിലപ്പോൾ ഉമ്മിച്ചിയുടെ ഭാഗം ചേരും!

" അവൾ  ഇള്ള കിടാവല്ല "

അവൾ രൂക്ഷമായി നോക്കും!

ഉമ്മയുള്ളത് കൊണ്ടാണന്ന് തോന്നുന്നു!
അവൾ  നിശബ്ദത പാലിച്ചത്!

അവൾ എഞ്ചിനിയറിംഗിന് വേണ്ടി  അഡ്മിഷൻ എടുത്തപ്പോൾ ആണ് അവൾ ആ ആശങ്കയറീയിച്ചത്!

ഇകാക്ക ഹോസ്റ്റൽ ഒന്നും ആമിക്ക്  വേണ്ട!

ഇപ്പോഴത്തേ കാലത്ത് ഹോസ്റ്റൽ ഒന്നും അത്ര നന്നല്ല ! നമുക്ക് ഒരു വീട് എടുക്കാം! ആമിയും ഞാനും മാത്രമുള്ള വീട്!

" നീ ഹോസ്റ്റലിൽ നിന്നല്ലെ പഠിച്ചത് റസിയ, അവൾ ഹോസ്റ്റലിൽ നിന്നാൽ നിന്നാൽ  നിനക്ക് ദുബായിലോട്ട് പോരാം "

"എപ്പോഴും ഉണ്ട് ഒരു ഒലക്കമ്മലെ വർത്തമാനം , ദുബായ് ,ദുബായ്"
എൻ്റെ വാപ്പ ദുബായികാരനെ കൊണ്ടല്ല എന്നെ  കെട്ടിച്ചത്!"

" ഇത്രയൊക്കെ സമ്പാതിച്ചത് പോരേ ഇകാക്ക? തിരിച്ച് പോന്നു കൂടെ, ഖബറിലേക്ക് എടുക്കുന്നതിന് മുമ്പ് ഒന്നിച്ച് ജീവിക്കാൻ പറ്റുമോ എന്തോ?"

" ഓളെ കല്യാണം കഴിയട്ടെ, എന്നിട്ട് ആലോചിക്കാം "

ആളുകൾ പിന്നെയും വന്നും പോയി കൊണ്ടിരുന്നു , പലരും തോളിൽ തട്ടിയിട്ട് നടന്ന് നീങ്ങി..... കുന്തിരികത്തിൻ്റെയും ചന്ദന തിരിയുടെയും മണം  പന്തൽ മുഴുവൻ നിറഞ് ഒഴുകി...... ചെറിയ ചാറ്റൽ മഴയുണ്ട്...... പന്തൽ ഇട്ട് പണ്ടത്തേ രീതിയിൽ കല്യാണം നടത്തണമെന്ന് റസിയയുടെആഗ്രഹമായിരുന്നു...... പഴമയിലേക്ക് ഒരു തിരിച്ച് പോക്ക്!

" പന്തൽ പൊളികാത്തത് ഒരു കണക്കിന് നന്നായി, അത് കൊണ്ട് ആളുകൾക്ക്  മഴ കൊള്ളാതെ മയ്യത്ത് കാണാനായി "
ആളുകൾ അടക്കം പറയുന്നത് ശ്രദ്ധിച്ചില്ലന്ന് വരുത്തി!

" അയ്യൂബേ ഖത്തീബും ,തങ്ങളും വന്നിട്ടുണ്ട്!
അവർക്ക് എന്തോ പറയാനുണ്ട് "
താൻ ഒന്ന് തല വെട്ടിച്ച് നോക്കി! തങ്ങളും ഖത്തീബും മാത്രമല്ല സ്ഥലത്തേ പ്രമുഖരായ എല്ലാവരും ഉണ്ട്!

ഇവരുടെയൊക്കെ പിന്നാലെ താൻ  ഒരുപാട് നടന്നതാണ്, ആമിയുടെ കല്യാണകാര്യം ഒന്ന് ശരിയാക്കാൻ !........ പക്ഷേ

കല്യാണ തലേന്ന് അവൾ ഒളിച്ചോടുകയായിരുന്നു! അവളുടെയൊപ്പം  'പഠിച്ചിരുന്ന അരവിന്ദ് ! ഡിഗ്രിയും, പിജിയും കഴിഞ്ഞിട്ട് ഓട്ടോറിക്ഷയോടിക്കേണ്ടി വന്ന അരവിന്ദിൻ്റെ കാര്യം അവൾ എപ്പോഴും പറയുമായിരുന്നു! ആ സഹതാപം പ്രേമമായി വളരുകയായിരുന്നു!

റസിയ തകർന്നു പോയിരുന്നു! തകർന്ന് വീണ അവളടെ സ്വപ്നങ്ങൾ അവളെ ഭ്രാന്തിയാക്കി എന്ന് പറയുന്നതാവും ശരി! അവൾ ഉറുമ്പടക്കം കെട്ടിപിടിച്ചു!

" ഇക്കാകയുടെ അന്തസ് ഞാൻ തകർത്തില്ലെ ഇക്ക! അവൾക്ക് വേണ്ടിയല്ലെ  എല്ലാം ഞാൻ ത്യജിച്ചത്? മറ്റൊരു കുട്ടി വേണ്ടന്ന് വെച്ചത് അവൾക്ക് വേണ്ടിയല്ലെ? അവൾക്ക് എന്തങ്കിലും കുറവ്  വരുത്തിയിരുന്നോ "

എല്ലാവരും പറയുന്നതു പോലേ ഞാനും പറഞ്ഞു! റസിയ ആളുകൾ കേൾക്കും! നമ്മുടെ അന്തസ്.......
ഇനി എന്ത് അന്തസ് ഇക്ക....... അവൾ വീണ്ടും മുള ചിന്തുന്നത് പോലേ കരഞ്ഞു!

" മൂന്ന് മാസം മുമ്പ് ഞാൻ അറിഞ്ഞിരുന്നു ഇക്ക! അവളോട് ഞാൻ പറഞതാണ് കുടുബത്തിൻ്റെ അഭിമാനം..... അന്യജാതി!"

"അവൾ എനിക്ക് ഉറപ്പ് തന്നതാണ് ഇക്ക! പ്രേമമൊന്നും ഇല്ലന്ന്! അങ്ങനെയൊരു വഴി തെരഞ്ടുക്കില്ലന്ന്! ജനിച്ച അന്നു മുതൽ കുടെ നടന്ന വിശ്വാസതയല്ലെ അവൾ തകർത്തത് "

" ഓടി പോയ ആമിയെ തിരിച്ച് വിളിച്ച് കല്ലാണം നടത്താം എന്ന ആശയം  ഞാൻ തന്നെയാണ് റസിയയുടെ മുൻപിൽ അവതരിപ്പിച്ചത്!"

ഓടിപ്പോയ പെൺകുട്ടികളുടെ കഥനകഥ അത്രയധികം സ്വാദീനിച്ചത് കൊണ്ടാകാം തിരിച്ച് എടുക്കാം എന്ന ആശയം താൻ തന്നെ ആമിയുടെ മുമ്പിൽ അവതരിപ്പിച്ചത്!

പണ്ടങ്ങോ ഓടി പോയി ,പിന്നീട് എല്ലാം തകർന്ന്  തെരുവിൽ ജീവിക്കേണ്ടി വന്ന കളി കൂട്ടുകാരി ദേവുവിൻ്റെ ഓർമ്മകൾ തന്നെ പലപ്പോഴും  വേട്ടയാടിയത്  ഒരു നിമിത്തമായ താണോ എന്തോ?

റസിയയുടെ  മുഖം ഭീഭത്സമാകുന്നത് താൻ കണ്ടു! " ഇങ്ങോട്ട് കൊണ്ടുവരേണ്ട " അവൾ  അലറി!

"അവൾ പറയുന്നത് മുഴുവൻ വിശ്വസിച്ച് നടന്ന ഉമ്മയായിരുന്നു ഞാൻ! ഇങ്ങളു പറഞ് തന്ന ദേവുട്ടിയുടെ കഥ ആയിരം വട്ടം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്! അവൾക്ക് വേണ്ടിയാണ് രണ്ടാമത് ഒരു കുട്ടിയെ കുറിച്ച് ആലോചികാതിരുന്നതെന്ന കാര്യം ഭൂമുഖത്ത് നമ്മൾ അല്ലാതെ അറിയുന്ന മുന്നാമ്മത്തേ  ആളായിരുന്നു അവൾ! വാപ്പിച്ചിയെ ചതിക്കരുതെന്നും, എനിക്ക് വാപ്പിച്ചിയോട് നീതി പുലർത്താൻ കഴിഞിട്ടില്ലന്നും ഒരു പതിനായിരം വട്ടം ഞാൻ പറഞ് കൊടുത്തിട്ടുണ്ട്!'ഓടി പോകുന്ന അന്നും അവൾ ഉമ്മ തന്നിട്ട് ആണ് ഉറങ്ങാൻ പോയത്!
അവളുടെ വിശ്വാസതക്ക് എന്ത് അർത്ഥമാണ് ഉള്ളത് ? ഇത്രയും നാൾ അവൾ അഭിനയിക്കുകയായിരുന്നില്ലെ!'

അവൾ   ഓടി തളർന്ന പോലേ കിതച്ചു!
ചിലപ്പോൾ ഉച്ച സൂര്യനെ പോലേ കത്തിജ്വലിച്ചു..... ചിലപ്പോൾ അസ്തമയ സൂര്യനേ പോലേ നിർവികാരിയായി......

എന്നിട്ടും ഞാൻ ദേവുവിൻ്റെ കഥ പറഞ് പിന്നാലെ കൂടി....... നമ്മുടെ ആമി ഒരു തെരുവ് വേശ്യയാവണോ റസിയ? അവളുടെ  കരളിൽ ഒരു  പ്രകമ്പനം  സൃഷ്ടിക്കാൻ ആവുമെന്ന് പ്രതീക്ഷിച്ചിരുന്നു!

" ഒലകട മൂട്ടിലെ വർത്തമാനം എനിക്ക് കേൾക്കേണ്ട' "

ആ വാചകത്തിന് ഇന്ന് വരെ കേൾകാത്ത ഗർജനസ്വരമുണ്ടായിരുന്നു.'..... തേങ്ങലുണ്ടായിരുന്നു! ഇരുപത് വർഷത്തോളം പൊന്നു പോലേ സൂക്ഷിച്ച വിശ്വാസതയുടെ ചീട്ട് കൊട്ടാരം തകർന്ന് വീണ നിരാശയുണ്ടായിരുന്നു!!

വാതിൽ തൻ്റെ പിന്നിൽ ശക്തമായി ഹുങ്കാര ശബ്ദത്തോടെ അടഞ്ഞു!
വാതിൽ ചവിട്ടി പൊളിച്ച് പുറത്ത് എടുത്തപ്പോഴേക്കും എല്ലാം കഴിഞിരുന്നു! മാപ്പ് ... മാപ്പ് എന്ന അവളുടെ ചിലമ്പി'ച്ച ശബ്ദം മാത്രം  കേട്ടു.......

അയ്യൂബേ ....... ഖത്തീബ് കാതരയായ ശബ്ദത്തിൽ വിളിച്ചു! പഞ്ചായത്ത് പ്രസിരണ്ട് അടക്കമുള്ള സ്ഥലത്തേ മാന്യമാർ  ആ 'വർത്തമാനത്തിന് വേണ്ടി അകമ്പടി സേവിച്ചു.......

"ആ കുട്ടിയും ഭർത്താവും പുറത്ത് വെയ്റ്റ് ചെയ്യുന്നു! ആ കുട്ടി  കരഞ് തളർന്നിരിക്കുന്നു!

അവസാനമായി ഒന്ന് മയ്യത്ത് കാണാൻ......

മുസ്ലിയാർ അർദ്ധോക്തിയിൽ നിർത്തി!

എല്ലാം മുഖങ്ങളും ചാനൽ  മൈക്ക് പോലേ അയാളുടെ നേരേ തിരിഞ്ഞു.......

"ഒലക്കമലെ വർത്തമാനം എനിക്ക് കേൾക്കേണ്ട "

അയാൾ അലറി...... ഗംഭീരനായ ഉസ്താദിൻ്റെ സമ്മർദ്ദത്തേ നിശബ്ദതനാക്കാനുള്ള കരുത്ത് ഉണ്ടായിരുന്നു   അയാളുടെ  ആ ജീവിത വാക്യത്തിന് !

അയാൾ ഖബർസ്ഥാൻ ലക്ഷ്യമാക്കി നടന്നു...... ഒപ്പം  കൂടെയുള്ളവരും....... ഖബർസ്ഥാൻ മൈലാഞ്ചി ചെടി കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നുത്രെ....... ഒരോ മൈലാഞ്ചി ചെടിക്കും ഒരു ഒലക്കേല മുട്ടിലേ വർത്തമാനങ്ങൾ പേറുന്നുണ്ടാവാം.......




30/07/2022

ബലി കാക്കകൾ




നദിയുടെ ഓളങ്ങളിലൂടെ ആ ശവം ഒഴുകി നടക്കുകയായിരുന്നു! കുറച്ച്  കാലങ്ങളായി ഒഴുകി നടക്കൽ തുടങ്ങിയിട്ട്! ,കണ്ണും മൂക്കും ഒക്കെ മത്സ്യങ്ങൾ തിന്നിരിക്കുന്നു! തൻ്റെ ജഡം കൊണ്ട് കുറച്ച് ജീവജാലങ്ങൾക്ക് വിശപ്പ് അകറ്റാനെങ്കിലും സാധ്യമായിരിക്കുന്നു!  "ശവം " അഭിമാനത്തോടെ നെഞ്ച് വിരിച്ചു


തിബ്ബറ്റിൽ നിന്ന് ഉൽഭവിച്ച് ഭാരത്തിലൂടെയും പാക്കിസ്ഥാൻ്റെയും വിരിമാറ് പിളർന്ന് കൊണ്ട്  ഒഴുകുന്ന സിന്ധു നദിയിലൂടെയാണ്! തൻ്റെ സഞ്ചാരം എന്ന് ശവം ' തിരിച്ച് അറിഞ്ഞു!  ജീവിച്ചിരിക്കുന്ന കാലത്ത് സ്വന്തം പഞ്ചായത്ത് പോലും പൂർണ്ണമായി സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ല! 

കൊടും കാടുകളിലും ഊരിലും ആയിരുന്നു! അധികകാലവും! ഒടിവിൽ ഏതോ പോലീസ് കാരൻ തല്ലി ചതച്ച് ജീവശവമാക്കി കടലിൽ വലിച്ച് എറിയുമ്പോൾ തൻ്റെ ശരീരത്തിൽ അർദ്ധ ആത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളു !


ഹേയ് അവിടെയൊന്നു നിൽക്കു!


ആരാ അത്?


തനിക്ക് ഒന്നും കാണാൻ കഴിയുന്നില്ലല്ലൊ?

കണ്ണ്കൾ മീൻ കൊത്തി തിന്നത് കൊണ്ടാണോ കാണാൻ കഴിയാത്തത്?


എന്ത് ഒരു മണ്ടൻ ചിന്തയാണ് മാഷേ?


മരിച്ച് കഴിഞ്ഞാൽ അകകണ്ണ്കൊണ്ടല്ലെ കാണാൻ കഴിയു !

അത് ശരിയാണല്ലൊ!


തൻ്റെ നേരേ തിരകളിൽ പെട്ട് ചാടിയും തുള്ളിയും വരുന്ന  വായ മൂടികെട്ടിയ ചെപ്പ്കുടത്തിലേക്ക്  ശവം എത്തി നോക്കി!


ഹലൊ?


എന്താ മാഷേ ?


നിങ്ങൾ ആരാണ്!


നമ്മൾ രണ്ട് പേരും ജീവാത്മാവിൻ്റെ അവശേഷിക്കുന്ന തിരുശേഷിപ്പുകളാണ്


നാം ഇപ്പോൾ എവിടെയാണ്!


നീ കുടത്തിലും ,ഞാൻ കടലിലും!


നീ ഭാഗ്യവാനാണ്! വിശാലമായ ലോകം ചുറ്റി സഞ്ചരിക്കാമല്ലൊ?! 

ഹ.....ഹ.... ഹ 

എന്ത് സഞ്ചാരം എൻ്റെ കൈയ്യും, കാലും കണ്ണും മത്സ്യങ്ങൾ തിന്ന് കഴിഞു!

ഉടലും തലയും മാത്രമേ അവശേഷിക്കുന്നുള്ളു ! ഏതാനും ദിവസങ്ങൾ കഴിഞാൽ അവശേഷിക്കുന്ന മാംസപിണ്ഡവും വാർന്ന് പോകും!

മാംസങ്ങളില്ലാത്ത എല്ല് തുണ്ടങ്ങൾ കടലിലിൻ്റെ ആഴങ്ങളിലേക്ക് ?


എന്നാലും നീ ഭാഗ്യവാനാണ്!


എന്നെ നോക്കു ! എന്നെ കത്തിച്ചു ഭസ്മമാക്കിയിരിക്കുന്നു! പുജയും മന്ത്രവും ചെയ്ത് എന്നെ അടച്ചിരിക്കുന്നു! വില കൂടിയ പട്ടിൽ എൻ്റെ വായ മൂടി കെട്ടിയിരിക്കുന്നു!മണ്ണിൽ അലിഞ്ഞ് ചേരണമെന്ന എൻ്റെ ജഡത്തിൻ്റെ അടിസ്ഥാന ആവശ്യം പോലും നിരസിച്ചിരിക്കുന്നു! പക്ഷേ മഹാമാനുഷികളായ ബ്രാമണ ശ്രേഷഠർ ചെയ്ത മന്ത്രത്തിൻ്റെ പിൻബലമുണ്ട് എൻ്റെ  ഈ വായ മൂടികെട്ടിയ കുടത്തിന്! ഇത് എനിക്ക് മോക്ഷം നൽകും ! എൻ്റെ പുണ്യദേഹം പുഴുക്കൾക്കും പ്രാണികൾക്കും അന്നമാകില്ല!


ഈ കുടമൊന്ന് പൊട്ടി കിട്ടിയാൽ വിശ്വ പ്രപഞ്ചത്തിൽ ലയിക്കാമായിരുന്നു!'


വിശ്വപ്രപഞ്ചമോ?


ജീവിച്ചിരുന്ന കാലത്ത് അങ്ങനെയൊന്ന് കേട്ടിരുന്നോ?


കുടത്തിൽ നിന്ന് തേങ്ങൽ ഉയർന്നു!


ഗദ്ഗതത്തോടെ മന്ത്രിച്ചു! 

ഇല്ല!


എൻ്റെ രാജ്യം!


എൻ്റെ മതം!


എൻ്റെ ദൈവം!


എൻ്റെ കുടുംബം !


അത് മാത്രമേ കേട്ടിരുന്നുള്ളു ! 


എനിക്ക് ഇതൊന്നും ഉണ്ടായിരുന്നില്ല!


 അനാഥശവം  വാചാലനായി!


ദിക്കുകളിൽ നിന്ന് ദിക്കുകളിലേക്ക് യാത്രകളായിരുന്നു! എനിക്ക്!   എൻ്റെ വിശ്വ പ്രപഞ്ചം ഞാൻ സഞ്ചരിച്ചിരുന്ന ഇടങ്ങൾ ആയിരുന്നു! ചേരികൾ ,കോളനികൾ, ആദിവാസി ഇടങ്ങൾ !


എൻ്റെ മതം എൻ്റെ ചുറ്റിലുള്ള എല്ലാ മനുഷ്യരിലായിരുന്നു!


എൻ്റെ ദൈവം എൻ്റെ ചുറ്റും കാണുന്ന വിശകുന്ന മനുഷ്യനായിരുന്നു!


എനിക്ക് എല്ലാവരും കുടുബകാരയായിരുന്നു!

കുടുബം........ കൂടുംമ്പോൾ ഇമ്പമുള്ളവർ !


എന്നിട്ടും നീ എന്തേ അനാഥ ശവമായി! പൂജ യില്ല മന്ത്രമില്ല, സ്വന്തം  മാതൃദേശത്ത് അടങ്ങാനുള്ള ഭാഗ്യവുമില്ല!


അനാഥ ശവം പൊട്ടി ചിരിച്ചു ! മാതൃ ദേശമോ?


നീ ഇപ്പോൾ എവിടെയാണന്ന് അറിയുമോ!


ഇല്ല!


ഇന്ത്യയിൽ നിന്ന് ഉൽഭവിച്ച്   ചൈനയിലും, പാക്കിസ്ഥാനിലൂടെയും ,ബംഗാളിലൂടെയൊക്കെ ഒഴുകുന്ന സിന്ധു നദീ യിലാണ്!


ഈ കുടം ഏതങ്കിലും തിരമാലയിൽ പൊട്ടി തകർന്ന് ഇവയുടെ ഏതങ്കിലും തീരത്ത് തീ ഒന്നു ചേർന്നേക്കാം! നീ അലിഞ് ചേരുന്നതാണ് നിൻ്റെ മാതൃദേശം! അതിന് രാജ്യാന്തരങ്ങളുടെ അതിർവരമ്പുകളും ദേശങ്ങളും ഇല്ല!


ആണ്ട് തോറും ബലികാക്കൾ  നിൻ്റെ പേരിൽ ചോറ് ഉണ്ട് പോയേക്കാം! ബാക്കിയാവുന്ന ബലി ചോറുകൾ കടപുറത്ത് കിടന്ന് നശിച്ച് പോയേക്കാം!  എന്നാലും നീ ഒന്നും ചുറ്റുവട്ടത്ത് ഉള്ളവരെ ജീവിതകാലത്ത് തിരിച്ച് അറിയില്ല! ഭക്ഷണം കിട്ടാതേ അലഞ് തിരിയുന്ന അനാഥ മനുഷ്യർ! പ്രപഞ്ച സൃഷ്ടിയുടെ കാരണ കാരായ മാതൃത്വം കൈ നീട്ടി യാജികുന്ന കാലം..... എച്ചിലിൽ കൈഇട്ട് വാരുന്ന അനാഥ കുരുന്നുകൾ!


നീ നിൻ്റെ പിതാവിനെ കണ്ടിട്ടുണ്ടോ?


ഇല്ല അദ്ദേഹം മോക്ഷം തേടി കൊടും വനാന്തരങ്ങളിൽ അഭയം തേടിയതാണ്!


എൻ്റെ ചെറുപ്പത്തിലെ നാടുവിട്ടു!

വിശക്കുന്ന മനുഷ്യരെ കുറിച്ച് അദ്ദേഹത്തിന് ഉത്കണ്ഡയുണ്ടായിരുന്നു അദ്ദേഹത്തിന്! വർഗിയത തീരെയില്ലായിരുന്നു! ചേരികളിൽ ഉറങ്ങുകയും അവരോടപ്പം അധികാരികളോട് പോരാടുകയും ചെയ്ത നക്സൽ ആയിരുന്നു അദ്ദേഹം!


അനാഥ ശവം വിതുമ്പാൻ തുടങ്ങി!  ചുറ്റുവട്ടത്തിലേക്ക് നോക്കിയപ്പോൾ  സ്വന്തം കുട്ടിയെ നോക്കാൻ മറന്നു പോയി!ഒപ്പം ജീവിതകാലം മുഴുവൻ തന്നെ ചേർത്ത് പിടിക്കും എന്ന് വിശ്വസിച്ച പ്രാണസഖിയേ വഴിയിൽ  ഉപേക്ഷിച്ചു!


"എന്തിന് വേണ്ടി!"


ഉത്തരം രണ്ട് ആത്മാകളിൽ നിന്നും ഒരു പോലേയായിരുന്നു!


മോക്ഷം!


ആത്മാവിൻ്റെ മോക്ഷം! അജ്ഞാത ശവം പിന്നെയും തർക്കത്തിൽ ഏർപെട്ടു!

മോക്ഷം എന്ന്  ഒന്നില്ല


 മാനവികതയുടെ ചേർത്ത് പിടിക്കലാണ് മോക്ഷം!


കടൽ പെട്ടന്ന് പ്രഷുബ്ദമായി! തിരമാലകൾ  കാറ്റിൽ ഉയർന്ന് പൊങ്ങി ! അതിഭീകരമായ ഹുങ്കാര ശബ്ദം! വൻമതിലിനോളം പൊങ്ങുന്ന  തിരകൾ !

തിരകൾ ഇടയിൽ വെച്ച് എവിടെയോ ചെപ്പ് കുടവും ,ശവവും അനാഥരായി!


ആ സത്യം ഇനിയും മറച്ച് വെക്കാനാവില്ല! ഇനിയെങ്കിലും നീ അത് തുറന്ന് പറയു !അല്ലങ്കിൽ ഞാൻ ഇനിയും രോഷകുലയാകും! കടമലമ്മ തിരകൾ ആകുന്ന കൈകൾ കൊണ്ട് ഉയർന്ന് പൊങ്ങി !


ഗതിയില്ലാതെ അനാഥ ശവം പുലമ്പാൻ തുടങ്ങി!


" എനിക്ക് ഒരു രഹസ്യം പറയാനുണ്ട്!എൻ്റെ അവസാന തുണ്ട് മാംസവും തീർന്ന് പോയിരിക്കുകയാണ്, ഞാൻ ആഴികളിലേക്ക് താഴ്ന്ന് കൊണ്ടിരിക്കുകയാണ്!നീ ഇപ്പോൾ എവിടെയാണ്? ഞാൻ നിൻ്റെ അഛനാണ് മകനെ? " അനാഥ ശവം ഒച്ചയിട്ടു! മകനെയും, അമ്മയേയും കുടുംബത്തേ തിരിച്ചറിയാതെ ദേശാടനം ചെയ്ത അഛൻ!


ചെപ്പ് കുടത്തിന് ഒച്ചയൊന്നും കേൾക്കാനായില്ല! ശക്തമായ തിരമാല  ചെപ്പ് കുടത്തേ ദൂരേക്ക് തള്ളിമാറ്റിയിരുന്നു !മോക്ഷം തേടി  രാജ്യന്തരങ്ങളിലേക്ക് ചെപ്പ് കുടം  പിന്നെയും സഞ്ചരിച്ച് കൊണ്ടിരുന്നു!


ബലികാക്കകൾ മാത്രം കടലിന് മീതെ വട്ടമിട്ട് പറന്നിരുന്നു!


മോക്ഷം കൊടുക്കേണ്ടത് അവയുടെ ധർമ്മ മെത്രെ!


22/06/2022

ഒരു വൃക്ക മോക്ഷണത്തിൻ്റെ കഥ

  !


നാട്ടിൽ കച്ചവടമുള്ള കാലം ഉച്ചക്ക് വിശ്രമിക്കാൻ കിടക്കുന്ന  സമയം കാറ്റ് കിട്ടാൻ വേണ്ടി ജനൽ തുറന്ന് വെച്ചിട്ടുണ്ട്! 


അന്നത്തേ പറമ്പിൻ്റെ അരികിൽ  അതിരായി പിടിപ്പിക്കുക കൈത എന്ന് അറിയപെടുന്ന കൈതോല ചെടിയാണ്! ഇതിൻ്റെ ഓല കീറി സ്ത്രീകൾ പായയുണ്ടാകും ! അങ്ങനെയുണ്ടാക്കുന്ന പായ സ്ത്രീകൾക്ക് ഒരു  വരുമാനമാർഗമാണ്! 


അങ്ങനെ അഞ്ച് പത്ത് സ്ത്രീകൾ ഓല കീറി " തഴമടി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്!

കൂട്ടത്തിലെ  തലതൊട്ടപ്പയായ സ്ത്രീ പെട്ടന്ന് ഒരു അനുഭവകഥ പറയാൻ തുടങ്ങി! 


കഥ കേൾക്കൽ പണ്ടേ ഇഷ്ടമായത് കൊണ്ട് ഞാൻ മെല്ലെ ശ്രദ്ധിക്കാൻ തുടങ്ങി! 


ഒരു കുട്ടിയെ തട്ടികൊണ്ട് പോകാനുള്ള ശ്രമത്തിൻ്റെ കഥയാണ് ആ സ്ത്രീ പറയുന്നത്!

അന്ന് ഒക്കെ സ്കൂളിൽ നിന്ന് കുട്ടികളെ മിഠായി കൊടുത്ത് തട്ടി കൊണ്ട പോയ കഥ, പാലത്തിന് തൂണ് ഇടുവാൻ കുട്ടികളെ കുഴിമുടുന്ന കഥകൾ ഒക്കെ ഒഴുകി നടക്കുന്നത് ഇത്തരം കൂട്ടായമകളിലാണ്! ഇന്നത്തെ വാട്ട്സ് അപ്പ് കൂട്ടായമയുടെ ഒരു എളിയ രൂപം'! 


ഈ തവണ ഒരു കറുത്ത കാറാണ് ഹീറോ !

കറുപ്പ് എന്ന് പറഞ്ഞാൽ  ഒരു വല്ലാത്ത കറുപ്പ്! 


സ്ത്രീ  കഥ പറഞ് തുടങ്ങി!  മറ്റ് സ്ത്രീകൾ ചെവി കൂർപ്പിച്ച് കഥ ശ്രദ്ധിക്കാൻ തുടങ്ങി!

സ്കൂളിൽ നിന്ന്  പച്ച പാവടക്കാരി മെല്ലെ നടന്ന് വരാൻ തുടങ്ങി! ആ നാട്ടിലെ ഏറ്റവും സുന്ദരിയെന്ന് കഥകാരി! 


പെട്ടന്ന്  ആ കറുത്ത കാർ കുട്ടിയുടെ മുമ്പിൽ വന്ന് സഡൻ ബ്രേക്ക് ഇട്ടു! ഓമനി വാൻ അക്കാലത്ത് ഇറങ്ങാത്തത് കൊണ്ടാവാം കറുത്ത അംബാസിഡർ ആയി മാറിയതെന്ന് തോന്നുന്നു! 


മുഖം മറച്ച മുന്ന് നാല് രൂപങ്ങൾ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി! 


കുട്ടിയെ പിടിച്ച്  വണ്ടിയിൽ കയറ്റി! 


എന്തിനാ വണ്ടിയിൽ കയറ്റിയത്? 


ചോദ്യം എല്ലാവരുടെയും മുഖത്ത് നിന്ന് ഒരുമിച്ചായിരുന്നു! 


ഒരു മസാല കഥ പ്രതിക്ഷിച്ച ചിലർ അക്ഷമരായി! 


" വൃക്കയെടുക്കാൻ അല്ലാതെയെന്തിനാ "

ഇക്കാലത്തൊക്കെ  എന്താ വില? 


ഒരു ബലാൽസംഘം പ്രതീക്ഷച്ചവരുടെ മുഖത്ത്   നിരാശയുടെ കടന്നൽ കൂട്! 


എന്നിട്ട് കിട്ടിയൊ? 


കഥാകാരി  ൈക്ലമാക്സിേലേക്ക് കടന്നു ! 


എവിടന്ന് കിട്ടാൻ!

കുട്ടി അപ്പോഴെക്കും ഒച്ച വെച്ച് കളഞ് എത്രെ! 


ആളുകൾ ഓടി കൂടിയപ്പോഴേക്കും! 


കിട്ടിയ ഒരു വൃക്കയും കൊണ്ട്  കാറിൽ വന്നവർ ഓടി കളഞത്രെ! 


ഇനി ആ കുട്ടിക്ക് വൃക്ക എന്ത് ചെയ്യും? 


ആ നാട്ടിൽ ഒരു സിദ്ധൻ ഉണ്ടത്രെ! അദ്ദേഹം ഒരു പട്ടിയുടെ  വൃക്ക വെച്ച് അഡ്ജസ്റ്റ് ചെയ്തത്രെ!

'

എന്നിട്ട് എന്തങ്കിലും പ്രശ്നം ? 


ആളുകളുടെ ചോദ്യം വീണ്ടും! 


മൂത്രമൊഴിക്കുമ്പോൾ ഒരു പ്രശ്നമുണ്ട്! 


എന്ത് പ്രശ്നം! 


ആളുകൾ വീണ്ടും  ഉത്കണ്ഡാകുലരായി! 


മൂത്രമൊഴിക്കുമ്പോൾ ഒരു കാൽ പൊക്കി വെക്കും!....... നായയെ പോലേ! 


വാൽ കഷ്ണം 


ആരോഗ്യ മന്ത്രിയുടെ വൃക്ക തട്ടികൊണ്ട് പോകൽ കഥക്ക്,ഈ കഥയുമായി ഒരു ബന്ധമില്ലന്ന് പറയാൻ പറഞ്ഞു!


16/04/2022

ഒരു ബസ് യാത്രയുടെ അനന്തരാവകാശികൾ!

 


വർഷം തൊണ്ണൂറുകൾ കൃത്യമായി പറഞ്ഞാൽ  32 വർഷം മുമ്പ്  പറവൂർ നിന്ന് ഗുരുവായുർ റോട്ടിൽ ഓടുന്ന ബസിൽ ഓടി കയറി! ഓടി കയറിയതാണോ! ചാടി കയറിയതാണോ എന്ന് പൂർണ്ണമായും ഓർമ്മയില്ല! എന്തായാലും കയറി  എന്നത് മാത്രമാണ് സത്യം! 


കണ്ടക്ടറുടെ ഭാഷയിൽ പന്ത് കളിക്കാൻ സ്ഥലമുള്ള  ഏരിയ! നാട്ടുകാരുടെ ഭാഷയിൽ സൂചി കുത്താൻ ഇടമില്ലാത്ത  സ്ഥലം!

ഇങ്ങനെ സൂചിയും പന്തും മത്സരിക്കുന്ന സ്ഥലത്തേക്കാണ്  കോലുപോലേയുള്ള എൻ്റെ എൻട്രി! 


തോളിൽ തുണി സഞ്ചിയും, ജൂബ്ബയും കണ്ടാൽ അറിയാം അന്നത്തേ വിപ്ലവകാരിയായ കോളേജ് വിദ്യാത്ഥിയാണന്ന്!

ഹീപ്പീസം ഒക്കെ ഫാഷനാണന് കരുതുന്ന കാലം!

ഭാഗ്യം  കയറിയപ്പോൾ തന്നെ  ഇരിക്കാൻ സീറ്റ് കിട്ടി!  അന്ന് പത്ത് പൈസ കാലമാണ്! 


"ഉറുപ്യക്ക് പത്ത് " എന്ന് കണ്ടക്ടറുടെ തിയറി കാലം! 


സീറ്റിൽ ഇരിക്കുന്ന എന്നെ കണ്ടപ്പോൾ തന്നെ കണ്ടക്ടർക്ക് കുരു പൊട്ടി! 


കൺസഷൻ ഇല്ലയെന്ന്  കണ്ടക്ടറുടെ മറുപടി! 


" മാണ്ട ഫ്രീ മതിയെന്ന് "ഞാൻ 


ബസ്  പോകില്ലന്ന് കണ്ടക്ടർ ! 


തിരക്കില്ലന്ന് ഞാൻ! 


കണ്ടക്ടറുടെ  നീട്ടി വിസിലഡി! 


ബസ് സ്റ്റോപ്പിൽ നിശ്ചലമായി! 


ഞാൻ സ്റ്റുഡൻസിൻ്റ അവകാശത്തെ കുറിച്ച് നീണ്ട  പ്രസംഗം! 7 മണിവരെ വിദ്യാത്ഥിക്ക് സൗജന്യയാത്രക്ക് അവകാശമുണ്ടന്നും RTO ഇത് കാർഡിൽ  രേഖപ്പെടുതിയിട്ടുണ്ടന്നും ഞാൻ! 


ഏത് കിതാബിൽ രേഖപ്പെടുതിയാലും ഞാൻ തരൂലന്ന് കണ്ടക്ടർ ! 


എനിക്ക് ഫ്രീ പോകുന്നതിൽ  പ്രശ്നമില്ലന്ന് ഞാൻ! 


പോട പട്ടി എന്ന് കണ്ടക്ടർ ! 


നിയും പോട പട്ടി  എന്ന് ഞാൻ! 


തെണ്ടിയെന്ന് കണ്ടക്ടർ ! 


പന്നിയെന്ന് ഞാൻ!..... 


ഇങ്ങനെ പട്ടി തെണ്ടി കളിക്ക് ഇടയിലാണ്  വിദ്യാത്ഥി കണ്ടക്ടർ യുദ്ധ നിയമം തെറ്റിച്ച് കൊണ്ട് ,കണ്ടക്ടർ പുളിച്ച പച്ചതെറി  പറയാൻ തുടങ്ങിയത് ! 


എൻ്റെ ആവനാഴിയിലെ ആയുധം കലാസ്!

കണ്ടക്ടർ  പൂത്തിരി കത്തിച്ച പോലേ പച്ച തെറികളുടെ മാലപടക്കം ! 


എനിക്ക് അറിയുന്ന ഒന്ന് രണ്ട് പച്ച തെറികൾ  

തിരെ നിലവാരം കുറഞത്!


എൻ്റെ തെറിക്കൾ പാട്രിയറ്റ് മിസൈലേറ്റ് തകർന്ന  സ്കഡ് പോലേ ചത്ത്  മലച്ചു! 


ഇപ്പോ പറഞതും ഇനി പറയാൻ പോകുന്നതും നിൻ്റെ

വാപ്പയുടെ പേരിൽ സ്പ്പോൺസർ ചെയ്തിരിക്കുന്നു എന്ന് ഞാൻ! 


കളി കയ്യാം കളിയിലേക്ക്! 


മുഷ്ടി ചുരുട്ടി കണ്ടക്ടർ എൻ്റെ അടുത്തേക്ക്! 


ഞൊളി പോലേയുള്ള കൈ ഞാനും ചുരുട്ടി! 


പെട്ടന്ന് ഒരു യാത്രക്കാരൻ്റെ ഇടപെടൽ! 


" ആ കുഞ്ഞിനെ എന്തങ്കിലും ചെയ്താൽ നിൻ്റെ മയ്യത്ത് എടുക്കും ഞാൻ ,എടുക്കട വണ്ടി!"


എൻ്റെ പിന്നിൽ നേരത്തേ പോകേണ്ട യാത്രക്കാരുടെ  സപ്പോർട്ട് ! 


കണ്ടക്ടർ ഒരു മോങ്ങൽ പോലേ വിസൽ അടിച്ചു! 


ഞാൻ ശ്വാസം എടുത്ത്  ചുറ്റും തിരിഞ് നോക്കി! 


ഓ മൈ ഗോഡ്, എൻ്റെ ബാച്ചിലെ പെൺകുട്ടികൾ ചുറ്റും !

ചിലർ കണ്ണിറുക്കി കാണിക്കുന്നു! 


അതിൽ എന്നെ നൊമ്പരപ്പെടുത്തിയത് ഷാഹിനയുടെ അടക്കിപിടിച്ച ചിരിയാണ്! 


ഒരിക്കൽ ഇഷ്ടമാണന്ന് പറഞതിന്'" പോട പട്ടി "എന്ന് മനോഹരമായി മൊഴിഞ കണ്ടക്ടറുടെ ഫോട്ടോ കോപ്പി! 


എൻ്റെ അഭിമാനം സടകുടഞ് എഴുനേറ്റു!

നാളെ  ക്ലാസ്സിൽ  പാട്ടാവുമെന്ന് ഉറപ്പാണ്! 


ഇതിനൊക്കെ പൊലീസിലുള്ള വാപ്പയെ   ഉപയോഗിച്ചില്ലങ്കിൽ പിന്നെയെന്ത് പോലീസ് കാരൻ്റെ മകൻ! 


വാപ്പയോട് പറഞപ്പോൾ കണ്ടക്ടറുടെ  ജോലി പ്രയാസത്തേ കുറിച്ചും, വെളുപ്പിന് നാല് മണിക്ക് ജോലിക്ക് കയറുന്ന  അയാളുടെ സമ്മർദ്ദത്തേ കുറിച്ചും എനിക്ക് ഒരു കോച്ചിംഗ് ക്ലാസ്സ്!

കൂട്ടത്തിൽ അവനെ കണ്ടാൽ ഞാൻ ചോദിക്കാം എന്ന ഒരു ഒഴുക്കൻ മറുപടിയും! 


എൻ്റെ കിളി വീണ്ടും പോയി! അടക്കി ചിരിക്കുന്ന ഷാഹിന ! എൻ്റെ മുമ്പിൽ  നൃത്തം വെക്കുന്നതായി തോന്നി! 


" എനിക്ക് ഇവിടെ മാത്രമല്ല അങ്ങ് ഡൽഹിയിലുമുണ്ടടാ  പിടി" എന്ന ഡയലോഗ് പെട്ടന്നാണ് ഓർമ്മ വന്നത്! 


ഞാൻ മാമയുടെ അടുത്തേക്ക് പോയി! പുള്ളിയും പോലീസിൽ തന്നെ! 


എൻ്റെ സങ്കട കഥ മാമ  കേട്ടു ! 


വെള്ള കടലാസിൽ ഒരു പെറ്റീഷൻ എഴുതി തന്നു! നാളേ വലപാട് സർക്കിൾ ഓഫിസിൽ കൊടുക്കാൻ പറഞു! 


പിറ്റേ ദിവസം  ബസ് സർക്കിൾ ഇൻസ്പെകടറുടെ പിടിയിൽ! 


ഫസ്റ്റ് എയ്ഡ്  ബോക്സ് ചോദിച്ച  സിഐ മുമ്പാകെ കണ്ടക്ടർ സ്പാനറും സ്കൂട്ടർ ഡ്രൈവറുമായി ശ്രീനിവാസനെ പോലേ  ഇളിച്ച് നിന്നു!

ഓവർ ലോഡ്, യൂണിഫോം ഇല്ല തുടങ്ങിയ കുറ്റങ്ങൾ വേറേ! മൊത്തം 3000 അടച്ചാൽ മലപ്പുറം ക്കാരൻ്റെ ശൈലിയിൽ പറഞ്ഞാൽ കൈചലാവാം! 


അടുത്ത ദിവസം സർക്കിൾ ഓഫിസിൽ ഞാനും കണ്ടക്ടറും ഹാജരായി!! 


എൻ്റെ കൈൽ  കാർഡ് ഉണ്ടായിരിന്നില്ലന്ന് കണ്ടക്ടർ ! 


ID കാർഡ് ഇല്ലാതെ പ്രാക്ക്റ്റിക്ക് ക്ലാസ്സിൽ കയറാൻ കഴിയില്ലന്ന് ഞാൻ! 


എന്നെ ജാക്കി ലിവർ കൊണ്ട് തല്ലാൻ വന്നു എന്ന ഒരു കഥ ഇതിനിടയിൽ കൈൽ നിന്ന് ഇട്ടു! 


എന്നെ എന്താണ് പറഞതെന്ന്  സി ഐ !

ക,  പു....സ...തുടങ്ങിയ പദങ്ങൾ അതിൽ ഉണ്ടായിരുന്നുവെന്നും സാറിനോട് പറയാൻ കഴിയില്ലന്നും ഞാൻ! 


പിന്നീട് ഞാൻ കണ്ടത് സി ഐ ഇദ്ദേഹത്തേ  "മോന്നേ " എന്ന് ചേർത്ത് വിളിക്കുന്നതാണ്!

വിട്ടത് പൂരിപ്പിക്കാനുള്ള അവകാശം വായനക്കാർക്ക് നൽകുന്നു! 


" അയാളെ ഈ റൂട്ടിൽ വേണ്ടന്നും, ഓണറേ വിളിച്ച്  നാളെ സി ഐ മുമ്പാകെ ഹാജരാവാനും! പറഞ് സി ഐ  കണ്ടക്ടറെ പറഞ് വിട്ടു! 


" ഞാൻ അഭിമാനത്തോടെ പോലീസ് സ്റ്റേഷനിൽ നിന്ന്  ബസ്സ്റ്റോപ്പിലേക്ക് ഇറങ്ങി!

ഈ സീൻ കാണാൻ ഷാഹിന ഉണ്ടായിരുന്നങ്കിൽ! 


ബസ് സ്റ്റോപ്പിൽ അതാ കണ്ടക്ടർ ! എൻ്റെ ധൈര്യം പമ്പ കടന്നു! തല്ല് ഉറപ്പായും ഞാൻ പ്രതീക്ഷിച്ചു! എൻ്റെ കാലുകൾ വിറക്കാൻ തുടങ്ങി! അത്രയും അയാൾ പോലീസ് സ്റ്റേഷനിൽ അനുഭവിച്ചു! 


അയാൾ പോയിട്ട് പോകാം! 


രണ്ട് ബസ് പോയിട്ടും അയാൾ പോകുന്നില്ല! 


ദൈവമേ ഇയാൾ എന്നെ കൊല്ലുമോ? 


പെട്ടന്ന് വന്ന ബസിൽ ഞാൻ ചാടി കയറി! 


പക്ഷേ അതിലും വേഗത്തിൽ പരിചയസമ്പനനായ അയാൾ വണ്ടിയിൽ ചാടി കയറി! 


എൻ്റെ സീറ്റിൽ തന്നെ അയാളും വന്നിരുന്നു! ഞാൻ അയാളെ  തിരിഞ് നോക്കാതെ സൈഡിലേക്ക് എന്തും സംഭവിക്കാം  എന്ന മട്ടിൽ ചേർന്നിരുന്നു! എൻ്റെ ഹൃദയതാളം മെല്ലെ  പുറത്തേക്ക് കേട്ടു തുടങ്ങി! 


കണ്ടക്ടർ ട്ടിക്കറ്റ് മായി വന്നത് അപ്പോൾ ആണ് ! 

" ഇക്കയുടെ കാശ് എന്ന് പറഞ് അയാൾ എൻ്റെ  ടിക്കറ്റിൻ്റെ പണം കൊടുത്തു! 


എൻ്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി!


കണ്ടക്ടർ കഴുത്തിന് പിടിച്ച് ഞെക്കിയത് കൊണ്ടല്ല ! പതിനേഴ് വയസുള്ള എന്നെ 45കാരനായ കണ്ടക്ടർ ഇക്കയെന്ന് സംബോധന ചെയ്തത് കൊണ്ടാണ്! 


വണ്ടി എൻ്റെ ട്രാക്കിലാണന്ന് തിരിച്ച് അറിഞ്ഞു!

നഷ്ടപെട്ട എയർ തിരിച്ച് പിടിച്ച്  മുത്തി തവള മസില് പിടിച്ച പോലേ സീറ്റിൽ ഞാൻ നിവർന്നിരുന്നു! 


അയാൾ തൻ്റെ കഥ പറയാൻ തുടങ്ങി! 


"ഇക്കയെ ഞാൻ ലിവർ കൊണ്ട് അടിക്കാൾ വന്നോ " 


എൻ്റെ ഉത്തരം മറ്റൊരു ചോദ്യമായിരുന്നു! 


എൻ്റെ കൈൽ കാർഡ് ഉണ്ടായിരുന്നില്ലെ! 


" ഉവ്വ് " 


"ഒരു നുണ നിങ്ങൾ പറഞ്ഞു,, രണ്ട് നുണ ഞാനും ഇപ്പോ നമ്മൾ സുല്ല് ആയി " 


എന്നാലും നമ്മൾ ഒരു സമുദായമല്ലെ? 


അയാൾ സെൻ്റി ഇറക്കാൻ നോക്കുകയാണ്! 


" എന്നെ വാപ്പാക്ക് വിളിച്ചത് സമുദായം ചോദിച്ച്ട്ടാണോ " 


അയാൾ നിശബ്ദനായി ഇരുന്നു! 


മതം വർക്ക് അവിട്ട് ആവില്ലന്ന്  അയാളുടെ തിരിച്ച് അറിവ് ആവാം! അയാളുടെ ദാര്യദ്രത്തിൻ്റെ കഥ പറഞ്ഞു! മൂന്ന് നാല് മക്കൾ, ഭാര്യ ഉമ്മ ,രോഗിയായ മാതാവ്!..... 


ഞാൻ കേസ് പിൻവലിക്കണം അതാണ് അയാളുടെ ആവശ്യം!

നാൽപത്തി അഞ്ച് മിനിറ്റ് യാത്ര കിടയിൽ അയാളുടെ ദാര്യദ്ര്യം എന്നെ കീഴടക്കി! 


ഞാൻ കേസ് പിൻവലിക്കാം എന്ന് സമ്മതിച്ചു!

ഒരു ഡിമാൻ്റ് അയാളുടെ മുമ്പിൽ വെച്ച് !

നാളേ ബസിൽ വരുമ്പോൾ ഷാഹിനയുടെ മുമ്പിൽ വെച്ച് കൂട്ടുകാരനായി അഭിനയിക്കണം!

അടുത്ത ദിവസം ഞാൻ ക്ലാസ്സിൽ എൻ്റെ വീരകഥ  അവതരിപ്പിച്ചു! 


കണ്ടക്ടർ ആകട്ടെ   എൻ്റെ നല്ല സുഹൃത്തായി മാറി! ബസിൽ വെച്ച്  അയാൾ എന്നെ ചായകുടിക്കാൻ  വിളിക്കും! ഇടക്ക് കപ്പലണ്ടിയോ മിട്ടായായോ വാങ്ങി തരും! 


ഒരു അപ്പുകുട്ടൻ സ്റൈൽ  ആക്ക്റ്റിംഗ് 


ഞാൻ അഭിമാനത്തോടെ  എതിർ സീറ്റിൽ ഇരിക്കുന്ന ഷാഹിനയേ നോക്കും! 


ഷാഹിനയുടെ  ചുണ്ട് കളിൽ നിന്ന് പരിഹാസം പോയിരിക്കുന്നു! കണ്ണുകളിൽ മൈലാഞ്ചി രാവ്! 


അവൾ എനിക്ക് ഒരു പേരിട്ടു " ഇഛാപ്പി" 


പിന്നീട് ഷാഹിനയുടെ 'മടിയിൽ തല വെച്ച് കിടക്കുമ്പോൾ ഞാൻ വീമ്പിളക്കും! 


" എന്നെ എതിർത്തവരെയൊക്കെ  ഞാൻ സ്വന്തമാക്കിയിട്ടുണ്ട്! നിന്നെയും!" 


കാലങ്ങൾ കഴിഞ് പോയി ! പ്രവാസ ജീവിതത്തിന് ഇടക്ക്  കണ്ടക്ടറെ പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല

ഹെഡ് ഓഫിസിൽ നിന്ന് വന്ന മെയിലിൽ അന്ന് രണ്ട് കത്തുകൾ എനിക്ക് ഉണ്ടായിരുന്നു! മൂന്ന് നാല് മാസം പഴക്കമുള്ളവ! സെക്ഷൻ്റ പേരില്ലാത്തത് കൊണ്ട് !  ആറേഴ് സൈറ്റ് കയറി ഇറങ്ങിയാണ് വരവ് 


"  ഇച്ചാപ്പി വേഗം വരണം, എന്നെ കല്യാണത്തിന് നിർബന്ധിക്കുന്നു" 


അടുത്ത' കത്തിൽ  ഒരു വെഡിഗ് ലെറ്റർ  ആയിരുന്നു!  ഷാഹിന വെഡ്സ്  ഫൈസൽ!

ഒപ്പം ഒരു കുറിപ്പും  ഇച്ചാപ്പിയുടെ മറുപടിയൊന്നും കണ്ടില്ല! എനിക്ക് അധികം പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല!

പ്രാത്ഥിക്കണം! 


മരുഭൂമിയിൽ നിന്ന്  ചൂട് കാറ്റ് മെല്ലെ  അടിച്ച് തുടങ്ങി!' പിന്നെയത് തണുക്കാനും! വീണ്ടും ചൂട് പിടിക്കാനും തുടങ്ങി...... മാറ്റമില്ലാത്ത ചൂടും തണുപ്പും! 


ഞാൻ  മെല്ലെ പിറുപിറുത്തു! 


ചേർത്ത് നിർത്തിയവരെ കൂടെ നിർത്താൻ  മരുഭൂമി എല്ലായ്പ്പോഴും  സമ്മതിക്കണമെന്നില്ല! 


കത്ത് ഞാൻ പിച്ചി കീറി തുണ്ട് തുണ്ടായി കീറി മരുഭൂമിയിലേക്ക് പറത്തി വിട്ടു ! ആ തുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു! മരുഭൂമിയുടെ ചൂട് ഏറ്റ് അവ പറന്ന് കളിച്ചു! ചിലപ്പോഴെക്കെ ആ തുണ്ടുകൾ  ചേർന്ന് നിൽക്കാൻ  ശ്രമിക്കുന്നത് പോലേ തോന്നി...'... അസാധ്യമാണന്ന് അറിഞ്ഞിട്ടും!

14/04/2022

ദീനിയായ ചെരുപ്പ് കുത്തി




കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അയാളെ ഞാൻ അവിടെ കണ്ട് മുട്ടിയത്!

തൻ്റെ മൾട്ടി ഫ്ലോർ അക്കമഡേഷൻ്റെ താഴെ ഒരു കറുത്ത ഷീറ്റ് വിരിച്ച് ഇരിക്കുന്നു! ചെരുപ്പ് തുന്നാൻ ആവശ്യമായ ചണനൂൽ, മുറുക്കുന്നതിന് ആവശ്യമായ  സ്ക്രൂ, കവണ ,പശ യൊക്കെ ഒരു സൈഡിൽ വ്യത്തിയായി അടക്കി വെച്ചിരിക്കുന്നു! 


ഒറ്റനോട്ടത്തിൽ അറിയാം പട്ടാൺ ആണന്ന്, മുഷിഞ് പാലപ്പം പോലേതോന്നിക്കുന്ന തൊപ്പി തലയിൽ വെച്ചിരിക്കുന്നു! മുഷിഞ ബ്രൗൺ നിറത്തിലുള്ള പൈജാമയും കന്തൂറയും ! നിസ് വാർ ചവച്ച് പല്ലും  വായും ചെമ്പിൻ്റെ കളർ ആയിരിക്കുന്നു! 


ഞാൻ കാണുമ്പോൾ ഒക്കെ അയാൾ ശൂന്യതയിലേക്ക് നോക്കിയിരിക്കുന്നതാണ് കണ്ടിട്ടുള്ളത് ! വിദൂരതയിൽ എവിടെയൊ ഉള്ള കസ്റ്റമറെ അയാൾ തേടി കൊണ്ടിരുന്നു! ആർ അയാളുടെ നേരേ നടന്ന് വന്നാലും അയാളുടെ കണ്ണുകൾ തിളങ്ങിയിരുന്നു! അയാൾ പ്രതീക്ഷയോടെ അവരുടെ കാലുകളിലേക്കും മുഖത്തേക്കും മാറി മാറി നോക്കും! 


അന്ന് ഞങ്ങളുടെ ചർച്ച വിഷയം ആ ചെരുപ്പ് കുത്തിയായിരുന്നു!

.

ദുബായിലൊക്കെ ചെരുപ്പ്  തുന്നികെട്ടി ഉപയോഗിക്കുന്നവർ  ഉണ്ടാവുമോ?


ഞാൻ സംശയം പ്രകടപ്പിച്ചു!


മോഡൽ മാറിയാൽ മൊബൈൽ കളയുന്നവർ!, വണ്ടി മാറുന്നവർ, പുത്തൻ ഷർട്ടുകളും പാൻ്റുകളും  ചാരിറ്റി  ബോക്സിൽ നിക്ഷേപിക്കുന്നവർ...... പകുതി തിന്ന, പിസയും ,ബർഗറും  ചാർ കോൾ ചിക്കനും അനാഥ പ്രേതം പോലേ ട്ടേബിളിൽ ഉപേക്ഷിച്ച് പോകുന്നവർ....... 


എൻ്റെ ചോദ്യത്തിന് ഉത്തരമായി സുഹൃത്ത് 


എതിർദിശയിലേക്ക് കൈ ചൂണ്ടി! വേയ്സ്റ്റ് ബിന്നിൽ നിന്ന് കോല് ഉപയോഗിച്ച് നല്ല ഡ്രെസ്സും, മറ്റും കുത്തിയെടുക്കുന്ന ബംഗാളി! 


മനഷ്യരുടെ  അവസ്ഥയുടെയോ, നേർകാഴ്ച്ചയുടെയോ പരിചേതമാണ്  ദുബായ്!


അവനും, ഞാനും ചെരുപ്പ് കുത്തിയും ദുബായിക്കാരനാണ് നാട്ടിൽ! 


അയാളെ സഹായിക്കണം എൻ്റെ മനസ് പറഞ്ഞു!' 


"ദീനിയായ ചെരുപ്പ് കുത്തി" 


ഹ... ഹ. ... സുഹൃത്ത്    ചിരി തുടങ്ങി! 


സ്വർഗത്തിലേക്ക് ഫ്രീ  പാസ് കൊടുക്കുമോ? 


സുഹൃത്തിൻ്റെ പരിഹാസം കേട്ടില്ലന്ന് നടിച്ചു! 


"നിഷേധി" 


ഞാൻ പിറുപിറുത്തു! 


വേഷങ്ങൾ നമ്മളിൽ ഉണ്ടാകുന്ന ഇംപാക്കറ്റിനെ ഒറ്റ കമൻ്റ് കൊണ്ട്  സുഹൃത്ത് പൊളിച്ച് എഴുതി! 


ഒരിക്കൽ എൻ്റെ ചെരിപ്പ് പൊട്ടി! അത്ര കാര്യമൊന്നുമില്ല! രണ്ട് രൂപയുടെ സൂപ്പർ ഗ്ലൂ ഒട്ടിച്ചാൽ തീരുന്ന പ്രശ്നം! 


എനിക്ക് വലിയ സന്തോഷം തോന്നി! 


ചെരുപ്പ് കുത്തിയെ സഹായിക്കാൻ അവസരം കിട്ടിയതിൽ വലിയ സന്തോഷം തോന്നി! 


ഞാൻ  ചെരുപ്പ്മായി  ചെരുപ്പ് കുത്തിയുടെ അടുത്ത് എത്തി! 


അയാൾ ഒരു മിസിരിയുമായി ശൺ0 കൂടുകയായിരുന്നു അപ്പോൾ! 


കോട്ടും ,ട്ടൈ ഉം ധരിച്ച  മിസിരി! 


അയാളോട് എനിക്ക് വലിയ പുഛം തോന്നി!

ചെരുപ്പ് കുത്തിയുമായി തർക്കിക്കുന്ന ചെറ്റ! 


കോട്ടിനും ട്ടൈകുള്ളിലും അർകീസോ? 


എൻ്റെ രണ്ട് ചെരുപ്പ് അയാൾ  അഴിച്ച് വാങ്ങി പരിശോദിച്ചു!  


ഒരു മണികൂർ കഴിഞ് വരാൻ പറഞു! അയാൾ എന്നെ നോക്കി വെളുക്കെ ചിരിച്ചു ! 


ഒരു ചെരുപ്പ് ഒട്ടിക്കുന്നതിനു എന്തിനാണ് രണ്ട് ചെരിപ്പ് എനിക്ക് ഒരു പിടിയും കിട്ടിയില്ല! 


റൂമിൽ ചെന്നപ്പോൾ സുഹൃത്തിൻ്റെ പരിഹാസം വീണ്ടും! 


"ദീനിയായ ചെരുപ്പ് കുത്തി എന്ത് പറഞ്ഞു " 


ഞാൻ സങ്കടത്തോടെ എൻ്റെ

ചെരുപ്പ് ഉയർത്തി  കാട്ടി! 


ചാക്കിൽ പൊതിഞ  പാർസൽപോലേ  ചണ നൂല് കൊണ്ട്  തലങ്ങും വിലങ്ങും തുന്നി കൂട്ടി എൻ്റെ രണ്ട് ചെരുപ്പും  നശിപ്പിച്ചിരിക്കുന്നു! 


45 ദിർഹം വിലയുള്ള ചെരുപ്പ് തുന്നിയതിന് 

മുപ്പത് ദിർഹം  തുന്നൽ കൂലി! 


അടിപൊളി! സുഹൃത്തിൻ്റെ ചിരി ഉച്ചത്തിലായി!


ഒരിക്കൽ  സൂക്കിലൂടെ നടക്കുമ്പോൾ!

ഹരേ ബായ് എന്ന് വിളി കേട്ട്! ഞാൻ തിരിഞ് നോക്കി! 


ഒരു ലെതർ ഷോപ്പിനു മുമ്പിൽ അയാൾ!

അതേ തൊപ്പി അതേ കന്തുറ! 


മെരെ ഷോപ്പ് ഭായ് ! 


ഈവീനിംഗ് ട്ടൈം ആപ്ക്ക ബിൽഡിംഗ് ക്ക സാമ്നെ...... അയാൾ അപൂർണവിരാമമിട്ടു ! 


ലെതർ ബാഗും, ചെരിപ്പും മറ്റ് പ്ലാസ്റ്റിക്ക് ഐറ്റം  അടിക്ക വെച്ച സാമാന്യം വെലിപ്പമുള്ള കട! അയാളും രണ്ടിലധികം പണിക്കാരും! 


ഞാനും ചുറ്റും പരിഭ്രാന്തിയോട് നോക്കി! 


എന്താണ് വട്ടം തിരിയുന്നത് സുഹൃത്തിൻ്റെ ചോദ്യം വീണ്ടും! 


അന്ന് കച്ചറയിൽ നിന്ന് സാധനം പറക്കുന്ന ബംഗാളിയുടെ ഹൈപ്പർ മാർക്കറ്റ് ഇവിടെയെങ്ങാനും ഉണ്ടോ എന്ന് ' നോക്കുകയാണ്!

ഹ..... ഹ..... ഹ........ 


ദുബായ്  ആണ്  നാട് പ്രവാസിയാണ് താരം! 


ഒരു ആങ്കർ ഏതൊ കടയുടെ പരസ്യത്തിനു വേണ്ടി അപ്പോൾ തകർത്ത് അഭിനയിക്കുന്നത് കണ്ടു! 


ഞാനും മെല്ലെ  പിറുപിറുത്തു.,,,,,,, 


ദുബായിയാണ് നാട്  പ്രവാസിയാണ് താരം....



.