01/08/2014

ശവംതീനികളുടെ അറകള്‍...............!!!!.............!!!!!!!!!!!!!!///.......3...




ഞാന്‍ റൂം പൂട്ടി മെല്ലെ പുറത്ത് ഇറങ്ങി. ഒരു ഒഴിവ്ദിവസത്തിന്‍റെ ആലസ്യം ആണോ, ആനന്ദം ആണോ എന്ന് അറിയില്ല ശരീരം വല്ലാതെ  ബലം പിടിച്ചരിക്കുന്നു....കൈകള്‍ ഇരുവശത്തേക്കും കറക്കി ഒന്ന് ആയാസം വരുത്താന്‍ ശ്രമിച്ചു.......

"എന്താ ഇക്ക സര്‍ക്കസ് കാണിക്കുകയാണോ?"
 അടുത്ത റൂമിലെ റഫീക്ക് ആണ്, ഹും ഞാന്‍ ചിറി കൊട്ടി....
" നിങ്ങള്‍ക്ക് എന്ത് കാണിച്ചാല്‍ എന്താ.... ഞങ്ങളെ പോലെയാണോ തോന്നുമ്പോള്‍ പണിയും!   തോന്നുമ്പോള്‍ ലീവും!"

എട്ടൊമ്പത് വര്‍ഷമായി  ഇത് കേള്‍ക്കാന്‍ തുടങ്ങിയത്കൊണ്ട് വെറുതെ ചിരിച്ചതെയുള്ളൂ, എല്ലാവരെപോലെ തനിക്കു എട്ടുമണിക്കൂര്‍ പണിയുണ്ടന്നും ഷിഫ്റ്റ്‌ ആയത്കൊണ്ട് മൂന്ന് ദിവസം ഇടവിട്ട്‌ മുടക്ക് വരുന്നതാണ്ന്നും നൈറ്റ് ഡ്യൂട്ടി ചെയ്യുന്നത്കൊണ്ട് കൂടുതല്‍  അവധി തോനുന്നതാണ്ന്നും  റഫീഖ്നോട്പറഞ്ഞിട്ട് കാര്യമില്ല ദിവസംപത്ത് പതിനാലുമണിക്കൂര്‍ ജോലിചെയ്യുന്ന റഫീഖ്ന് എട്ടുമണികൂര്‍ ഡ്യൂട്ടി എന്ന് പറഞ്ഞാല്‍ തന്നെ അന്യായമാണ്......

 ഇക്ക കടപുറം വാസിയാണോ?
 പെട്ടന്ന് ആണ് റഫീഖിന്റെ ചോദ്യം....
 ങേ.....എന്‍റെ മുഖം വല്ലാതെയായി......
ഇക്ക വിഷമികേണ്ട..... ഞാനും കടപുറം വാസിയാണ്...
 ഹ്ഹ്ഹ്ഹ  ഞാന്‍  അറിയാതെ ചിരിച്ച് പോയി....
ആ കള്ള പന്നി പറഞ്ഞതാണ്, ഇന്നലെ ഞാന്‍ ഇക്കാക്ക്‌ തരകേടില്ലാത്ത ജോലിയാണന്ന് പറഞ്ഞ് പോയി അപ്പോളാണ് അയാളുടെ കടപുറം വിചാരങ്ങള്‍ പുറത്ത് വന്നത്..... നായിന്‍റെ  മോന്‍.......... ദുബായായി പോയി അല്ലങ്കില്‍ നാക്ക് ഞാന്‍ പിഴുത് എടുത്താനേ....
 ആരാ..... ഞാന്‍ അറിയാത്ത പോലെ ചോദിച്ചു......
 ആ ഹെഡ് മാഷ്‌.....പൂ..... മോന്‍ റഫീഖ് അച്ചടിക്കാന് പറ്റാത്ത ഭാഷയില്‍ പിറുപിറുത്തു.......  വിവരദോഷികകള്‍ക്ക് എപ്പോഴും വിഡ്ഢിത്തരമേ പറ്റു അല്ലങ്കില്‍ തന്നെ, തന്നെ ഇകഴ്ത്താന്‍വേണ്ടി   പടച്ച് ഉണ്ടാക്കിയ കടപുറം പ്രയോഗം തനി അരയനായ റഫീഖ്നോട് പറയുമോ.....ഹ്ഹ്ഹ്ഹ എന്‍റെ ചിരി അല്‍പ്പം ഉറക്കെയായി പോയോ എന്തോ?
 ഹെഡ്മാഷ് രസികനായ നജീബ് ഇട്ടപേര്,  എന്താ നജീബെ ഹെഡ്മാഷ് എന്ന് പേര് നല്‍ക്കാന്‍ കാരണം, കാരണം കുടാതെ ആളുകളുടെ മെക്കട്ട് കയറുന്ന ആളുകളെ പിന്നെ എന്ത് വിളിക്കണം. നജീബ് തന്‍റെ നയം വെക്തമാക്കി!

 ഒരിക്കല്‍  ഒരു ലാപ്പ്‌ടോപ്പ് ബേഗും,  സ്വര്‍ണ്ണഫ്രെയിം ഗ്ലാസ്സും ഐ ഫോണും തൂക്കി പിടിച്ചാണ് അയാള്‍ റൂമില്‍ വന്നു കയറിയത്....
  ഇത് എന്‍റെ അളിയനാണ്.. കുഞ്ഞാലിക്ക അയാളെ പരിചയപെടുത്തി...
  എന്താ പേര് ....ഔപചാരികതക്ക് ഞാന്‍ തുടക്ക മിട്ടു..... ഷുക്കൂര്‍
 എവിടെയ ജോലി....... ഒരു നിമിഷം അയാള്‍ നിശബ്ദനായി..... കുഞ്ഞാലിക്കയാണ്  നിശബ്ദതയുടെ ആവരണം പൊളിച്ചത്

RTAയില്‍ ആയിരുന്നു, പണിപോയി.....
 കുഞ്ഞലിക്കയുടെ ശബ്ദത്തില്‍ ഒരു തരം നിരാശ....
എങ്ങനാ പോവാതിരിക്ക? മൂന്ന് നാല് മാസം നാട്ടില്‍ നിന്നാല്‍  ഏതു കമ്പിനിയ പണികൊടുക
 കുഞ്ഞാലിക്ക പിന്നേയും പിറുപിറുത്തു.....
 അയാളുടെ പുരികം വളയുന്നതും ചിറികോട്ടി പുച്ഛത്തോടെ  വാക്കുകള്‍ പുറത്ത് ചാടുന്നതും ഞാന്‍ കണ്ടു. “ ആ നായിന്‍റെ മക്കളുടെ പണി എനിക്ക് വേണ്ട, ഉമ്മ മരിച്ചാല്‍ നാട്ടില്‍ നില്‍ക്കാന്‍ സമ്മതിക്കാത്ത കമ്പനിയില്‍ എനിക്ക് പണി വേണ്ട’”
എല്ലാത്തിനും ഒരു  ചിട്ടയും, അടക്കും ഒക്കെയുണ്ടേ.... ഇത് ഗള്‍ഫ്‌ ആണ്.
. അയാള്‍ കണ്ണ്ഉരുട്ടി കുഞ്ഞാലിക്കയെ നോക്കി....  കുഞ്ഞാലിക്ക പെട്ടന്ന് നിശബ്ദപാലിച്ചു... കുഞ്ഞാലിക്ക എന്നും അങ്ങനെയാണ് എല്ലാഭാരവും സ്വയം ഏറ്റു എടുക്കും ഒരു വലിയ കുടുംബത്തിന്‍റെ ഭാരം മുഴുവന്‍ ചെറുപ്പത്തില്‍ തന്നെ സ്വന്തം തലയില്‍ ഏറ്റ് എടുത്ത ആള്‍, ഭാരം ഒരു ശീല മായാത് കൊണ്ട് ആണ്ന്ന് തോന്നുന്നു റൂമിലെ  വെപ്പും തീനും ഒക്കെ മൂപരുടെ തലയില്‍ ആണ്, വെച്ച് ഉണ്ടാക്കി പാത്രത്തിലാക്കി വെക്കുമ്പോള്‍ അയാള്‍ പിറുപിറുക്കും
 ‘ അവര്‍കൊക്കെ വലിയ പണിതിരക്കാ മോനെ”
  രാത്രി നിലത്തു പായവിരിക്കുമ്പോള്‍ കുഞ്ഞാലിക്കയോട് ഷാജിയുടെ  പരിഹാസം കലര്‍ന്ന ചോദ്യം
ഇന്നും ഗസ്റ്റ്‌ ഉണ്ടൊ?” “ ഇനി എന്നും ഗസ്റ്റ്‌ ഉണ്ടായിരിക്കും കുഞ്ഞാലി തന്നെ ഗസ്റ്റ്,!”
ACയുടെ തണുപിനെ അതിജീവിക്കാന്‍ എന്നോന്നം കുഞ്ഞാലിക്ക തന്‍റെ മുണ്ട് വാരിച്ചുറ്റി ബെഡ് ഷീറ്റില്‍  മയ്യത്ത്പോലെ കിടന്നുറങ്ങ്മ്പോള്‍  ഷുക്കൂര്‍ കുഞ്ഞാലിക്കയുടെ ബെഡില്‍ കയറി  ബ്ലാങ്ങറ്റ് പുതച്ച് സുഖമായി ഉറങ്ങുന്നത് ഒരു കൌതുകത്തോടെ ഞാന്‍ നോക്കിയിരുന്നു......
  ഒരു അഞ്ഞൂറ് ഉറുപിക്ക കടം ഉണ്ടൊ മോനെ,
 എന്തിനാ ഇപ്പൊ ഇക്കാക്ക്‌ കാശ്
“ ഓന്ന് കൊടുക്കാനാ”  അയാള്‍ക്ക്‌ അതിന്‍റെ ആവശ്യം ഉണ്ടന്ന് തോനുന്നില്ലല്ലോ...
“ RADO വാച്ചും ഐ ഫോണും ഒക്കെയല്ലേ കൈല്‍....”
 അയാളുടെ നെടുവീര്‍പ്പ് ഇത്തിരി ഉറക്കെയായിപോയോ എന്തോ..... അതൊക്കെ തന്നെ കുട്ടി ഇക്കാക്കും പറ്റിയെ..... പെങ്ങളെ കൈപിടിച്ചു കൊടുകുമ്പോള്‍ ആ രൂപത്തിലേക്ക് മാത്രമേ നോക്കിയുള്ളൂ..    ആ കാണുന്നത് മുഴുവന്‍ കടമാണ്.... വലിയ വീടും കാറും ഒക്കെയുണ്ട് പക്ഷെ പത്ത്മുപതു ലക്ഷം ഉറുപികയുടെ കടം ഉണ്ട് ഇപ്പൊ അതും പോരാതെ അടുത്ത വീട്ടിലെ ചോന്‍റെ ആധാരം വരെ ബാങ്കില്‍ വെച്ചിരിക്കുന്നു.....
 ആരോ കലപിലകൂട്ടുന്ന ശബ്ദം കേട്ടാണ്  ഉച്ചയുറക്കത്തില്‍  നിന്ന് ഉണര്‍ന്നത്.....
   “ഇവന്‍ ഒക്കെ പെണ്ണിനെകൊണ്ട് വരാന്‍ പോണേ, മുവായിരം ഉറുപിക ശമ്പളം ഉള്ളവന്‍ എങ്ങനെയാ ദുബായില്‍ പെണ്ണിനെ കൊണ്ട് വരുന്നത്”
  അയ്യൂബിന്‍റെ ഫാമിലി വരുന്നതിനെ കുറിച്ച് ഷുക്കൂര്‍ ചര്‍ച്ച തുടങ്ങി വെച്ചിരിക്കുന്നു
“എല്ലാവര്‍ക്കും ഉണ്ടാവില്ലേ ഫാമിലി ഒക്കെ ഇവിടെ കൊണ്ട്വരാന്‍ ആഗ്രഹം.”....
  “അവന്  ചീപിനു ഒരു റൂം കിട്ടിയിട്ടിയുണ്ട് മാത്രമല്ല മുതലാളി അവനെ സഹായിക്കാമെന്നും ഏറ്റിട്ടുണ്ട്”.....
“ ഉവ്വ... ഉവ്വ..... മുതലാളിയെ നമുക്ക് അറിയാമെ......പെണ്ണിന്‍റെ മണം കിട്ടിയാല്‍ അവിടെ വീഴും..... അല്ലങ്കിലും  ജീവിച്ചുപോണങ്കി ഒരു അച്ചായന്‍ അട്ജെസ്റ്റ്മെന്‍റ് ആവശ്യമാണ്.....ഹി... ഹി”
  ഷുക്കൂര്‍ ഒരു വിടന്‍ ചിരി ചിരിച്ചു....
“.നിങ്ങള്‍ കുഞ്ഞലിക്കയുടെ ജെഷ്ട്ടന്റെ മകനെ കുറിച്ച് ആണ് പറയുന്നത് എന്ന് മറകേണ്ട.....” അല്ലങ്കില്ലും നിങ്ങളും അയാളുടെ ബന്ധുവല്ലേ!
, ഞാന്‍ ഇവരുടെ സ്വന്തം അളിയന്‍ഒന്നുമല്ലടോ, ഇവരുടെ ഉപ്പ രണ്ടാമത് കെട്ടിയതില് ഉണ്ടായ വിത്ത് ആണ് എന്‍റെ ഭാര്യ,   മുതല്‍ ഒക്കെ ഇവര്‍ പങ്ക്വെച്ചിടുത്തു.....എനിക്ക് ഒന്നും കിട്ടിയില്ല ….
 “ കഷണ്ടിക്കും അസൂയക്കും മരുന്നില്ല” നജീബ്  ഈര്‍ഷ്യയോടെ വീണ്ടും പുതപ്പിലേക്ക് ചുരുണ്ട് കയറി!
   അന്ന് കുഞ്ഞാലിക്ക  വന്നത് കുറെ ലഡുവും,  ജിലേബിയും ആയിട്ടാണ്
“  സബീന MBA പാസായിരിക്കുന്നു മോനെ, ഫസ്റ്റ് ക്ലാസ്സ് ഉണ്ടെന്നു പറഞ്ഞു, അവളെകൂടെ ഒരു വഴികാക്കിയാല്‍ എന്‍റെ നട്ടല്ല് ഒന്ന് നിവര്‍ത്തിവെക്കായിരുന്നു......ഗള്‍ഫ്‌ക്കാരെനെ ഓള്‍ക്ക് ആലോചികേണ്ട,  അല്ലങ്കിലും ഗള്‍ഫു തനിക്കും ബിവാത്തുവിനും എന്താണ് നല്‍കിയത്.... കുഞ്ഞാലിക്ക ആരോടിന്നില്ലാതെ പരാതിപെട്ടു..... മോന്‍റെ നാട്ടില്‍ വല്ല  സര്‍ക്കാര്‍ പണിക്കാര്‍ ഉണ്ടെങ്കില്‍ പറയണം.......
സര്‍ക്കാര്‍  ജീവനക്കാരന് എത്ര സ്ത്രീധനം കൊടുക്കണം  എന്നാ വിചാരം, ശിപായിപോലും അഞ്ചുലക്ഷം ചോദിക്കുന്നത്..... ഷുക്കൂര്‍ വിയോജനക്കുറിപ്പ് പെട്ടന്ന് തന്നെ രേഖപെടുത്തി......
 “എന്നാലും കുഴപമില്ല ഇത്രയും നാളും കാര്യങ്ങള്‍ ഒക്കെ നടത്തിയത് കൈല്‍കാശ് വെച്ചിട്ടല്ലല്ലോ?”
“ അപ്പൊ  കുഞ്ഞാലി അളിയന്‍റെ കൈല്‍ കാശ് ഉണ്ടെല്ലേ......  ഞാന്‍ ചോദിച്ചാല്‍ കടം തരാന്‍ പോലും ഇക്കയുടെ കൈല്‍ കാശ് ഇല്ല......”
“ എന്താ നീ പറയണ് എന്‍റെ ഷുക്കൂര്‍ .... നീ ചോദിച്ചപ്പോള്‍ ഒക്കെ ഞാന്‍ പണം തന്നിട്ടില്ലേ ഓളെകെട്ടിയ വകയിലും അല്ലാതെയും....ഇത് ഇപ്പൊ പത്ത്ഇരുപതിനായിരം ദിര്‍ഹം ആണ്....അതും കൈകൂലികൊടുക്കാന്‍......’
  വെറുതെ വേണം എന്ന് പറഞ്ഞിലല്ലോ.... രണ്ട്മാസത്തിനുളില്‍  തിരിച്ചു തരും പറയണ ജോലികിട്ടിയാല്‍ രണ്ട്മാസത്തെ ശമ്പളം തികച്ച് വേണ്ട!! ഞാന്‍ എന്ത് ചെയ്യും എന്‍റെ റബ്ബേ...... കുഞ്ഞാലിക്ക പതിവ്പോലെ റബ്ബിനോട് സങ്കടം പറഞ്ഞു.......

ഇന്ന് പുതിയ  ഫിത്നയൊന്നും ഇല്ലേ? ആരുടെ ഫിത്ന  ഷുക്കൂര്‍ ഭായിയുടെ ഫിത്ന തന്നെ. അത് ഇല്ലാത്ത ദിവസം ഉണ്ടൊ..... ഷുക്കൂര്‍ ഇല്ലാത്ത സമയം നോക്കി  എല്ലാവരും കൂടിയിരിക്കുകയാണ്....
 “ഇത് തന്നെയാണ് ഷുകൂറും ചെയ്യുന്നത്.....”
ഞാന്‍ പ്രതിക്ഷേധ ശബ്ദം ഉയര്‍ത്തി! ഇക്ക പേടിക്കേണ്ട ഈ തവണ ഇക്കാക്കും കോള്‍ ഉണ്ട്. ഇക്ക കടപുറം വാസിയാണ് എന്നാണ് പുതിയ വാര്‍ത്ത......
 ഹ്ഹ്ഹ ഞാന്‍ അറിയാതെ ചിരിച്ച് പോയി...... സാരമില്ല ഇത് എന്നെ മാത്രം ബാധിക്കുന്ന പ്രശ്നം അല്ലെ! കൊടുങ്ങലൂരില്‍ നിന്ന് വടക്കോട്ട്‌ NH 17 ന് ഇരുവശവും  ചേറ്റുവ വരെ താമസിക്കുന്ന എല്ലാവരും അറബികടലിനും കനോലി കനാലിനും ഇടയ്ക്ക് തന്നെയാണ്  ഞാന്‍ നയം വെക്തമാക്കി..... ഈ പറയുന്ന  ഷുക്കൂറും കുഞാലിക്കയും, അയൂബും ഒക്കെ എന്നെകാളും കടലിനു അടുത്താണ്, അല്ലങ്കിലും ആറും പുഴയും കടലും ഇഷ്ട്ടപെടാത്ത മലയാളിയുണ്ടോ ...
 “ഇന്നല്ലേ ഇക്ക റൂമിലുള്ളവരെ ശവം തീനികള്‍ എന്ന് വിളിച്ചന്നു കേട്ടു”
   നജീബ് ഫിത്നയുടെ അടുത്ത വെടിപൊട്ടിച്ചു, ശരിയാണ്  ഇന്നലെ അയാള്‍ എന്‍റെ ടെലിഫോണ്‍ സംഭാഷണം സൂത്രത്തില്‍ വാച്ച് ചെയ്യുന്നത് കണ്ടപ്പോള്‍ ഒരു അപകടം പ്രതീക്ഷിച്ചിരുന്നു, എന്നും അയാള്‍ അങ്ങനെയാണ് ആരങ്കിലും നാട്ടിലേക്കോ മറ്റോ ഫോണ്‍ ചെയ്യുന്നുണ്ട്ങ്കില്‍ ലാപ്ടോപ് നിവര്‍ത്തിവെച്ച് സൂത്രത്തില്‍ അത് ശ്രദ്ദിക്കും എന്നിട്ട് അയാള്‍ പുറത്ത് പോകുമ്പോഴോ, ഉറങ്ങികിടകുമ്പോഴോ ഒരു സാങ്കല്പിക കഥ പുറത്ത് വിടും
“ നാസറിന്‍റെ ഭാര്യ അഴിഞ്ഞാട്ടക്കാരിയാണടോ” സെയ്തിന്റെ ഭാര്യ അവനെ അനുസരിക്കില്ല”
ഇങ്ങനെ പോകും കഥകള്‍ ഇതുകൊണ്ട് തന്നെയാണ് മറ്റൊരു റൂം അന്വേഷിച്ചതും ഇത് മനസ്സില്‍ ഉള്ളത്കൊണ്ട് തന്നെയാണ് ടെലിഫോണില്‍ സംസാരിച്ച സുഹ്രത്ത്നോട് ശവംതീനികളുടെ അറ എനിക്ക് വേണ്ടന്നു പറഞ്ഞതും, അത് അയാള്‍ ഇങ്ങനെ വളച്ചു ഒടിച്ചിരിക്കുന്നു.
എന്‍റെ മൂഡ്‌ ഓഫ് കണ്ടിട്ടാണ്ന്ന് തോന്നുന്നു, നജീബ് പറഞ്ഞു.
“ വിട്ട് കള ഇക്ക, അയാള്‍ കുറ്റം പറയാത്ത ആരങ്കിലും ഈ ദുനിയാവില്‍ ഉണ്ടൊ, അയൂബിനെകുറിച്ച് പറഞ്ഞ്നടക്കുന്നത് അവന്‍ അറിഞ്ഞാല്‍ കത്തി ആ പന്നീടെ പള്ളേല്‍ കേറ്റും”

 അന്ന് കുഞ്ഞാലിക്ക വളരെ തിരക്കില്‍ ആണ് റൂമില്‍ വന്നത്, “
ഞാന്‍ ഇന്ന് നാട്ടില്‍പോവും”
“മോളെ കാര്യം വല്ലതും ശരിയായോ”
“അതൊന്നും അല്ല കുറച്ച്പൈസ  അത്യാവശൃമുണ്ട്, ഷുക്കൂര്‍നു കുറച്ച് പൈസകൊടുത്താല്‍ അവന് പണിശരിയാവും, എനിക്കും കുറച്ച് ആവശ്യങ്ങള്‍ ഉണ്ട് സേട് സഹായിക്കാതിരിക്കില്ല!”
 “ഷുക്കൂര്‍ വന്നിട്ട്പോയാല്‍ പോരെ”
ഓനോട്ട് ഇങ്ങള് പറഞ്ഞോളീന്‍
 കുഞ്ഞാലിക്ക ഇറങ്ങിപോകുന്നത് കൌതകത്തോടെ നോക്കി നിന്നു, ഇത് എന്ത്മനുഷ്യന്‍! എല്ലാവര്‍ക്കും നാട്ടില്‍ പോണത് തന്നെ ഒരു ആഘോഷമാണ്,  എന്നാല്‍ കുഞ്ഞാലിക്ക അന്ന് ധരിച്ച വസ്ത്രംപോലും മാറിയിട്ടില്ല!!!

ശുക്കൂറിന്‍റെ ഒച്ചപാടും ബഹളവും കേട്ടാണ്, ഉറക്കം ഉണര്‍ന്നത്.
“ നോക്ക് നിങ്ങക്ക് ഒക്കെ ഇയാള്‍ മഹാന്‍, ഇതിലോട്ട് ഒന്ന് കണ്ണും തുറിച്ച് നോക്ക്!!!’
 ഷുക്കൂര്‍ അന്നത്തെ മാധ്യമം പത്രം ഉയര്‍ത്തിപിടിച്ച്രിക്കുന്നു
 താന്‍ എന്താ ഉറക്കിലെ....പണ്ടാരം!!!
   സ്വര്‍ണ്ണകടത്ത് വിദേശമലയാളി അറസ്റ്റില്‍  പത്രം വെണ്ടക്ക അക്ഷരത്തില്‍ എഴുത്തിയിട്ടും എന്‍റെ കാഴ്ച്ച മങ്ങിയപോലെ  ..... ഞാന്‍ കണ്ണട ഉറപ്പിച്ചു വെച്ചു വാര്‍ത്തയോടപ്പമുള്ള ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി...... കുഞ്ഞാലിക്ക...... ഞാന്‍ പിറുപിറുത്തു.....

  നാട്ടില്‍ നിന്ന് അറ്റമില്ലാത്ത ആവശ്യങ്ങള്‍, പെങ്ങള്‍മാരുടെ കല്യാണം. പുരപണി., സഹായ  അഭ്യാര്‍thnaകള്‍.....അങ്ങനെ അങ്ങനെ ഒത്തിരി, ആയിരത്തി ഇരുനൂര്‍ രൂപ ശമ്പളക്കാരനായ കുഞ്ഞാലിക്കക്ക് ചിലവ് കൂട്ടിയാല്‍ കൂടുന്നത് അല്ലായിരുന്നു......  ഒരു കാരിയര്‍ലേക്കുള്ള മാറ്റം അങ്ങനെയായിരുന്നു

ടിവിയില്‍ ചര്‍ച്ച തുടങ്ങിയിരിക്കുന്നു!! കുഞ്ഞാലിക്കയെ തലങ്ങും വിലങ്ങും കാണിക്കുന്നു!!! കുഞ്ഞലിക്കയുടെ വരുമാനത്തെ കുറിച്ചുള്ള ഗ്രാഫുകളും രേഖ ചിത്രങ്ങളും TVയിലുടെ മിന്നി മറയുന്നു.....ഇത്തരം പ്രവാസികള്‍ അപമാനമാണ് എന്ന് പ്രവാസി സംഘടന നേതാകള്‍ ആണയിടുന്നു. കുറ്റക്കാര്‍ രക്ഷപെടില്ലന്നു മന്ത്രി......
 ഷുക്കൂര്‍ വിജയ ഭാവത്തില്‍  TVയിലേക്ക് തുറിച്ച് നോക്കികൊണ്ടിരുന്നു!!!!!

  ഞാന്‍ ഒന്ന് കാറിതുപ്പി......പിന്നെ മെല്ലെ ഇറങ്ങി നടന്നു.... ശവംതീനികള്‍ ഇല്ലാത്ത അറകള്‍ തേടി......പക്ഷെ....... നഗരം എന്നെ നോക്കി പല്ല് ഇളിക്കുന്നത് ഞാന്‍ അറിഞ്ഞില്ല.........




            ‘                    

20/03/2014

ദൈവത്തിന്‍റെ പ്രതികാരങ്ങള്‍.......!!!!!




പ്രോഫെസര്‍ ജോസഫിന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു,  നൂറുകണകിനു ആത്മഹത്യകള്‍ പെട്ടികോളത്തില്‍ ഒതുങ്ങുമ്പോള്‍,  ജോസഫിന്‍റെ ഭാര്യയുടെ  ആത്മഹത്യക്ക് വാര്‍ത്തപ്രധാന്യം കിട്ടി, വാര്‍ത്തകള്‍ ചുട്ട് എടുക്കാന്‍ ഉള്ള പത്രക്കാരുടെ കഴിവിനെ  ആരും ഇതുവരെ കുറ്റം പറയാത്തത്കൊണ്ട്, ഈ പെട്ടികോളം വാര്‍ത്ത‍ ഇത്രവികസിച്ചത്തിലും അവരെകുറ്റം പറയുന്നതിലും വലിയ കാര്യം ഉണ്ടന്നും തോനുന്നില്ല.

ഇന്ന് ഫേസ് ബുക്ക്തുറന്നപ്പോള്‍ ആണ്  അത്ഭുതകരമായ ജ്ഞാനം എനിക്ക് കിട്ടിയത്, അതായതു ദൈവം കൂടുതല്‍ ആക്ടീവ് ആയിരിക്കുന്നു, ഇന്ത്യന്‍ ജൂഡിഷ്യറിയേപോലെ കേസ് ഒന്നും പടച്ച തമ്പുരാന്‍ പിടിച്ചുവക്കുന്നില്ല, ശിക്ഷ ഉടന്‍ വിധിക്കുന്നു, ദൈവത്തോടും പ്രവാചകനോടും ചാളയുടെയും, അയിലയുടെയും കണക്ക്പറഞ്ഞതിന് ആണ്  ജോസഫിന്‍റെ  കൈവെട്ടിയെടുതത്തിനു പുറമേ അഞ്ചുവര്‍ഷത്തിനുശേഷം അദേഹത്തിന്‍റെ ഭാര്യയോട് തൂങ്ങി ചാകാന്‍ ഓര്‍ഡര്‍ ഇട്ടിരിക്കുന്നു......

കൈവെട്ടിയവര്‍  അവരുടെ രാഷ്ട്രിയവിജയത്തിന് ശേഷം ജോസഫിനെയും അയാളുടെ വൃത്തികെട്ട സൃഷ്ട്ടിയെയും മറന്നെങ്കില്‍ ചിലര്‍ ഇപ്പോഴും മനസിലിട്ടു എരിച്ച് കൊണ്ടിരിക്കുകയാണ്, അതുകൊണ്ട്ആണ് ആ സാധുസ്ത്രീക്കും അങ്ങനെ തന്നെ വേണം എന്ന് അവര്‍കുറിച്ച് കൊണ്ടിരിക്കുന്നത്.......

 പലസ്തീനിലും, സിറിയയിലും, ഇറാക്കിലും ആയിരകണക്കിന് മുസ്ലീങ്ങള്‍  ഇപ്പോഴും കൊല്ലപെട്ട്കൊണ്ടിരിക്കുന്നു, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍  സ്ത്രീകളും കുട്ടികളും  ബലാല്‍സംഘം ചെയ്യപെടുകയും കൊല്ലപെടുകയും ചെയ്യുന്നു ഖുറാനും ഹദീസും കത്തിക്കുകയും പിച്ചിചീന്തുകയും ചെയ്യുന്നു ഇവെടെയൊന്നും ദൈവം നേരിട്ട് ഇടപെട്ടതായി അറിയില്ല, സാത്താനിക് വേര്‍സസ്‌ എഴുതിയ സല്‍മാന്‍ റുഷ്ദിയുടെ അകന്ന ബന്ധത്തില്‍പെട്ട ഒരാള്‍ പോലും ഇതുവരെ ആത്മഹത്യചെയ്തിട്ടില്ല, തസ്ലീമ നസ്രിന്‍റെ ലജ്ജ ഇപ്പോഴും ചൂടപ്പം പോലെ രഹസ്യമായും പരസ്യമായും വിറ്റ്കൊണ്ടിരിക്കുന്നു, ശവം തീനി ഉറുമ്പുകളില്‍ അഭിനയിച്ചവരും എഴുതിയവരും ഇപ്പോഴും പയറുപോലെ നടക്കുന്നു....  ഇത്തരം ‘ കനപെട്ടപുസ്തകം’ എഴുതിയ ഇവരോടും ഒന്നും ചെയ്യാത്ത അക്രമം, നാല് വരിമാത്രം എഴുതിയ  ജോസഫിനോട് ദൈവം ചെയ്യുമെന്ന്  നിങ്ങള്‍ക്ക് സ്വയം വിശ്വസിക്കാം എന്നാല്‍ അങ്ങനെ സംഭവിക്കുമെന്ന് പൊതുമാധ്യമങ്ങളില്‍ ശര്‍ധിച്ച് വെക്കതിരിക്കാനുള്ള സംസാകാരമെങ്കിലും ന്യൂജെനറേഷനില്‍ നിന്ന് ആധുനിക സമൂഹം പ്രധീക്ഷിക്കുന്നു, കാരുണ്യത്തിന്‍റെ മതമാണ് ഇസ്ലാമെന്ന്  പറഞ്ഞും എഴുതിയും വിശ്വസിപ്പിക്കാന്‍ ഇക്കാലത്ത് വലിയപാടാണ്, ബെല്‍റ്റ്ബോമ്പുംകെട്ടി ജുമാനമസ്ക്കരത്തിലേക്ക് ഓടികയറുന്ന ‘ രക്തസാക്ഷികള്‍’ ഉള്ള ലോകത്ത് അത് പറയതിരിക്കല്‍ ആണ് കൂടുതല്‍ നല്ലത്. തന്‍റെ മേല്‍ ചപ്പുചവിര്‍ ഇട്ട  ജൂത സ്ത്രീക്ക് മാപ്പ് കൊടുത്ത പ്രവാചകനെകുറിച്ച് പറഞ്ഞാല്‍  ആ ഹദീസ്  സഹീഹ് ആണോ, ള്ളായിഫാണോ എന്ന് തേടിപോവും,  കീഴടങ്ങിയ തന്‍റെ ശത്രുകളോട്പോലും പ്രവാചകന്‍ മാന്യതകാണിച്ചു എന്ന ചരിത്ര സത്യം ചൂണ്ടികാണിച്ചാലും അത് അന്തകാലം എന്ന്പറഞ്ഞ് നിങ്ങള്‍  പുറം തിരിഞ്ഞ് നടക്കും... വഴിപെടുന്നവനും, വഴിപെടാത്തവനും ഒരുപോലെ കാരുണ്യം ചെയ്ത ദൈവത്തെകുറിച്ച് ചെറിയക്ലാസ് മുതല്‍ പഠിച്ചിട്ടും ഇത്തരം വിഷലിപ്ത കമന്‍റുകള്‍ക്ക്  ഒരുകുറവും ഉണ്ടായിട്ടില്ല...... ഇത്ഒന്നും വലിയ കാര്യമാക്കുന്നില്ല എന്നാല്‍ ദൈവത്തിനു ഹിതകരമല്ലാത്തത് ചെയ്‌താല്‍ അവരുടെ കുട്ടികളെയും ഭാര്യമാരെയും ദൈവംകൊല്ലും ,അല്ലങ്കില്‍ പീഡിപ്പിക്കും  എന്ന പ്രാകൃത വിശ്വാസം നിങ്ങള്‍ക്ക് പിന്തുടരാം എന്നാല്‍ ജീവിത സാഹ്നത്തില്‍, നമുക്ക്ഒന്നും അറിയാത്ത പ്രതേക സാഹചര്യത്തില്‍ മരണത്തിലേക്ക് നടന്നുനീങ്ങിയ  ഒരു വൃദ്ധ സ്ത്രീക്ക് അങ്ങനെതന്നെ വേണം എന്ന് പറയാതിരിക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.....പ്ലീസ്‌

08/12/2013

ആതിരയുടെ നിറം........

A police official explaining rehabilitation measures to a woman involved
in begging at Central bus stand in the city. Photo: M. Srinath


നഗരം  നെരിപോട് പോലെയായിരിക്കുന്നു!!!!! ദുഷ്ട്ട ജനം പെരുകുമ്പോള്‍ നഗരത്തിനു തീപിടിക്കുമെത്രേ!! നഗരത്തിലുടെ കറങ്ങുന്ന  കിരാതന്‍മാരെ നോക്കി സൂര്യഭഗവാന്‍ പ്രകാശം കൊണ്ട്ശരം പെയ്തുകൊണ്ടിരുന്നു. ഓരോ രശ്മി നഗരത്തില്‍ പതികുമ്പോഴും, മനുഷ്യര്‍ വേഗതകൂട്ടി പ്രകാശ ശരങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമ്മിച്ചു,സമയചക്രത്തില്‍ തിരിച്ചുകൊണ്ട് സുര്യന്‍ സമയ ദൈര്‍ഘ്യം പിന്നെയും  കുറച്ചു... കമ്പൂട്ടെര്‍ മൊബൈല്‍, എക്സ്പ്രസ്സ്‌ ഹൈവേ മുതലായവ ഉപയോഗിച്ച് സമയത്തെ തോല്‍പ്പിക്കാന്‍ മനുഷ്യന്‍ വീണ്ടും പരിശ്രമിച്ചു കൊണ്ടിരുന്നു.....സമയചക്രം തേഞ്ഞതുകൊണ്ടാണന്ന് അറിയില്ല.ഭൌമപാളികള്‍ക്ക്‌ തുളവീണു.....അള്‍ട്രാവയലറ്റ് രശ്മികളും വിഷവാതങ്ങളും ഭൂമിയിലേക്ക്‌ അരിച്ച് ഇറങ്ങി......., ശത്രു തോല്‍ക്കുന്നുവെന്ന് തിരിച്ച അറിഞ്ഞ ദൈവം അട്ടഹസിക്കാന്‍ തുടങ്ങി അത് മിന്നലായും തിയ്യായും ഭൂമിയിലേക്ക്‌ ഒഴുകി.....

അയാള്‍ വെട്ടിവിയര്‍ത്തു....സമയം പത്ത്കഴിഞ്ഞിട്ടേയുള്ളൂ എന്നിട്ടും എന്തേ  ഇത്ര ചുട്! അയാള്‍ വിയര്‍ത്ത് ഒഴുകാന്‍ തുടങ്ങി.... ആളുകള്‍ മോട്ടോര്‍ സൈക്കിളും കാറും ഉപയോഗിച്ച് ചീറിപായുന്നു...വിലയേറിയ ജീന്‍സ് ധരിച്ചവര്‍  ചുരിദാറും ചോളിയും ധരിച്ചവര്‍“ ആളുകള്‍ എന്തിനാണ് ഇടയ്ക്ക് തൊട്ട് നക്കുന്നത്” ഇന്നലെ അമ്മ ചോദിച്ചത് അയാള്‍ ഓര്‍ത്തു പ്രായവും കാലവും അമ്മയുടെ കാഴ്ചയും ത്വക്കും കേട്വരുത്തിയിരിക്കുന്നു. അത് പുതുയുഗത്തിന്റെ ഫോണ്‍ ആണ് എന്ന് അമ്മയെ പറഞ്ഞ് മനസിലാക്കാന്‍ പിന്നെയും സമയം എടുത്തു.....
 നഗര ഹൃദയത്തിലേക്ക് പ്രവേശിക്കാറായിരിക്കുന്നു... വേഗത്തില്‍ നടക്കണമെന്ന്  തന്നെയാണ് ഡോക്ടറുടെ നിര്‍ദേശം....വിയര്‍ത്ത് ഒഴുകണമെത്രേ!! ഉള്ളിലുള്ളത് പുറത്തേക്കു തള്ളാന്‍ മടിയില്ലാത്ത മനുഷ്യരേ  ഓര്‍മ്മപെടുത്തിക്കൊണ്ട് മാല്യന്നങ്ങള്‍ പുറത്തേക്കു വലിച്ച് എറിഞ്ഞിരിക്കുന്നു, ചിലര്‍ എന്ത് തന്നെയായാലും പുറത്തേക്കു എറിയു എന്ന വാശിയില്‍ ആണ്ന്ന് തോന്നുന്നു
ചിലിയടത് കച്ചറ ഡ്രം നിറഞ്ഞു പുറത്തേക്കു ഒഴുകിയിരിക്കുന്നു.  അന്ന് അടിച്ച ഫെര്‍ഫൂമിന്റെ മണവും ആ കച്ചറ മണവും ചേര്‍ന്ന് ഒരു ഉളുമ്പ് മണം  അന്തരീക്ഷത്തില്‍ പരന്നു ഒഴുകി... അതിനിടയില്‍ കുറെ മനുഷ്യര്‍, മുടി ജഡപിടിച്ചവര്‍,പല്ല് തെക്കാത്തവര്‍, കൈ ഇല്ലാത്തവര്‍ കരിക്കട്ടയെക്കാളും കറുത്ത് പോയവര്‍..മനുഷ്യരാണ്ന്ന്‍  എന്ന് അറിയിക്കാന്‍ എന്നപോലെ പാകമാകാത്ത ഉടയാടകള്‍ അവര്‍ വാരിച്ചുറ്റിയിരിക്കുന്നു, അമ്പലത്തിലേക്കും പള്ളിയിലേക്കും പോക്കുന്നവര്‍ അവരെ തട്ടി അശുദ്ധി ആവാതിരിക്കാന്‍,അവരെ തെറിപറഞ്ഞ് അകത്തി നിര്‍ത്തി,ചിലര്‍ അസഹ്യതോടെ നാണയ തുട്ടുകള്‍ അവര്‍ക്ക് നേരെ വലിച്ച് എറിഞ്ഞു....അങ്ങനെ എറിയുമ്പോഴും പുണ്യം...പുണ്യം എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു.....

കൂട്ടത്തില്‍ ഒരു കുട്ടിയെ  പെട്ടന്നാണ് അയാള്‍ ശ്രദ്ദിച്ചത്‌, വെളുത്ത ഒരു കുട്ടി മുഖത്തു എന്തൊക്കയോ വിളിച്ചു പറയുന്നമാതിരി തേജസ് തത്തികളിക്കുന്നു, നല്ല ഉടയാടകള്‍ ധരിച്രിക്കുന്നു,  ആതിരയുടെ അതെ മുഖചായ ഇന്നലെ അനുകുട്ടി പറഞ്ഞത്   ഓര്‍ത്തു” നമ്മുടെ ആതിരമോളുടെപോലെ ഇന്നലെ ഒരു കുട്ടി, കുപ്പിയും പാട്ടയും പറക്കാന്‍ വന്നവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു ഞാന്‍ അവര്‍ക്ക് ആതിര മോളുടെ പുതിയ ഉടുപ്പും ഷൂം കൊടുത്തു.... ഇനി അത് സൂക്ഷിച്ച് വെച്ചിട്ട് എന്തിനാ..... അനുകുട്ടിയുടെ ശബ്ദം ഇടറുന്നത് ഞാന്‍ അറിഞ്ഞു..എന്തിനാണ് ഇവള്‍ അവളെ ഇടയ്ക്ക് ഇടയ്ക്ക് ഓര്‍മിപ്പിക്കുന്നത്‌..... ഇന്നലെ അവളുടെ മുന്നാം ചരമ വാര്‍ഷികമായിരുന്ന കാര്യം അയാള്‍ മറക്കാന്‍ ശ്രമ്മിച്ചു......

പെട്ടന്ന് അയാള്‍ കുട്ടിയെ സൂക്ഷിച്ച് നോക്കാന്‍ തുടങ്ങി.... തന്‍റെ മകളുടെ പുനര്‍ജ്ജന്മംപോലെ, അവളുടെ കൈകള്‍, കാലുകള്‍ നടത്തം പോലും... അതേപോലെ പകര്‍ത്തി വെച്ചിരിക്കുന്നു.  തലേദിവസം കണ്ട  ഒരു വാര്‍ത്ത‍ അയാളുടെ മനസിലേക്ക് ഇരച്ച് കയറി.... കുട്ടിയെ തട്ടികൊണ്ട് വന്നതായിരിക്കുമോ... കൈയും കാലും തലിയോടിച്ചു.....ഹോ.....

എന്താ സര്‍.... ആ കുട്ടി അയാള്‍ കൈചൂണ്ടി...... വാര്‍ത്ത ചുണ്ട്കളില്‍ നിന്ന് ചുണ്ടുകളിലേക്ക്‌ കൈമാറി ജനകൂട്ടം നാടോടികള്‍ക്കും ചുറ്റുംകൂടി..അപകടം മണത്തു അറിഞ്ഞ അവര്‍ കലപില കൂട്ടി!!!
പോലീസിനെ വിളിസാറേ....കള്ളകൂട്ടങ്ങള്‍ ആണ് ഇവ....പണ്ട് ചട്ടി മോന്തേ വേണ്ടിയിരുന്നുള്ളൂ ഇപ്പൊ ഉമ്മറത്ത്‌ ഇരിക്കുന്ന കിടാങ്ങളെയാണ് വേണ്ടത്... കൂട്ടത്തില്‍ അല്‍പ്പസ്വല്‍പ്പം തമിഴ് അറിയുന്നവര്‍ നേതാവാന്‍ ശ്രമ്മം തുടങ്ങി. പോലീസ് വണ്ടി ഒരു ഹുങ്കാര ശബ്ദത്തോടെ വന്നു നിന്നു... ഹെഡ് കോണ്‍സ്റ്റബിള്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ പോലെ വന്നിറങ്ങി...അയാള്‍   കുട്ടികളെയും പിടിച്ച്  പേടിച്ചു പതുങ്ങി നില്‍ക്കുന്ന തള്ളയെ നോക്കി കണ്ണ്‍രുട്ടി!! ക്ഷീണിച്ചു പേക്കോലമായ അവരുടെ കണ്ണില്‍ ഒരു മഹാവിപത്തിന്‍റെ പെരുമ്പറയടിച്ചു. ആരോകൊടുത്ത അവിടെയും ഇവിടെയും കീറലുള്ള ഒരു വലിയ റൌക അവരുടെമേല്‍ നനഞ്ഞ പതാക പോലെ ഒട്ടി കിടന്നിരുന്നു... വെത്തിലകറപിടിച്ച ചുണ്ടും പല്ലുകളും ഭയംകൊണ്ട് കൂട്ടിയിടിച്ചിരുന്നു......
 നിങ്ങള്‍ ഈ കുളന്തയെ എന്ന ഊരില്‍ നിന്ന് തട്ടിയെടുത്തു?
ഞങ്ങള്‍ അങ്ങനത്ത ആളല്ല തംബ്രാ.... ഇത് എന്‍റെ പേത്തിച്ചിയാണ് ഏമാനേ..
പേത്തിച്ചി??
 എന്‍റെ മഹളുടെ കുളന്തയാണ്.....
 കുളന്തക്ക്  എങ്ങനയാടി പുവന്‍ പളം പോലെയിരിക്കുന്നത്
ലത്..... ലവളെ....പിഴച്ചുപെറ്റതാണ് ഏമാനേ...
ചുറ്റും കൂട്ടചിരി മുഴങ്ങി....
പിഴക്കല്‍ നാടോടികള്‍ക്ക് ഇടയില്‍  എന്നപോലെ നാട്ടുക്കാര്‍ കാതുകൂര്‍പ്പിച്ചു...
എവിടെ നിന്‍റെ മകള്‍
അവള്‍ കുപ്പിയും പായയും പറക്കാന്‍ പോയിരിക്കുകയാണ് ഏമാനേ... ഇപ്പൊ വരും....
ജനം പിന്നെയും നിറഞ്ഞുകൊണ്ടിരുന്നു..... മാലപറിക്കല്‍....പോക്കറ്റടി അവരുടെ ഭാവനക്ക് അനുസരിച്ച് കഥകള്‍ പരന്നു.... ചാനലുക്കാര്‍ എക്സ്ക്ലുസിവ് ന്യൂസ്‌ ലഭിച്ചപോലെ ക്യാമറ അവര്‍ക്ക് നേരെ തിരിച്ചു... മൊബൈല്‍  ആകാശത്തേക്ക് ഉയര്‍ന്ന്‍ നിന്നു....നാളെഫേസ് ബുക്കില്‍ ഇത്  എങ്ങനെപോസ്റ്റ്‌ ചെയ്യാന്‍ കഴിയും. എത്ര ലൈക്‌കിട്ടും എന്ന ചിന്തയില്‍ ചെറുപ്പക്കാര്‍ വിഷ്ണരായി!!
എണ്ണകറുപ്പുള്ള പെണ്‍കുട്ടി എവിടെന്നോ ഹാജരാക്കപെട്ടു!!! കൈല്‍ അന്ന് കിട്ടിയ കുപ്പിയും പാട്ടയും അടക്കിപിടിച്ചിരുന്നു.... “എന്തൊരു ചരക്ക്” മുമ്പില്‍ ഇരുന്ന ചെറുപ്പകാരന് നിയന്ത്രണം പോയി..... ആളുകള്‍ കണ്ണുകള്‍കൊണ്ട് അവളെകൊത്തിപറിക്കാന്‍ തുടങ്ങി....
ഒരു നിമിഷം അയാളുടെ ചിന്തയില്‍ ഒരു മഹാസ്ഫോടനം ഉണ്ടായി.... ആ മുഖം മെല്ലെ മെല്ലെ അയാളുടെ മനസിലേക്ക് ആഴ്ന്നു ഇറങ്ങി.... ആരങ്കിലും തന്നെ ശ്രദ്ദിക്കുന്നുണ്ടോ.... അയാള്‍ ചുറ്റും നോക്കി.....
 അപ്രതീക്ഷമായ പണിമുടക്കാണ് അയാളെ അന്ന് വീട്ടില്‍ തളച്ചത്,  എന്തൊരു നാശം പിടിച്ചമഴ തണുത്ത കാറ്റ് ജുബ്ബക്ക് ഇടയിലൂടെ തുളച്ചു കയറുന്നു... അനു ഉണ്ടായിരുന്നങ്കില്‍...... കെട്ടിപിടിച്ചു ഇരിക്കാന്‍ എന്ത് സുഖമായിരിക്കും... അവളുടെ യൂണിയന്‍ പണിമുടക്കില്‍ ഇല്ലത്രെ പോയെ തീരു.... എന്ന് അവള്‍.... ജനല്‍ ഒന്ന് കാറ്റില്‍ ഉലഞ്ഞു ശക്തമായി അടഞ്ഞു...
“ അമ്മാ കുപ്പി പാട്ടയുണ്ടോ.... പുറത്ത് ഒരു സ്ത്രീ ശബ്ദം..... നാശം ഇവറ്റകള്‍ക്ക്  കാറ്റും മഴയും ഒന്നുമില്ലേ.... ഇല്ലയെന്നു പറയാന്‍ വാതില്‍ തുറന്നതാണ്..... പക്ഷെ.....പുറത്ത് എണ്ണ കറുപ്പുള്ള പാവാടയും ബ്ലൌസും..  ധരിച്ച തമിഴത്തി...  മനോഹരമായ അവളുടെ പല്ലുകള്‍ വെത്തില ചുവപ്പില്‍ കിടന്നു തിളങ്ങുന്നു..... അവളുട കീറിയ ബ്ലവ്സിന്‍റെ   തുളകളിലുടെ അയാള്‍ തുറിച്ച് നോക്കി,  ചാറ്റല്‍മഴ വെള്ളം അവളുടെ  തലയിലൂടെ ഇറ്റ് വീഴുന്നു, അത് അവളുടെ കഴുത്തിലെ ചേറിനെ കൈവഴിപോലെ പിരിച്ച്കൊണ്ട് അവളുടെ മുലകള്‍ക്ക് ഇടയിലേക്ക് ആഴ്ന്നു ഇറങ്ങുന്നു..... കുപ്പി പറക്കുന്നതിനുള്ള സൌകരിതിന് വേണ്ടി പാവാട അരയുടെ ഒപ്പം ഉയര്‍ത്തിവെച്ചിരിക്കുന്നു....പച്ച ഞെരമ്പുകള് കാലുകളില്‍ വള്ളി പടര്‍പ്പുപോലെ... തന്‍റെ നോട്ടം കണ്ടിട്ട് ആകാം അവള്‍ പാവാടയുടെ കുത്ത് അഴിച്ചു വിട്ടു
 കുപ്പി, പഴയ പാത്രം ഉണ്ടൊ സാറേ?
അകത്തേക്ക് വരൂ....  അയാളുടെ ശബ്ദം വല്ലാതെ വിറങ്ങലിച്ചിരുന്നു....
അവള്‍ക്കുപുറകില്‍ വാതില്‍ ശക്ക്തമായി അടഞ്ഞു....കുപ്പിയും പത്രവും ചിതറുന്ന ശബ്ദം....പിന്നെയെത് ഒരു തേങ്ങലും മുരളച്ചയുമായി മാറി.......
 ആളുകള്‍ പിന്നേയും വര്‍ദ്ധിച്ചിരിക്കുന്നു..... നിന്‍റെ കുട്ടിയാണ്ന്ന് വല്ല തെളിവ് ഉണ്ടൊ.... ഹെഡ് കോണ്‍സ്റ്റബിള്‍ ചോദ്യം ചെയ്യല്‍ ആവര്‍ത്തിച്ചു....അവള്‍ തന്‍റെ തകരപെട്ടി  വലിച്ച് എടുത്തു, കുറ്റിയും കൊളുത്തും ഇല്ലാത്ത അത് നെടുകെ പിളര്‍ന്നു. തമിഴ്നാട്ടിലെ ഏതോ സര്‍ക്കാര്‍ ആശ്പ്ത്രിയിലെ ബില്ലുകള്‍ അവള്‍ പുറത്തേക്കു വാരി വലിച്ച് ഇട്ടു.  അവള്‍ വല്ലാതെ വിറക്കുന്നണ്ടായിരുന്നു....എന്‍റെ കുളന്ത....എന്‍റെ കുളന്ത... അവള്‍ ചീറി കരഞ്ഞു...പോലീസ്ക്കാരന്റെ ചെങ്കണ്ണ് അവള്‍ക്ക് ചുറ്റും വട്ടം ചുറ്റി.. അയാളുടെ ചിറിയിലുടെ ഉമിനീര്‍ ഒലിച്ചു ഇറങ്ങി!!!
 “ കൂടുതല്‍ ചോദ്യം ചെയ്യണം”
പരാതിക്കാരന്‍ എവിടെ? പോലീസ്കാരന്‍ വീണ്ടും ഒച്ചയിട്ടു.... ആ ജുബ്ബ ധരിച്ച ആള്‍.... ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നോക്കി....
അയാള്‍ അവിടെയൊന്നും ഉണ്ടായിരുന്നില്ല.... സുര്യരശ്മിക്ക് വീണ്ടും കനംവെച്ചു.... അത് നഗരത്തെ ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു....നഗരം പിന്നെയും കാലത്തെ തോല്‍പ്പിച്ചുകൊണ്ടിരുന്നു... വീണ്ടും ഇടിമുഴങ്ങള്‍ മിന്നല്‍ പിണര്‍...................!!!!!11111.....   

03/03/2013

മനുവാദവും ജിഹാദികളും !!!!!൧(ലേഖനം)


ഈ അടുത്തകാലത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ മുഴങ്ങികേള്‍ക്കുന്ന പദമാണ് ജിഹാദും, മനുവാദവും എന്താണ് മനുവാദം, അല്ലങ്കില്‍ ജിഹാദ് എന്ന് ചോദിച്ചാല്‍  ആട്ടുംകാട്ടവും കൂര്‍ക്ക ഉപ്പരിയും കണ്ടാല്‍ കണ്ഫുഷന്‍ ആകുന്ന ഓണ്‍ലൈന്‍ സാമുഹ്യസ്നേഹികള്‍ക്ക് ഒരു പ്രശ്നവും ആയിരുന്നില്ല അവര്‍ തലങ്ങും വിലങ്ങും ഈ പദങ്ങള്‍ ഉപയോഗിച്ച് എതിരാളിയെ വെട്ടിനിരത്തി.... ചിലര്‍ ദേശകൂറ്വരെ ചോദ്യം ചെയ്തു!
ഈ ഒച്ചപാടിലേക്ക് നയിച്ച പ്രധാന സംഭവം ഡോക്ടര്‍ രജികുമാര്‍ നയിച്ച മൂല്യബോധനയാത്രയിലെ ഒരു പദപ്രയോഗം ആയിരുന്നു. എന്താണ് അദ്ദേഹത്തിന്‍റെ പ്രഭാഷണത്തിന്റെ ഉള്ളടക്കം, അല്ലങ്കില്‍ ഈ യാത്രയുടെ ലക്ഷ്യം ഇതൊന്നും ആരും ചര്‍ച്ചക്ക് വെച്ചതായി കണ്ടില്ല പലരും തൂങ്ങിയാടുന്ന ഗര്‍ഭപാത്രവും, ജീന്‍സും ആണ് സ്ത്രീയുടെ ഏറ്റവും വലിയ പ്രശ്നം എന്ന നിലയില്‍ ആണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. ചില ബ്ലോഗര്‍മാരക്കട്ടെ നാലും അഞ്ചും പെറ്റ ഓട്ടകാരികളുടെയും ചാട്ടകാരികളുടെയും കളര്‍ ചിത്രം നിരത്തികൊണ്ട് സ്ത്രീയുടെ പ്രജനന കാര്യം ഉയര്‍ത്തിപിടിച്ചു
വാസ്തവത്തില്‍ സ്ത്രീയുടെ മസില്‍ പവറും, പ്രജനന ശേഷിയും, ജീന്‍സും ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നോ ഈ യാത്ര? പെണ്ണിന് ഉടുക്കാനും, പെടുക്കാനും കുളിക്കാനും ഭയപെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്,ഒളികാമറയുമായി അവള്‍ക്ക് ചുറ്റും ലോകം നെറ്റ് വര്‍ക്കിലൂടെ ഒളിച്ച് നില്‍ക്കുന്നു,അവളുടെ.പല്ലും നഖവും മുടിയും വരെ ഇന്ന് വില്‍പ്പന ചരക്കാണ് ഏത് പര്‍ദ്ദയിട്ടു മൂടിയിട്ടും അവള്‍ക്ക് രക്ഷയില്ല,പര്‍ദ്ദയിട്ടവരുടെ നഗ്നതെക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വലിയ മാര്‍ക്കെറ്റ്‌ എത്രെ അത്കൊണ്ട്തന്നെ ജന്മനാല്‍ വസ്ത്രം അലര്‍ജിയാണ് എന്ന് പ്രഖ്യാപിച്ചുവരെ പര്‍ദ്ദയിടീച്ചു നിനോന്മാതകള്‍ പ്രദര്‍ശിപ്പിക്കലാണ് ഇപ്പോഴത്തെ മാര്‍ക്കറ്റിംഗ് രീതി! ആരെയാണ് അവര്‍ വിശ്വസിക്കുക, അച്ഛനേയും ആങ്ങളെയെപോലും അവര്‍ ഭയപെടെണ്ടിയിരിക്കുന്നു,എപ്പോള്‍ ആണ് ഇവര്‍ ബ്രോക്കെര്‍ മാരുടെ രൂപത്തില്‍ വരുന്നതും എന്നും അറിയില്ല.
എന്നിട്ടും ഈ യാത്രയെ  ജീന്‍സിലും പ്രസവത്തിലും കെട്ടിഇടാന്‍ ഇവിടത്തെ ചാനലുക്ക്കാരനും ഒരു സംഘം ബ്ലോഗര്‍മാര്‍ക്കും കഴിഞ്ഞു, കേട്ടപാതി കേള്‍ക്കാത്ത പാതി സര്‍ക്കാര്‍ കരിമ്പട്ടികായുമായി ചാടിവീണ് ഈ വിവാദം മുളയിലെ നുള്ളി സര്‍ക്കാരിന് ഇപ്പോഴും മുല്യത്തെക്കാള്‍ ഏറെ മുഖം മിനുക്കലാണ് പ്രധാന്യം എന്ന് വെക്തം
ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് സുര്യനെല്ലിപെണ്‍കുട്ടി സംഭവം വീണ്ടും വിവാദമായത്. ആയസുകാലം മുഴുവന്‍ പെണ്‍കുട്ടിയായി നില്‍ക്കേണ്ടിവന്ന വെവസ്ഥിയുടെ ബാലിയാടിനു ഈ സ്ത്രീ വിമോചക ബ്ലോഗര്‍മാരില്‍നിന്നും , പത്രക്കാരനില്‍നിന്നും ഭൂരിപക്ഷപിന്തുണ കിട്ടിയില്ല,അവര്‍ വേട്ടക്കാരന് വേണ്ടി തുലിക ചലിപ്പിച്ചു,ധര്‍മ്മരാജന് ഉണ്ടായ മാനസാന്തരം പോലും ഇവര്‍ക്ക് ഉണ്ടായില്ല? അത് ഒരു പീഡനം ആണ് എന്ന് പറയാന്‍ അവര്‍ അറച്ചു, എന്തുകൊണ്ട് അവള്‍ അവരോടപ്പം സിനിമക്ക് പോയി, ഹോസ്പിറ്റലില്‍ പോയി എന്ന വേട്ടക്കാരുടെ ചോദ്യങ്ങള്‍ അവര്‍ ആവര്‍ത്തിച്ചു, ഒന്‍പതാം ക്ലാസില്‍ പഠിച്ചിരുന്ന കൌമാര കാരിയേ എല്ലാം തികഞ്ഞവാളായി അവര്‍ ചിത്രീകരിച്ചു
പ്രേമം നടിച്ച ഒരുതന്നെ ഡമ്മിയായി നിര്‍ത്തി വേട്ടക്കാരന്‍ ഇരപിടിച്ചത് പ്രണയ സ്വാതന്ത്ര്യംത്തിനു വേണ്ടി വാശിപ്പിടിക്കുന്നവനും വാലന്‍റൈന്‍ ഡേ ആഘോഷം ആക്കുന്നവനും സമ്മതിച്ച്‌ തന്നില്ല
പ്രണയിനിയുടെ ചേല ഉലിഞ്ഞുട്ട് ഒറ്റക്ലിക്ക്‌ലുടെ   ആയസു കാലം തന്‍റെ അടിമയാക്കുന്ന അഭിനവകാമുകമാരുടെ  ചാണൃക്ക സൂത്രവും അവര്‍ കണ്ടില്ലന്നു നടിച്ചു, പേടിച്ച്‌ അരണ്ട് ഭയവിഹ്വലരായി ഇങ്ങന്നെ അനുസരിക്കേണ്ടി വന്ന എത്ര ജന്മങ്ങള്‍ അവസാനം നീണ്ട് നിരന്ന് കിടക്കുന്ന റെയില്‍വേ ട്രാക്കിലുടെ നടന്നു നീങ്ങിയ കോഴിക്കോട്ടെ  പെണ്‍കുട്ടികളേയും അവര്‍ മറന്നു.രണ്ട് മക്കളെ ഓമനിച്ച് വളര്‍ത്തിയ  മാതാപിതാകളുടെ  നിസാഹായവസ്ഥയും ഗദ്ഗദവും അവര്‍ കണ്ടില്ലെന്നു നടിച്ചു, പിറന്ന നാട്ടില്‍ നിന്ന് പാലായനം ചെയ്യേണ്ടിവന്ന  ഇതേകാരണം കൊണ്ട് ജീവിതം തൂവിപോയ ഇത്തരംയാതൊരു ബന്ധവും  ഇല്ലാത്ത പെണ്‍കുട്ടിയും ഇവരുടെ  കരള്‍ അലിയീച്ചില്ല......
പഴുത്ത് ചെലം വെച്ച ഗുഹ്യഭാഗവും ആയി ഒരു പെണ്‍കുട്ടി എങ്ങനെയാണ് നാടുനീളെ വെഭിചരിക്കുക എന്ന  സാദാരണയില്‍ സാദാരണമായ ചോദ്യത്തിന് " അവള്‍ ഒന്ന് ഒച്ച വെച്ചിരുന്നങ്കില്‍ "  എന്ന എംജി സോമന്‍ ഡയലോഗ് കൊണ്ട് നിര്‍വീരമാക്കി. ഇതില്‍ വിദ്യയുള്ളവനും ഇല്ലാത്തവനും  തങ്ങളുടെ വാദത്തില്‍ ഉറച്ച് നിന്നു, ഒളികാമറയില്‍  പെടുതിയും അല്ലാതെയും ചില നീതിന്യായത്തിന്‍റെയും ക്രമസമാദാനതിന്‍റെയും കേരള മോഡല്‍ കാവല്‍ ബിംബംങ്ങളെ  തകര്‍ത്ത് എറിഞ്ഞ പത്രപ്രവര്‍ത്തകരെ മറക്കുന്നില്ല,
എന്നാല്‍ ജനാധിപത്യത്തിന്‍റെ നാലാം തൂണായ പത്രപ്രവര്‍ത്തന ത്തെ ആനയുടെ അഞ്ചാം കാലുപോലെയാക്കിയ ,ലൌജിഹാദും, ചാരകേസും കേരളത്തിന്‌ "സമ്മാനിച്ച" മുത്തശി പത്രങ്ങളിലെ കടല്‍ കിഴവന്‍മാരുടെ അച്ചുകൂടം ഇവിടെയും  തങ്ങള്‍ ആരുടെ കുടെയാണ് എന്ന് വെളിപെടുത്തി
എന്താണ് സുഹ്രുത്ത്കളെ സ്ത്രീയുടെ പ്രശ്നം, ജീന്‍സും, അബോര്‍ഷനും, ഗര്‍ഭപാത്രം ആടികളിക്കലാണോ സ്ത്രീ നേരിടുന്ന പ്രശ്നം, ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് ആ യാത്രയുടെ സദ്‌ഉദ്ദേശത്തെ തകര്‍ത്ത് എറിഞ്ഞ് പൊതുജന ശ്രദ്ദ അടിസ്ഥാന വിഷയത്തില്‍ നിന്ന് തിരിച്ച് വിട്ടപ്പോള്‍ നിങ്ങള്‍ എന്താണ് നേടിയത്?
ഒരു പെണ്‍കുട്ടിയുടെ പതിനേഴു വര്‍ഷമായി നടത്തുന്ന  നീതിക്കായി നടത്തുന്ന  പോരാട്ടെത്തെ വികൃത രചന കൊണ്ട് തകര്‍ക്കാന്‍ ശ്രമ്മിക്കുമ്പോള്‍ എന്തിന് വേണ്ടിയാണ് ആ കുട്ടി പോരാടുന്നത് എന്ന്  ഓര്‍ത്തിരുന്നങ്കില്‍!  അവര്‍ക്കും കുടുംബത്തിനും നഷ്ട്ടപെട്ടത് ഒരു കാലത്തും തിരിച്ച് കൊടുക്കാന്‍ ഒരു നീതിന്യായ വെവസ്ഥിക്ക് ഒരിക്കലും കഴിയില്ല, പണം ആയിരുന്നു പ്രശ്നം എങ്കില്‍ അതിന് ഒരു കാലത്തും അവര്‍ക്ക് പ്രശ്നം ഉണ്ടാകില്ലായിരുന്നു, നോട്ടുകെട്ടുകള്‍ വെച്ച്‌ അധിക്കാരത്തില്‍ അടയിരിക്കുന്നവരും അവരുടെ ദല്ലാളന്മാരും മൊഴിമാറ്റത്തിനു വേണ്ടി അവരുടെ പുറകെ ഉണ്ടാകുമായിരുന്നു ഈ രീതി കേരളത്തിന്‌ സുപരിചിതമാണ്. ഇത്തരം പോരാട്ടങ്ങള്‍ പണത്തിന്‍റെ അധിക്കാരത്തിന്റെയും മറവില്‍ പെണ്ണിന്‍റെ ഇളം ശരീരത്തിന് വിലയിടുന്നവര്‍ക്ക് ഒരു  ഓര്മ്മപെടുത്തല്‍ തന്നെയാണ് നിങ്ങള്‍ അത് കണ്ടില്ലന്ന് നടിചെങ്കിലും........
ഇവിടെയാണ് ഇഷ്ട്ട മില്ലാത്തവരെ മനുവാദികള്‍ എന്നും ജിഹാദികള്‍ എന്നും ചാപ്പകുത്തി നിങ്ങള്‍ ആക്ഷേപിക്കുന്നവരുടെ പ്രവര്‍ത്തികള്‍ കാണേണ്ടത്, അവരാരും  പര്‍ദ്ദ ഇടാത്തത്കൊണ്ടും,പ്രേമിച്ചത്കൊണ്ടും, പുറത്ത് ഇറങ്ങി നടന്നത്കൊണ്ടും ആണ് പെണ്ണുങ്ങള്‍ക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് ആക്ഷേപിച്ചില്ല,ധാര്‍മിക പിന്തുണ നല്‍കുന്നു, ശവത്തില്‍ കുത്തരുത് എന്ന നിലപാട് ആണ്‌ അവര്‍ സ്വീകരിച്ചത്. തീവ്രമായി ചിന്തിക്കുന്ന അയ്യന്‍കാളി പട എന്ന് സ്വയം അവകാശ പെട്ട ഒരു സംഘം കേസില്‍ പ്രതിയായ ജില്ലാപഞ്ചായത്ത് അംഗത്തിന്‍റെ കൈവെട്ടിമാറ്റുകയും ചെയ്തു നിയമം കൈല്‍ എടുക്കുന്നതിനെ ന്യായികരിക്കുന്നു ഇല്ലങ്കിലും ഇത്തരം നീതി നിഷേധങ്ങളോ, വൈകലുകളോ ആണ് ഇത്തരം സംഘങ്ങള്‍ക്ക് ജന്മം കൊടുക്കുന്നത് എന്ന്   പറയാതിരിക്കാന്‍ ആവില്ല,  പിന്നീട് തീവ്രവാദികള്‍ തീവ്രവാദികള്‍ എന്ന് അലറി കരഞ്ഞിട്ട് കാര്യവും ഇല്ല.
എന്നാല്‍  ഈ തീവ്രവാദം  ഒന്നും വലിയ പ്രശ്നമല്ല, സായുധകലാപം ഒരു പരിഹാരാവും അല്ല, ഇതിലും വലിയ ഭീകരതയാണ് ഒരേസമയം  സ്ത്രീക്ക് വേണ്ടി എന്ന് സ്വയം അവകാശപെടുകയും,  വാക്കുകളും ശൈലികളും അടര്‍ത്തിഎടുത്ത് പൊതുസമൂഹത്തില്‍ സാംസ്കാരിക പൂഴികടകന്‍ വിതറുകയും അതിന്‍റെ മറവില്‍ വേട്ടക്കാര്‍ക്ക് വേണ്ടി പെനയുന്ധുകയും ചെയ്യുന്ന ദ്വീതിയന്‍മാര്‍ , ഇവരെ പൊതുസമൂഹം തിരിച്ച് അറിഞ്ഞില്ലങ്കില്‍ , ശാലിന സുന്ദരി, നമ്രമുഖി എന്നൊക്കെയുള്ളത് കവികളിലും കഥയിലും ഒതുങ്ങി നില്‍ക്കുന്ന ഒരു പദം മാത്രമായി ചുരുങ്ങിപോയേക്കാം പകരം ഉരുക്ക് മുഷ്ട്ടിയുമായി പാഞ്ഞ് അടുക്കുന്ന അമൃതമാരെയായിരിക്കും കാണേണ്ടി വരിക അത് തന്നെയാകാം നാളത്തെ ഏറ്റവും വലിയ വര്‍ഗിയതയും ..........

25/07/2012

ബഫൂണുകളുടെ പ്രവാസം.....

പ്രമാണം:Babur.jpg 
ബെഡ്‌റൂം ലാമ്പ്‌ന്‍റ അരണ്ട വെളിച്ചത്തില്‍ അയാള്‍ അവളെ സാകൂതം നോക്കി....അന്ന്‍ ധരിച്ച ഉടയാടകള്‍ പോലും മാറിയിട്ടില്ല! യാത്ര കഴിഞ്ഞ ഉടനെ കട്ടിലില്‍ വന്ന് വീഴുകയായിരുന്നു.....പള പള മിന്നുന്ന സാരിയും ബ്ലൌസും സ്ഥാനം മാറികിടക്കുന്നു, ആവശ്യത്തില്‍ കൂടുതല്‍ മാംസളത ഉള്ളത് കൊണ്ടാകാം ബ്ലൌസ് ഇലാസ്റ്റിക് പോലെ വലിഞ്ഞു നില്‍ക്കുന്നു,ചെറിയ വിടവ്കളിലൂടെ മാറും മുലയും തള്ളി തുറിച്ച് നില്‍ക്കുന്നു!!

പൌരപ്രമുഖനും വ്യവസായിയുമായ കാദര്‍ ഹാജിയുടെ മകള്‍ ഒസ്സാന്‍ കോയയുടെ മരുമകള്‍ ആയിരിക്കുന്നു, അതായത് ഈ അയ്യൂബിന്‍റ ഭാര്യയായിരിക്കുന്നു......

ഇത് ഒരു വിജയം ആണ്,തന്നെ പുച്ഛത്തോടെ നോക്കിയവരുടെ മേലുള്ള വിജയം!!ഒസ്സാന്‍ അയൂബിനും ആളാവാന്‍ കഴിയുമെന്ന്‍ കാലം തെളിയിചിരിക്കുന്നു...അല്ല താന്‍ മാലോകരെ അറിയിച്ചിരിക്കുന്നു!!

1001 കാറുകളുടെ അകമ്പടി,ശിങ്കാര മേളം,അറബനമുട്ട്,ഗാനമേള,ഒപ്പന....നാട് മുഴുവന്‍ ക്ഷണം....ഇന്ന് വരെ ഗ്രാമം കാണാത്ത ഭക്ഷണ രീതികള്‍......

അയ്മുട്ടിഹാജിയുടെ വീടിന് മുമ്പിലൂടെ വാഹന വ്യുഹം കടന്ന് പോകുമ്പോള്‍, താന്‍ തല ഉയര്‍ത്തിപിടിച്ച്  കല്ല്യാണപെണ്ണിനെ ഒന്ന് കൂടി നോക്കി,ഒരു മൊബൈല്‍ ജ്വല്ലറിപോലേയാണ് അവളും.....ആളുകള്‍ ആഭരണങ്ങള്‍ ആണോ വധുവിനെയാണോ നോക്കുന്നത് എന്ന് സംശയിച്ചു!!!   

എങ്കിലും അയ്മുട്ടി ഹാജിയുടെ വീടിന് മുമ്പില്‍ എത്തിയപ്പോള്‍ ഉള്ള്ഒന്ന്പിടഞ്ഞു..അവിടെ തന്‍റെ നൂര്‍ജു നില്‍പ്പ് ഉണ്ടോ.... തന്‍റെ മാത്രം സ്വന്തമായിരുന്ന നൂര്‍ജു....ഇക്കയില്ലങ്കില്‍ ഞാന്‍ ഉണ്ടാവില്ല എന്ന് ആണയിട്ട നൂര്‍ജു......

രണ്ട് ആളുകള്‍ മാത്രം മഹല്ലില്‍ നിന്നും വന്നില്ല,ഒന്ന് നൂര്‍ജുവിന്‍റ വാപ്പിച്ചി അയമുട്ടി ഹാജിയും,മറ്റത് തന്‍റെ കൂടപിറപ്പ് പോലേ കരുതിയിരുന്ന മമ്മുവും...അയമുട്ടി ഹാജി വരാത്തത് മനസ്സില്‍ ആക്കാം.....എന്നാല്‍ മമ്മു......

ഇത് കല്ല്യാണമല്ല, ആയിരക്കണക്കിന് പാവപെട്ട പെണ്‍കുട്ടികളുടെ നെഞ്ചിനുള്ളിലുടെയുള്ള തേരോട്ടം ആണ്, ഐശ്വര്യത്തിന്‍റെ മാലാഖമാര്‍ ഇറങ്ങാത്ത ഈ സദസില്‍ മമ്മുവിനെ പ്രതീക്ഷിക്കരുത്.....അവന്‍ നയം വ്യക്തമാക്കി...

ഇന്നലെ അവന്‍റെ ലേഖനപരമ്പരയും തുടങ്ങിയിരിക്കുന്നു,ബഫൂണുകളുടെ പ്രവാസം എന്നാണ് പേര് എങ്കിലും,തന്നെ ഫോക്കസ് ചെയ്യുന്നു എന്ന് ഏതു ഗ്രാമവാസിക്കും തോന്നാം...ഇനിയും രണ്ട് ഭാഗങ്ങള്‍ കൂടിയുണ്ട്,അവന്‍ തന്‍റെ പേര് പരാമര്‍ശിക്കുമോ എന്തോ?? അവന്‍റ സ്വഭാവം അതാണ്‌,ആരെയും കൂസാത്ത പ്രകൃതം,കാര്യങ്ങള്‍ തുറന്ന് അടിച്ച് പറയുകയും,എഴുതുകയും ചെയ്യുന്ന, മാധ്യമ ലോകത്ത്‌ നിരവധി ശത്രുകളെ അവന്‍ ഉണ്ടാക്കി വെച്ചിരിക്കുന്നു....ഈ ലേഖനം കഴിയുമ്പോള്‍ എന്‍റെ മമ്മുവും എനിക്ക് ശത്രുവായി തീരുമോ......

മമ്മുവിനു എഴുത്ത് എഴുതാന്‍ ഇരുന്നപ്പോള്‍.ഒരു ആമുഖത്തിന് വേണ്ടി അയാള്‍ തപ്പി തടഞ്ഞു......

പ്രിയ മമ്മു.....

നിന്‍റെ ലേഖനം ഞാന്‍ വായിച്ചു. ബഫൂണുകളുടെ പ്രാവസം എന്നിടത്ത് അയൂബിന്‍റ പ്രവാസം എന്ന് എഴുതിയാലും ഞാന്‍ പിണങ്ങില്ല....ഇത് എന്‍റെ വിജയം ആണ്... ഞാന്‍ ഈ വിജയത്തിന്‍റെ ലഹരിയിലും....എന്നെപോലേയുള്ളവരെ ബഫൂണുകള്‍ ആക്കിയതിന് നിയടക്കമുള്ള സമൂഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.... അത് തുടന്ന്ള്ള ഭാഗങ്ങളില്‍ വിട്ട്പോകാതിരിക്കാന്‍ ആണ് ഈ ഓര്‍മ്മപെടുത്തല്‍...

എന്ത് തെറ്റ് ആണ് ആയൂബ് നിങ്ങളോട് ഞാന്‍ ചെയ്തത്,ചെറിയ ക്ലാസ്‌ മുതല്‍ ഒന്നാം റാങ്ക്‌ വാങ്ങി ബിരുദാനന്തര ബിരുദം നേടിയതോ? ജോലിക്ക് വേണ്ടി കയറി ഇറങ്ങാത്ത വാതിലുകളില്‍ ഇല്ല, സമുദായപ്രമാണിമാരില്ല,..... എല്ലാവര്‍ക്കും വേണ്ടത് പണമായിരുന്നു.....അന്നത്തെ അന്നത്തിന് വേണ്ടി ആരാന്‍റ മുഖം ചുരണ്ടുന്ന കോയ ഒസ്സാന്‍റ   മകന് ലക്ഷങ്ങളുടെ കണക്ക് മനസിലാവില്ലായിരുന്നു.....സമുദായത്തിന്‍റെ ചിലവില്‍ നില്‍ക്കുന്നു എന്ന് പറയുന്ന മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റികള്‍, മണിഎക്സ്ചേഞ്ച് സൊസൈറ്റികള്‍ ആണ് എന്ന് തിരിച്ച് അറിഞ്ഞ കാലം.....

.അദ്ധ്വാനിക്കുന്നവന്‍റ കൈ കണ്ട് പ്രവാചകന്‍ മുത്തിയത്, മുസ്ലിയാര്‍ക്ക് പാതിരാപ്രസംഗത്തിന് വാചകമടിക്കാനുള്ള കസര്‍ത്ത് മാത്രമായിരുന്നു എന്ന് ബോധ്യമായ കാലം....

ജാതിയില്ല എന്ന് വീമ്പിളക്കുന്ന സമുദായ നേത്രത്വം ഒസ്സാന്നു നേരേ നെറ്റി ചുളിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞത് നൂര്‍ജഹാനുമായുള്ള ഇഷ്ടപെടലോട് കൂടിയാണ്......ആ ഒരേ ഒരു തെറ്റ് ആണ് ഈ സാമുദായതോട് ഞാന്‍ ചെയ്തത്,അത് ഒരു തെറ്റായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല....
മമ്മുവിന്‍റെ അമ്മായിയുടെ മകള്‍ എന്ന നിലയില്‍ ആണ് നൂര്‍ജഹാനെ ആദ്യമായി പരിചയപെടുന്നത്,അതിലുപരി കവിതയും കഥയും എഴുതുകയും ഇഷ്ട്ടപെടുകയും ചെയ്യുന്ന കുട്ടിയോടുള്ള ഇഷ്ട്ടം,അല്ലാതെ ഒരു ഇംഗ്ലീഷ് അധ്യാപകന് ബികോം കാരിയോടു പ്രതേകിച്ചു അടുപ്പം തോന്നേണ്ട കാര്യം ഇല്ലല്ലോ.....
ജീവിക്കാനുള്ള തത്രപാടില്‍ പാരലല്‍ കോളേജ് അധ്യാപകാനായി ചേരുമ്പോള്‍,സമ്പനന്നും
രണ്ട് സ്കൂള്കളുടെ മാനേജേരും,മഹല്ല് പ്രസിഡണ്ടും,കരപ്രമാണിയുമായ അയമുട്ടി ഹാജിയുടെ മകളെ അടിച്ച് എടുകണം എന്ന വ്യാമോഹം കിനാവില്‍ പോലും ഉണ്ടായിരുന്നില്ല.....എന്നിട്ടും അങ്ങനെ ഒരു വാര്‍ത്തപരന്നു!!!!
"ഒസ്സാന്‍ ലക്ച്ചര്‍ പണിപറ്റിച്ചടാ...."
തന്നേ ഒന്നാം ക്ലാസ്സ് മുതല്‍ പീഡിപ്പിക്കുന്ന പദം ഒസ്സാന്‍.... അന്നും മമ്മു എന്‍റെ രക്ഷക്ക് എത്തി,നഖവും മുടിയും നീക്കുന്നത് പുണ്യപ്രവര്‍ത്തിയാണ് എന്നവന്‍ ഓര്‍മ്മിപ്പിച്ചു...
ഈ മുടി വെള്ളത്തില്‍ ഇട്ട് തീര്‍ഥജലമായി ഉപയോഗിക്കുന്നവന്‍ ആണ് അയൂബിനെ കളിയാക്കുന്നത് എന്നവന്‍ പരിഹസിച്ചു!!!!
വിവരം അറിഞ്ഞ അയമുട്ടി ഹാജി കോപംകൊണ്ട് വിറച്ചു.....ഒസ്സാന്‍ കോയയുടെ മകന്‍ പണിക്കവീട്ടില്‍ അയമ്മുട്ടിഹാജിയുടെ മകളേ പ്രേമിക്കുന്നുവോ?? പട്ടിക്ക് കൊടുത്താലും ഒസ്സാന്‍ അയൂബിനുകൊടുക്കില്ല.......പട്ടിയേക്കാള്‍ നികൃഷ്ടനാണോ ഒസ്സാന്‍......
ആത്മഹത്യചെയ്യുക ഒളിചോടുക എന്നീ രണ്ട്മാര്‍ഗങ്ങളെ മുമ്പില്‍ ഉണ്ടായിരുന്നുള്ളൂ...
അവസാനം ഒളിച്ചോടാന്‍ തീരുമാനിച്ചതും ആണ്,അവസാനനിമിഷത്തില്‍ നൂര്‍ജുവിനു ബോധോദയം......ഉപ്പ വിഷമിക്കും,ഒളിച്ചോടല്‍ ദൈവീക മാര്‍ഗം അല്ല......
ജീവിതം നടുകടലില്‍ ആയന്ന തോന്നല്‍...... ദിശ അറിയാത്ത നിമിഷങ്ങള്‍,വരാന്തയിലൂടെ നടക്കുമ്പോള്‍ അടക്കിപിടിച്ച ചിരികള്‍.....കാക്കയും,പൂച്ചയും,മാക്രിയും ക്ലാസ്‌ റൂമിന്‍റെ പുറകില്‍ നിന്നും ചിലച്ചു...
കോളേജ്‌ ഭിത്തികള്‍ കരിക്കട്ടകള്‍ കൊണ്ടുള്ള പുതിയ കാര്‍ടൂണൂകളെകൊണ്ട് നിറഞ്ഞു.......

ഒടിവില്‍  ആ വാര്‍ത്തയും എത്തി.......നൂര്‍ജു ഇസ്മായില്‍ സേട്ടിന്‍റ  ബീവി ആകുന്നു........

മദ്യലഹരിയിലേക്ക് കൂപ്പ്കുത്തുകയായിരുന്നു.......ലഹരിയുടെ മയക്കത്തിലും നൂര്‍ജുവിന്‍റെ കളിചിരികള്‍ നിറഞ്ഞ് നിന്നു......ചിലപ്പോള്‍ അത് പല്ല് ഇളിച്ചു കാട്ടി.....മറ്റ് ചിലപ്പോള്‍ ഉറഞ്ഞ് തുള്ളി.....കോളേജില്‍ നിന്ന് പിരിച്ച്‌ വിടുമ്പോള്‍ 'കോഴി ഒസ്സാന്‍" എന്ന പുതിയ പേര്കൂടി കിട്ടി....

മുഹമ്മദ് കുട്ടി എന്ന മമ്മുവിനെ,എന്‍റെ പ്രിയ സ്നേഹിതനെ അന്നാണ് ഞാന്‍ തിരിച്ച് അറിഞ്ഞത്....
ഒരു വിസയും ,വിസക്ക് വേണ്ട ഒരു ലക്ഷവും കടമായി തരികയും ചെയ്തപ്പോള്‍,ഉമ്മയുടെ വയറ്റില്‍ പിറന്നില്ലങ്കിലും സഹോദരന്‍ ആവാം എന്ന് നീ  കാട്ടികൊടുത്തു.....

മൂന്ന് മാസത്തിന് ശേഷം ഞാന്‍ അറിഞ്ഞു നൂര്‍ജഹാന്‍റ വിവാഹ ജീവിതം തകര്‍ന്നു എന്ന്!!!!!!!! അന്ന്ആണ് ഉള്ള് തുറന്ന് പൊട്ടിചിരിച്ചത്.....അന്ന്‍മുതല്‍ ജീവിതത്തോട് എനിക്ക് വാശിയായി....നഷ്ട്ടപെടുത്തിയവരെ കൂടുതല്‍ ശിക്ഷിക്കണം എന്ന വാശി.....ഞാന്‍ വെട്ടിപിടിക്കുകയായിരുന്നു.....പൈതൃകമായി കിട്ടിയ  മുടിമുറിക്കല്‍ ഞാന്‍ വിപുലപെടുത്തി....
ബാര്‍ബര്‍ ഷോപ്പ്, ബ്യുട്ടി ക്ലീനിക്കിലേക്കും,പിന്നീട് അത് ഹെയര്‍ ഫിക്സിംഗ് സെലൂണിലോട്ടും മാറി........

നീ എഴുതിയില്ലേ പ്രവാസികള്‍ ബഫൂണ്‍ ആണ് എന്ന്,  കഷണ്ടിയാണ് ലോകത്തിലേ ഏറ്റവും വലിയ വൈരൂപ്യം എന്ന് വിശ്വസിക്കുന്ന ഒരു സംഘം ബഫൂണുകള്‍ ഇവിടെയുണ്ട്, അവരെ ഞാന്‍ ഉപയോഗപെടുത്തി....ബോംബയിലും ഡല്‍ഹിയിലും മുന്നൂറിനും  ഇരുന്നൂറിനും കിട്ടുന്ന കൃത്രിമ മുടികള്‍.....കനേഡിയന്‍ ടെക്നോളജി,അമ്മേരിക്കന്‍ ടെക്നോളജി എന്ന് പേരൊക്കെയിട്ട് പതിനായിരവും, ഇരുപതിനായിരവും രൂപ വിലയിട്ട് വിറ്റു!!!!!

നീ എഴുതിയില്ലേ പ്രാവസികളെ കുറിച്ച് സുഗന്ധം പൊഴിക്കുന്ന ജീവികള്‍ എന്ന്..... ഇത്തിരി ക്രൂരമായിപോയില്ലേ ഇത്.....നിനക്ക് അറിയുമോ നാല്‍പതും  അതിന്മുകളിലും ഡിഗ്രി ചൂടില്‍ പണിയെടുക്കുന്ന, അതായത് തിളച്ചവെള്ളത്തിന്‍റെ പകുതിയോളം വരുന്ന ചൂടില്‍  ഒലിക്കുന്നവിയര്‍പ്പ് നാറ്റം മറക്കുന്നതിനു വേണ്ടിയാണ് ആദ്യം   പൂശുന്നത്.....പിന്നീട്  ശീലമാകുകയാണ് ചെയ്യുന്നത്.....മുപ്പത് വര്‍ഷം പ്രവാസ ജീവിതം നയിക്കുന്ന ഒരാള്‍ മുപ്പത് മാസത്തില്‍ താഴെയായിരിക്കും ഇണയുമായി കഴിയുക, ലോകത്തില്‍ ഏതങ്കിലും ജീവിയുണ്ടാകുമോ ജീവിതത്തില്‍ നിസാര കാലയളവ് ഇണയുമായി  കഴിയുന്നത്........  തീര്‍ച്ചയായും ഞങ്ങള്‍ ബഫൂണുകള്‍ തന്നെ...... ഇത്തരം പോരായ്മകള്‍ മറച്ച് പിടിക്കുന്നതിനാണ് ഇത്തിരിയുള്ള ഒഴിവ് കാലം ഒത്തിരി ദൂരമുള്ള ഊട്ടിയിലേക്കും കൊഡൈകനാലിലേക്കും മാറ്റിവെക്കുന്നത്..........

കോയകുട്ടി ഒസ്സാനില്‍ നിന്നും,കോയകുട്ടി സാഹിബിലെക്കുള്ള മാറ്റം പെട്ടന്ന് ആയിരുന്നു,എന്‍റെ ഉപ്പ പളപള മിന്നുന്ന   വേഷത്തോട് പൊരുത്തപെടാതെ വലിയവരുടെ സദസില്‍ ഇരുന്ന് സംഭ്രമിക്കുന്നത് ഞാന്‍ കണ്ടു....അക്ഷര ജ്ഞാനമില്ലാത്ത ഉപ്പയുടെ ആഭിജാത്യം പോലും അന്തസ് ഇല്ലാത്ത ഇവര്‍ക്ക് ഇല്ലല്ലോ....എന്ന് ഞാന്‍ തിരിച്ച് അറിഞ്ഞു!!!!

ഖാലിദ്‌ സേട്ടിന്‍റ മകള്‍ രഹനാ ബീഗത്തിന്‍റ ആലോചന ഇങ്ങോട്ട് വന്നതാണ്,എങ്ങന്നെ കൂട്ടിയാലും അയമുട്ടിഹാജിയേകാള്‍ ഒരു പണിതൂക്കം മുന്നില്‍......

ആ മധുരപ്രതികാരത്തില്‍ മതിമറന്ന് ഇരിക്കുമ്പോള്‍ ആണ്,നൂര്‍ജഹാനേ കെട്ടികൂടെ എന്ന ഓഫറുമായി നീ വരുന്നത്!!!!

മൊഴിചൊല്ലപെട്ട പെണ്ണിനേ എന്‍റെ തലയില്‍കെട്ടിവെക്കാന്‍ നോക്കുകയാണോയെന്നു ചോദിച്ചത് നേരാണ്.....ഒരിക്കല്‍ എന്നേ തള്ളിപറഞ്ഞവള്‍.....ഇക്കയില്ലങ്കില്‍ മരിച്ചുകളയും എന്ന് മൊഴിഞ്ഞവള്‍...... ജീവിതം തകര്‍ന്നപ്പോള്‍ എന്നേ തേടി ദൂതനെ അയച്ചിരിക്കുന്നു.....ഫൂ.....അയമുട്ടി ഹാജിക്ക് ഇപ്പോള്‍ അന്തസ് എങ്ങന്നെ വന്നു?.....രോമം വടിച്ചും വെട്ടിയും തന്നെയാണ് ഈ കാശ് ഉണ്ടാക്കിയത് എന്ന് വിളിച്ച് കൂവിയതും ശരിയാണ്.....നിനക്ക് കെട്ടി അമ്മായിയുടെ മോളെ സഹായിച്ച്കൂടെ എന്നും ഞാന്‍ ചോദിച്ച്പോയി......മമ്മു.....

നിന്‍റെ സ്നേഹത്തെ....സൌഹൃദതെ.....കടപാടിനെ......എല്ലാം ഞാന്‍ തിരസ്ക്കരിച്ചു.....ഞാന്‍ മജ്ജയും മാംസവും ഉള്ള മനുഷ്യനാണ്.....നിന്നെ എനിക്ക് തള്ളി പറയേണ്ടിവന്നു....നീ ഇറങ്ങിപോകുമ്പോള്‍ എന്നേ തിരിഞ്ഞ് നോക്കിയത് ഒരു മുറിവായി എന്‍റെ മനസ്സില്‍ ഇപ്പോഴും അവശേഷിക്കുന്നു......നീ ക്ഷമിച്ചു എന്ന് അറിഞ്ഞാല്‍,നിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഈ കോമാളിക്ക് ഒരു ഇറ്റ് ആശ്വാസം കിട്ടിയേക്കാം.......
സസ്നേഹം
അയൂബ്

പ്രിയ അയൂബ്
വായനക്കാരില്‍ നിന്ന് വരുന്ന പ്രതികരണത്തിന്,വ്യക്തിപരമായിമറുപടി എഴുതുന്ന പാത ഞങ്ങള്‍ പിന്തുടരാറില്ല,ഈ എഴുത്ത്എന്‍റെ സ്വകാര്യതയിലേക്ക്  കടന്ന് കയറുന്നതിനാലാണ് ഈ മറുപടി....

ഞാന്‍ ചില കാര്യങ്ങള്‍ നിന്നില്‍നിന്നും മറച്ചുവെച്ചിരുന്നു.....അന്ന് അത് അന്നത്തെ ശരികള്‍ ആയിരുന്നു.....ഇന്ന് ഒരു പക്ഷേ വിയോജിപ്പ് ഉണ്ടാകാം.....

നിനക്ക് മുമ്പേ നൂര്‍ജുവിനെ സ്വപ്നം കണ്ടവനാണ് ഞാന്‍.....പക്ഷേ എനിക്ക് മുമ്പേ നീ അവളുടെ കല്‍ബില്‍ ചേക്ക്ഏറിയെന്നു അറിഞ്ഞപ്പോള്‍....ഞാന്‍ ഒഴിഞ്ഞു മാറുകയായിരുന്നു........

ഒരു യാഥാസ്തിക കുടുംബത്തില്‍ ജനിക്കുകയും,മതപരമായ അടക്കും ചിട്ടയോടും കൂടി ജീവിക്കുന്ന പെണ്‍കുട്ടി തിടുക്കത്തില്‍ ഇറങ്ങിവരും എന്ന് പ്രതീക്ഷിചിടതാണ് നിന്‍റെ പരാജയം തുടങ്ങിയത്......
അവള്‍ അപ്പോഴും നിനക്ക് വേണ്ടി പോരാടുകയായിരുന്നു!!! സ്നേഹനിധിയായ മാതാപിതാകള്‍ക്കും
പ്രാണന്നായ നിനക്കും വേണ്ടി അവള്‍ കൈകാല്‍ ഇട്ട് അടിക്കുകയായിരുന്നു......ഒരവസരത്തില്‍ അവള്‍ വിജയഘട്ടം വരെ എത്തിയതാണ്.....അപ്പോഴേക്കും വികാരജീവിയായ നീ മദ്യത്തില്‍ അഭയം കണ്ടെത്തിയിരുന്നു .....അവളുടെ പോരാട്ടത്തെ ഇത് നിര്‍വീര്യമാക്കി കളഞ്ഞു.....

എന്നിട്ടും അവള്‍ നിനക്ക് വേണ്ടി ശബ്ദിച്ചു....നിനക്ക് കിട്ടിയ വിസയുംലക്ഷം രൂപയുടെ ഔദാര്യവും അവളുടെ സ്നേഹത്തിന്‍റെ ബാക്കി പത്രമായിരുന്നു.....സേട്ട്മായുള്ള വിവാഹത്തിന് അവള്‍ വെച്ച അവസാന നിബന്ധനയായിരുന്നു അത്....തന്നെ സ്നേഹിച്ചത് കൊണ്ട് നീ തകര്‍ന്ന് പോകരുതന്നു അവള്‍ ആഗ്രഹിച്ചു....ഇത് പ്രണയത്തിന്‍റെ വിലയായി നീ കരുതരുത് എന്ന് അവള്‍ക്ക് നിബന്ധന ഉണ്ടായിരുന്നു....അത്‌കൊണ്ടാണ് ആ രഹസ്യം വെളിപെടുതാതിരുന്നത്..... എന്നിട്ടും അവള്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ ആയില്ല..... അത്രയ്ക്ക് അവള്‍ നിന്നെ ഇഷ്ട്ടപെട്ടിരുന്നു......

നീ പറയാതെ തന്നെ അവളെ പുനര്‍വിവാഹം ചെയ്യാന്‍ ഞാന്‍  തയ്യാറായിരുന്നു!!! പക്ഷേ അവള്‍ പറഞ്ഞത്‌ "എന്‍റെ മനസ് ആണ് ഇക്ക ആഗ്രഹിക്കുന്നുവെങ്കില്‍,അത് എനിക്ക് കൈമോശം വന്നിരിക്കുന്നു, മരവിച്ച ഈ ശരീരം  മതിയെങ്കില്‍ ഞാന്‍ വരാം" എന്നാണ് 

അവസാന ശ്രമം എന്ന നിലയിലാണ് അന്ന് നിന്നെ കാണാന്‍ വന്നത്.....ചെയ്തുപോയ തെറ്റില്‍ അയമുട്ടി മാമ ഒരുപാട് വേദനിച്ചുരുന്നു.....തന്‍റെ മകളെ ഓര്‍ത്ത് കരയാത്ത നിമിഷങ്ങള്‍ ഇല്ലായിരുന്നു.....

ബിസിനസ്  ആവശ്യത്തിന് അഞ്ചുലക്ഷം ലോണ്‍ ഏര്‍പ്പെടുത്തി തരണം  എന്ന് പറഞ്ഞ് നീ എഴുതിയപ്പോള്‍,അഞ്ചുലക്ഷം കടമായി തന്ന് സഹായിച്ചതും ഈ പാശ്ചാതാപത്തിന്‍റെ പുറത്തായിരുന്നു.......നിര്‍ഭാഗ്യവശാല്‍ പേര് വെളിപെടുത്താന്‍ എനിക്ക് അവകാശം  ഉണ്ടായിരുന്നില്ല.......

പറഞ്ഞ് വന്നപ്പോള്‍ പ്രധാനകാര്യം പറയാന്‍ മറന്നു.....വെള്ളിയാഴ്ച പള്ളിയില്‍ പോകുമ്പോള്‍ ഒരു മയ്യത്ത് നമസ്ക്കാരംകൂടി നടത്തണം....പണിക്കവീട്ടില്‍  അയമുട്ടി ഹാജി മകള്‍ നൂര്‍ജഹാന്‍ എന്ന് നിയ്യത്ത് ചെയ്തത് കൊള്ളൂ......

നിന്‍റെ വിവാഹത്തിന്‍റെ അന്ന് നാടും നഗരവും സംഗീത ലഹരിയിലും....നിശാനൃത്തങ്ങളിലും മുഴുകിയപ്പോള്‍.....നെഞ്ച്പൊട്ടിയായിരിക്കണം അവള്‍ മരിച്ചത്.......രണ്ട്മൂന്ന് ദിവസത്തിന് ശേഷം ആണ് ആളുകള്‍ വിവരം അറിഞ്ഞത്.....നിന്നെപോലെ അവരും ലഹരിയില്‍ ആയിരുന്നല്ലോ....അല്ലങ്കിലും കാതടിപ്പിക്കുന്ന  സംഗീത  ഉപകരണ പ്രയോഗത്തില്‍, ഹൃദയത്തിന്‍റെ സ്പന്ദനം ആര് കേള്‍ക്കാന്‍??

വെട്ടികീറിയിട്ടാണ് അടക്കിയത്....ജീവിച്ച് ഇരിക്കുമ്പോള്‍ ഒരുപാട് പ്രാവശ്യം കീറിപൊളിക്കപെട്ടവള്‍......മരിച്ചതിന് ശേഷം അങ്ങനെ സംഭവിച്ചു എന്നത് വാര്‍ത്തയല്ല!!!!

ഈ എഴുത്ത് നീണ്ട്പോയതില്‍ ക്ഷമിക്കണം,പത്രാധിപര്‍ വലിയ തിരക്കിലാണ് ഇതിനെ കുറിച്ച് കൂടുതല്‍ എഴുത്ത്കുത്തുകള്‍ നടത്താന്‍ ബുദ്ധിമുട്ടാണ്...തുടര്‍ന്ന് എഴുതി ശല്യപെടുത്തരുത് എന്ന്
അഭ്യാര്‍ത്ഥിക്കുന്നു.....
വിശ്വസ്തയോടെ....
മുഹമ്മദ് കുട്ടി
പത്രാധിപര്‍..
മാധ്യമ വീക്ഷണം
കോഴികോട്

പുറകില്‍ നിന്ന് പൊട്ടിച്ചിരികേട്ട് കൈല്‍ ഇരുന്ന കടലാസ്  മറച്ച് പിടിക്കാന്‍ അയാള്‍ ഒരു ശ്രമം നടത്തി!! പക്ഷേ അതിന്മുമ്പ് രഹനാബീഗം കടലാസ് കൈവശപെടുത്തിയിരുന്നു..... ബഫൂണുകളുടെ പ്രവാസം എന്നത് വെട്ടി ബഫൂണിന്‍റെ പ്രവാസം എന്ന് അയാള്‍ തിരുത്തിയെഴുതിയിരിക്കുന്നു....
അവള്‍ പൊട്ടിചിരിച്ചു....എന്നേ ഉദേശിച്ചല്ലേ ഇത് ഒപ്പിച്ചത്......ഇത് ഇക്കയുടെ  കടകളുടെ മുകളില്‍ ഒട്ടിക്കൂ!!!! അങ്ങനെ അത് ഹയര്‍ ഫിക്സിംഗ് സലൂണ്‍ എന്നത് ഹയര്‍ ഫിക്സിംഗ് ബഫൂണ്‍ ആവട്ടെ.....
ഹ....ഹ....ഹ....

പൂടയും രോമവും വെട്ടുന്ന പണി എന്ന് കേട്ടപ്പോള്‍ തന്നേ വേണ്ട എന്ന് പറഞ്ഞതാണ്!!! പക്ഷെ ആളേകണ്ടപ്പോള്‍ ഇഷ്ട്ടമായി!!!!വാപ്പിച്ചിയുടെയും ഇകാക്കയുടെ പോലെ ജൌളി വ്യാപരമോ,സ്വര്‍ണ്ണകടയോ തുടങ്ങൂ.....ഈ പൂട പണി നമുക്ക് വേണ്ട......

 അയാളുടെ ഉള്ളില്‍ നിന്നും ഒരു തേങ്ങല്‍ പുറപെട്ടു....പക്ഷേ അത് ഒരു പൊട്ടിചിരിയായി പുറത്ത് വരികയാണ് ഉണ്ടായത്....ഒരു നിമിഷം അയാള്‍ തിരിച്ച് അറിഞ്ഞു താന്‍ ഒരു ബഫൂണ്‍ ആയി മാറിയിരിക്കുന്നു.....ബഫൂണുകള്‍ക്ക് തേങ്ങാന്‍ ഒരിക്കലും അവകാശം ഇല്ലല്ലോ....അത്കൊണ്ട് അയാള്‍ പൊട്ടി ചിരിച്ച്‌ അവളില്‍ ലയിച്ചു.....ഒരു പുതിയ ബഫൂണിന്‍റെ നിയോഗം അവിടെ തുടങ്ങുകയായി..........